സൂര്യകാന്തിയിൽ നിന്ന് എണ്ണമാത്രമല്ല, തേനും ലഭിക്കും. സമശീതോഷ്ണ മേഖ ലയിലെ എണ്ണക്കുരുവാണ് സൂര്യ കാന്തി. സസ്യഎണ്ണയുടെ പ്രധാന ഉറവിടം. പൂവിടലിനെ തുടർന്ന് സൂര്യകാന്തിച്ചെടി ചൊരിയുന്ന പൂന്തേൻ അഥവാ നെക്ടർ ശേഖരിക്കാൻ തേനീച്ചയെ തോട്ട ത്തിലിറക്കാം. ഇങ്ങനെ സൂര്യകാന്തിത്തോട്ടത്തിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചാൽ ഇവമൂലമുണ്ടാ കുന്ന പരപരാഗണം മൂലം ഭാരം കൂടിയ വിത്തുകളുമുണ്ടാകും. ഇതിൽ നിന്ന് കൂടുതൽ എണ്ണ ലഭ്യമാകും. ഒപ്പം തേനും ശേഖരിക്കാം. 30 കിലോ തേൻവരെ ഒരു ഇറ്റാലിയൻ തേനീച്ചക്കൂട്ടിൽ നിന്നു ലഭിക്കും. വർധിച്ച തോതിലുള്ള ആന്‍റി ഓക്സിഡന്‍റുകളുടെയും ആന്‍റി കാൻസർ, ആന്‍റിറ്റ്യൂമർ വസ്തു ക്കളുടെയും സാന്നിധ്യം കാൻസർ ചികിത്സയിൽ സൂര്യകാന്തിതേനി നെ ഫലപ്രദമായ ഒൗഷധമാക്കു ന്നു. ഈ തേനിലുള്ള ആന്‍റി ഓക്സിഡന്‍റുകൾ ക്രമാതീതമായ കോശവിഭജനം തടയുകയും പുതിയ കോശനിർമാണത്തിന് സഹായിക്കുകയും ചെയ്യും. കൂടാ തെ രോഗപ്രതിരോധ ശേഷി വർധിപ്പിച്ച് വാർദ്ധക്യത്തെ കുറച്ച് നിത്യയൗവനം കാത്തുസൂക്ഷി ക്കും.…
Read MoreCategory: Agriculture
സാധ്യത തുറന്ന് സൂപ്പർ ഫുഡ് മുട്ടപ്പഴം
പറന്പുകളിൽ വീണുകിടക്കുന്ന സ്വർണത്തിലാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എ.വി. സുനില ഗവേഷണം നടത്തുന്നത്. പറന്പിലെ സ്വർണം എന്നുദ്ദേശിച്ചത് മുട്ടപ്പഴമാണ്. പക്ഷികൾക്കും മൃഗങ്ങൾക്കും പോലും വേണ്ടാതെ വെറുതെ പഴുത്തു വീണുപോകുന്ന മുട്ടപ്പഴം കണ്ടപ്പോൾ അതിന്‍റെ ഗുണങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അറിയാൻ താത്പര്യമായി. പല ഘട്ടങ്ങൾ പിന്നിട്ട ഗവേഷണം തീരാൻ ഇനി കുറച്ചു മാസങ്ങൾ മാത്രം. യൂണിവേഴ്സിറ്റി കോളജിലെ ബോട്ടണി വിഭാഗത്തിലെ ഡോ. കെ. മുരുകനാണ് സുനിലയുടെ ഗൈഡ്. സപ്പോട്ട കുടുംബത്തിൽപ്പെട്ട