കോട്ടയം: വടക്കേ ഇന്ത്യയിൽ മാത്രം കൃഷി ചെയ്യുന്ന കാർഷിക വിളയായ ചോളം കേരളത്തിലും വിജയകരമായി കൃഷി ചെയ്തിരിക്കുകയാണ് അതിരന്പുഴ പാറോലിക്കൽ തറപ്പേൽ വി.എസ്. സെബാസ്റ്റ്യൻ എന്ന കർഷകൻ. തന്റെ വീടിനോടു ചേർന്ന കൃഷിയിടത്തിൽ അറുപതോളം ചോളം ചെടികൾ വിളവെടുപ്പിനു പാകമായി നിൽക്കുകയാണ്. സെബാസ്റ്റ്യന്റെ സഹോദരന്റെ മകൻ മണിപ്പൂരിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പഠിക്കുകയാണ്. അവിടെനിന്നുമാണു ചോളത്തിന്റെ വിത്ത് കൊണ്ടുവന്നത്. ഒരു കൗതുകമെന്ന നിലയിൽ സെബാസ്റ്റ്യൻ ചോളം കൃഷി പരീക്ഷിക്കുകയായിരുന്നു. ഒരു ദിവസം മുഴുവൻ വിത്തുകൾ വെള്ളത്തിൽ കുതിർത്ത ശേഷം തുണിയിൽ പൊതിഞ്ഞ് വീണ്ടും ഒരു ദിവസം കാത്തിരുന്ന് മുള വരുന്പോഴാണ് നടേണ്ടത്. എന്നാൽ നല്ല മഴ ലഭിച്ചതിനാൽ ജൂലൈ അവസാനത്തോടെ സെബാസ്റ്റ്യൻ വിത്തുകൾ നട്ടു. ചാണകപ്പൊടിക്കു പുറമേ അൽപം രാസവളവും നൽകി. മൂന്നു മാസമായപ്പോഴേക്കും ചോളം പൂവിട്ടു. ഇപ്പോൾ കായ്കൾ മൂപ്പായി വിളവെടുപ്പിനു പാകമായിരിക്കുകയാണ്. നൂറുമേനി വിളവ് ലഭിച്ചതോടെ…
Read MoreCategory: Agriculture
സമ്മിശ്ര കൃഷിയിൽ ‘സണ്ണിസാർ സ്റ്റൈൽ’
പേരാമ്പ്ര: പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച മടുക്കാവുങ്കൽ അശോകൻ സമ്മിശ്രകൃഷിയിൽ മാതൃകയാകുന്നു. കഴിഞ്ഞ കർഷക ദിനത്തിൽ മികച്ച നാളികേര കർഷകനായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ആദരിച്ചത് നാട്ടുകാർ സണ്ണി സാറെന്നു വിളിക്കുന്ന ഇദ്ദേഹത്തെയാണ്. സണ്ണിസാറിന്റെ രണ്ടേമുക്കാൽ ഏക്കർ കൃഷിയിടം സമ്മിശ്ര കൃഷിയുടെ പൂങ്കാവനമാണ്. ഇവിടുത്തെ ഒന്നര ഏക്കറോളം വരുന്ന പാറയുള്ള ഭാഗം ഉപേക്ഷിച്ചിട്ടിരിക്കുകയായിരുന്നു. ഇത് മുഴുവനും മണ്ണടിച്ചു നികത്തി കൃഷിയോഗ്യമാക്കുന്ന വെല്ലുവിളി ഇദ്ദേഹം ഏറ്റെടുത്തു. ഇന്നിത് നിറയെ കായ്ഫലമുള്ള നൂറോളം തെങ്ങുകളുടെ തോപ്പാണ്. തിക്കോടി സർക്കാർ ഫാമിൽ നിന്നുള്ള അത്യുത്പാ ദനശേഷിയുള്ള തൈകളാണു നട്ടത്. കൃഷിയിടത്തിൽ 14 സെന്റു വരുന്ന ജലസമൃദ്ധമായ കുളമുണ്ട്. ഇത് ചുറ്റും കരിങ്കല്ലിട്ടു കെട്ടി സംരക്ഷിച്ചിരിക്കുന്നു.