മലനാട്ടിൽ ഏലവും കുരുമുളകും കർഷകരെ ചതിച്ചപ്പോൾ വെള്ളാരംകുന്നിലെ യുവകർഷകൻ സജി തോമസിന് പനിനീർപ്പൂക്കൾ രക്ഷയായി. കുമളി വെള്ളാരംകുന്ന് പറന്പകത്ത് സജി തോമസ് (40) വീടിനോടു ചേർന്ന ഹൈടെക് പോളി ഹൗസിൽനിന്ന് ദിവസവും മുറിച്ചെടുക്കുന്നത് ആയിരം റോസാപ്പൂമൊട്ടുകളാണ്. അഞ്ചു നിറങ്ങളിലുള്ള റോസമൊട്ടുകളും പൂക്കളും പത്തും ഇരുപതും വീതം കെട്ടുകളിലാക്കി കട്ടപ്പന, കുമളി എന്നിവിടങ്ങളിലെ പൂക്കടകളിലെത്തിക്കും. റോസപ്പൂ വിൽക്കാൻ കടയും കന്പോളവുമില്ലെന്ന ആശങ്ക സജിയെ രണ്ടു വർഷമായി അലട്ടിയിട്ടേയില്ല. പൂക്കടകളിൽ ഒരു മൊട്ടിന് അഞ്ചു രൂപ ഉറപ്പ്. വീട്ടിൽ വിൽക്കുന്നത് ആറു രൂപയ്ക്ക്. സീസണിൽ എട്ടും പത്തും രൂപവരെ വില കിട്ടാറുണ്ട്. ഏലത്തിനും കുരുമുളകിനും വിലസ്ഥിരതയില്ലെന്നായതോടെ രണ്ടും കൽപിച്ച് രണ്ടു വർഷം മുൻപാണ് സജി റോസച്ചെടികളെ ആശ്രയിക്കാൻ തീരുമാനിച്ചത്. മികച്ചയിനം റോസച്ചെടികൾ ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ബംഗളുരൂവിൽനിന്നാണ് വാങ്ങിയത്. തൈ ഒന്നിന് ഒൻപതു രൂപ വിലയായി. പോളിഹൗസ് നിർമിച്ച് അതിനകത്ത്…
Read MoreCategory: Agriculture
പാടം പരീക്ഷണശാലയായി; ഗോപിക പിറന്നു
ഉരുണ്ട മട്ട അരി. പാലക്കാടൻ മട്ടയോടു ചേർത്തുവയ്ക്കാം. രോഗപ്രതിരോധ ശേഷി കൂടുതൽ, വർഷം മൂന്നു വിളവുവരെയെടുക്കാം. തണ്ടിനു ബലമുള്ളതായതിനാൽ കാറ്റു പിടിക്കില്ല. സ്വാദേറിയ അരി. കരനെൽകൃഷിയായും വെള്ളമുള്ള പാടങ്ങളിലും ഒരുപോലെ ഉപയോഗിക്കാം. വരണ്ടഭൂപ്രദേശങ്ങൾക്കും അനുയോജ്യം. 120-130 ദിവസം മൂപ്പ്. മലപ്പുറം പുലാമന്തോൾ ചോലപ്പറന്പത്ത് സി. ശശിധരൻ എന്ന കർഷകൻ വികസിപ്പിച്ചെടുത്ത ഗോപിക എന്ന നെല്ലിന്‍റെ സവിശേഷതകളാണിവയെല്ലാം. ഇതുകൊണ്ടും തീർന്നില്ല. തണ്ടിന് ഒരു മീറ്റർ വരെ നീളമുണ്ട്. പാലക്കാട്ട് ഒരു ഹെക്ടറിന് എട്ടു ടണ്‍ വിളവുകിട്ടി. കേരളത്തിലെ 12 ജില്ലകളിലും മംഗലാപുരത്തും ഗോപിക കൃഷിചെയ്യുന്ന കർഷകർ ഹാപ്പി. ഒരേക്കർ കൃഷി ചെയ്യാൻ 28 കിലോ വിത്തെന്നാണ് കണക്ക്. ജൈവരീതിയിലും രാസരീതിയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഐശ്വര്യ- ജ്യോതി ഇനങ്ങളുടെ സങ്കര ഇനമാണ് ഗോപിക. ഇന്ന് ശശിധരന്‍റെ പാടംകണ്ട് കൃഷിപഠിക്കാൻ നിരവധിപേരെത്തുന്നു. കൈക്കുന്പിളിൽ നിന്ന് കൈയെത്താ…
Read Moreഅനുമതിയില്ലാതെ ജാതിത്തൈ വളർത്തിയാൽ വധശിക്ഷ?
