പിലാത്തറ(കണ്ണൂർ): തൃക്കുറ്റ്യേരി ക്ഷേത്രത്തില്‍ നിന്ന് കവര്‍ച്ച ചെയ്ത ഭണ്ഡാരവും സിസിടിവി ഉപകരണങ്ങളും കവര്‍ച്ചക്കായി ഉപയോഗിച്ചതെന്നു കരുതുന്ന കമ്പിപ്പാരയും ക്ഷേത്രക്കിണറ്റില്നിന്നും കണ്ടെടുത്തു. പയ്യന്നൂര്‍ ഫയര്‍ഫോഴ്സിലെ സേനാംഗങ്ങളാണ് പോലീസിന്റെ സാന്നിധ്യത്തില്‍ ഇന്നലെ വൈകുന്നേരം ക്ഷേത്രക്കിണറ്റില്‍ നിന്നും ഇവ മുങ്ങിയെടുത്തത്. കളവുപോയ നിരീക്ഷണ കാമറയുടെ മോണിറ്റര്‍, ഡിവിആര്‍, സ്റ്റീല്‍ ഭണ്ഡാരം എന്നിവയും മോഷ്ടാക്കള്‍ കവര്‍ച്ചക്കായി ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരയുമാണ് ക്ഷേത്രത്തിന് പിന്നിലെ ഉപയോഗശൂന്യമായ കിണറില്‍ നിന്ന് ഫയര്‍ഫോഴ്സ് കണ്ടെടുത്തത്. ഈ മാസം ഒന്‍പതിന് പുലര്‍ച്ചെയായിരുന്നു ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. സംഭവ സ്ഥലത്ത് നിന്നും നാലു വിരലടയാളങ്ങള്‍ വിരലടയാള വിദഗ്ദര്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ലഭിച്ചിരുന്നു. ഇതില്‍ ചിലത് ക്ഷേത്ര ജീവനക്കാരുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേപ്പറ്റിയുള്ള കൂടുതല്‍ പരിശോധനകള്‍ നടന്നുവരുന്നതിനിടയിലാണ് ക്ഷേത്രത്തില്‍നിന്നും കവര്‍ച്ച ചെയ്തവയില് ചിലത് കിണറ്റില്‍ നിന്നും കണ്ടുകിട്ടിയത്. വേലിക്കെട്ടിനകത്തുള്ള കാടുകള്‍ പടര്‍ന്നുകയറിയ കിണറിന്റെ പടിയില്‍ നിരീക്ഷണ കാമറയുടെ ഡിവിആര്‍ തടഞ്ഞുനില്ക്കുകയായിരുന്നു. ഇതോടെ…
Read MoreCategory: Kannur
ലോക്ക്ഡൗണ്‍ കാലം; സർക്കാർ വാഹനങ്ങളുടെ ടയർ അറ്റകുറ്റപ്പണി സൗജന്യമായി ചെയ്ത് മൈത്രി ജയൻ
മയ്യില്‍: ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ വാഹനങ്ങളുടെ ടയർ അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്ത് മാതൃകയാകുകയാണ് മയ്യിൽ എസ്ബിടി ക്ക് സമീപത്തെ മൈത്രി ടയേർസ് ഉടമ ജയൻ. വിശ്വാസത്തിൽ തേയ്മാനമില്ലാതെ എന്നത് ജയന്റെ കടയുടെ ബോർഡിലെ വാചകം മാത്രമല്ല എന്ന് ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഉത്തമ ബോധ്യമുണ്ട്. 25 കൊല്ലമായി ടയർ വർക്സ് നടത്തുന്ന ജയനെ അറിയാത്തവർ വിരളമാണ്. പോലീസ്, മോട്ടോർ വാഹനവകുപ്പ്, ആരോഗ്യവകുപ്പ് തുടങ്ങി ഇവിടെയെത്തുന്ന സർക്കാർ വാഹനങ്ങൾക്ക് സേവനം സൗജന്യമാണ്. ഏതാനും വർഷം മുമ്പ് പഴയങ്ങാടിയിലെ കടയിൽ ജോലി ചെയ്യുന്നതിനിടെ ഹർത്താൽ ദിവസം ബുദ്ധിമുട്ടിയ പോലീസ് ജീപ്പിന് സ്വന്തം ടയർ നൽകിയപ്പോൾ പോലീസ് അത് നിരസിച്ചു. യാഥാർഥ്യം മനസിലാക്കിയ ജയൻ പോലീസിന് നൽകിയ സേവനത്തിൽ നിന്നുമാണ് സർക്കാരിന്റെ അവശ്യ സർവീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണി സൗജന്യമാക്കിയതെന്ന് ജയൻ രാഷ്ട്രദീപികയോട് പറഞ്ഞു. സൗജന്യ സേവന വിവരം അറിഞ്ഞ് ജയിംസ് മാത്യു…
Read Moreഉപകാരം ചെയ്തവരെ ഉപദ്രവിക്കരുത്; ക്വാറന്റൈൻ കേന്ദ്രങ്ങള്‍ പൂട്ടിയിട്ട് ഒരാഴ്ച; പ്രതിഫലം കാത്ത് ഉടമകൾ
