’16 ഫോണുകൾ സെറ്റിൽ എറിഞ്ഞ് പൊട്ടിച്ചു, സെറ്റിലുണ്ടാക്കുന്നത് വലിയ തലവേദന’: ജോജു ജോർജിനെതിരെ ശാന്തിവിള ദിനേശ്

നോ ബഡി, വരവ് എന്നീ ചിത്രങ്ങൾക്ക് വിമർശനമായി ശാന്തിവിള ദിനേശ്. പൃഥ്വിരാജ് നായകനായ ഐ നോ ബഡിയും ആദ്യ ദിവസം ഇനീഷ്യൽ കലക്ഷൻ പോലും നേടാനാകാത്ത സിനിമയായി എന്ന് ശാന്തിവിള ദിനേശ്. 26 കോട പൃഥ്വിരാജിന്‍റെ ശമ്പളമില്ലാതെ മാത്രം ചെലവായി. പൃഥ്വിരാജിന്‍റെ ശമ്പളം പാർട്ണർഷിപ്പിലും മുടക്കിയെന്നും അദ്ദേഹം പറഞ്ഞു. ആകെ പറയാവുന്ന കാര്യം ഈ ചിത്രത്തിൽ പാർവതി തിരുവോത്തായിരുന്നു നായിക എന്നാണ്.

ഷാജി കൈലാസ് സംവിധാനം ചെയ്ത വരവിലെ നായകൻ ജോജു ജോർജാണ്. അഭിനയത്തേക്കാൾ എല്ലാത്തിലും തലയിട്ട് തലവേദനയുണ്ടാക്കുന്ന കലാകാരനാണത്രെ ഇപ്പോൾ ജോജു ജോർജെന്നും ശാന്തിവിള ദിനേശ് കുറ്റപ്പെടുത്തി. വരവിന്‍റെ സെറ്റിൽ മാത്രം പതിനഞ്ചോ പതിനാറോ സെൽഫോണുകൾ എറിഞ്ഞ് പൊട്ടിച്ചു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞതെന്നും ദിനേശ് വെളിപ്പെടുത്തി.

അഞ്ച് കോ‌ടി പ്രതിഫലമാണ് ഇപ്പോൾ ജോജു ചോദിക്കുന്നത്. ജോജു വന്ന വഴി മറക്കുന്നതിന്‍റെ ഏറ്റവും നല്ല സൂചനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related posts

Leave a Comment