അമൂല്യമായ സുഗന്ധവിളകളുടെ ചരിത്രത്തിൽ ഒരുപക്ഷെ ഏറ്റവുമധികം മത്സരങ്ങളുണ്ടാക്കിയ വിള ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ-ജാതിക്ക. ജാതിക്കയുടെ കുത്തകയ്ക്കുവേണ്ടി നടന്നത് രക്തരൂഷിതമായ നിരവധി യുദ്ധങ്ങൾ. ഉത്പാദന കേന്ദ്രങ്ങൾ കൈയടക്കാനുള്ള തത്രപ്പാടിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ. ജാതിക്കൃഷിയുടെ തലസ്ഥാനമെന്നു പേരെടുത്തിരുന്നത് ഇന്തോനേഷ്യയിലെ ന്ധബൻഡ’ ദ്വീപുകളാണ.് ബൻഡ കടലിലെ ഈ ദ്വീപസമൂഹം അഗ്നിപർവതലാവ ഉറഞ്ഞു രൂപം കൊണ്ടതാണ്. പത്തു ചെറിയദ്വീപുകളുടെ ഒരു കൂട്ടം. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ പകുതിവരെയും ജാതിക്കയുടെ ജാതിപത്രിയുടെയും ഏക സ്രോതസായിരുന്നു ബൻഡ ദ്വീപുകൾ. ഇതുകൊണ്ടു തന്നെ ചൈന, ഏഷ്യ തുടങ്ങി എല്ലാ രാജ്യങ്ങളുടെയും ശ്രദ്ധ ഈ ദ്വീപുകളിലായിരുന്നു. വിദേശികൾ അക്കാലത്ത് നട്ട്മെഗ് ഐലൻഡ്സ് എന്നാണ് ബൻഡ ദ്വീപുകളെ വിശേഷിപ്പിച്ചിരുന്നത്. ബൻഡ ദ്വീപുകളിലെ സുവർണവിളയായിരുന്നു ജാതിക്ക. ജാതിക്ക ഉത്പാദനത്തിലും വ്യാപാരത്തിലും കുത്തക ഉറപ്പിക്കാൻ ഡച്ച് ഈസ്റ്റ് ഇന്ത്യകന്പനി 1621-ൽ ബൻഡ ദ്വീപുകളലെത്തി. രക്തരൂഷിത യുദ്ധത്തിനാണ് പിന്നീട് ദ്വീപ് സാക്ഷിയായത്. യുദ്ധത്തിനു…
Read Moreകേട്ടാൽ മാങ്ങ, കണ്ടാൽ ഇഞ്ചി
പേരുകേട്ടാൽ മാങ്ങയെന്നു തോന്നും, കണ്ടാൽ ഇ ഞ്ചിപോലിരിക്കും. ഇതാണ് ഇഞ്ചിമാങ്ങ. ഏതൊരു വിളയും മൂപ്പെ ത്തിയതിനുശേഷമേ വിളവെടുക്കാനാകൂ. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ വിളയാണ് ഇഞ്ചിമാങ്ങാ. സീസണ്‍ ഒന്നും നോക്കാതെ നമുക്ക് എപ്പോൾ വേണമെന്നു തോന്നുന്നുവോ അപ്പോഴെല്ലാം പറിച്ചെടുത്ത് നല്ല ഒന്നാംതരം ചമ്മന്തിയും അച്ചാറും ഉണ്ടാക്കാം. വർഷത്തിൽ മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും ഒരേ പോലെ ഉപയോഗയോഗ്യമാണ്. മറ്റൊരു കാർഷിക വിളയ്ക്കും ഈ മേ· അവകാശപ്പെടാനില്ല. കൃഷിരീതികൾ മഞ്ഞളും കൂവയും ഒക്കെ പോലെ തടയും വിത്തും ഉണ്ട്. പറിച്ചെടുത്ത് വിത്തുകൾ അടർത്തി മഞ്ഞൾ നടുന്ന അതേ രീതിയിൽ പുരയിടത്തിൽ ഒഴിവുള്ള ഭാഗത്ത് എവിടെയെങ്കിലും ഒരിക്കൽ നട്ടുപിടിപ്പിച്ചാൽ പിറ്റേ വർഷം മുതൽ വേണ്ടപ്പോഴൊക്കെ പറിച്ചെടുക്കാം. പറിച്ചെടുക്കുന്പോൾ അടർന്നു പോകുന്ന ചെറിയ വിത്തുകൾ വീണ്ടും തനിയെ കിളിർത്ത് വളർന്നുകൊള്ളും നമ്മൾ മനപൂർവം നശിപ്പിച്ചു കളഞ്ഞില്ലെങ്കിൽ എത്ര പതിറ്റാണ്ടു കഴിഞ്ഞാലും നശിച്ചു…
Read Moreപളുങ്കുപാത്രത്തിലെ ഗപ്പിയഴക്
അലങ്കാരമത്സ്യകർഷകരുടെയും ഹോബിയിസ്റ്റുകളുടെയും ഇഷ്ട ഇനമാണ് ഗപ്പി. സാധാരണ കാണപ്പെടുന്ന ഗപ്പി ഇനങ്ങളിൽനിന്നു വ്യത്യസ്തമായി ഇന്ന് നിരവധി നിറവൈവിധ്യമുള്ള മുന്തിയ ഇനം ഗപ്പികൾ ലഭ്യമാണ്. നൂറു മുതൽ ആയിരങ്ങൾ വിലവരുന്ന ഗപ്പികൾ വരെ ഇന്ന് കേരളത്തിൽ സുലഭമാണ്. ഇറക്കുമതി ചെയ്യുന്ന ഗപ്പി ഇനങ്ങളും ഇക്കൂട്ടത്തിൽ പെടും. കുറഞ്ഞ മുതൽമുടക്കിൽ മികച്ച വരുമാനം നേടാൻ കഴിയുന്ന ഗപ്പികളുടെ പരിചരണത്തിൽ കൃത്യമായ ശ്രദ്ധ അനിവാര്യമാണ്. ബ്രൂഡർ സ്റ്റോക്ക് 3-4 മാസം പ്രായമായ ഗപ്പികളെ വാങ്ങി വളർത്തിയെടുക്കുന്നതാണ് ബ്രീഡിംഗിന് നല്ലത്. ഇതിൽ നല്ല നിറവും ആരോഗ്യവും ചുറുചുറുക്കുമുള്ള ആണ്‍-മത്സ്യങ്ങളെയായിരിക്കണം ബ്രീഡിംഗിനുവേണ്ടി തെരഞ്ഞെടുക്കേണ്ടത്. രണ്ടു മത്സ്യങ്ങളും ഒരേ നിറത്തിലുള്ളവയായിരിക്കുന്നതാണ് ഏറ്റവും നല്ലത്. മികച്ച നിറമുള്ള കുഞ്ഞുങ്ങളെ ലഭിക്കാനാണിത്.1:2, 1:1 ആണ്‍-പെണ്‍ അനുപാതത്തിൽ ഗപ്പികളെ പ്രജനന ടാങ്കിൽ നിക്ഷേപിക്കാം. 1:1 മത്സ്യങ്ങൾക്ക് കൂടുതൽ മാനസിക സമ്മർദമുണ്ടാക്കുന്നതിനാൽ 1:3 വരെ നല്ലതാണ്. എന്നാൽ, മൂന്നു പെണ്‍മത്സ്യങ്ങൾക്കു മുകളിൽ…
Read Moreഇതു സുഹറ സ്റ്റൈൽ ..! കൃഷി ചെയ്യാൻ ഇടമില്ലെന്നു പറഞ്ഞു കാർഷിക മേഖലയോടു വിമുഖത കാട്ടുന്നവർക്കു ടെറസ് കൃഷിയിലൂടെ മാതൃകയായി വീട്ടമ്മ
