വരുമാനവും വിനോദവും നൽകി പ്രദീപ്കുമാറിന്‍റെ അലങ്കാരക്കോഴികൾ

ആദായത്തിലുപരി സ്വന്തം വീട്ടിലെ ഉപയോഗത്തിന് വ്യത്യസ്ത മുട്ടകൾ തരികയും, ഒഴിവുസമയങ്ങളിൽ കണ്ടാനന്ദിക്കുന്നതിന് അവസരമൊരുക്കുകയും ചെയ്യുന്ന പക്ഷികളുടെ കൂട്ടത്തിലാണ് അലങ്കാരക്കോഴികൾ. ഈയിടെ പ്രചാരം വർധിച്ച പക്ഷിയാണ് കരിങ്കോഴി. മട്ടയുടെയും ഇറച്ചിയുടെയും സ്രോതസെന്ന നിലയിൽ കരിങ്കോഴികൾ ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. മറ്റു വിളകളെപ്പോലെ ആദായത്തിന്‍റെ കാര്യത്തിൽ അത്രതന്നെ മുന്നിലല്ലെങ്കിലും അടുക്കളത്തോട്ടത്തോടൊപ്പം ആനന്ദത്തിനായി വളർത്താവുന്ന ഒന്നാണ് പക്ഷികൾ. ആദായം എന്ന കാഴ്ചപ്പാടില്ലാതെ രണ്ട് കരിങ്കോഴികളുമായി പന്ത്രണ്ടു വർഷം മുന്പ് തുടങ്ങിയ പക്ഷിവളർത്തൽ ഇന്നും തുടരുകയാണ് കോട്ടയം ജില്ലയിലെ കുറിച്ചിത്താനം വലിയപറന്പിൽ പ്രദീപ്കുമാർ. കിളികളോടുള്ള കന്പമായിരുന്നു ഇതിനു കാരണം. ഇന്ന് വ്യത്യസ്തമായ കന്പക്കിളി കളുമായി മികച്ച വരുമാനം കൈവരിക്കുന്ന യുവകർഷകരിൽ ഒരാളാണ് ഇദ്ദേഹം. ഏറ്റൂമാനൂരിലെ തറവാട് വീട്ടിലായിരുന്നു ആദ്യകാലത്തെ കന്പക്കിളികളുടെ പരിപാലനം. പിന്നീട് കുറിച്ചിത്താനത്ത് സ്ഥലം വാങ്ങി പക്ഷികളെ അങ്ങോട്ട് മാറ്റി പാർപ്പിച്ചു. കിളികളിൽ കന്പമായി മാറിയവരുടെ കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന പ്രദീപ്കുമാറിന്‍റെ…

Read More

അത്യുത്പാദനശേഷിയുള്ള കശുമാവിനങ്ങൾ

ഇന്ത്യയിൽ കശുമാവ് കൃഷിയിൽ മുൻപന്തിയിലായിരുന്ന കേരളം ഇന്ന് വിസ്തൃതിയിലും ഉത്പാദനത്തലും ഉത്പാദനക്ഷമതയിലും പല സംസ്ഥാനങ്ങളെക്കാളും പിന്നിലാണ്. എന്നാൽ കശുവണ്ടി സംസ്കരണ കയറ്റുമതി രംഗത്ത് കേരളം ഇന്നും മുൻപന്തിയിൽ തന്നെ. കേരളത്തെ സംബന്ധിച്ച് സാന്പത്തികമായി വളരെ പ്രാധാന്യമുള്ള ഒരു നാണ്യവിളയാണ് കശുമാവ്. ആഗോളതലത്തിൽ വർധിച്ചു വരുന്ന കശുവണ്ടി പരിപ്പിന്‍റെ ആവശ്യകത നിറവേറ്റാൻ ഉത്പാദനം ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ട്. കുറഞ്ഞുവരുന്ന കൃഷി വിസ്തൃതിയോടൊപ്പം തന്നെ, നമ്മുടെ കശുമാവ് തോട്ടങ്ങളുടെ കുറഞ്ഞ ഉത്പാദനക്ഷമതയും തോട്ടണ്ടിയുടെ മൊത്തം ഉത്പാദനം കേരളത്തിൽ കുത്തനെ കുറഞ്ഞുവരുന്നതിന് കാരണമായിട്ടുണ്ട്. കേരള കാർഷിക സർവകലാശാല നമ്മുടെ സംസ്ഥാനത്തിനനുയോജ്യമായ അത്യുത്പാദന ശേഷിയുള്ള 16 കശുമാവിനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പൂവിടുന്ന സമയം, വളർച്ചാരീതി, ഉത്പാദനക്ഷമത, പരിപ്പിന്‍റെ ഗുണം എന്നിവയിൽ വൈവിധ്യം പുലർത്തുന്ന ഈ ഇനങ്ങൾ ഉയർന്ന മലന്പ്രദേശങ്ങളിൽ ഒഴികെ കേരളത്തിൽ എവിടെയും കൃഷി ചെയ്യാം. വിവിധ ഇനങ്ങളുടെ സവിശേഷതകൾ ചുവടെ ആനക്കയം1 ആനക്കയത്തെ കേരള…

