ഇടമലക്കുടിയില്‍ ആദ്യമായി വാഹനം എത്തി; വാഹനവുമായി എത്തിയ എംഎല്‍എയ്ക്കു ഊഷ്മളമായ വരവേല്‍പ്

kudiyilമൂന്നാര്‍: എത്തിപ്പെടുവാന്‍ ദുഷ്കരമായ പ്രദേശങ്ങളിലൊന്നായ ഇടമലക്കുടിയില്‍ ആദ്യമായി വാഹനം എത്തിയത് കുടി നിവാസികളില്‍ ആഹ്ലാദം നിറച്ചു. കുടിയിലെത്തിയ എംഎല്‍എയ്ക്ക് കുടി നിവാസികള്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. നോട്ടുമാലയിട്ടാണ് രാജേന്ദ്രനെ സ്വീകരിച്ച്.

ഇടതുമുന്നണി സ്ഥാനാര്‍ഥിയായ രാജേന്ദ്രന്‍ ഇടമലക്കുടി ലോക്കല്‍ കമ്മിറ്റിയുടെ ഇലക്ഷന്‍ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ടാണ് ഇടമലക്കുടിയിലെത്തിയത്. തൊഴിലുറപ്പു പദ്ധതിയിലൂടെ പുതുതായി നിര്‍മിച്ച് റോഡിലൂടെയാണ് ആദ്യമായി കുടിയില്‍ വാഹനമെത്തിയത്. ഇടമലക്കുടികളിലൊന്നായ സൊസൈറ്റിക്കുടിയില്‍ ഇതുവരെ വാഹനങ്ങളെത്തിയിരുന്നില്ല.

വാഹനമെത്തുന്നതിലൂടെ കുടിനിവാസികള്‍ക്ക് ഇനിമുതല്‍ അരി മുതലായ അത്യാവശ്യ സാധനങ്ങള്‍ കുറഞ്ഞചിലവില്‍ ലഭിക്കും. വാഹനങ്ങള്‍ എത്താത്തതുമൂലം സാധനങ്ങള്‍ തലച്ചുമടായാണ് ഇതുവരെയും കുടിയില്‍ എത്തിച്ചിരുന്നത്. ഇതിനാല്‍ കുടിയില്‍ അരിക്ക് കിലോയ്ക്ക് പതിനഞ്ചുരൂപ കുടുതലായിരുന്നു. എംഎല്‍എയും സംഘവും കുടിയിലെ കാണിയും നിവാസികളുമായും സംവാദം നടത്തിയാണ് മടങ്ങിയത്.

Related posts