കൂത്തുപറമ്പ്: കൃഷി ചെയ്യാൻ ഇടമില്ലെന്നു പറഞ്ഞു കാർഷിക മേഖലയോടു വിമുഖത കാട്ടുന്നവർക്കു പ്രചോദനമാവുകയാണു മാങ്ങാട്ടിടം കരിയിലെ സുഹറയെന്ന വീട്ടമ്മ. സുഹറയുടെ വീടിന്റെ ടെറസിലെത്തിയാൽ വ്യാപിച്ചുകിടക്കുന്ന വലിയൊരു കൃഷിത്തോട്ടത്തിലെത്തിയ പ്രതീതിയാണുണ്ടാവുക. ടെറസിലെ കൃഷിയിടത്തിൽ കൃഷി ചെയ്യാത്തതായി ഒരിനവും ഇല്ലെന്നു തന്നെ പറയാം. വീട്ടുപറമ്പിൽ കൃത്യമായി സൂര്യപ്രകാശം കിട്ടാത്തതാണു സുഹറയെ ടെറസ് കൃഷിയിലേക്ക് ആകർഷിച്ചത്. പരീക്ഷണമെന്നോണം ഓരോ ഇനങ്ങളും കൃഷി ചെയ്തു തുടങ്ങിയ സുഹറ നാട്ടിൽ അധികം കൃഷി ചെയ്തു വരാത്ത ഇനങ്ങളും കൃഷി ചെയ്ത് വരുന്നു. കോളി ഫ്ലവർ, മുളക്, കാരറ്റ്, മല്ലിച്ചപ്പ്, തക്കാളി, കാബേജ്, ബീറ്റ്റൂട്ട്, ഉള്ളി, വഴുതിന, മത്തൻ, വെണ്ട ഇങ്ങിനെ നീളുന്നു സുഹറയുടെ ടെറസ് കൃഷിയിലെ ഇനങ്ങൾ. തീർന്നില്ല, ചെറുനാരങ്ങ, മുരിങ്ങ, പേര, മാവ്, സ്ട്രോബറി, റംബൂട്ടാൻ, തുടങ്ങിയവയും ടെറസിൽ സമൃദ്ധമായി വളരുന്നു. കൃഷിഭവനിൽ നിന്നും ലഭിക്കുന്ന വിത്തുകളും തൈകളും ഉപയോഗിച്ചു കൃഷി ചെയ്തുവരുന്ന…
Read Moreപാലുത്പാദനം ശ്രദ്ധയോടെ! തൊഴിൽരഹിതർക്കും പ്രവാസം മതിയാക്കി വരുന്നവർക്കും സ്വീകരിക്കാവുന്ന സ്വയംതൊഴില്‍
തൊഴിൽരഹിതർക്കും പ്രവാസം മതിയാക്കി വരുന്നവർക്കും സ്വീകരിക്കാവുന്ന ഒരു സ്വയംതൊഴിലാണ് കേന്ദ്രീകൃത പശുപരിപാലനം അഥവാ ഡയറി ഫാമിംഗ്. വിലസ്ഥിരതയും വിപണിയുമുളള ഏക കാർഷിക ഉത്പന്നമാണ് പാൽ. മത്സരം നേരിടാത്ത ഒരു സംരംഭവും പശുപരിപാലനം തന്നെ. ഏത് ബിസിനസിനെപ്പോലെയും ആസൂത്രണവും ഏകോപനവും ഡയറിഫാമിന്‍റെ നടത്തിപ്പിന് ആവശ്യമാണ്. ലാഭവും അധ്വാനത്തിന് സംതൃപ്തിയും കിട്ടുന്നതിന് ഇത് അത്യാവശ്യമാണ്. ഡയറിഫാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1. പരിശീലനം: – ഫാം തുടങ്ങുന്നതിനുളള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയാണ് ആദ്യം വേണ്ടത്. ഇതിനുശേഷം പരിശീലനവും ഫാം സന്ദർശനങ്ങളും ആവശ്യമാണ്. പരിശീലനത്തിന് ക്ഷീരവികസന