Read More

കാർഷികരംഗത്ത് യുവതിയുടെ ജൈത്രയാത്ര തുടരുന്നു ; സിമി സ്വന്തമായി ഒരുക്കിയത് 20,000 കുരുമുളക് വള്ളികൾ

തളിപ്പറമ്പ്: യുവകര്‍ഷക അവാര്‍ഡ് ജേതാവ് ബക്കളം തട്ടുപറമ്പിലെ കെ.വി.സിമി പന്നിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്‍റെ സഹകരണത്തോടെ ഇത്തവണ സ്വന്തമായി ഉത്പാദിപ്പിച്ചത് 20,000 കുരുമുളക് വള്ളികള്‍. വീടിനോടുചേർന്ന സ്ഥലത്താണ് പന്നിയൂര്‍ ഒന്ന്, രണ്ട് ഇനം കുരുമുളക് വള്ളികള്‍ തയാറാക്കിയിരിക്കുന്നത്. ജില്ലയിലെ പ്രമുഖ കുരുമുളകു തോട്ടങ്ങളില്‍നിന്ന് ശേഖരിച്ച വിത്തുവള്ളികളാണ് തൈകള്‍ തയാറാക്കാൻ ഉപയോഗിച്ചത്. മണ്ണും വളവും ചേര്‍ത്ത പോളിത്തീന്‍ ബാഗുകളില്‍ നാല് തൈകളാണ് വേരുപിടിപ്പിച്ചെടുത്തിരിക്കുന്നത്. മൂന്നുവര്‍ഷം പ്രായമായതും തുടര്‍ച്ചയായി മികച്ച വിളവ് തരുന്നതും നീണ്ട തിരികളുള്ളതും രോഗബാധയേല്‍ക്കാത്തതുമായ മാതൃവള്ളിയാണ് വിത്തുവള്ളികൾ ശേഖരിക്കാനായി തെരഞ്ഞെടുക്കുന്നത്. കൊടിയുടെ ചുവടുഭാഗത്ത് 30 മുതല്‍ 50 മീറ്റര്‍ ഉയരത്തില്‍നിന്നുവരെ വിത്തുവള്ളികള്‍ ഉണ്ടാകുന്നുണ്ട്. ഇവ മണ്ണിലേക്കു പടര്‍ന്ന് വേരുപിടിക്കാതിരിക്കാന്‍ ചുരുട്ടിക്കെട്ടി വയ്ക്കും. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഇവ മുറിച്ചെടുത്ത് വാലറ്റവും തലയറ്റവും നീക്കംചെയ്ത് രണ്ടോ മൂന്നോ മുകുളങ്ങളുള്ള കഷണങ്ങളാക്കി പ്രത്യേകം തയാറാക്കിയ തടങ്ങളില്‍ നട്ട് വേരുപിടിപ്പിച്ചെടുക്കുന്നത്. ഇപ്പോഴും കുരുമുളക് കര്‍ഷകര്‍…