ഇതിന്റെ കര ഭാഗത്തു തെങ്ങുകളും റോബസ്റ്റ കാപ്പിയും വിളഞ്ഞു നിൽക്കുന്നു. കുളത്തിൽ മത്സ്യം വളർത്തൽ കാര്യക്ഷമമായി നടത്തുന്നു. രോഹു, കാർപ്പ്, കട്ല എന്നിവയാണു മുഖ്യമായുള്ളത്. കൃഷി നനയ്ക്കാനുള്ള വെള്ളവും…
Read Moreഎലിത്തടി കാട്ടു ചെടിയല്ല, മരുന്നാണ്
പറഞ്ഞതിനെപ്പറ്റി വീണ്ടും പറയുന്നു; എഴുതിയതിനെപ്പറ്റി വീണ്ടും വീണ്ടും എഴുതുന്നു. ഇതാണ് ഒൗഷധസസ്യങ്ങളുടെ കാര്യത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അല്പംമാത്രമായി പരാമർശിക്കപ്പെടുന്നവയോ, ഒട്ടും ചർച്ചചെയ്യപ്പെടാത്തവയോ ആയി ഏതാണ്ട് ഇരുനൂറിലേറെ ഒൗഷധച്ചെടികൾ കേരളത്തിലുണ്ട്. ഇവയെല്ലാം തന്നെ വൈദ്യ·ാർ പ്രാദേശികമായി ചികിത്സയ്ക്കുപയോഗിക്കുന്നവയാണു താനും. ഇത്തരത്തിലൊന്നാണ് എലിത്തടി (ശാസ്ത്രനാമം: റാഫിഡോഫോറ ലാസിനിയേറ്റ) മരങ്ങളിൽ പറ്റിച്ചേർന്ന് വളർ ന്നുകയറുന്ന വലിയ ഇലകളുള്ള ഒരു ആരോഹിസസ്യമാണ് എലിത്തടി. ശ്രദ്ധിച്ചു നിരീക്ഷിച്ചാൽ ആതിഥേയവൃക്ഷത്തിൽ പറ്റിച്ചേർന്നുവളരുന്ന ഇതിന്റെ തണ്ട് പമ്മിയിരിക്കുന്ന എലിക്കു സദൃശ്യമാണ്. അതുകൊണ്ടായിരിക്കാം ഈ ചെടിക്ക് എലിത്തടി എന്ന പേരു സിദ്ധിച്ചത്. എലിത്തടിയുടെ തണ്ടിന്റെ മണ്ണിനോടു ചേർന്ന ഭാഗത്തിന് വണ്ണം കുറവെങ്കിലും മേൽപോട്ടു പോകുന്തോറും തണ്ടിന്റെ വണ്ണം പ്രകടമായി വർധിച്ചുകാണുന്നു. തണ്ടിൽ പറ്റുവേരുകളും താഴേ ക്കു വളരുന്ന വായവ മൂലങ്ങളുമുണ്ടാകും. അടുത്തകാലം വരെ നാം അലങ്കാരസസ്യമെന്ന നിലയിൽ വ്യാപകമായി നട്ടുവളർത്തിയിരുന്ന മണിപ്ലാന്റ് (ശാസ്ത്രനാമം: എപ്പിപ്രെമ്നം ഓറം) എന്ന…
Read Moreഎംബിഎയ്ക്കുശേഷം കൃഷി! പിന്തുണയുമായി അച്ഛനും അമ്മയും