വകുപ്പിന്‍റെ പരിശീലന കേന്ദ്രങ്ങളെ സമീപിക്കാം. ശാസ്ത്രീയമായ പശുപരിപാലനത്തിലും ക്ഷീരോത്പന്ന നിർമാണത്തിനും ഇവർ സഹായിക്കും. വിജയകരമായി പ്രവർത്തിക്കുന്ന ഫാമുകൾ സന്ദർശിച്ച് പ്രായോഗിക അറിവുകൾ നേടുകയാണ് അടുത്ത ഘട്ടം. സന്ദർശനത്തിൽ ഓരോ ഫാമിന്‍റെയും നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കണം. നല്ല വശങ്ങൾ പ്രാവർത്തികമാക്കണം. ഫാം വിജയകരമായി നടത്തുന്നതിനുളള ആശയങ്ങൾക്ക് വ്യക്തത…
Read Moreലിംഗനിർണയം പ്രധാനം, അറിഞ്ഞു തെരഞ്ഞെടുക്കാം അരുമപക്ഷികളെ
മരച്ചില്ലകളിൽ ചേർന്നിരുന്ന് കൊക്കുരുമ്മി പ്രണയസല്ലാപം നടത്തുന്ന ഇണക്കിളികളാണ് പക്ഷികളുടെ ലോകത്തിലെ സുന്ദരദൃശ്യങ്ങളിലൊന്ന്. അലങ്കാരപക്ഷികളുടെ പ്രജനനത്തിലെ പ്രഥമവും പ്രധാനവുമായ ഭാഗമാണ് നമ്മൾ വളർത്തു ന്ന പക്ഷികളിലെ ആണിനെയും പെണ്ണിനെയും തിരിച്ചറിയുക എന്നത്. ചില അരുമപക്ഷികളിൽ ഇത് കാഴ്ചയിൽ തന്നെ കണ്ടുപിടിക്കാവുന്ന വിധം എളുപ്പമാണെങ്കിലും തത്തയിനത്തിലെ മിക്ക പക്ഷികളിലും ഇത് പ്രയാസമേറിയ, പലപ്പോഴും അസാധ്യമായ കാര്യമാവുണ്. വിലയേറിയ അലങ്കാരപക്ഷികളെ പ്രജനനം ലക്ഷ്യം വെച്ച് വാങ്ങുന്പോൾ അവ ആണും പെണ്ണുമാണെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. പക്ഷിവളർത്തലിലെ തുടക്കക്കാരും പരിചയമില്ലാത്തവരും കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ള മേഖലയാണിത് അതിനാൽ പക്ഷി പരിപാലനത്തിലെ തുടക്കക്കാർ ആദ്യമായി നേടേണ്ട അറിവ് തെരഞ്ഞെടുക്കുന്ന അരുമപക്ഷികളിലെ ലിംഗനിർണയ മാർഗങ്ങളേക്കുറിച്ചുള്ളതായിരിക്കണം. ഇണ ചേർന്നില്ലെങ്കിലും പെണ്‍ പക്ഷികൾ മുട്ടയിടും. എന്നാൽ മുട്ടകൾ വിരിയണമെങ്കിൽ ഇണചേരൽ ആവശ്യമാണ്. ആണ്‍,പെണ്‍ പക്ഷികളുടെ കൃത്യമായ അനുപാതം പ്രജനനത്തിൽ പ്രത്യേകിച്ച് പക്ഷികളെ കൂട്ടമായി പാർപ്പിക്കുന്ന കോളനി പ്രജനന രീതിയിൽ ഏറെ ആവശ്യമാണ്. പക്ഷികളെ…
Read Moreകാർഷിക പ്രസിസന്ധിക്കു പരിഹാരം ജിഎം വിളകളോ?