മുട്ടപ്പഴം മധ്യ അമേരിക്ക, മെക്സിക്കോ സ്വദേശിയാണ്. കേരളത്തിന്‍റെ കാലാവസ്ഥയിൽ നന്നായി വളരുന്നു. മിക്ക വീടുകളിലും ഇതു കാണാറുണ്ടെങ്കിലും ഇതിന്‍റെ ഗുണം ആരും അറിയുന്നില്ല. മുട്ടപ്പഴത്തിന്‍റെ രൂക്ഷഗന്ധം അതിനെ മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടാത്ത ഒന്നായി മാറ്റി. നമ്മുടെ നാട്ടിൽ ഇതിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെങ്കിലും അമേരിക്ക, തായ്വാൻ, ബ്രസീൽ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഇത് കൃഷിചെയ്യുന്നുണ്ട്. ഗവേഷണത്തിന്‍റെ വഴിയിൽ പഞ്ചസാരയാണ് പഴത്തിലെ…
Read Moreഇടുക്കിയിൽ വിളഞ്ഞു, ഹിമാലയൻ പേരേലം
ഇടുക്കിയിലെ കാർഷിക ഗ്രാമമായ തങ്കമണിയിൽ നിന്ന് ഒരു വിജയഗാഥ. ദീർഘനാളത്തെ ഗവേഷണങ്ങൾ ഫലം കാണാത്തിടത്ത് ഒരു കർഷകന്‍റെ പരീക്ഷണം വിജയം കണ്ടു. ഹിമാലയൻ ബെൽറ്റിൽമാത്രം കായ്ക്കുന്ന ഹിമാലയൻ പേരേലം എന്ന വലിയ ഏലം(large cardamom) സഹ്യസാനുവിലെ ഇടുക്കിയിൽ വിളയിച്ചിരിക്കുകയാണ് തങ്കമണി പേഴത്തുംമൂട്ടിൽ ജോസഫ് സെബാസ്റ്റ്യൻ എന്ന കർഷകൻ. സുഗന്ധമേഖലയിലെ കാർഷികശാസ്ത്രജ്ഞർ വർഷങ്ങളായി ഗവേഷണം നടത്തിയിട്ടും നടക്കാത്ത കാര്യമാണ് ജോസഫ് സെബാസ്റ്റ്യനിലൂടെ യഥാർഥ്യമായത്. സ്പൈസസ്ബോർഡിലെ അസിസ്റ്റന്‍റ് ഡയറക്ടർ ഡോ. ജോണ്‍സി മണിത്തോട്ടമാണ് ഹിമാലയൻ മലനിരകളിൽ നിന്ന് പേരേലത്തിന്‍റെ വിവിധയിനങ്ങളിൽപ്പെട്ട 40 തൈകൾ ജോസഫ് സെബാസ്റ്റ്യനു നൽകിയത്. ജൈവരീതിയിൽ കൃഷിനടത്തുന്ന ഇദ്ദേഹം തന്‍റെ തോട്ടത്തിൽ ഇവ നടുകയായിരുന്നു. ഹിമാലയത്തിൽ കാണുന്ന ബംബിൾ ബീ എന്ന ഈച്ചയാണ് പേരേലത്തിൽ പരാഗണം നടത്തുന്നത്. ഈ ഈച്ചയെ കേരളത്തിൽ കാണാത്തതിനാൽ പരാഗണം നടക്കില്ല. ഇതാണ് പേരേലം കേരളത്തിൽ വിളയാതിരിക്കുന്നതിനു കാരണം. ജോസഫിന്‍റെ പുരയിടത്തിൽ ജൈവകൃഷി…
Read Moreകൊച്ചു കർഷകൻ ആൽവിൻ!
നെയ്യാറ്റിൻകര: കൃഷി എന്നു പറഞ്ഞാൽ ആൽവിന് ജീവനാണ്. വീടിന്റെ മട്ടുപ്പാവിലാണ് ഈ കൊച്ചുമിടുക്കന്റെ കൃഷിയിടം. പയർ, പടവലം, പാവൽ, തക്കാളി, മുളക്, മഞ്ഞൾ, ഇഞ്ചി എന്നിങ്ങനെ വൈവിധ്യമാർന്ന ഇനങ്ങൾ ആൽവിന്റെ കൃഷിയിടത്തിലുണ്ട്. ഇവയെല്ലാം പരിപാലിക്കുക മാത്രമല്ല, വിളവെടുക്കുന്നതും വിൽക്കുന്നതുമൊക്കെ ആൽവിൻ ഒറ്റയ്ക്കാണ്. മണ്ണിനെയും പ്രകൃതിയെയും കാർഷികവൃത്തിയെയും ഇത്തരത്തിൽ നെഞ്ചേറ്റിയ ആൽവിന്റെ പ്രായം അറിയുന്പോഴാണ് കൗതുകം വർധിക്കുക. കേവലം എട്ട് വയസ്സ്. ബാല്യത്തിൽ മറ്റു കുട്ടികൾ കളിപ്പാട്ടങ്ങളുമായി സമയം ചെലവഴിക്കുന്പോൾ ആൽവിന്റെ ലോകം ഈ കൃഷിയിടത്തിലാണ്. പിതാവ് അഗസ്ത്യാനോസാണ് കൃഷിയിൽ ആൽവിന്റെ ഗുരു. ആലപ്പുഴ തലവടി ഗവ. വി.എച്ച്.എസ്.എസിലെ ഉദ്യോഗസ്ഥനായ അഗസ്ത്യാനോസിന്റെ കാർഷിക താത്പര്യമാണ് വളരെ കുഞ്ഞുന്നാളിലേ ആൽവിന്റെ ഹൃദയത്തിലും ഇടം പിടിച്ചത്. ബീമാപള്ളി ഗവ. യുപിഎസ്സിലെ അധ്യാപിക ഡാൽബൻ സുജയാണ് മാതാവ്. ഇതേ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആൽവിൻ. വീടിന്റെ മട്ടുപ്പാവിലെ കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് കഴിഞ്ഞാൽ…
Read Moreമത്സ്യകൃഷിയിൽ ബെന്നിയുടെ പുനഃചംക്രമണ പാഠങ്ങൾ
കാർഷിക മേഖലയിൽ പുനഃചംക്രമണ മത്സ്യകൃഷിയിലൂടെ പുതുവഴിതേടുകയാണ് വയനാട്, പുൽപള്ളി കാപ്പിസെറ്റിലെ ചിറ്റേത്ത് ബെന്നിയും കുടുംബവും. കാർഷികവൃത്തി ഇഷ്ടപ്പെടുന്ന കർഷകർക്ക് ഒരുപോലെ അദ്ഭുതമാവുകയാണ് ബെന്നിയുടെ നൂതന കൃഷിരീതി. വീടിനോടുചേർന്ന അഞ്ചുസെന്‍റ് സ്ഥലത്ത് മത്സ്യകൃഷിയും പച്ചക്കറിക്കൃഷിയും ഒരുപോലെ കൊണ്ടുപോകുന്ന രീതിയാണ് ബെന്നിയുടേത.് ഉൾനാടൻ മത്സ്യകൃഷിയുടെ ഭാഗമായി നൂതന മത്സ്യകൃഷിയാണ് ബെന്നി ചെയ്യുന്നത്. സംസ്ഥാന മത്സ്യവകുപ്പ് ജില്ലയിൽ തെരഞ്ഞെടുത്ത അഞ്ചുപേരിൽ ഒരാളാണ് ബെന്നി. ഒരു സെന്‍റ് സ്ഥലത്ത് 80 മുതൽ 120 വരെ മത്സ്യക്കുഞ്ഞുങ്ങളെയാണ് സാധാരണമത്സ്യകൃഷിയിൽ നിക്ഷേപിക്കാറുള്ളതെങ്കിലും പുനഃചംക്രമണ മത്സ്യകൃഷിയിൽ 4000 വരെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാമെന്നതാണ് പ്രത്യേകത. ഒരു സെന്‍റ് സിൽപ്പോളിൻ കുളത്തിൽ 4000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി അമോണിയ ഉണ്ടാകുന്നത് തടയാൻ 24 മണിക്കൂറും വെള്ളം ഫിൽട്ടർ ചെയ്യുന്ന രീതിയാണ് സ്വീകരിക്കുന്നത്. ഒന്നാം ടാങ്കിൽ വെള്ളംകയറ്റി അത് ഫിൽട്ടർ ചെയ്ത് രണ്ടാം ടാങ്കിലേക്ക് കടത്തിവിടുന്നു. പിന്നീട് ആ…
