പിണറായിസം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആണയിടുമ്പോഴും പ്രചാരണ രംഗത്ത് സജീവമല്ല‌: അൻവർ പത്രിക പിന്‍വലിക്കുമോ? നിലന്പൂരിൽ വീണ്ടും സസ്പെൻസ്

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമോ? തെരെഞ്ഞെടുപ്പ് ചൂടിലാഴ്ന്ന നിലമ്പൂരില്‍ മുന്നണി സ്ഥാനാര്‍ഥികളുടെ പ്രചാരണം കൊഴുക്കുന്നതിനിടെ അന്‍വറിന്‍റെ നീക്കമെന്താണെന്ന ചര്‍ച്ചകളും ചൂടുപിടിച്ചുകഴിഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് വൈകുന്നേരം മൂന്നിന് അവസാനിക്കും.

പി.വി. അന്‍വര്‍ പത്രിക പിന്‍വലിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ ശരിയാണോ എന്നറിയാന്‍ വൈകുന്നേരം വരെ കാത്തിരിക്കണം. പിണറായിസം അവസാനിപ്പിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് പി.വി. അന്‍വര്‍ ആണയിടുമ്പോഴും പ്രചാരണ രംഗത്ത് അദേഹം സജീവമാകാത്തത് ചര്‍ച്ചയായിട്ടുണ്ട്.

യുഡിഎഫുമായി നടത്തിയ വിലപേശലും ചര്‍ച്ചകളും ഫലം കാണാത്തതിനെ തുടര്‍ന്ന് അവസാന നിമിഷം മടിച്ചാണ് പി.വി. അന്‍വര്‍ നാമനിദേശപത്രിക നല്‍കിയത്. നിലമ്പൂരില്‍ മുന്നണി സ്ഥാനാര്‍ഥികളുടെ ജയ, പരാജയങ്ങള്‍ നിര്‍ണയിക്കാന്‍ പി.വി. അന്‍വറിന് കഴിയുമെന്ന വിലയിരുത്തല്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ അന്‍വര്‍ മത്സരിക്കുമോ? മത്സര രംഗത്തു നിന്നു പിന്‍വലിയുമോ? പിന്‍വലിഞ്ഞാല്‍ അദേഹത്തിന്‍റെ നിലപാട് എന്തായിരിക്കും എന്നറിയാന്‍ കാതുകൂര്‍പ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും.

യുഡിഎഫുമായി അന്‍വറിന് ധാരണയിലെത്താന്‍ കഴിഞ്ഞില്ല. വി.എസ്. ജോയിയെ മത്സരിപ്പിക്കണമെന്ന പി.വി. അന്‍വറിന്‍റെ ആവശ്യം യുഡിഎഫ് തള്ളി. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരേ അദ്ദേഹം പരസ്യ പ്രസ്താവന നടത്തുകയും ചെയ്തു. എല്‍ഡിഎഫ് പാളയത്തില്‍ നിന്നു പിണങ്ങിയിറങ്ങിയ അന്‍വര്‍ പിണറായിയെ കൊടുംശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു.

അന്‍വറിന്‍റെ ഈ പ്രഖ്യാപിത നിലപാടുകള്‍ ഏറെ ചര്‍ച്ചയായ സാഹചര്യത്തില്‍ അദ്ദേഹത്തിന് പരസ്യമായി ഇനി ആ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ല. ഇത്തരം പ്രത്യേക സാഹചര്യത്തില്‍ അന്‍വര്‍ മത്സര രംഗത്തു നിന്നു പിന്‍വാങ്ങിയാല്‍ അദ്ദേഹത്തിനു സ്വാധീനിക്കാന്‍ കഴിയുന്ന വോട്ടുകള്‍ എവിടെ പോകുമെന്നതും കണ്ടറിയണം.

യുഡിഎഫ് പൂര്‍ണമായി അന്‍വറിനെ കൈവിട്ടു കഴിഞ്ഞു. ഇനി അന്‍വറിന്‍റെ പേരെടുത്തു പറയാതെ യുഡിഎഫ്- എല്‍ഡിഎഫ് മത്സരം എന്ന രീതിയില്‍ പ്രചാരണം മുന്നോട്ടുകൊണ്ടുപോകാനാണ് യുഡിഎഫിന്‍റെ തീരുമാനം. ഒറ്റയ്ക്കു വഴിവെട്ടി വന്നവന്‍ എന്ന രീതിയിലുള്ള പ്രചാരണവുമായി ഇരുമുന്നണികള്‍ക്കുമിടയില്‍ നിലകൊള്ളുന്ന പി.വി. അന്‍വറിന്‍റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പു കൂടിയായി മാറും നിലമ്പൂര്‍.

Related posts

Leave a Comment