ചുമ്മാ പണിതതാണോ..? നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റിനുള്ളില്‍ കൃഷി വകുപ്പ് നിര്‍മിച്ച പത്തോളം കടമുറികള്‍ ഏറ്റെടുക്കാന്‍ ആളില്ല

TVM-KADAMURIനെടുമങ്ങാട്: അശാസ്ത്രീയമായി നിര്‍മിച്ച പച്ചക്കറി ചെറുകിട വില്‍പ്പന കേന്ദ്രങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ല.നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റിനുള്ളില്‍ ചെറുകിട കച്ചവട കേന്ദ്രങ്ങളെന്ന പേരില്‍ കൃഷി വകുപ്പ് നിര്‍മിച്ച പത്തോളം കടമുറികളാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ലക്ഷങ്ങള്‍ ചെലവഴിച്ച് കെട്ടിടങ്ങള്‍ പണിതത്.  അന്താരാഷ്ട്ര  മാര്‍ക്കറ്റിലെ മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ക്ക് പുറമെയാണ് ചെറുകിട കേന്ദ്രങ്ങള്‍ തുറക്കാന്‍ കൃഷി വകുപ്പധികൃതര്‍ തീരുമാനിച്ചത്.

എന്നാല്‍ തൊട്ടടുത്ത് നഗരസഭയുടെ പൊതു മാര്‍ക്കറ്റില്‍ നിരവധി കച്ചവട കേന്ദ്രങ്ങളുള്ളതിനാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ കടമുറികള്‍ക്ക് ആവശ്യക്കാര്‍ ഉണ്ടാകില്ലെന്ന അഭിപ്രായം അവഗണിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. അശാസ്ത്രീയ നിര്‍മാണമായതിനാല്‍ ഒരാള്‍ക്കു പോലും ഈ കെട്ടിടത്തില്‍ നിന്നു തിരിയാനുള്ള സ്ഥലം ഇല്ല.  ആയിരം രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. മൂന്നു തവണ ലേലം നടത്താന്‍ ശ്രമിച്ചെങ്കിലും ഒരാളുപോലും ലേലത്തില്‍ പങ്കെടുത്തില്ല.

Related posts