10 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു; ജർമനി വിട്ട് ഇന്ത്യയിലേക്ക് മടങ്ങാനുള്ള കാരണം വ്യക്തമാക്കി യുവാവ്, പോസ്റ്റ് വൈറൽ

ഒരു പതിറ്റാണ്ടുകാലം ജർമനിയിൽ താമസിച്ചതിന് ശേഷം, പ്രവാസജീവിതം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങാനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ യുവാവ്. വിദേശത്തെ ജീവിതത്തോടുള്ള അതൃപ്തിയോ സമ്മർദ്ദങ്ങളോ കൊണ്ടല്ല, മറിച്ച് തികച്ചും വ്യക്തിപരമായ മുൻഗണനകൾ കണക്കിലെടുത്താണ് താൻ ഈ തീരുമാനമെടുത്തതെന്ന് യുവാവ് വ്യക്തമാക്കി. ഇത് നിർബന്ധിതമായി എടുത്ത തീരുമാനമല്ലെന്നും സ്വന്തം താല്പര്യപ്രകാരമുള്ള മാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഡർഷിപ്പ് കോച്ചായ ഹരിത് ഭാസിൻ തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ അനുഭവം പങ്കുവെച്ചത്. ജർമനി തന്‍റെ ജീവിതത്തിന്‍റെ വളരെ പ്രധാനപ്പെട്ടതും അർഥവത്തായ ഭാഗമായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. എന്നാൽ കാലക്രമേണ, പ്രിയപ്പെട്ടവരോടൊപ്പം ജീവിക്കാനും സ്വന്തം വേരുകളിലേക്ക് മടങ്ങാനുമുള്ള ശക്തമായ ആഗ്രഹം കുടുംബത്തിനുണ്ടാവുകയായിരുന്നു.

പെട്ടെന്നുണ്ടായ ഒരു വികാരത്തിന്‍റെ പുറത്തല്ല, മറിച്ച് കൃത്യമായ ആലോചനകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ഭാസിൻ വ്യക്തമാക്കി. ജർമ്മനിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായോ എന്ന് പലരും ചോദിക്കുന്നുണ്ടെന്നും എന്നാൽ ആ രാജ്യം എപ്പോഴും തന്‍റെ ഹൃദയത്തിൽ സവിശേഷമായ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

“10 വർഷത്തെ ജർമ്മനി ജീവിതത്തിന് ശേഷം, പലരെയും അത്ഭുതപ്പെടുത്തിയ ഒരു തീരുമാനമാണ് ഞങ്ങൾ എടുത്തത്. ഞങ്ങളുടെ കുട്ടികൾ ജനിച്ച രാജ്യം വിട്ട്, ജീവിതം മുഴുവൻ പാക്ക് ചെയ്ത് ഞങ്ങൾ ഇന്ത്യയിലേക്ക് മടങ്ങിയെന്ന് ഹരിത് ഭാസിൻ

കരിയറിലെ വളർച്ചയും കുടുംബത്തോടൊപ്പമുള്ള മനോഹരമായ ഓർമ്മകളും വിലയേറിയ ജീവിതപാഠങ്ങളും ജർമ്മനി തനിക്ക് സമ്മാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തന്‍റെ കുട്ടികൾ ജനിച്ചതും ശക്തമായൊരു ജീവിത അടിത്തറ പണിതുയർത്തിയതും അവിടെയാണെന്നും അദ്ദേഹം വിവരിച്ചു. ഇന്ത്യയിലേക്ക് മടങ്ങാനുള്ള പ്രധാന കാരണം കുടുംബം തന്നെയാണെന്ന് ഭാസിൻ വ്യക്തമാക്കുന്നു. ‌

ജർമനിയിലെ മികച്ച ജീവിതസാഹചര്യങ്ങളും സംസ്കാരവും, അതോടൊപ്പം ഇന്ത്യയിലെ ഊഷ്മളമായ കുടുംബബന്ധങ്ങളും സ്നേഹവും അനുഭവിച്ചറിഞ്ഞു വേണം തന്‍റെ കുട്ടികൾ വളരാൻ എന്ന് അദ്ദേഹം ആഗ്രഹിച്ചു. ജർമനി ഇഷ്ടപ്പെടാത്തതുകൊണ്ടല്ല ഞങ്ങൾ രാജ്യം വിട്ടത്. മറിച്ച് ഇന്ത്യ ഞങ്ങളെ തിരികെ വിളിക്കുകയായിരുന്നു. കുടുംബത്തോട് കൂടുതൽ അടുത്ത് ജീവിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, അദ്ദേഹം എഴുതി.

ഈ മടങ്ങിവരവ് താൽക്കാലികമല്ലെന്നും ശാശ്വതമായ ഒന്നാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. “നിങ്ങൾ പൂർണ്ണമായും മടങ്ങുകയാണോ എന്ന് പലരും ചോദിച്ചു. അതെ, ഇതൊരു ആസൂത്രിതമായ നീക്കമാണ്. ഭയം കൊണ്ടോ സമ്മർദ്ദം കൊണ്ടോ എടുത്തതല്ല. കുടുംബവും സ്വന്തം വേരുകളുമാണ് ഈ തീരുമാനത്തിന് പിന്നിൽ,” ഭാസിൻ വ്യക്തമാക്കി. ജർമ്മനി എപ്പോഴും തന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമെങ്കിലും ഇന്ത്യയാണ് തന്റെ വീടെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.

ഭാസിന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിദേശത്ത് താമസിക്കുന്നതും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതുമായ നിരവധി പ്രവാസികളുടെ ഇടയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്‍റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

Related posts

Leave a Comment