ആലപ്പുഴ “രക്ഷാപ്രവര്‍ത്തനം’ കേസ് അട്ടിമറി;എഡിജിപിയിൽനിന്നു സംസ്ഥാനപോലീസ് മേധാവി വിശദീകരണം തേടും

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസില്‍ ആരോപണ വിധേയനായ എഡിജിപി. എം.ആര്‍. അജിത്ത് കുമാറില്‍നിന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ വിശദീകരണം തേടും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാനും പോലീസുകാരും ക്രൂരമായി മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ അജിത്ത് കുമാര്‍ ശ്രമിച്ചുവെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി എസ്‌ഐടി തലവന്‍ എസ്പി. ഷൗക്കത്തലി ഇന്നലെ ഡിജിപിക്ക് തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് അജിത്ത് കുമാറില്‍ നിന്നും ഡിജിപി വിശദീകരണം തേടുന്നത്.

ഇദ്ദേഹത്തിന്‍റെ വിശദീകരണം കൂടി രേഖപ്പെടുത്തിയ ശേഷം എസ്‌ഐടി യുടെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഡിജിപിക്ക് സമര്‍പ്പിക്കും.കഴിഞ്ഞ മാസം 23 ന് എസ്‌ഐടി തലവന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി കൂടുതല്‍ വ്യക്തതയോടെ തുടര്‍ അന്വേഷണം നടത്തി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡിജിപി ആവശ്യപ്പെട്ട അഞ്ച് കാര്യങ്ങളില്‍ കുടുതല്‍ വ്യക്തത വരുത്തി തുടര്‍ അന്വേഷണം നടത്തി ഇന്നലെ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അജിത്ത് കുമാറിനെതിരേ കര്‍ശന നടപടിയെടുക്കണമെന്നാണ് മര്‍ദ്ദനത്തിനിരയായ എ.ഡി. തോമസ് എംഎല്‍എ യുടെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആവശ്യം. അതേ സമയം ഈ മാസം മുപ്പതിന് ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത്നിന്നു നിതിന്‍ അഗര്‍വാള്‍ വിരമിക്കുന്ന ഒഴിവിലേക്ക് സീനിയോറിറ്റി പ്രകാരം ഡിജിപി റാങ്കിലെത്തുക അജിത്ത് കുമാറായിരിക്കും.

ഡിജിപി യെ തീരുമാനിക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി വൈകാതെ ചേരും. അജിത്ത് കുമാറിനെതിരേ അച്ചടക്ക നടപടി ഉണ്ടായാല്‍ സ്ഥാനക്കയറ്റം നല്‍കുന്നതിന് നിയമതടസം ഉണ്ടാകും. സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്‍പായി അജിത്ത് കുമാറിനെതിരെ ഡിജിപി സര്‍ക്കാരിലേക്ക് നടപടി ശുപാര്‍ശ ചെയ്യുമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാത്തിരിക്കുകയാണ്. എസ്‌ഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കുന്നത്.

Related posts

Leave a Comment