Read More66-ലും അമ്മിണിചേച്ചി സൂപ്പറാ…
പ്രായം ഇത്രയുമൊക്കെയായില്ലെ ഈ അമ്മയ്ക്ക് ഇനിയെങ്കിലും അടങ്ങിയൊതുങ്ങി എവിടെയെങ്കിലും ഇരുന്നൂടെ… എന്നുള്ള മക്കളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ പോലും അങ്കമാലി പീച്ചാനിക്കാട് പൈനാടത്ത് അയ്യംപിള്ളി അമ്മിണി പൗലോസിനു നേരമില്ല. കാരണം അിണിയുടെ കൈയ്യും കണ്ണുമെത്തിയില്ലെങ്കിൽ മക്കളെപ്പോലെ സ്നേഹിക്കുന്ന കൃഷിയിടവും പശുവും ആടും താറാവും കോഴിയും മീനുകളുമൊക്കെ പിണങ്ങും. കൃഷിയെന്നാൽ ജീവിതമാർഗം മാത്രമല്ല അമ്മിണിക്ക്, അതിനപ്പുറം ജീവവായുവാണ്. തെൻറ അറുപത്തിയാറാം വയസിലും പതിനാറു വയസിെൻറ ചുറുചുറുക്കോടെയാണ് അമ്മിണി എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഓർമവച്ച നാൾ മുതൽ ആരംഭിച്ചതാണ് കൃഷിക്കും ആടിനും കോഴിക്കും താറാവിനും മീനിനുമൊപ്പമുള്ള അമ്മിണിയുടെ ജീവിതം. വീടിനോടു ചേർന്നുള്ള സ്ഥലം പോരാതെ വന്നതോടെ വീടിനടുത്തു തന്നെ നാല് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. നാല് ഏക്കറിൽ നെൽ കൃഷി, എള്ളു കൃഷി, തീറ്റപ്പുൽ കൃഷി, കപ്പ, ചേന, ചേന്പ്, കാച്ചിൽ, കൂർക്ക തുടങ്ങിയ കിഴങ്ങുകളുടെ കൃഷി,…
Read Moreവർഷം മുഴുവൻ പച്ചക്കറിയുമായി വട്ടവട
ഇടുക്കിയിലെ മൂന്നാർ മലനിരകളിലൂടെ 45 കിലോമീറ്റർ വടക്കോട്ടു യാത്രചെയ്താൽ വട്ടവടയിലെത്താം. പശ്ചിമഘട്ടത്തിന്‍റെ കിഴക്കുഭാഗം. സമുദ്രനിരപ്പിൽ നിന്ന് 1450 നും 2695 മീറ്ററിനും മധ്യേ ഉയരത്തിലുള്ള മലനാട്. കോവിലൂർ എന്ന ചെറിയപട്ടണത്തിന് തൊട്ടടുത്തുള്ള സുന്ദരമായ ഗ്രാമം. മലമുകളിൽ നിന്നു നോക്കിയാൽ ദീർഘചതുരാകൃതിയിൽ പച്ച തീപ്പെട്ടിപ്പെട്ടികൾ അടുക്കിവച്ചതുപോലെ കൃഷിയിടം കാണാം. അൽപം കൂടിയടുക്കുന്പോൾ പച്ചയുടെ കാഠിന്യം കൂടിയും കുറഞ്ഞും വരും. കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ തട്ടുകൾ തിരിച്ച് കൃഷിചെയ്തിരിക്കുന്നു. മലകളെ ചെറിയ തട്ടുകളാക്കി ഓരോതട്ടിലും വിവിധയിനം വിളകൾ. കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ പച്ചക്കറികൃഷി നടക്കുന്ന വട്ടവട ഗ്രാമത്തിൽ അധികവും വിളയുന്നത് ശീതകാല പച്ചക്കറികൾ. ഇതിനു സഹായിക്കുന്നത് ഇവിടത്തെ കാലാവസ്ഥ തന്നെ. ശീതകാലത്ത് ശരാശരി താപനില അഞ്ച് ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനുമിടയിൽ. ചിലപ്പോൾ ഇത് പൂജ്യത്തിലേക്കും അതിനു താഴേക്കും താഴുന്നു. ഉഷ്ണകാലത്തെ താപനില 12 മുതൽ 18 ഡിഗ്രി…
Read Moreവീണ്ടും വാനില വസന്തം
കെ.എ അബ്ബാസ് പൊൻകുന്നം: വാനില കൃഷയിടങ്ങളിൽ ഒരിടവേളയ്ക്കു ശേഷം വസന്തം വിരിയുന്നു. കുറെ വർഷങ്ങൾക്കു മുൻപ്, വാനിലയുടെ വില അപ്രതീക്ഷിതമായി റോക്കറ്റ് പോലെ കുതിച്ചു കയറിയപ്പോൾ, നാട്ടിൽ ഏറെപ്പേർ റബ്ബർ മരങ്ങൾ വെട്ടിമാറ്റി വാനില കൃഷി ചെയ്തിരുന്നു. രാത്രിയിൽ കള്ളന്മാർ വാനില മോഷ്ടിക്കാതിരിക്കുവാൻ പലരും വാനില തോട്ടങ്ങൾക്കു കാവൽ കിടന്നു. തോട്ടത്തിനു ചുറ്റും കന്പിവേലി ചുറ്റി അതിൽ കൂടി വൈദ്യുതി കയറ്റിവിട്ട സംഭവം വരെയുണ്ടായി.എന്നാൽ പലയിടത്തും വിളവെടുപ്പിന്റെ സമയമായപ്പോൾ വാനിലയുടെ അതിപ്രസരം മൂലം വില കുത്തനെ ഇടിയുകയായിരുന്നു. അതോടെ ധാരാളം പേരുടെ സ്വപ്നങ്ങളും തവിടുപൊടിയായിപ്പോയിരുന്നു. പ്രതീക്ഷിച്ചതിന്റെ അഞ്ചിലൊന്നുപോലും വില പലർക്കും കിട്ടിയില്ല.അഞ്ചു വർഷം മുൻപു കിലോഗ്രാമിന് അഞ്ഞൂറ് രൂപ വരെ വിലയായതോടെ വാനില കൃഷി ചെയ്തിരുന്നവരെല്ലാം കൃഷി ഉപേക്ഷിച്ചു. ദീർഘനാളത്തെ വിലക്കുറവും അവഗണനയും മൂലം വാനില കൃഷി ചെയ്ത ഭൂരിഭാഗം കർഷകരും ഓമനിച്ചു വളർത്തിയ വാനില തോട്ടങ്ങൾ…
Read Moreവിദ്യാർഥികളുടെ ഞവരകൃഷി കതിരണിഞ്ഞു
എടത്വാ: കരനെൽകൃഷി പരീക്ഷണത്തിന് തുടക്കമിട്ട വിദ്യാർഥികളുടെ ഞവരകൃഷി കതിരണിഞ്ഞു. തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റേറയും എൻഎസ്്എസ് യൂണിറ്റിന്േറയും നേതൃത്വത്തിലാണ് വിദ്യാർഥികൾ ഞവരകൃഷിക്ക് വിതയിറക്കിയത്. അറുപത് ദിവസം പിന്നിട്ട ഞവരകൃഷി കതിരണിഞ്ഞതോടെ കൃഷി കാണാൻ അടുത്തുള്ള സ്കൂളുകളിലെ വിദ്യാർഥികൾക്കൊപ്പം നാട്ടുകാരും