ദുബായ്: സൗദി അറേബ്യക്കെതിരേ യെമനിലെ ഹൂതി വിമതർ നാവിക ഉപരോധം പ്രഖ്യാപിച്ചു. യുഎസ്-ഇറാൻ സംഘർഷം കൂടുതൽ ശക്തമാകുന്നതിനിടെയാണ് ആഗോള ഊർജ വിതരണത്തെയും വ്യാപാരത്തെയും ബാധിക്കുന്ന തരത്തിലുള്ള ഹൂതികളുടെ പുതിയ നീക്കം.സൗദിയുടെ ഉപരോധത്തിനു മറുപടിയായാണ് ഈ നടപടിയെന്ന് ഹൂതികൾ വ്യക്തമാക്കി. ഇതോടെ ചെങ്കടലിലെ പ്രധാന കപ്പൽ പാതയായ ബാബ് എൽ മന്ദബ് വഴിയുള്ള എണ്ണനീക്കം തടസപ്പെടാൻ സാധ്യതയേറി. യെമനെതിരേ സൗദി അറേബ്യ വർഷങ്ങളായി തുടരുന്ന ഉപരോധത്തിനും വിഭവങ്ങൾ കവർച്ച ചെയ്യുന്നതിനുമുള്ള മറുപടിയാണ് ഈ നടപടിയെന്ന് ഹൂതി വക്താവ് ടെലിവിഷൻ സന്ദേശത്തിൽ വ്യക്തമാക്കി. സന വിമാനത്താവളത്തിനുമേലുള്ള നിയന്ത്രണങ്ങൾ നീക്കുന്നതുവരെ സൗദി വ്യോമപാത ഉപയോഗിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് ഹൂതികൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച ഹൂതികളുടെ നിയന്ത്രണത്തിലുള്ള സന അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ വ്യോമാക്രമണം നടന്നതിനു പിന്നാലെ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയിരുന്നു.
Read MoreDay: July 21, 2026
കാനഡയ്ക്ക് തിരിച്ചടി; ചില ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം നികുതി ചുമത്തി യുഎസ്
വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ചില ഉത്പ്പന്നങ്ങൾക്ക് 50 ശതമാനം പുതിയ തീരുവ ഏർപ്പെടുത്തി യുഎസ്. പുതിയ തീരുവ ഏർപ്പെടുത്തി ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്നലെ ഒപ്പുവച്ചു. മദ്യം, വാഹനങ്ങൾ, ക്ഷീരോത്പ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ കാനഡ തങ്ങളോട് “വിവേചനപരമായ സമീപനം” കാണിക്കുന്നുവെന്ന് ആരോപിച്ചാണ് യുഎസിന്റെ നടപടി.പുതിയ നികുതി നിരക്കുകൾ 30 ദിവസത്തിനകം നിലവിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഊർജം, പൊട്ടാഷ്, മറ്റ് പ്രത്യേക മേഖലകളിൽ പെടുന്ന ചില ഉത്പ്പന്നങ്ങൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാർ പ്രകാരം രാജ്യത്തേക്ക് എത്തുന്ന ഉത്പ്പന്നങ്ങളെ ഈ പുതിയ തീരുമാനം ബാധിക്കും.
