‘കഥാപാത്രവുമായി അത്രത്തോളം ഇഴുകിച്ചേര്‍ന്നു, ഷൂട്ടിംഗ് തീർന്ന ദിവസം കരഞ്ഞുപോയി’: പരാശക്തിയുടെ സെറ്റിലെ അനുഭവങ്ങൾ പങ്കുവച്ച് ശ്രീലീല

തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് ശ്രീലീല. നൃത്തരംഗങ്ങളിലെ പ്രകടനമാണ് ശ്രീലീലയുടെ ശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന പരാശക്തിയാണ് ഇനി പുറത്തിറങ്ങാനുള്ള താരസുന്ദരിയുടെ സിനിമ. നടിയുടെ ആദ്യ തമിഴ് സിനിമ കൂടിയാണിത്. ഇപ്പോഴിതാ സിനിമയുടെ സെറ്റിലെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി. സിനിമയുടെ ഷൂട്ട് തീർന്ന ദിവസം താൻ കരഞ്ഞുപോയെന്നും അത്രത്തോളം ആ കഥാപാത്രമായി താൻ ഇഴുകിച്ചേര്‍ന്നെന്നും നടി പറഞ്ഞു.

പരാശക്തിയുടെ ഷൂട്ടിംഗ് കഴിയുന്ന ദിവസം ഞാൻ കരഞ്ഞുപോയി. അതൊരു ഫീലിംഗ് ആണ്. ചിലപ്പോൾ ചിലർക്ക് അത് പറഞ്ഞാല്‍ മനസിലാകില്ല. ആ സെറ്റുമായി ഞാൻ അത്രയധികം അടുത്തിരുന്നു. ഒരു കുടുംബം പോലെ തന്നെയാണ് കഴിഞ്ഞിരുന്നത്. ആ ഗെറ്റപ്പും, ആ സെറ്റും എല്ലാം അത്രയേറെ ഇഴുകിച്ചേര്‍ന്നു. ഒന്നും ഇനി ഇല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇമോഷണലായി. ഇതിന്‍റെ രണ്ടാംഭാഗം എടുക്കുമോ എന്നുപോലും ചിന്തിച്ചു.

പക്ഷേ അതൊന്നും പ്രാക്‌ടിക്കല്‍ അല്ല എന്നെനിക്കറിയാം. ഏറ്റവും ആദ്യത്തേത് വളരെ സ്‌പെഷലായി കാണുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ആദ്യത്തെ തമിഴ് സിനിമ എന്ന നിലയിലും പരാശക്തി എനിക്കൊരു ഇമോഷണല്‍ കണക്‌ഷനാണ്. ശിവകാര്‍ത്തികേയന്‍, രവി മോഹന്‍, അഥര്‍വ തുടങ്ങിയവര്‍ക്കൊപ്പമുള്ള എക്സ്പീരിയൻസും മറക്കാൻ കഴിയാത്തതാണ്- ശ്രീലീല വ്യക്തമാക്കി.

സൂരറൈ പോട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരിഡ് പശ്ചാത്തലത്തിൽ ആക്‌ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പത്തിനാണ് പരാശക്തി തിയറ്ററുകളിലെത്തുന്നത്.

Related posts

Leave a Comment