ഫസ്റ്റ് എസി കോച്ചിൽ അനധികൃത അലങ്കാരം: ഉന്നതതല അന്വേഷണത്തിന് റെയിൽവേ; കുറ്റക്കാർക്കെതിരെ നടപടി

പരവൂർ: ബൽഹർഷ-മുംബൈ നന്ദിഗ്രാം എക്സ്പ്രസിന്‍റെ ഫസ്റ്റ് എസി കോച്ചിൽ ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ വ്യക്തിക്ക് പ്രവേശനാനുമതി നൽകിയ സംഭവത്തിൽ റെയിൽവേ കടുത്ത നടപടിയുമായി രംഗത്ത്. ട്രെയിനിലെ ഫസ്റ്റ് എസി കൂപ്പെ അനധികൃതമായി അലങ്കരിക്കാൻ അനുവാദം നൽകിയതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറെ വകുപ്പുതല അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. അതീവ സുരക്ഷാ പ്രോട്ടോക്കോളുകൾ നിലനിൽക്കുന്ന പ്രീമിയം കോച്ചിൽ പുറത്തുനിന്നുള്ള വ്യക്തികൾക്ക് പ്രവേശനം ലഭിച്ച ഗുരുതരമായ സുരക്ഷാവീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ റെയിൽവേ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

ജൂലൈ ആറിന് ജൽനയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കായി ശുഭം, സൊണാലി എന്നീ യാത്രക്കാർ നന്ദിഗ്രാം എക്സ്പ്രസിന്‍റെ ഫസ്റ്റ് എസിയിൽ ഒരു -ജി കൂപ്പെ ബുക്ക് ചെയ്തിരുന്നു. ഛത്രപതി സംഭാജിനഗറിൽ നിന്നാണ് ഇവർ ട്രെയിനിൽ കയറേണ്ടിയിരുന്നത്. എന്നാൽ, തങ്ങളുടെ സ്വകാര്യ ആഘോഷത്തിന്‍റെ ഭാഗമായി ഈ കൂപ്പെ മുൻകൂട്ടി അലങ്കരിക്കുന്നതിനായി ദമ്പതികൾ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ജൽനയിലുള്ള ഒരു സ്വകാര്യ ഡെക്കറേറ്ററെ ചുമതലപ്പെടുത്തുകയായിരുന്നു. ഈ ക്രമീകരണമനുസരിച്ച്, യാത്രക്കാർ ട്രെയിനിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ അലങ്കാര വസ്തുക്കളുമായി ഡെക്കറേറ്ററുടെ പ്രതിനിധി ജൽന സ്റ്റേഷനിൽ വച്ച് ഫസ്റ്റ് എസി കോച്ചിനുള്ളിൽ കയറുകയും അലങ്കാരപ്പണികൾ പൂർത്തിയാക്കുകയും ചെയ്തു.

റിസർവ് ചെയ്ത ഫസ്റ്റ് എസി കോച്ചിലേക്കുള്ള ഈ സ്വകാര്യ വ്യക്തിയുടെ പ്രവേശനം പൂർണമായും നിയമവിരുദ്ധമാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. പ്രീമിയം റിസർവ് ചെയ്ത കോച്ചുകൾക്ക് ബാധകമായ സുരക്ഷാ മാനദണ്ഡങ്ങളുടെയും ആക്‌സസ് പ്രോട്ടോക്കോളുകളുടെയും ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളത്.

റെയിൽവേ നിയമപ്രകാരം ഫസ്റ്റ് എസി കമ്പാർട്ടുമെന്‍റുകൾ ഉൾപ്പെടെയുള്ള റിസർവ് ചെയ്ത കോച്ചുകളിലേക്കുള്ള പ്രവേശനം യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി കർശനമായി നിയന്ത്രിക്കപ്പെട്ടിട്ടുള്ളതാണ്. അംഗീകൃത റെയിൽവേ ജീവനക്കാർക്കും സാധുവായ ടിക്കറ്റുള്ള യാത്രക്കാർക്കും അല്ലാതെ മറ്റാർക്കും ഇവിടേക്ക് പ്രവേശനമില്ല. ഏതെങ്കിലും തരത്തിലുള്ള അടിയന്തര ഒഴിവാക്കലുകൾ ആവശ്യമാണെങ്കിൽപ്പോലും അതിനായി കൃത്യമായ ചട്ടങ്ങൾ പ്രകാരം മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്.

അനധികൃതമായി എത്തിയ ഡെക്കറേറ്റർക്ക് കോച്ചിലേക്ക് എങ്ങനെ പ്രവേശനം ലഭിച്ചു എന്നതിനെക്കുറിച്ചും, ട്രെയിനിലെയും സ്റ്റേഷനിലെയും ജീവനക്കാരുടെ ഭാഗത്തുനിന്ന് പരിശോധനകളിൽ വീഴ്ചയുണ്ടായോ എന്നും പുതിയ അന്വേഷണസംഘം പരിശോധിക്കും. ഈ നിയമലംഘനത്തിന് ഏതെങ്കിലും റെയിൽവേ ജീവനക്കാരോ മറ്റ് സ്വകാര്യ വ്യക്തികളോ വഴിവിട്ട് സഹായിച്ചിട്ടുണ്ടോ എന്ന കാര്യവും വരും ദിവസങ്ങളിൽ വ്യക്തമാകും.

സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷാ നടപടിക്രമങ്ങളിൽ സംഭവിച്ച പാളിച്ചകൾ വിലയിരുത്തി, സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശനമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും കുറ്റക്കാർക്കെതിരേ നടപടികൾ ഉണ്ടാകുമെന്നും റെയിൽവേ മന്ത്രാലയം വക്താവ് അറിയിച്ചു.

Related posts

Leave a Comment