Read Moreകരിമ്പടം വീഡിയോ ഗാനം
അനസ് സൈനുദ്ദീൻ, തീർഥ ഹരിദേവ്, ജെസൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന കരിമ്പടം എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. അനസ് സൈനുദ്ദീൻ രചിച്ച് സംഗീതം നല്കി മധു ബാലകൃഷ്ണൻ ആലപിച്ച “തനുവിലിനി എന്നും തണുപ്പല്ലേ…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സുനിൽ സി.പി, വിവേകാനന്ദൻ, ഉണ്ണികൃഷ്ണൻ കല ആയൂർ, അജയൻ അഞ്ചൽ, ശരിക സ്റ്റാലിൻ, ജീവൻ നവോദയ, സനോജ് നടയിൽ, ജിബിൻ ജോയ്, അനീഷ് വി. ശിവദാസ്, ഷിബിന അമീർജാൻ, അമ്മവീട്ടിൽ രാജേഷ്, ബിന്ദു ചന്ദ്ര, സാവിത്രി ചേത്തല്ലൂർ, രതീഷ് മീനക്കൽ, ശ്രീകുമാർ മാടവൂർ, സജീന കൊല്ലം, രമ്യ മനോജ്, അഡ്വ. അനിൽകുമാർ, സാബു തിരുമല, റിജാസ് കൊല്ലം, ആർ.കെ. രാജ, അബ്ദുൾ ഖാദർ, ബിനു ബി. ചന്ദ്രൻ, ഗോപകുമാർ അടൂർ, ശ്രീലക്ഷ്മി, കാശിനാഥ് ചന്ദ്രൻ ആർ, എൻ.കെ.ആർ.…
Read More’യഷുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങൾ പുറത്ത് വന്നപ്പോൾ തകർന്നുപോയി, ഭർത്താവിന്റെ പ്രതികരണം കേട്ടപ്പോൾ ഞെട്ടിപ്പോയി’: കിയാര
സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ടോക്സിക്ക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്. ഇരട്ട വേഷത്തില്‍ യാഷ് എത്തുന്ന ഈ ചിത്രത്തിൽ നയൻതാര, രുക്മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി, കിയാര അഡ്വാനി എന്നിവരാണ് നായികമാര്‍. നായകനായ യാഷിനൊപ്പം തന്നെ ഈ നായികമാർക്കും തുല്യ പ്രധാന്യമുള്ള സിനിമയാകും ടോക്സിക്ക് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സാധാരണ ഗ്ലാമർ റോളുകളെ മറികടന്ന്, പ്രകടനത്തിന് വലിയ സാധ്യത നൽകുന്ന കഥാപാത്രത്തിലേക്കുള്ള ബോളിവുഡ് താരം കിയാര അദ്വാനിയുടെ നിർണായകമായ ഒരു ചുവടുവയ്പായാണ് സിനിമയിലെ “നാദിയ’ എന്ന കഥാപാത്രം വിലയിരുത്തപ്പെടുന്നത്. ചിത്രത്തിലെ തബാഹി… എന്ന പ്രണയഗാനരംഗത്ത് യാഷിനൊപ്പമെത്തുന്നത് കിയാരയാണ്. റെട്രോ ശൈലിയിൽ വിന്റേജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനരംഗത്തില്‍ യാഷും കിയാരയും തമ്മിലുള്ള തീവ്രമായ പ്രണയരംഗങ്ങൾ കാണാം. യാഷിന്റെയും കിയാരയുടെയും കെമിസ്ട്രിയാണ് ഗാനരംഗത്തെ കൂടുതല്‍ ഹോട്ടാക്കുന്നത്. പാട്ട്…
Read Moreകുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം; നിര്‍ദേശം നല്കി ഹൈക്കോടതി
കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം നല്കാന് ഉത്തരവിട്ട് ഹൈക്കോടതി. സംരക്ഷണം ഒരുക്കാന്‍ പാലാരിവട്ടം പോലീസിന് കോടതി നിര്‍ദേശം നല്കി. ഹര്‍ജിയില്‍ പാലാരിവട്ടം പോലീസിനെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. തന്റെ ജീവന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നേരത്തെ നല്കിയ ഹര്‍ജിയില്‍ സുരക്ഷ നല്കാന് എറണാകുളം സെന്‍ട്രല്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കാട്ടി പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു. പെണ്‍കുട്ടിയും ഭര്‍ത്താവും നല്കിയ മേല്‍വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടിയുടെ പതിവ് രീതിയാണിതെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പിന്നാലെ പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്കിയാല് മതിയെന്ന് പോലീസിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി വീണ്ടും സെൻട്രല്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തന്റെ പാസ്പോര്‍ട്ടും പണവും പിതാവും സംഘവും അപഹരിച്ചെന്നും പെണ്‍കുട്ടി പോലീസിനെ…