പ്രതിസന്ധിയിൽ നട്ടം തി രിയുന്ന രാജ്യത്തെ ചെ റുകിട-നാമമാത്ര കർഷകർക്ക് ഓർക്കാപ്പുറത്ത് ഏറ്റ അടിയായിരുന്നു 500 ന്‍റെയും 1000 ത്തിന്‍റെ യും നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ചുകൊണ്ടുള്ള നോട്ടുനി രോധനം. ഇതിനെ തുടർന്നുണ്ടായ സാന്പത്തിക മാന്ദ്യം കാർഷിക മേഖലയിലേക്കും വ്യാപിച്ചിരിക്കു കയാണ്. കർഷക ആത്മഹത്യകൾ തുടർക്കഥയാകുന്നു. കഴിഞ്ഞ 22 വർഷത്തി നിടയി ൽ 3.30 ലക്ഷം കർഷകരാണ് രാജ്യ ത്ത് ആത്മഹത്യ ചെയ്തത്. കർ ഷകരുടെ കടം എഴുതിത്തള്ളാൻ ചില സംസ്ഥാനങ്ങൾ നടത്തുന്ന നീക്കവും കർഷ കർക്ക് കാര്യമായ ആശ്വാസം പകർന്നിട്ടില്ല. കാർഷിക മേഖലയിലെ പ്രതിസന്ധി എ ങ്ങനെ പരിഹരിക്കണമെന്നറിയാ തെ ഭരണാധികാരികളും വിദഗ്ധ രും ഇരുട്ടിൽ തപ്പുകയാണ്. രാജ്യ ത്തെ കാർഷിക പ്രതിസന്ധി പ രിഹരിക്കാൻ ഉത്പാദനക്ഷമത കൂട്ടണമെന്നും ഇതിന് ജിഎം കടുക് ഉൾപ്പെടെയുള്ള ജനിതക മായി പരിവർത്തനം ചെയ്ത എല്ലാ ജിഎം വിളകളുടെയും കൃഷി ഉടൻ…
Read Moreഉരുളക്കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
എയർപൊട്ടറ്റോ എന്നറിയപ്പെടുന്ന അടതാപ്പിനെ ഉരുളക്കിഴങ്ങിന്‍റെ പകരക്കാരൻ എന്നു വിശേഷിപ്പിക്കാം. ഉരുളക്കിഴങ്ങ് പാകംചെയ്യുന്നതുപോലെ തന്നെ കറിവയ്ക്കാനുമാകും. പക്ഷെ ഉരുളക്കിഴങ്ങിന്‍റെ അത്ര രുചിയില്ല. എന്നിരുന്നാലും ഉരുളക്കിഴങ്ങിനേക്കാളും വളരെയേറെ പോഷകമൂല്യം ഉണ്ടെന്നു കരുതപ്പെടുന്നതിനാലായിരിക്കാം ആറേഴ് പതിറ്റാണ്ടു കൾക്കു മുന്പ് നാട്ടുകാർ ഒന്നടങ്കം തങ്ങളുടെ പുരയിടത്തിൽനിന്നും ഒഴിവാക്കിയതിന്‍റെ പതി·ടങ്ങ് വേഗത്തിൽ ഇപ്പോൾ അടതാപ്പ് കൃഷി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചിലർ വൻതോതിൽ കൃഷി നടത്തുന്നുണ്ട്. അവയ്ക്ക് ആവശ്യക്കാരുമുണ്ട്. കാച്ചിൽ വർഗത്തിൽപ്പെട്ട ഒരു വിള. നിൽക്കുന്ന ഭാഗത്തെ മണ്ണിന്‍റെ ഇളക്കം, വളക്കൂറ്, ചുറ്റിപ്പടർന്നു കയറുന്ന വൃക്ഷത്തിന്‍റെ ഉയരം, സൂര്യപ്രകാശം എന്നിങ്ങനെ എല്ലാഘടകങ്ങളും ഒത്തിരുന്നാൽ ചുവട്ടിൽ നിന്നും സാമാന്യം വലുപ്പമുള്ള ഒരു കിഴങ്ങ് ലഭിക്കും. പത്തു കിലോഗ്രാമിന് മേൽ തൂക്കമുള്ള കിഴങ്ങുലഭിച്ചതായറിയാം. കാച്ചിൽ പോലെ തന്നെ ഈ കിഴങ്ങും പുഴുങ്ങിത്തിന്നാനും കറിവയ്ക്കാനും ഒക്കെ കൊള്ളാം. മേൽപ്പോട്ട് പടർന്നു കയറുന്ന വള്ളിയിൽ ഉരുളക്കിഴങ്ങിന്‍റെ ആകൃതിയിലുള്ള മേക്കായ് ഉണ്ടാകും. അനുകൂലസാഹചര്യമാണെങ്കിൽ മുട്ടിന്…
Read More