നമുക്ക് നടന്നു നടന്നു പോയാലോ: ട്രാഫിക്കിൽ നിന്ന് രക്ഷപെടാൻ നടക്കാൻ തീരുമാനിച്ച് യുവതി; വൈറലായി വീഡിയോ

ഗതാഗതക്കുരുക്ക് പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറാറുണ്ട്. പ്രത്യേകിച്ച് ബംഗളൂരു നഗരത്തിൽ.തൊട്ടടുത്ത് പോലും എത്തിച്ചേരാൻ മണിക്കൂറുകൾഡ സമയമെടുക്കാറുണ്ട് പലപ്പോഴും. ഇതിനിടയിലിതാ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ശിൽപ എന്ന യുവതി.

ഗൂഗിൾ മാപ്പ് പ്രകാരം ശിൽപയുടെ ഓഫീസിൽ നിന്ന് വീട്ടിലേക്ക് 2.7 കിലോമീറ്റർ ദൂരമാണുള്ളത്. പക്ഷേ കൊടിയ ട്രാഫിക് മൂലം ശിൽപ ഇവിടേക്ക് എത്താൻ മണിക്കൂറുകളാണ് എടുക്കുന്നത്. അതിനാൽത്തന്നെ ശിൽ പ വണ്ടിയിൽ പോകേണ്ടതിനു പകരം നടന്നു പോകാൻ തീരുമാനിച്ചു. രണ്ടാഴ്ചയായി തന്‍റെ പതിവ് യാത്രാരീതികൾ മാറ്റിവെച്ച് ഓഫീസിൽ നിന്ന് വീട്ടിലേക്ക് നടക്കുകയാണ് ശിൽപ. നടക്കുകയാണെങ്കിൽ 38 മിനിറ്റ് കൊണ്ട് എത്താം എന്നാണ് ശിൽപ പറയുന്നത്.

നടക്കുന്നത് വഴി ശരീരത്തിന് കൂടുതൽ ഉന്മേഷവും എനർജിയും ലഭിച്ചു എന്നാണ് യുവതി പറഞ്ഞത്. ദിവസവും പൂർത്തിയാക്കേണ്ട ‘സ്റ്റെപ്പ് കൗണ്ട്’ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിച്ചു. അതിനിടയിൽ ചൂടത്ത് നടക്കുന്നതിനാൽ പെട്ടെന്ന് ക്ഷീണം ഉണ്ടാകുന്നു. ഒരു ഇളനീരൊക്കെ കുടിച്ചാണ് യുവതി നടന്നതെന്ന് പറഞ്ഞു. ഇളനീർ കുടിച്ച വകയിൽ രണ്ടാഴ്ച കൊണ്ട് 840 രൂപ ചിലവായെന്നും ശിൽപ തമാശരൂപേണ വീഡിയോയിൽ പറയുന്നുണ്ട്.

 

Related posts

Leave a Comment