പയ്യന്നൂര്‍: സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവു പ്രകാരം ക്വാറന്റൈൻ സെന്ററുകളാക്കി മാറ്റിയ സ്ഥാപനങ്ങൾ പൂട്ടിയിട്ട് ഒരാഴ്ചയായിട്ടും തുടര്‍ നടപടികള്‍ കാണാതെ സ്ഥാപനയുടമകള്‍. സാമ്പത്തിക നഷ്ടങ്ങള്‍ക്ക് പുറമെ തങ്ങളുടെ സ്ഥാപനങ്ങള്‍ എന്നാണ് വിട്ടുകിട്ടുക എന്നുപോലുമറിയാതെ വിഷമിക്കുകയാണിവര്‍. ക്വാറന്റൈൻ കേന്ദ്രങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാഭരണകൂടം നോട്ടീസ് നല്കി ലോഡ്ജുകളും ആശുപത്രികളുമുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ഏറ്റെടുത്തത്. നാലുമാസം പിന്നിടുമ്പോഴേക്കും ക്വാറന്റൈൻ കേന്ദ്രങ്ങളിലെ താമസക്കാര്‍ വീടുകളിലേക്ക് പോയതിനെ തുടര്‍ന്ന് വിരലിലെണ്ണാവുന്നവയൊഴിച്ച് ബാക്കിയുള്ളവ അടച്ചുപൂട്ടി. എന്നാല്‍ അധികൃതര്‍ താക്കോല്‍ തിരിച്ചേല്പ്പിക്കുകയോ തുടര്‍ നടപടികളെപറ്റി അറിയിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് സ്ഥാപനയുടമകളെ വിഷമിപ്പിക്കുന്നത്. ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്ന ലോഡ്ജുകളും സ്വകാര്യ ആശുപത്രികളും നടത്തുന്നവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വേറേയുമുണ്ട്.സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന സാമ്പത്തിക സഹായം എപ്പോഴാണ് ലഭിക്കുക എന്ന് ഇവര്‍ക്ക് ധാരണയില്ല. സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കണമെങ്കില്‍ ബെഡുകളും വിരിപ്പുകളുമുള്പ്പെടുന്ന സാധന…
Read Moreവന്ദേ ഭാരത്; 157 യാത്രക്കാരുമായി കുവൈറ്റ് എയർവെയ്സിന്റെ വിമാനം കണ്ണൂരിൽ പറന്നിറങ്ങി; വിവിധ സയമങ്ങളിലായി ഇന്ന് മൂന്ന് വിമാനങ്ങൾക്കൂടിയെത്തും
മട്ടന്നൂർ(കണ്ണൂർ): പ്രവാസികളുമായി കുവൈറ്റ് എയർവെയ്സിന്റെ വിമാനം വീണ്ടും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തി. രാവിലെ 7.57 നാണ് വിദേശ വിമാനമായ ജസീറ എയർവെയ്സ് കണ്ണൂരിൽ ഇറങ്ങിയത്. നാല് പിഞ്ചു കുട്ടികൾ അടക്കം 157 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിദേശ വിമാനമാണ് പ്രവാസികളുമായി കണ്ണൂരിലെത്തിയത്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയ ശേഷം ആദ്യമായി ഒൻപതിന് വൈകുന്നേരമാണ് വിദേശ വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് വിമാനം കണ്ണൂരിലെത്തിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയതിനെ തുടർന്നാണ് വിദേശ വിമാനങ്ങൾ ഉൾപ്പെടെ കണ്ണൂരിലെത്തിയത്. ആദ്യ വിമാനത്തിൽ 56 യാത്രക്കാരും ഇന്നലെ ആദ്യമായി എയർ ഇന്ത്യയുടെ ബോയിംഗ് 777 വിമാനത്തിൽ ദമാമിൽ നിന്നുള്ള 332 പ്രവാസികളുമാണുണ്ടായിരുന്നത്. എയർ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം ഇന്നും കണ്ണൂരിലെത്തുന്നുണ്ട്. റിയാദിൽ നിന്നാണ് എയർ ഇന്ത്യയുടെ വൈഡ് ബോഡി വിമാനമെത്തുന്നത്. ഇതിനു പുറമെ…