കാടിനു സമാനമായ അന്തരീക്ഷമുള്ള വീടിനു സമീപമെത്തുന്പോൾ തന്നെ പൂത്തുലഞ്ഞു നിൽക്കുന്ന ഗ്രാന്പൂ മരങ്ങൾ കാണാം. ഇവയുടെ സുഗന്ധവുമേറ്റാണ് വീടിനുള്ളിലേക്കു കയറുക. കായ്ഫലമുള്ള 40 ഗ്രാന്പൂ മരങ്ങൾ ഇവിടെയുണ്ട്. ഒരുവർഷം 100 കിലോ ഗ്രാന്പൂ ഇതിൽ നിന്നും വിളവെടുക്കുന്നു. പ്രത്യേക വളപ്രയോഗമൊന്നും നടത്താറില്ല. സ്പൈസസ് ബോർഡിന്റെ കൊച്ചിയിലെ കേന്ദ്ര ഓഫീസിലാണ് ഗ്രാന്പൂ നൽകുന്നത്. പുറംമാർക്കറ്റിലെ വിലയേക്കാൾ മെച്ചപ്പെട്ട വില ഇതുമൂലം അവിരാച്ചന് ലഭിക്കുന്നു. ശബരിമല സീസണിൽ ഇത്തവണ നല്ല വില ഗ്രാന്പൂവിന് ലഭിച്ചു. നാടൻ ഇനമാണ് കൃഷിക്കുപയോഗിക്കുന്നത്. നല്ല വിളവു ലഭിക്കുന്നുണ്ടെങ്കിലും ഗ്രാന്പൂ വിളവെടുപ്പിലെ ബുദ്ധിമുട്ട് അവിരാച്ചൻ മറച്ചുവയ്ക്കുന്നില്ല. വലിയ മരങ്ങളിലെ പൂ കൃത്യസമയത്ത് പറിച്ചെടുത്ത് ഉണക്കുന്നതും അവിരാച്ചൻ തന്നെ. മൂന്നു തരം കുരുമുളകാണ് ഇവിടെ കൃഷിചെയ്യുന്നത്. കരിമുണ്ട, പെരുംകൊടി, പാലായിലെ തനതു ജനുസായ കാണിയക്കാടൻ എന്നിവയാണിവ. ഒന്നരാടം വർഷം കയ്ക്കുന്ന സ്വഭാവമുള്ള കാണിയക്കാടന് തൊലിക്കനം കുറവായതിനാൽ പക്ഷികൾ…
Read Moreമണ്ണില്ലാ കൃഷിയുമായി യുവ എൻജിനിയർമാർ
എസ്. മഞ്ജുളാദേവി തിരുവനന്തപുരം: നിറയെ ചുവന്നു പഴുത്ത തക്കാളിയുമായി ചാഞ്ഞു നിൽക്കുന്ന തക്കാളിച്ചെടി. പടർന്നു പന്തലിച്ച പയർ വള്ളിമേൽ നല്ല പച്ച പയറുകൾ, നീളമുള്ള വെണ്ടച്ചെടികളിൽ നിറഞ്ഞു നിൽക്കുന്ന ഇളം വെണ്ടയ്ക്കകൾ. ഇത് യുവ എൻജിനിയർമാരായ അശ്വിൻ വിനുവും അർജുൻ സുരേഷും എസ്.ജെ. അഭിജിത്തും ചേർന്ന് വിളയിച്ചെടുക്കുന്ന മണ്ണില്ലാ കൃഷി വസന്തം. തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിൽ കൊല്ലൂർ ഗാർഡൻസിൽ സ്ഥിതിചെയ്യുന്ന അർജുനൻ സുരേഷിന്റെ വീടായ സംഗീതിന്റെ ടെറസിലാണ് കാർഷിക രംഗത്ത് ചരിത്രം കുറിക്കുന്ന ഈ എയ്റോ പോണിക്സ് കൃഷിയുടെ സമൃദ്ധി. കൃഷിയോടുള്ള താത്പര്യവും ഐടി മേഖലയിലെ സഞ്ചാര വഴികളിൽ നിന്നും ലഭിച്ച അറിവുംകൂടി ചേരുന്പോഴാണ് കേരളത്തിൽ തന്നെ അത്യപൂർവമായ മണ്ണില്ലാ കൃഷി സാധ്യമാകുന്നത്. മണ്ണില്ലാത്തതിനാൽ കൃഷി നടത്തുവാൻ കഴിയുന്നില്ലെന്നു പറഞ്ഞ് വിഷമിക്കുന്ന അനേകം കൃഷി സ്നേഹികളായ മലയാളികൾക്കും കർഷകർക്കും വലിയ ആശ്വാസമാവുകയാണ് എൻജിനിയർമാരുടെ എയ്റോ പോണിക്സ് കൃഷി.…
