കൊച്ചി: യാത്രക്കാരിക്കുനേരേ അശ്ലീല ആംഗ്യങ്ങള്‍ കാട്ടി സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് ലോറി ഡ്രൈവർക്ക് രണ്ടു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കന്യാകുമാരി വിളയംകോട് വാരിയംവിള വീട്ടില്‍ ജി. പ്രിന്സിനെയാണു എറണാകുളം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2020 സെപ്റ്റംബര്‍ 17ന് രാവിലെ പൈപ്പ്ലൈന് സിഗ്നലില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരി യാത്ര ചെയ്തിരുന്ന ബസിന്റെ ദിശയില്‍ വലതുവശത്ത് നിര്‍ത്തിയ ലോറിയുടെ ഡ്രൈവര്‍ അശ്ലീല ചേഷ്ടകള്‍ കാട്ടിയതിനുപുറമെ ബസില്‍നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുകയായിരുന്ന പരാതിക്കാരിയെ ലോറിയില്‍ പിന്തുടര്ന്നും ശല്യം ചെയ്തെന്നാണു പരാതി.
ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അലന് ഇ. ബൈജുവിന്റേതാണ് ഉത്തരവ്. അശ്ലീല വാക്കുകള്‍ കൊണ്ടോ അംഗവിക്ഷേപങ്ങള്‍ കൊണ്ടോ സ്ത്രീത്വം അപമാനിക്കല്‍, പൊതുസ്ഥലത്ത് ലൈംഗിക ചേഷ്ട കാട്ടല് എന്നീ കുറ്റങ്ങള്‍ക്കുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് ആക്ടിലെയും വകുപ്പുകള്‍ പ്രകാരമാണു ശിക്ഷ. യുവതിയുടെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത്.