Read Moreസസ്യങ്ങൾ ഇനി തപാൽ വഴി വീട്ടിലെത്തും; ഗ്രീൻ എക്സ്പ്രസ് പദ്ധതിക്ക് മികച്ച പ്രതികരണം
പരവൂർ: സംസ്ഥാനത്തെ നഴ്സറികളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും ജീവനുള്ള സസ്യങ്ങൾ തപാൽ വഴി സുരക്ഷിതമായി അയയ്ക്കുന്നതിന് ഇന്ത്യ പോസ്റ്റ് ആരംഭിച്ച പുതിയ സംവിധാനത്തിന് വൻ ജനപ്രീതി.ഗ്രീൻ എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന പരീക്ഷണ പദ്ധതിയിലൂടെ ആദ്യ മാസത്തിൽ തന്നെ 5.5 ലക്ഷം രൂപയുടെ വരുമാനമാണ് തപാൽ വകുപ്പ് നേടിയത്. തിരുവനന്തപുരം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രമുഖ നഴ്സറികളും ചെറുകിട കച്ചവടക്കാരും നിലവിൽ ഈ പാഴ്സൽ സൗകര്യം വിപുലമായി പ്രയോജനപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തുടനീളം 24 മുതൽ 48 മണിക്കൂറിനുള്ളിൽ ചെടികൾ കേടുപാടുകൾ കൂടാതെ നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് തങ്ങളുടെ പാഴ്സലുകൾ കൃത്യമായി ട്രാക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കാർഷിക, ഹോർട്ടികൾച്ചർ മേഖലകൾക്ക് ശക്തമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പോസ്റ്റ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. വാണിജ്യ നഴ്സറികൾ, സ്വതന്ത്ര…
Read Moreബംഗ്ലാദേശ് റെയിൽവേയ്ക്ക് 200 ബ്രോഡ്ഗേജ് കോച്ചുകൾ നൽകാൻ ഇന്ത്യ
പരവൂർ: അയൽരാജ്യമായ ബംഗ്ലാദേശിലെ റെയിൽവേ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിനായി 200 ബ്രോഡ്ഗേജ് എൽഎച്ച്ബി കോച്ചുകൾ നൽകാൻ ഇന്ത്യൻ റെയിൽവേ.915 കോടി രൂപയുടെ ബൃഹത്തായ കരാറിന്റെ ഭാഗമായാണ് ഈ നടപടി. യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 2027 ഡിസംബറോടെ മുഴുവൻ കോച്ചുകളുടെയും വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വസാനത്തോടെയോ വരും മാസത്തിന്റെ തുടക്കത്തിലോ ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കും. ഇന്ത്യൻ റെയിൽവേയുടെ പ്രമുഖ കയറ്റുമതി വിഭാഗമായ റൈറ്റ്സ് ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയാണ് ഈ ആധുനിക കോച്ചുകൾ നിർമിക്കുന്നത്.മുൻപ് ബംഗ്ലാദേശിൽ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതകളെത്തുടർന്ന് കയറ്റുമതി നിർത്തിവച്ചിരുന്നുവെങ്കിലും, നിലവിലെ പുതിയ സാഹചര്യത്തിൽ കയറ്റുമതി പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ 20 കോച്ചുകളടങ്ങിയ ട്രെയിൻ സെറ്റാണ് അയയ്ക്കുക. പഴക്കമേറിയ കോച്ചുകൾ മാറ്റി പുതിയവ വിന്യസിക്കുന്നതോടെ ധാക്കയെയും വടക്കൻ ജില്ലകളെയും ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ…
Read Moreപകർച്ചപ്പനി പ്രതിരോധം: ശനിയാഴ്ചകൾ കെഎസ്ആർടിസിയിൽ ഡ്രൈ ഡേ ആചരിക്കും