Read Moreകാഞ്ഞങ്ങാടിന്റെ സ്വന്തം മെട്രോ ഹാജി..! സഹായ അഭ്യർഥനയുമായി എത്തുന്ന ഏതൊരാളെയും വെറും കൈയ്യോടെ വിടുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല…
കാഞ്ഞങ്ങാട്: നിഷ്കളങ്കമായ മുഖം, പിഞ്ചുകുട്ടികളുടെതു പോലെ പാൽപുഞ്ചിരി. കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞുനിന്ന മെട്രോ മുഹമ്മദ് ഹാജിയുടെ മുഖം പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ കർമമണ്ഡലവും. കാഞ്ഞങ്ങാട് നവരംഗ് ബിൽഡിംഗിൽ വ്യാപാരിയായി ജീവിതമാരംഭിച്ച മുഹമ്മദ് ഹാജി പ്രവാസിജീവിതകാലത്താണ് വ്യവസായ-വാണിജ്യ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. തുടർന്നാണ് തന്റെ പേരിനോടൊപ്പം പ്രസ്ഥാനങ്ങളുടെ പേരു കൂടി ചേർത്ത് അറിയപ്പെടാൻ തുടങ്ങിയത്. തന്റെ സംരംഭങ്ങൾ മെച്ചപ്പെട്ട നിലയിൽ നടത്തിക്കൊണ്ടു പോകുമ്പോഴും മുസ്ലിം ലീഗിന്റെ അമരത്തിലൊരാളാകാൻ സമയം കണ്ടെത്തി. നിരവധി മത-ഭൗതിക വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അമരക്കാരനാകാനും പൊതുരംഗത്ത് സജീവമാകാനും സമയം കണ്ടെത്താൻ മെട്രോ ഹാജിക്കായി. പാവങ്ങളെ സഹായിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. സഹായ അഭ്യർഥനയുമായി എത്തുന്ന ഏതൊരാളെയും വെറും കൈയ്യോടെ വിടുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. കാഞ്ഞങ്ങാട്ടെ ഏതൊരു രാഷ്ട്രീയപാർട്ടിയും സംഘടനകളും ക്ലബുകളുമെല്ലാം പാവപ്പെട്ടവർക്ക് സഹായമെത്തിക്കാനുള്ള പദ്ധതി തയാറാക്കിയാൽ സംഭാവനയ്ക്കായി ആദ്യം ചെല്ലുന്നത് മെട്രോയുടെ അടുത്തായിരിക്കും. ജാതിയോ മതമോ…
Read Moreകാലവർഷം കനക്കുന്നു; ഈ മണ്ണ് മാറ്റിയില്ലെങ്കിൽ ഇരിട്ടി ടൗൺ വെള്ളത്തിലാകും
ഇരിട്ടി: ടൗണിലെ ഓവുചാലുകളിൽ ചെളിയും മണ്ണും നിറഞ്ഞിരിക്കുന്നതിനാൽ കാലവർഷം കനത്താൽ ഇരിട്ടി ടൗൺ വെള്ളത്തിലാകും. പ്രശ്നത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന് തഹസില്‍ദാര്‍ക്കും നഗരസഭയ്ക്കും നിവേദനം നല്കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇരിട്ടി നഗരം പ്രളയക്കെടുതിയില്‍ വീര്‍പ്പുമുട്ടുകയാണ്. ദിവസങ്ങളോളം കച്ചവട സ്ഥാപനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. അതില്‍ മുക്തമായി ക്രമേണ വ്യാപാരികള്‍ തിരിച്ചെത്തിയപ്പോഴാണ് കോവിഡ് എന്ന മഹാമാരി വ്യാപാരികളെ കടക്കെണിയിലാക്കിയത്. അതില്‍ നിന്നും മുക്തമാകും മുന്‍പ് അടുത്ത പ്രളയത്തിലേക്കാണ് ഇരിട്ടി അടുത്തുകൊണ്ടിരിക്കുന്നത്. പ്രളയംമൂലം എത്തുന്ന വെള്ളത്തിന് ഒഴുകിപ്പോകാനുള്ള ടൗണിലെ ഓവുചാലുകളില്‍ ചിലതെല്ലാം മണ്‍കൂന വന്നു നിറഞ്ഞ് വെള്ളം ഒഴുകാനാകാത്ത നിലയിലാണ്. ഈ പ്രശ്നത്തിന് ഉടനടി പരിഹാരം കാണെണമെന്നാവശ്യപ്പെട്ടാണ് ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന് ഭാരവാഹികള്‍ തഹസില്‍ദാര്‍ക്കും നഗരസഭയ്ക്കും നിവേദനങ്ങള്‍ നല്‍കിയത്.