എത്തുന്നുണ്ട്. പുരയിടങ്ങളിലും നെൽകൃഷി ചെയ്യാമെന്ന വിദ്യാർഥികളുടെ ആശയം സ്കൂൾ അധികൃതരും ഏറ്റെടുത്തതോടാണ് കഴിഞ്ഞ സീസണിൽ നെൽകൃഷിക്ക് വിതയിറക്കിയത്. വ്യത്യസ്തത തേടുന്ന ഒരുപറ്റം വിദ്യാർഥികൾ ഇത്തവണ ഞവരകൃഷിയിലേക്കാണ് തിരിഞ്ഞത്. തലവടി കൃഷിഭവൻ ഉദ്യോഗസ്ഥരും വാർഡ് അംഗം അജിത്ത് കുമാർ പിഷാരത്തും വിദ്യാർഥികൾക്ക് വേണ്ട പ്രോത്സാഹനം നൽകിയിരുന്നു. 11-ാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തിയാണ് കൃഷിക്ക് അനുയോജ്യമായ പറന്പിലെ പൊന്തക്കാടും, പുല്ലുകളും വെട്ടിമാറ്റി ഞവരകൃഷിക്കുള്ള സ്ഥലം കണ്ടെത്തിയത്. അരയേക്കറോളം വരുന്ന പുരയിടത്തിൽ വിതയിറക്കാൻ പര്യാപ്തമായ രീതിയിൽ ഭൂമി തയാറാക്കിയാണ് കൃഷി ആരംഭിച്ചത്. ഞവരകൃഷി കൂടാതെ ജൈവ പച്ചക്കറിയും വിവിധയിനം…
Read Moreനെല്ലിനൊപ്പം ചെണ്ടുമല്ലികൃഷിയും; കൊയ്യാം നെല്ലിനൊപ്പം പൂവും, വരുമാനവും
വടക്കഞ്ചേരി: മിത്രകീടങ്ങളെ സൃഷ്ടിച്ച് ശത്രുകീടങ്ങളെ അകറ്റാനും നെൽകൃഷിയെ രക്ഷിക്കാനുമുള്ള കണ്ണന്പ്ര പഞ്ചായത്തിന്റെയും കൃഷി ഓഫീസറുടെയും പരീക്ഷണം വൻ വിജയം. കണ്ണന്പ്ര പന്നിക്കോട് പാടശേഖരത്തിൽ നെല്ലിനൊപ്പം ചെണ്ടുമല്ലിയും വളർത്തിയായിരുന്നു പരീക്ഷണം. വിളവെടുത്ത ചെണ്ടുമല്ലിക്കു കിലോക്ക് 120 എന്നനിലയിൽ നല്ല വിലയും ലഭിച്ചു. ചെറുകോട് പാടശേഖരത്ത് ഒന്നാം വിളയായ നെല്ലിനൊപ്പം ചെണ്ടുമല്ലിയും നട്ടിരുന്നു. പന്നിക്കോട് സുദേവന്റെ നാലേക്കറോളം പാടത്താണു കണ്ണന്പ്ര കൃഷി ഭവന്റെ കീഴിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയത്. നെല്ലിനെ കീടങ്ങളിൽ നിന്നു രക്ഷിക്കാനും ഈ കാർഷിക രീതിയിലൂടെ കഴിയുമെന്നു തെളിഞ്ഞതോടെ പുതുകൃഷി രീതി അടുത്ത വർഷം വിപുലീകരിക്കുമെന്നും, രാസവളങ്ങളിൽനിന്നു ജൈവ കൃഷി രീതിയിലേക്കു കൃഷി രീതികളിൽ മാറ്റം വരുത്തി ലാഭകരമാക്കാൻ വേണ്ട നടപടികൾ കണ്ണന്പ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിൽ നടപ്പാക്കുമെന്നും, കർഷകർ ഉത് പ്പാദിപ്പിക്കുന്ന വിളകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപണന കേന്ദ്രം ഒരുക്കി വിതരണം ചെയ്യുമെന്നും കണ്ണന്പ്ര പഞ്ചായത്ത്…
Read More