‘വവ്വാൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

വീണ്ടും ഏവരേയും അതിശയിപ്പിച്ച് “വവ്വാൽ’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസായി. ഡിസംബർ 26നു ഫസ്റ്റ്‌ലുക്ക് വരും എന്ന് അണിയറപ്രവർ‌ത്തകർ അനൗൻസ് ചെയ്തപ്പോൾ ഏറ്റവും കൂടിയാൽ എന്ത് സംഭവിക്കും എന്ന ചിന്തകളെ കാറ്റിൽ പറത്തിക്കൊണ്ട് അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഫസ്റ്റ്‌ലുക്ക്. മലയാളത്തിൽ നിന്നു പാൻ ഇന്ത്യൻ സംസ്കാരത്തിൽ ഒരു സിനിമ എന്നത് മലയാളികൾക്ക് അഭിമാനം തന്നെയാണ്, ഇവിടെ ഇത് യാഥാർഥ്യമാകുന്നു.

കാന്താരയും, പുഷ്പയും പോലുള്ള സിനിമകൾ നമ്മുടെ ഭാഷയിൽ നിന്നും ഉണ്ടാകുമോ എന്ന സംശയത്തിന് വിരാമമിട്ടു കൊണ്ടാണ് വവ്വാലിന്‍റെ ഫസ്റ്റ്‌ലുക്ക് വരവ്. ഇന്ത്യയിലെ സൂപ്പർ താരനിരയ്ക്കൊപ്പം മലയാളത്തിലെ പ്രമുഖ നടന്മാർ കൂടി അണിചേരുമ്പോൾ ചിത്രത്തിന്‍റെ ഹൈപ്പ് വളരെ മുകളിലെത്തുന്നു.

ഷഹ്‌മോൻ ബി. പറേലിൽ എന്ന സംവിധായകന്‍റെ മികവ് ഇനി തിയറ്ററിൽ എത്ര ഓളം സൃഷ്ട്ടിക്കാൻ സാധിക്കും എന്ന് മാത്രം നമ്മൾ നോക്കിക്കണ്ടാൽ മതി. ചിത്രത്തിലെ അഭിനേതാക്കളുടെ ബോർഡിംഗ് ആദ്യത്തെ അപ്ഡേറ്റ് മുതൽ ശ്രദ്ധനേടിയിരുന്നൂ ഇപ്പോൾ കാരക്ടറൈസേഷൻ വീണ്ടും ചർച്ചാവിഷയമാകുന്നു എന്ന് തന്നെ പറയാം. ഒത്തിരി കാര്യങ്ങൾ ഒളിപ്പിച്ചു വച്ച കിടിലൻ ഇടിപ്പടം ആണോ..? പ്രേക്ഷകരെ മുൾമുനയിൽ നിർത്തി തിയറ്ററിൽ ഉത്സവം തീർക്കുവാനുള്ള പുറപ്പാടിലാണോ അണിയറപ്രവർത്തനങ്ങൾ എന്ന് മാത്രം ഇനി കണ്ടറിഞ്ഞാൽ മതി.

എത്ര കുറഞ്ഞാലും ചിത്രം ചർച്ചാവിഷയം ആകും എന്നതിൽ പോസ്റ്ററിൽ നിന്ന് തന്നെ വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്. പോസ്റ്ററിൽ ഏറ്റവും തിളങ്ങി നിൽക്കുന്നത് ആരാണെന്നു പറയാൻ സാധിക്കാത്ത വിധം അതി ഗംഭീരമായിരിക്കുന്നൂ ഓരോരുത്തരുടെയും പുറം കാഴ്ച. ആരെക്കുറിച്ച്‌ എടുത്തുപറയണം എന്നതിൽ ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നൂ.

പോയട്രിക്കൽ ആക്‌ഷൻ ത്രില്ലെർ ജോണറിൽ വരുന്ന ചിത്രത്തിനെ വെറും ഒരു ഇടിപ്പടം എന്നതിനേക്കാൾ ആഴമുണ്ട് എന്ന് നമുക്ക് അനുമാനിക്കാം. ഷഹ്‌മോൻ ബി. പറേലിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകരന്ദ് ദേശ് പാണ്ഡെ, അഭിമന്യു സിങ്, മുത്തു കുമാർ, ലെവിൻ സൈമൺ ജോസഫ്, ലക്ഷ്മി ചപോർക്കർ, പ്രവീൺ, മെറിൻ ജോസ്, മണികണ്ഠൻ ആചാരി, സുധി കോപ്പ, ദിനേശ് ആലപ്പി, ഗോകുലൻ, ഷഫീഖ്, ജയകുമാർ കരിമുട്ടം, മൻരാജ്, ശ്രീജിത്ത് രവി, ജോജി കെ. ജോൺ തുടങ്ങി മുപ്പതോളം താരങ്ങൾ അഭിനയിക്കുന്നു.

പ്രൊഡ്യൂസർ-ഷാമോൻ പിബി, കോ-പ്രൊഡ്യൂസർ-സുരീന്ദർ യാദവ്, ഛായാഗ്രഹണം-മനോജ് എം. ജെ, പ്രൊഡക്‌ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി. ഷഹ്മോൻ, സംഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പിബിഎസ്, സുധാംശു, റീ റിക്കാർഡിംഗ് മിക്സർ-ഫസൽ എ. ബക്കർ, പ്രൊഡക്‌ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യൂം ഡിസൈനർ -ഭക്തൻ മങ്ങാട്, കോറിയോഗ്രാഫി-അഭിലാഷ് കൊച്ചി, കളറിസ്റ്റ്-ലിജു പ്രഭാകർ, സംഘട്ടനം-നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്-ആഷിഖ് ദിൽജിത്ത്, സ്റ്റിൽസ്-രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്-ഒപ്പറ, ഹോട്ട് ആൻഡ് സോർ, ഡിസൈൻ-കോളിൻസ് ലിയോഫിൽ, പിആർഒ-എ.എസ്. ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ.

Related posts

Leave a Comment