Read Moreവിറ്റഴിക്കാനാവാതെ മൺപാത്രങ്ങൾ; ചാവശേരിപ്പറമ്പിലെ തൊഴിലാളികൾ പ്രതിസന്ധിയിൽ
മട്ടന്നൂർ: മൺപാത്രങ്ങൾ വിറ്റഴിക്കാനാകാതെ തൊഴിലാളികൾ പ്രതിസന്ധിയിൽ. ചാവശേരിപ്പറമ്പിലെ 15 കുടുംബങ്ങൾ നിർമിച്ച മൺപാത്രങ്ങളാണ് വാങ്ങാനാളില്ലാതെ വീടിനുമുന്നിൽ കെട്ടിക്കിടക്കുന്നത്. പരമ്പരാഗതമായി ജോലി ചെയ്യുന്ന കുടുംബങ്ങൾ വിഷു ലക്ഷ്യമിട്ടാണ് മൺപാത്രങ്ങൾ നിർമിച്ചത്. 15 വീടുകളിലായി സ്ത്രീകൾ അടക്കമുള്ള 25 പേർ ചേർന്നാണ് വിവിധതരം മൺപാത്രങ്ങൾ നിർമിച്ചത്. വീടിനോട് ചേർന്നു ഷെഡ് കെട്ടിയാണ് കുടുംബങ്ങൾ മൺപാത്രങ്ങൾ നിർമിക്കുന്നത്. വിഷുവിന് ആവശ്യക്കാർ കൂടുതലുണ്ടാകുമെന്നതിനാൽ കൂടുതൽ മൺപാത്രങ്ങൾ നിർമിച്ചു വയ്ക്കുകയായിരുന്നു. ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാനും വിൽക്കാനും സാധിക്കാതെ വന്നതോടെ ഇവരുടെ എല്ലാ പ്രതീക്ഷകളും ഇല്ലാതാകുകയായിരുന്നു. ഓരോ വീടുകളിലും ആയിരം മുതൽ രണ്ടായിരം വരെ മൺപാത്രങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. വീടിനകത്തും മുറ്റത്തുമായാണ് പാത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ ചിലയിടങ്ങളിൽ പാത്രങ്ങൾ ചൂളയിൽ നിന്ന് പുറത്തെടുക്കാതെ വച്ചിരിക്കുകയാണ്. കറിച്ചട്ടി, കൂജ, കുടുക്ക, ചെടിച്ചട്ടി തുടങ്ങിയവയാണ് വീടുകളിൽ കെട്ടിക്കിടക്കുന്നത്. ചാവശേരിപ്പറന്പിൽ കെ.പി. കൃഷ്ണൻ, കെ.ഉഷ, എ.ശ്രീജ, കെ.ലക്ഷ്മി, എ.സി.നാരായണൻ…
Read Moreഎത്രയും പെട്ടന്ന് തടവുചാടുക; ഒരു പകൽ നീണ്ട ആലോചന; കണ്ണൂരിലെ തടവുകാരുടെ ജയിൽ ചാട്ടത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ …
കണ്ണൂർ: ദിവസങ്ങൾ മാത്രമാണ് പരിചയമെങ്കിലും റിമാൻഡ് പ്രതികളായ ആറളത്തെ മണിക്കുട്ടനും കാസർഗോഡ് സ്വദേശി റംസാനും തടവു ചാട്ടം ആസൂത്രണം ചെയ്തത് ഒരു പകൽ നീണ്ട ആലോചനയിൽ. പെട്ടെന്ന് അവരുടെ ബന്ധം വളരുകയായിരുന്നു. ഇവർക്ക് ഒരേലക്ഷ്യമായിരുന്നു. എത്രയും പെട്ടന്ന് തടവുചാടുകയെന്നത്. ഇന്നലെ പകൽ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും എങ്ങനെ പുറത്തു കടക്കണം എന്ന ചിന്തയിലായിരുന്നു ഈ രണ്ടുപേരും. കോവിഡ് നിരീക്ഷണ കേന്ദ്രമായതുകൊണ്ട് റിമാൻഡ് തടവുകാർക്ക് നല്ല സ്വാതന്ത്ര്യവുമുണ്ടായിരുന്നു.ഇത് മുതലെടുത്താണ് ഇന്നലെ രാത്രി ഇരുവരും ഒന്നിച്ച് കുളിക്കാനായി ബാത്ത് റൂമിൽ കയറുകയും വെന്റിലേറ്ററിന്റെ കമ്പി ഇളക്കി രക്ഷപെടുയും ചെയ്തത്. ഇരുവരും ഒന്നിച്ച് ഇരുട്ടിലേക്ക് ഓടി മറഞ്ഞെങ്കിലും പോലീസിന്റെ വലയിൽ കുടുങ്ങാതിരിക്കാൻ രണ്ട് ദിശകളിലേക്കാണ് തിരിഞ്ഞത്. എന്നാൽ മുഴപ്പലങ്ങാട് വച്ച് പോക്സോ കേസിൽ പ്രതിയായ മണിക്കുട്ടനെ എടക്കാട് സിഐ പി.കെ. മണി, എസ് ഐ ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.റെയിൽവേ…
