നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ്, പുനരന്വേഷണ ആവശ്യവുമായി അതിജീവിതയുടെ ഹര്‍ജി

കൊച്ചി: കോടതിയുടെ കസ്റ്റഡിയിലിരിക്കെ കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നടി ആക്രമണ കേസിലെ അതിജീവിത ഹൈക്കോടതിയില്‍.

ശരിയായ രീതിയിലുള്ള ഒരു അന്വേഷണവും നടത്താതെ സ്വന്തം കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അതേ കോടതി തന്നെ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ട് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ ജുഡീഷ്യറിയില്‍ നടന്ന അന്വേഷണത്തിലെ റിപ്പോര്‍ട്ടുകള്‍ റദ്ദാക്കണമെന്നും ഇതിലെ അട്ടിമറി സാധ്യത പരിശോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍, സൈബര്‍ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നും ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും പെന്‍ ഡ്രൈവും കോടതിയിലും ഫോറന്‍സിക് ലാബിലും സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി അന്വേഷണം നടത്തിയത്. അങ്കമാലി മജിസ്‌ട്രേട്ട് മെമ്മറി കാര്‍ഡ് വീട്ടില്‍ കൊണ്ടുപോയി പരിശോധിച്ചതില്‍ തെറ്റില്ലെന്നും ഡിസംബര്‍ 13ന് ജില്ലാ സെഷന്‍സ് കോടതിയിലെ സീനിയര്‍ ക്ലാര്‍ക്ക് മഹേഷ് മോഹന്‍ തന്‍റെ ഫോണിലൂടെ ദൃശ്യങ്ങള്‍ കണ്ടത് ജഡ്ജിയുടെ നിര്‍ദേശ പ്രകാരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് പിന്നീട് ജഡ്ജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കാണാന്‍ ഉപയോഗിച്ച ഫോണുകള്‍ കളഞ്ഞുപോയെന്നടക്കം ജീവനക്കാരുടെ മൊഴി വിശ്വസിച്ചു. ഫോണ്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയില്ല. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ശാസ്ത്രീയമായ പരിശോധനകളൊന്നും നടത്തിയിട്ടില്ല. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക വീണ്ടും മാനസികമായി തളര്‍ത്തുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Related posts

Leave a Comment