Read Moreതിരിച്ചറിയാം, നട്ടുവളർത്താം കുടംപുളി
കേരളത്തിലെ കാലാവസ്ഥയിൽ തീരപ്രദേശം മുതൽ സമു ദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരമുളള പ്രദേശങ്ങളിൽ വരെ ഒരുപോലെ കൃഷി ചെയ്യാവുന്ന നിത്യഹരിത സുഗന്ധവിളയാണ് കുടംപുളി. ക്ലൂസിയേസിയ സസ്യ കുടുംബത്തിലെ അംഗമായ കുടംപുളിയുടെ ശാസ്ത്രീയ നാമം ഗാർസീനിയ ഗമ്മിഗട്ട(Garcinia gummigtuta)’ എന്നാണ്. കുടംപുളിയുടെ ഉണക്കിയ പുറംന്തോടാണ് കറികളിൽ ഉപയോഗിക്കുന്നത്. തോട്ടുപുളി, റന്പുളി, പിണറ്റുപുളി, മലബാർ പുളി എന്നീ പേരുകളിലും കുടംപുളി അറിയപ്പെടുന്നു. തൈകൾ നട്ടാൽ 50 – 60 ശതമാനം ആണ്മരങ്ങളാകാൻ സാധ്യതയുണ്ട്. പെണ്മരങ്ങളായാൽത്തന്നെ കായ്ക്കാൻ 10-12 വർഷം വരെ എടുക്കാം. ഇതൊഴിവാക്കാനായി ഒട്ടുതൈകൾ നടുന്നതാണ് ഉത്തമം. തനിവിളയായോ തെങ്ങിൻത്തോപ്പുകളിൽ ഇടവിളയായോ കുടംപുളി കൃഷി ചെയ്യാം. വെട്ടുകൽ മണ്ണുപോലെ ഉറപ്പുളള മണ്ണാണെങ്കിൽ 0.75 ഃ 0.75 ഃ 0.75 മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമാണ് കുഴികൾ എടുക്കേണ്ടത്. നല്ല നീർവാർച്ചയുളള മണ്ണാണെങ്കിൽ 0.5 ഃ 0.5 ഃ 0.5…
Read Moreമുദാക്കലിൽ മുന്തിരി വള്ളികൾ തളിർക്കുമ്പോള്…
ആറ്റിങ്ങൽ: മുദാക്കലിലും മുന്തിരിവള്ളികൾ തളിർത്തു. മുദാക്കൽ പരമേശ്വരം സ്വാതിയിൽ ആനന്ദന്റെ വീടിന്റെ മട്ടുപ്പാവിൽ ആണു നാട്ടുകാരിൽ കൗതുകമുണർത്തി മുന്തിരി കായ്ച്ച് നിൽക്കുന്നത്. വെഞ്ഞാറമൂട്ടിൽ നടന്ന ഒരു മേളയിൽ നിന്നാണു കൗതുകത്തിനായി മുന്തിരി തൈകൾ വാങ്ങി വീടിനോട് ചേർന്ന് നട്ടത്. മുന്തിരി വള്ളി തളിർത്ത് വളർന്നതോടെ മട്ടുപ്പാവിലേക്ക് വളർത്തി പന്തലൊരുക്കുകയായിരുന്നു. മീൻ കഴുകിയ വെള്ളവും അടുക്കള വേസ്റ്റും മാത്രമാണു വളമായി നൽകിയിട്ടുള്ളത്. ശാഖകൾ വർഷത്തിൽ രണ്ട് തവണ വെട്ടി ഒതുക്കുന്നത് മാത്രമായിരുന്നു ആകെ നൽകിയ പരിചരണം ജൂൺ മാസത്തോടെ പൂവിട്ട് കായ്ക്കുകയായിരുന്നു. മട്ടുപ്പാവിൽ കായ്ച്ച് നിക്കുന്ന മുന്തിരിക്കുല കാണാൻ സന്ദർശകരുടെ തിരക്കാണ്.