Read More

എണ്ണപ്പനയ്ക്ക് റിക്കാർഡ് വിളവെടുപ്പ്

കൽപ്പറ്റ: എണ്ണപ്പന വിളവെടുപ്പിൽ വയനാട് മുന്നേറുന്നു. ഇത്തവണത്തെ കടുത്തവേനലിൽ മികച്ച വിളവാണ് എണ്ണപ്പന കർഷർക്ക് ലഭിച്ചത്. മറ്റു വിളകളെയെല്ലാം വരൾച്ച പ്രതികൂലമായി ബാധിച്ചപ്പോൾ ജില്ലയിൽ മുപ്പത് ഡിഗ്രിമുതൽ ഉയർന്ന താപനിലയിൽ എണ്ണപ്പനകൾ നന്നായി കായ്ച്ചു. മുൻ വർഷങ്ങളേക്കാൾ കൂടുതൽ വിളവെടുപ്പ് നടന്ന സീസണാണിത്. കൊല്ലത്തുള്ള സംസ്കരണ കേന്ദ്രത്തിലേക്കാണ് എണ്ണക്കുരുക്കൾ കയറ്റിയയക്കുന്നത്. കൃത്യമായ പരിപാലനമുണ്ടെങ്കിൽ വയനാട്ടിലെ മാറിയ കാലാവസ്ഥ എണ്ണപ്പനക്കൃഷിക്ക് അനുയോജ്യമാണെന്നാണ് കർഷകർ പറയുന്നത്. പൊതുവെ വേനൽക്കാലം കൂടുതലുള്ള മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിലായിരുന്നു എണ്ണപ്പനക്കൃഷി കൂടുതലായുള്ളത്. വർഷങ്ങൾക്ക് മുന്പ് തലപ്പുഴയിലെ എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ് വയനാട്ടിൽ എണ്ണപ്പനക്കൃഷി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. പിന്നീട് ചെറുകിട കർഷകരും ഏറ്റെടുത്തുതുടങ്ങി. കുറഞ്ഞത് അഞ്ചുമണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ചെരിവുള്ള പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യം. രണ്ട് മുതൽ നാലുമാസംവരെ കടുത്ത വേനലിനെ പ്രതിരോധിക്കാനും എണ്ണപ്പനയ്ക്ക് കഴിയും. വണ്ട് തുടങ്ങിയ ചെറുപ്രാണികളാണ് പനങ്കുലയിൽ പരാഗണത്തിന് സഹായിക്കുന്നത്. തൈനട്ട്…

Read More

കേരളത്തിലെ മത്സ്യക്കർഷകർക്കു ഭീതി വേണ്ട! നിരോധിച്ചത് ശുദ്ധജല മത്സ്യങ്ങളെയല്ല, സമുദ്രജല മത്സ്യങ്ങളെ

കേരളത്തിലെ മത്സ്യക്കർഷകർക്കു ഭീതി വേണ്ട. നിരോധിച്ചത് ശുദ്ധജല മത്സ്യങ്ങളെയല്ല, സമുദ്രജല മത്സ്യങ്ങളെയാണ്. കേന്ദ്രസർക്കാരിന്‍റെ ഉത്തരവിനെക്കുറിച്ച് പൂർണ അറിവു ലഭിക്കാതെ എടുത്തുചാടി മത്സ്യക്കൃഷി ഉപേക്ഷിക്കേണ്ട ആവശ്യവും ഇല്ല. കൈവശം വയ്ക്കാൻ കഴിയാത്ത മത്സ്യങ്ങളുടെയും ജീവികളുടെയും പട്ടികയിൽ 158 ഇനങ്ങളുടെ പേര് സർക്കാരിന്‍റെ ഉത്തരവിലുണ്ട്. എന്നാൽ, പട്ടികയിൽ പ്രതിപാദിച്ചിട്ടുള്ള എല്ലാ ഇനങ്ങളും സമുദ്രജലമത്സ്യങ്ങളും ജീവികളുമാണ്. ക്ലൗണ്‍ഫിഷ്, എയ്ഞ്ചൽ ഫിഷ്, ബട്ടർഫ്ളൈ ഫിഷ്, പാരറ്റ്, റാസ്, ടാങ് പോലുള്ള എല്ലാ മത്സ്യങ്ങളും സമുദ്ര ഇനങ്ങളാണ്. കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് പ്രധാനമായും ഇവയുടെ ഉത്പാദനം നടത്തിവരുന്നത്. കൂടാതെ സമുദ്രമത്സ്യങ്ങളിൽ ഏറിയ പങ്കും ശ്രീലങ്ക പോലുള്ള വിദേശരാജ്യങ്ങളിൽനിന്നാണ് ഇന്ത്യയിലെത്തുന്നതും. കേന്ദ്രസർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സൈൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് തിരുവനന്തപുരം വിഴിഞ്ഞത്ത് ക്ലൗണ്‍ ഫിഷ് ഫാമുണ്ട്. അവയെക്കുറിച്ചുള്ള ഗവേഷണങ്ങളും പ്രജനനവുമാണ് ഇവിടെ നടക്കുന്നത്. ഉത്തരവ് പ്രാബല്യത്തിലായാൽ ആദ്യം അടച്ചുപൂട്ടപ്പെടുന്നത് ഇത്തരം സ്ഥാപനങ്ങളായിരിക്കും. നഷ്ടപ്പെടുന്നത് അവിടത്തെ…