ചാത്തന്നൂർ: കൊതുകുനിവാരണം ലക്ഷ്യമാക്കി ശനിയാഴ്ചകൾ ഡ്രൈ ഡേ ആയി ആചരിക്കാൻ കെഎസ്ആർടിസി. ഡങ്കിപ്പനി, ചിക്കൻ ഗുനിയ, മലേറിയ തുടങ്ങിയ കൊതുകു പരത്തുന്ന രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈ ഡേ ആചരണം. പകർച്ച പനി പ്രതിരോധത്തിന്റെയും കൊതുകുനിവാരണത്തിന്റെയും ഭാഗമായാണ് ഇത്. ഡ്രൈ ഡേ ദിവസം ജീവനക്കാർ, ഡിപ്പോ, വർക്ക് ഷോപ്പ് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും കൊതുകു വളരാനിടയുള്ള സാഹചര്യങ്ങൾ കണ്ടെത്തി ഒഴിവാക്കണം. പഴയ ടയറുകൾ, മറ്റ് സ്പെയർ പാർട്സുകൾ എന്നിവയിൽ മഴ വെള്ളം കെട്ടി കിടക്കാതെ സൂക്ഷിക്കണം. പ്ലാസ്റ്റിക് കപ്പുകൾ, ചിരട്ടകൾ, കുപ്പികൾ എന്നിവ നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യണം. വെള്ളം കെട്ടിക്കിടക്കുന്ന കുഴികൾ മൂടണം. ഡ്രെയിനേജിലെ തടസങ്ങൾ നീക്കി ജലം ഒഴുക്ക് സുഗമമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകു നാശിനികളോ ബ്ലീച്ചിംഗ് പൗഡറോ തളിക്കണം. ഡിപ്പോയിലും വർക്ക് ഷോപ്പുകളിലും ശുചീകരണം നടത്തുകയും ശുചിത്വം പാലിക്കുകയും വേണം തുടങ്ങിയ…
Read Moreനിതിന്‍രാജിന്റെ മരണം; പ്രതിക്കു ജാമ്യം ലഭിച്ചതിൽ ആഭ്യന്തര മന്ത്രി ഡിജിപിയോടു റിപ്പോർട്ട് തേടി
തിരുവനന്തപുരം: നിതിന്‍രാജ് ആത്മഹത്യക്കേസ് പ്രതി ഡോ. റാമിന് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയ സാഹചര്യത്തില്‍ പോലീസിന്റെ വീഴ്ചയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തിന് പുതിയ സംഘം നേതൃത്വം നല്‍കണമെന്നും ആഭ്യന്തര മന്ത്രി നിര്‍ദേശം നല്കി. നിതിന്‍രാജിന്റെ കുടുംബവും നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് തന്നെ നേരില്‍ കണ്ട് അറിയിച്ചുവെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. ക്രൈംബ്രാഞ്ച് ഐജി. അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇനിമുതല്‍ കേസ് അന്വേഷിക്കുന്നത്. ഡോ. റാമിന് ജാമ്യം ലഭിക്കുന്നതിന് കാരണം പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണെന്നും പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെന്നും കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.
Read Moreപിഎസ്സി പരീക്ഷ അടിമുടി അഴിമതി? പിഎസ്സി നടത്തിയ പല പരീക്ഷകളിലും ക്രമക്കേട് നടന്നുവെന്ന പരാതികൾ എസ്ഐടിക്കു മുന്നിൽ
തിരുവനന്തപുരം: പിഎസ്സി പരീക്ഷാക്രമക്കേടില്‍ കൂടുതല്‍ പരാതികള്‍. പിഎസ്സി നടത്തിയ പല പരീക്ഷകളിലും ക്രമക്കേടുകള്‍ നടന്നുവെന്ന പരാതികളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് പരീക്ഷകളുടെ വിവരങ്ങളും ഫയലുകളും നല്കാന് പിഎസ്സി ചെയര്മാന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് കത്ത് നല്‍കും. പിന്നാക്ക വികസന കോര്പറേഷന് പ്രോജക്ട് അസിസ്റ്റന്റ് നിയമന പരീക്ഷയ്ക്കെതിരെയാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. ഈ പരീക്ഷയുടെ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നത്. നേരത്തെ ആസൂത്രണ ബോര്‍ഡില്‍ ചീഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ ക്രമക്കേട് നടന്നെന്നാരോപിച്ചാണ് വ്യാപക പരാതികള്‍ ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പിഎസ്സിക്കെതിരേ ഗുരുതരമായ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുന്നത്.ഒന്‍പത് ലക്ഷത്തില്‍പരം രൂപ വാര്‍ഷിക ശമ്പളം ലഭിക്കുന്ന തസ്തികയിലേക്കാണ് ആസൂത്രണ ബോര്‍ഡിലെ നിയമനം നടന്നത്. ഒന്നാം റാങ്ക് നേടിയ…
Read More