Read Moreകൂടിയനിരക്ക് പുനഃസ്ഥാപിച്ച് ഉത്തരവിറങ്ങിയില്ല; സ്വകാര്യ ബസുകൾ പേരിനുമാത്രം
കണ്ണൂർ: കോവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ വര്‍ധിപ്പിച്ച അധിക നിരക്ക് പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങാത്തതിനാൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസ് പേരിലൊതുങ്ങി. സർക്കാർ നിർദേശമില്ലാതെ വർധിപ്പിച്ച ചാർജ് ഈടാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഭൂരിപക്ഷം ബസുകളും ഇന്ന് നിരത്തിലിറങ്ങാതിരുന്നത്. അതിനിടെ കൂടിയ നിരക്ക് പുനഃസ്ഥാപിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിക്കുമെന്നറിയുന്നു. പഴയ നിരക്കിലാണ് ( മിനിമം എട്ടുരൂപ) ഇന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ സർവീസ് നടത്തുമ്പോൾ പ്രതിദിനം 2500 രൂപയുടെ നഷ്ടം ഉണ്ടാകുന്നതായി ജില്ലാ ബസ് ഉടമസ്ഥസംഘം ഭാരവാഹി രാജ്കുമാർ കരുവാരത്ത് രാഷ്ട്രദീപികയോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവ് അംഗീകരിച്ചാൽ ബസ് ചാര്‍ജ് നിരക്കുകളില്‍ വന്‍ മാറ്റം വരും. മിനിമം ചാര്‍ജ് 12 രൂപയാകും.അഞ്ചുകിലോമീറ്റര്‍ വരെയാണ് മിനിമം ചാര്‍ജ് ഈടാക്കുന്നത്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒരു…
Read Moreപാതി വഴിയിൽ നിർമാണം നിലച്ച വീട് നാട്ടുകാരുടെ സഹായത്തോടെ ഏറ്റെടുത്ത് സിപിഎം
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ പൊറോറയിൽ പാതി വഴിയിൽ കിടന്ന വീട് നിർമാണം പൂർത്തീകരിച്ച് നൽകുന്നു. സുലോചനയുടെ വീടാണ് സിപിഎം താഴെ പൊറോറ ബ്രാഞ്ച് കമ്മിറ്റി നാട്ടുകാരുടെ സഹായത്തോടെ പൂർത്തീകരിച്ച് നൽകുന്നത്. പിഎംഎവൈ പ്രകാരം മട്ടന്നൂർ നഗരസഭയിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ചാണ് വീട് നിർമാണം ആരംഭിച്ചത്. നാല് വർഷം മുമ്പ് പ്രവൃത്തി ആരംഭിച്ചുവെങ്കിലും പാതിവഴിയിൽ കിടക്കുകയായിരുന്നു. ചുമർ നിർമാണം പൂർത്തിയായ ശേഷം മുന്നോട്ടുള്ള പ്രവൃത്തി നടത്താൻ കഴിയാതെ പ്രവൃത്തി പാതിവഴിയിൽ കിടന്നു. ഇതിനിടെ കഴിഞ്ഞ പ്രളയത്തിൽ സുലോചനയും കുടുംബവും താമസിച്ചിരുന്ന ഓടുമേഞ്ഞ വീടിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. പുതുക്കി പണിയാതെയിട്ടിരുന്ന വീട്ടിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. ഇവരെക്കുറിച്ച് അറിഞ്ഞ പാർട്ടി പ്രവർത്തകർ വീട് നിർമാണം ഏറ്റെടുത്ത് നടത്താൻ തീരുമാനിക്കുകയായിരുന്നു. എം. മനോഹരൻ ചെയർമാനായും കെ.സജീവൻ കൺവീനറായും കമ്മിറ്റി രൂപീകരിച്ചാണ് നിർമാണ പ്രവൃത്തി നടത്തിയത്. വീടിന്റെ കോൺക്രീറ്റ്…
Read More