ബിജെപിയും സിപിഎമ്മും സമാധാനത്തിനും നാടിന്റെ പുരോഗതിക്കും വിലങ്ങുതടിയാണ്: വി.എം. സുധീരന്‍

tvm-sudheeranനെടുമങ്ങാട്: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച പ്രകടനപത്രിക നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചെന്ന അഭിമാനത്തോടെ ഈ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജനങ്ങളെ സമീപിക്കാന്‍ കഴിയുമെന്ന് കെ പി സി സി പ്രസിഡന്റ് വി.എം.സുധീരന്‍. യുഡിഎഫ് സ്ഥാനാര്‍ഥി പാലോട് രവിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നെടുമങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു ഡി എഫ് ജനങ്ങള്‍ക്ക് എന്നും വാഗ്ദാനം ചെയ്തിട്ടുള്ളത് പുരോഗതിയും വികസന വുമാണ്.

നടപ്പാക്കിയ വന്‍കിട പദ്ധതികള്‍ക്കു പുറമെ സാധാരണക്കാരന് ആശ്വാസകരമായിട്ടുള്ള അവരുടെ ജീവിതത്തെ സാരമായി സ്പര്‍ശിക്കുന്ന നിത്യജീവിതത്തില്‍ ദുരിതത്തിന് പ്രയാസത്തിന് ,രോഗത്തിന് ആശ്വാസം നല്‍കുന്ന കര്‍മ്മ പദ്ധതികളുമായി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച സര്‍ക്കാരാണിത്.ഈ സര്‍ക്കാരിന്റെ സഹായസ്പര്‍ശമേല്‍ക്കാത്തവരായി അപൂര്‍വമാളുകളേ കേരളത്തിലുണ്ടാവു സുധീരന്‍ പറഞ്ഞു.

ബി ജെ പിയും സി പി എമ്മും സമാധാനത്തിനും നാടിന്റെ പുരോഗതിക്കും വിലങ്ങുതടിയാണ്.ഇവര്‍ തമ്മില്‍ ഒരുപാട് സമാനതകളുണ്ടý്.ബി ജെ പി വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ആളെ കൊല്ലുമ്പോള്‍ സി പി എം രാഷ്ട്രീയാടിസ്ഥാനത്തിലാണ് ആളുകളെ വകവരുത്തുന്നത്.മതേതരത്വം എന്ന വാക്കുപോലും നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന ബി ജെ പി ജനങ്ങളെ ഭിന്നിപ്പിക്കാനും ജനങ്ങളെ ദ്രോഹിക്കാനും ശ്രമിക്കുമ്പോള്‍ അതിനു തടയിടാന്‍ കോണ്‍ഗ്രസ് മതേതരമുന്നണി ശക്തിപ്പെടുത്തുമ്പോള്‍ മതേതരത്വം എന്ന പദം ഇടയ്ക്കിടെ പറയുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലപാട് നമ്മള്‍ ബീഹാറില്‍ കýതാണ്.

കുറുമുന്നണിയുýാക്കി മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി ജെ പിക്കു സഹായകമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചതെന്നും സൂധീരന്‍ പറഞ്ഞു.വട്ടപ്പാറ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കരകുളം കൃഷ്ണപിള്ള,തലേക്കുന്നില്‍ ബഷീര്‍,തെന്നല ബാലകൃഷ്ണപിള്ള,ബീമാപള്ളി റഷീദ്,എം.പി.സാജു, എന്നിവര്‍ പ്രസംഗിച്ചു.

Related posts