തട്ടിക്കൊണ്ടു പോകൽ ശ്രമത്തിൽ നിന്നും പിഞ്ചു ബാലനെ രക്ഷിച്ച് മുതിർന്ന സഹോദരൻ

അപരിചതനായ വ്യക്തിയിൽ നിന്നും തന്‍റെ സഹോദരനെ രക്ഷിച്ച കുട്ടിക്ക് സോഷ്യൽ മീഡിയായിൽ താരപരിവേഷം. ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവശ്യയിലെ ഫെൻഗാംഗ് നഗരത്തിലാണ് സംഭവം. തങ്ങളുടെ പിതാവിന്‍റെ ഉടമസ്ഥതയിൽ ഇവിടെ പ്രവർത്തിക്കുന്ന ഒരു കടയുടെ മുന്പിൽ മുതിർന്ന സഹോദരനും സഹോദരിക്കുമൊപ്പം കളിക്കുകയായിരുന്നു ഈ കുട്ടി.

പെട്ടന്ന് ഇവിടേക്ക് എത്തിയ അപരിചിതനായ ഒരാൾ കുട്ടിയുടെ കൈയിൽ പിടിച്ച് മുന്പോട്ട് നടന്നു പോകുകയായിരുന്നു. തന്‍റെ ഇളയ സഹോദരനെ അപരിചതനായ ഒരാൾ കൊണ്ടു പോകുന്നത് കണ്ട മുതിർന്ന സഹോദരൻ പെട്ടന്ന് തന്നെ പിന്നാലെ ഒാടിച്ചെന്ന് അയാളുടെ പക്കൽ നിന്നും കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

ഇവരുടെ പിതാവ് അറിയിച്ചതിനെ തുടർന്ന് ഇവിടെ എത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനുള്ള കേസാണ് ഇയാൾക്കു മേൽ ചുമത്തിയിരിക്കുന്നത്. കടയുടെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലാണ് ഈ തട്ടിക്കൊണ്ടു പോകൽ ശ്രമത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.

Related posts