Read More

വർഷകാല കൃഷിക്ക് കാന്താരി

നമ്മുടെ മണ്ണിൽ എല്ലാ കാലാവസ്ഥയിലും വളരുന്ന മുളകിനത്തിലെ സൂപ്പർ താരമാണ് കാന്താരി മുളക്. കടുത്ത വേനലിനെ പോലും അതിജീവിക്കുവാൻ കരുത്ത്. മഴക്കാലം കാന്താരിക്കും ഏറെ പ്രിയം തന്നെ. പച്ച കാന്താരി കൂടാതെ വെള്ള കാന്താരി, നീല കാന്താരി, ഉണ്ടകാന്താരി തുടങ്ങി നിരവധി ഇനങ്ങൾ കേരളത്തിൽ കാണുന്നു. എങ്കിലും പച്ചകാന്താരിക്കാണ് ഗുണം കൂടുതൽ. പഴുത്ത് പാകമായ മുളക് ഉണക്കിയെടുത്താണ് കാന്താരി വിത്തു ശേഖരിക്കുന്നത്. വിത്തു പാകിയ ശേഷം ആവശ്യത്തിനു വെള്ളം തളിച്ചു നൽകാം. കീടബാധ കാര്യമായി ബാധിക്കാത്ത കാന്താരിക്ക് മറ്റു കൃഷികളെ പോലെ വലിയ പരിചരണമോ, വളപ്രയോഗമോ ആവശ്യമില്ല. വേനൽക്കാലത്ത് ആവശ്യമായ വെള്ളം നല്കാം. വലിപ്പം കുറവെങ്കിലും എരിവ് അല്പം മുന്നിലാണെങ്കിലും നമ്മുടെ സ്വന്തം കാന്താരി മുളകിനു ഇപ്പോൾ ആരാധകർ ഏറെയാണ്. ദിവസം കഴിയുന്തോറും കുഞ്ഞ് കാന്താരിയുടെ ഡിമാൻഡും വിലയും കുത്തനെ വർധിക്കുകയാണ്. ഒരുകിലോ കാന്താരിക്കു കുറച്ചു നാൾ…

