ജയിൽച്ചാട്ടം വെള്ളത്തിൽ … ഗോവിന്ദച്ചാമി പിടിയില്‍: ഉപയോഗശൂന്യമായ കെട്ടിട വളപ്പിലെ പൊട്ടക്കിണറ്റിൽ ഒളിച്ചിരുന്നു; തൂക്കിയെടുത്ത് പോലീസ്

കണ്ണൂര്‍: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍. കിണറ്റില്‍ നിന്നാണ് പൊലീസ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ഉപയോഗശൂന്യമായ കെട്ടിട വളപ്പിന്‍റെ സമീപത്തെ പൊട്ട കിണറ്റില്‍ നിന്നാണ് പോലീസ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിയെ പിടികൂടിയെന്നും കൂടുതൽ കാര്യങ്ങൾ വൈകാതെ പങ്കുവയ്ക്കാമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

പുലര്‍ച്ചെ 1:15നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്.

അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിംഗിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.

Related posts

Leave a Comment