Read Moreകർഷകനാകുമോ ഈ വിശുദ്ധ പശുക്കളെ പോറ്റാൻ
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്റെ 38ാം വകുപ്പിലെ ഒന്നും രണ്ടും വകുപ്പുകൾ നൽകുന്ന അധികാരം ഉപയോഗിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റം മന്ത്രാലയം 2017 ജനുവരി 16 ന് പുതിയ ചട്ടങ്ങളുടെ കരടു രൂപത്തിലുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. കരടു രൂപത്തിന്റെ മേലുള്ള പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കാൻ 30 ദിവസം സമയവും നൽകി. പിന്നീട് 2017 മേയ് 23 ന് പ്രസിദ്ധീകരിച്ച അസാധാരണ ഗസറ്റിൽ മൃഗങ്ങളോടുള്ള ക്രൂരത തടയൻ (കന്നുകാലി ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങൾ 2016 അന്തിമമായി വിജ്ഞാപനം ചെയ്തു. പ്രധാനമായും കന്നുകാലി ചന്തകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ ഉദ്ദേശിച്ചുള്ള ചട്ടങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. ജില്ലാതലത്തിലും പ്രാദേശിക തലത്തിലും കന്നുകാലി ചന്തകൾ നടത്താനും നിയന്ത്രിക്കാനുമായി കമ്മിറ്റികളുടെ രൂപീകരണം, ഘടന, കന്നുകാലി ചന്തകളുടെ രജിസ്ട്രേഷൻ, ചന്തകളിൽ മൃഗങ്ങൾക്ക് നൽകേണ്ട പരിചരണവും സൗകര്യങ്ങളും തുടങ്ങിയ പുതിയ നിർദേശങ്ങൾ ഈ ചട്ടങ്ങൾ മുന്പോട്ടു വയ്ക്കുന്നു.…
Read Moreസകുടുംബം കൃഷി
സകുടുംബം കൃഷി’ ഇന്ന് കൃഷിയിൽ വേണ്ടതും ഇതുതന്നെയാണ്. ഭക്ഷണം ഒൗഷധമാകേണ്ടതാണ്. ഒൗഷധം പോട്ടെ വിഷമാകാതിരിക്കാൻ കഴിവതും സ്വന്തമായി വിളയിക്കുക എന്നത് തന്നെയാണ് പോംവഴി. കൂടുന്പോൾ ഇന്പമുണ്ടാക്കുന്ന കുടുംബം മണ്ണൊരുക്കാൻ, വിത്തിടാൻ, വിളയൊരുക്കാൻ, വിളവെടുക്കാൻ, കുത്തിയൊരുക്കി, അടുപ്പത്തിട്ട് നാവിൽ വയ്ക്കും വരെ ഒത്തുചേർന്നാൽ അതാണ് നല്ലകാര്യം. കോട്ടയം വാഴൂരിലെ പൊടിപാറക്കൽ വീട്ടിൽ ഈപ്പൻ വർഗീസെന്ന ബിനുവിന് കൃഷിയെന്നാൽ കുടുംബകാര്യമാണ്. ഭാര്യ സ്കൂൾ ടീച്ചറായ ബിന്ദുവിന് കൃഷികാര്യം സ്കൂൾകാര്യത്തിനൊപ്പമാണ്. മകൻ ഒൻപതാം ക്ലാസുകാരനായ ബിന്േറാ ഈപ്പന് കൃഷികാര്യം കളികാര്യമല്ല. ബിനുവിന് മൂന്നേക്കറാണ് കൃഷിക്കുള്ളത്. ഒന്നരയേക്കറിലാണ് സകുടുംബം ജൈവ ഭക്ഷ്യക്കൃഷി. ഒന്നരയേക്കറിൽ റബറാണ് വിള. വീടിനോട് ചേർന്നുള്ള പുരയിടത്തെ സമ്മിശ്ര ഭക്ഷ്യ കൃഷിയിടത്തിന്റെ ശരിയായ മാതൃകയെന്നുതന്നെ വിളിക്കാം. നീളനും കുള്ളനുമായി നാൽപ്പതോളം തെങ്ങുകൾ. മാവ്, പ്ലാവ്, കൊക്കോ, കുരുമുളക്, വാഴയിനങ്ങൾ, കവുങ്ങ്, പച്ചക്കറി, ചേന, ചേന്പ്, കാച്ചിൽ, മരച്ചീനിയിനങ്ങൾ, പച്ചക്കറി വിളകൾ,…
Read Moreഔഷധമൂല്യം! പാഷൻ ഫ്രൂട്ടിന് വീണ്ടും പ്രിയമേറുന്നു
നിലന്പൂർ: ഒരുകാലത്ത് വീടിനു മുകളിൽ മുറ്റത്തുമെല്ലാമായി പടർന്നു പന്തലിച്ചു നിൽക്കുന്ന വള്ളികളിൽ പച്ചയും മഞ്ഞയും നിറത്തിൽ തൂങ്ങിക്കിടക്കുന്ന പാഷൻ ഫ്രൂട്ടുകൾ സജീവ കാഴ്ചയായിരുന്നു. എന്നാൽ പിന്നീട് പല കാരണങ്ങൾ പറഞ്ഞ വീട്ടുകാർ വെട്ടിമാറ്റിയ ഇവ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്. പുളിയും മധുരവും കലർന്ന പാഷൻ ഫ്രൂട്ട് ഏറെ രുചികരവും അതോടൊപ്പം ഒൗഷധമൂല്യമുള്ളവയുമാണ്. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ കൗണ്ട് വർധിപ്പിക്കുന്നതിനും ഇവ സഹായകമാണ്. അതിനാൽ തന്നെ ഡെങ്കിപ്പനി രോഗ ബാധിതരും ക്യാൻസർ രോഗികളുമെല്ലാം വൻ തോതിൽ ഇവ വാങ്ങാൻ തുടങ്ങിയതോടെയാണ് വീണ്ടും വീട്ടുമുറ്റങ്ങളിലേക്ക് പാഷൻ ഫ്രൂട്ട് വള്ളികൾ തിരിച്ചെത്തുന്നത്. ഡോക്ടർമാരുടെ നിർദേശപ്രകാരം തിരുവനന്തപുരം ആർസിസിയിൽ നിന്നുൾപ്പെടെ ആവശ്യക്കാർ പാഷൻ ഫ്രൂട്ട് തേടിയെത്തുന്നുണ്ട്. പാഷൻ ഫ്രൂട്ട് രോഗികൾക്ക് ഗുണകരമാണെന്ന് ആർസിസി ഡോക്ടർമാർ നിർദേശിച്ചതായി വണ്ടൂർ സ്വദേശിയായ സ്ത്രീ പറയുന്നു. ആവശ്യക്കാർ വർധിച്ചതോടെ ഫ്രൂട്ട് സംസ്കരിച്ച് സ്ക്വാഷാക്കി വിപണിയിൽ വിൽപ്പനയും ആരംഭിച്ചു കഴിഞ്ഞു.…
Read More