Read More

കൃഷിയെ പ്രണയിക്കുന്ന യുവത്വം

കൃഷിയെ സ്നേഹിക്കുന്ന ഒരുകൂട്ടം കോളജ് കുമാര·ാരുടെയും കുമാരിമാരുടെയും കൂട്ടായ്മ കാണണമെങ്കിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല സെന്‍റ് മൈക്കിൾസ് കോളജിലെത്തണം. ചൊരിമണലിനോട് മല്ലിടുന്ന ഇവരുടെ കഠിനാധ്വാനത്തിന്‍റെ പരിണിത ഫലമാണ് ഇവിടുത്തെ പച്ചക്കറി പ്രദർശനത്തോട്ടം. കുറച്ചുനാൾ മുന്പുവരെ ന്ധചാണകമോ ? അയ്യേ!…ന്ധ എന്നു പറഞ്ഞിരുന്ന കുട്ടികൾ ഇപ്പോൾ പറയുന്നത് ന്ധ ചാണകമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണം ’എന്നാണ്. ഇതു കോളജിൽ പരീക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസ രീതിയുടെയും എൻഎസ്എസിന്‍റെയും വിജയം കൂടിയാണ്. കാന്പസിലെ അഞ്ചേക്കർ ചൊരിമണലിൽ വിരിയുന്നത് ജൈവ പച്ചക്കറിയുടെ പുത്തൻ പാഠങ്ങളാണ്. നൂതന സാങ്കേതിക വിദ്യയായ ഓപ്പണ്‍ പ്രസിഷൻ ഫാമിംഗ് സന്പ്രദായത്തിലാണ് ഇവിടെ കൃഷി നടത്തുന്നത്. 100 കുട്ടികളടങ്ങുന്ന എൻഎസ്എസിന്‍റെ കാർഷിക കർമസേനയ്ക്കാണ് പച്ചക്കറി തോട്ടത്തിന്‍റെ ചുമതല. നിലമൊരുക്കൽ മുതൽ വിളവെടുപ്പ് വരെ അതീവ ശ്രദ്ധയോടുള്ള ആസൂത്രണമാണ് ഈ കുട്ടികർമസേനയെ ശ്രദ്ധേയമാക്കുന്നത്. ഈ സാന്പത്തിക വർഷത്തിൽ തന്നെ മൂന്ന് വിളയിറക്കി നാടിന്‍റെ ആകെ…

Read More

ബൈജുവിന്‍റേത് കാടകൾ നൽകിയ ജീവിതം

ആയിരം കോഴിക്ക് അരകാട മുട്ടയുടെയും ഗുണമേ·യുള്ള ഇറച്ചിയുടെയും സ്രോതസെന്ന നിലയിൽ ഇതിനകം തന്നെ കാട ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കാടമുട്ടയ്ക്കും ഇറച്ചിക്കും പ്രിയം വർധിച്ചുവരുന്ന കാലഘട്ടമാണിത്. ഈ വിപണന സാധ്യത മനസിലാക്കി കാടവളർത്തലിലേക്ക് തിരിഞ്ഞ യുവകർഷകനാണ് എറണാകുളം ജില്ലയിലെ തുറവൂർ വാതക്കാട് തളിയൻ ബൈജു. സാന്പത്തിക പ്രശ്നങ്ങളെ നേരിടാൻ പുത്തൻ വഴികൾ തേടിയുള്ള യാത്രയിലാണ് കാട വളർത്തൽ ആരംഭിക്കുന്നത്. മലപ്പുറത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് 50 കാടകളെ വളർത്തിയാണ് തുടക്കം. 16 വർഷം മുന്പ് ആരംഭിച്ച കാട വളർത്തൽ ഫാം, ഇന്ന് പട്ടാന്പിയിലെ സ്വന്തം സ്ഥലത്താണ് പ്രവർത്തിക്കുന്നത്. ഘട്ടം ഘട്ടമായി കാടവളർത്തിൽ വികസിപ്പിച്ച കർഷകനാണ് ബൈജു. പരിചരണത്തിലൂടെ നേടുന്ന പുത്തൻ അറിവുകൾ പരീക്ഷിച്ച് മികച്ച വിജയം നേടാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സാധാരണ കർഷകർക്ക് ഇന്നത്തെ ഹൈടെക് കൂടുകൾ ഉപയോഗിച്ചുള്ള കാടവളർത്തൽ ലാഭകരമല്ലന്ന അഭിപ്രായക്കാരനാണ് ബൈജു. കുറഞ്ഞ മുതൽ മുടക്കിൽ കൂടുൽ…

Read More

അറിയാം, പ്രയോജനപ്പെടുത്താം, അധിനിവേശ സസ്യങ്ങളെ…

വളരെ വേഗത്തിൽ വളരുന്നതും തദേശീയ സസ്യങ്ങളുമായി ഈർപ്പം, പ്രകാശം, പോഷകവസ്തുക്കൾ, സ്ഥലം മുതലായവക്കായി മത്സരിക്കുന്നതുമായ സസ്യങ്ങളാണ് അധിനിവേശ സസ്യങ്ങൾ. ഈ ചെടികൾ വായു സഞ്ചാരം കുറയ്ക്കുന്നതോ ടൊപ്പം ചില പ്രത്യേകതരം ഷഡ്പദങ്ങളുടെയും രോഗങ്ങളുടെയും വാഹകരായി മാറുകയും ചെയ്യുന്നു. ഇത്തരത്തിൽ ആവാസവ്യവസ്ഥയുടെ സ്വാഭാവിക ധർമ്മങ്ങൾ മാറ്റിമറിക്കുകയും അതോടൊപ്പം തദ്ദേശീയ സസ്യങ്ങളുടെ വംശനാശത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്ന കളവർഗത്തിൽപ്പെട്ട സസ്യങ്ങൾ കൂടിയാണ് ഇവ. മാത്രമല്ല വിളകളുടെ വളർച്ചക്കും പുനരുത്പാദനത്തിനുമെല്ലാം വിഘാതം സൃഷ്ടിക്കുന്നവരാണ് അധിനിവേശസസ്യങ്ങൾ. വേനൽക്കാല ങ്ങളിൽ തീ പടരുന്നതിനും ഇവരുടെ സാന്നിധ്യം കാരണമായിത്തീരാം. എന്നാൽ ഇവയ്ക്കു ചില നല്ല ഉപയോഗങ്ങളുമുണ്ട്. ഇവയെ പരിചയപ്പെടാം. മൂടില്ലാത്താളി ശാസ്ത്രീയ നാമം : Cuscuta chinensis കുടുംബം : Convolvulaceae പ്രജനനം : വിത്തു വഴി പ്രകൃതം : വള്ളിച്ചെടി പുഷ്പിക്കലും കായ് പാകമാകലും: ഓഗസ്റ്റ് ഡിസംബർ ആവാസസ്ഥലം: സമതല പ്രദേശങ്ങൾ, ഇലപൊഴിയും കാടുകൾ. ഉത്ഭവം…

Read More

മണം തരും മുല്ല പണവും തരും

ടിവി. ചാനലുകൾ ആ വീട്ടമ്മയെ അന്വേഷിച്ച് പോയപ്പോഴാണ് നാട്ടുകാർ അവരെക്കുറിച്ച് അറിഞ്ഞത്. കൂണ്‍ കൃഷിയിലെ വരുമാനവും അത്ഭുതവും നിറഞ്ഞ കാഴ്ചകളായിരുന്നു ടിവി ചാനലുകളെ ഈ വീട്ടിലെത്തിച്ചതിനു പിന്നിൽ. എറണാകുളത്ത് കരുമാലൂർ കളത്തിൽ വീട്ടിൽ സിന്ധു അജിത്ത് എന്ന വീട്ടമ്മയുടെ വീടിനു മുന്നിൽ നല്ല സുഗന്ധമാണ്. ഗേറ്റ് തുറന്ന് ഉള്ളിലേക്ക് ചെന്നാൽ കാണാം ചെടിച്ചട്ടികളിൽ നിരനിരയായി കൃഷി ചെയ്യുന്ന കുറ്റിമുല്ലകൾ. കുറ്റിമുല്ലച്ചെടികളിൽ നിറഞ്ഞു നിൽക്കുന്ന മുല്ലമൊട്ടുകൾ കണ്ടാൽ അറിയാതെ കൃഷി ചെയ്യാൻ തോന്നിപ്പോകും. രാവിലെതന്നെ തിരക്കിലാണ് സിന്ധു അജിത്ത്. കുറ്റിമുല്ലകളെ പരിചരിക്കുന്ന തിരക്ക്. മുല്ലമൊട്ടുകൾ പറിച്ചെടുത്ത് ഒരു ബാഗിലാക്കി ഇളയമകൻ ആദിത്യന്‍റെ കൈയിൽ കൊടുത്തുവിട്ടു. സൈക്കിളിൽ അവന്‍റെ പതിവ് യാത്ര പരവൂർ താലൂക്കിൽ പ്രവർത്തിക്കുന്ന പുഷ്പകൃഷി വികസന സമിതിയിലേക്കാണ്. പൂവ്, തൂക്കം നോക്കിയെടുത്ത് 806ാം അംഗമായ സിന്ധു അജിത്തിന്‍റെ ബുക്കിൽ അന്നത്തെ തുകയും എഴുതിക്കൊടുത്തു വിടും. അപ്പോഴേക്കും അമ്മ…

Read More