തജിക്കിസ്ഥാനിൽ നിന്നെത്തിയ വിദ്യാർഥികളെ കൊല്ലത്തെത്തിച്ച കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ്; 40 ജീവനക്കാർ ക്വാറന്‍റൈനിൽ

കണ്ണൂര്‍: കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 40 ജീവനക്കാരോട് നിരീക്ഷണത്തിൽ പോകുവാൻ കെഎസ്ആർ‌ടിസി. വെഹിക്കിൾ സൂപ്പർ വൈസർമാരടക്കമുള്ളവരാണ് നിരീക്ഷണത്തിൽ പോകുന്നത്. കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവറും മുഴക്കുന്ന് സ്വദേശിയുമായ 42കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 26 ന് കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ തജിക്കിസ്ഥാനിൽ പഠിക്കുന്ന കൊല്ലം സ്വദേശികളായ വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ച കെഎസ്ആര്‍ടിസി ബസ് ഓടിച്ചിരുന്നത് ഇദ്ദേഹമാണ്. ലക്ഷണങ്ങളൊന്നുമില്ലാതിരുന്ന ഇദ്ദേഹം വ്യാഴാഴ്ചവരെ ജോലിക്കുണ്ടായിരുന്നു. വിദ്യാര്‍ഥിസംഘത്തില്‍ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ഡ്രൈവറുടെയും സ്രവം പരിശോധനയ്ക്കയച്ചത്. തുടർന്നാണ് കോവിഡ് സ്ഥിരീകരിച്ചത്.ഡിപ്പോയിലെ വിശ്രമമുറിയും ഇയാൾ ഉപയോഗിച്ചിരുന്നു. തുടർന്നാണ് ഇയാളുമായി സന്പർക്കത്തിൽ ഏർപ്പെട്ട നാല്പതോളം ജീവനക്കാരോട് നിരീക്ഷണത്തിൽ പോകുവാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Read More

വെള്ളം കുറവാണെങ്കിലും അടിയൊഴുക്കും അപകടകരമായ ചുഴികളും!  നാലു വര്‍ഷത്തിനിടെ പയ്യാവൂര്‍ പുഴ കവര്‍ന്നത് എട്ടു ജീവനുകള്‍…

ശ്രീകണ്ഠപുരം: നാലു വര്‍ഷത്തിനിടെ പയ്യാവൂര്‍ പുഴ കവര്‍ന്നെടുത്തത് എട്ടു ജീവനുകള്‍. 2016-ല്‍ പുഴയുടെ ചമതച്ചാല്‍ ഭാഗത്ത് കുളിക്കാനിറങ്ങിയ അഞ്ചു വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചത്. മധ്യവേനലവധിക്ക് ബന്ധുവീട്ടിലെത്തിയ രണ്ടു വിദ്യാര്‍ഥികളുള്‍പ്പെടെയാണ് അന്ന് മുങ്ങിമരിച്ചത്. വെള്ളം കുറവാണെങ്കിലും അടിയൊഴുക്കും അപകടകരമായ ചുഴികളുമാണ് പുഴയുടെ ആഴങ്ങളിലുള്ളത്. ഇതൊന്നുമറിയാതെ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച അരുണും സനൂപും മനീഷും അപകടത്തില്‍പ്പെട്ട പാറക്കടവ് കൂട്ടുപുഴ പയ്യാവൂര്‍ പുഴയും ഉളിക്കല്‍ പുഴയും ഒത്തുചേരുന്ന ഭാഗമാണ്. വീതിയുള്ള കരയും മണ്‍തിട്ടകളുമുള്ളതിനാല്‍ അവധിദിനങ്ങളിലും മറ്റും ഇവിടെ കുളിക്കാനെത്തുന്നവര്‍ നിരവധിയാണ്. ഇത്തവണ കാലവര്‍ഷം തുടങ്ങിയതോടെയാണ് നാടിനെ ഞെട്ടിച്ച ദുരന്തവുമെത്തിയത്. നാലു പ്രദേശങ്ങളിലുള്ള സുഹൃത്തുക്കളുടെ ഒത്തുചേരലാണ് കറുത്ത വെള്ളിയാഴ്ചയായി മാറിയത്. അപകടത്തില്‍പ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന അജിത് കുളിക്കാനിറങ്ങിയിരുന്നില്ല. അജിത്തിന്‍റെ നിലവിളി കേട്ട് എത്തിയ പ്രദേശവാസികളാണ് പോലീസിനെയും അഗ്‌നിരക്ഷാസേനയേയും വിവരമറിയിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ മനീഷിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഉച്ചയോടെ ശക്തമായ മഴയില്‍ വെള്ളം കലങ്ങിയത്…

Read More

ക്വാറന്‍റൈനില്‍ കഴിയേണ്ടയാള്‍ ബസില്‍ കയറി; പ്രതിഷേധവുമായി യാത്രക്കാർ; സംഭവം പയ്യന്നൂരില്‍

പയ്യന്നൂര്‍: ക്വാറന്‍റൈനില്‍ കഴിയേണ്ടയാള്‍ ബസില്‍ കയറിയതോടെ യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ബസ് സര്‍വീസ് മുടങ്ങി. പോലീസെത്തി യാത്രക്കാരെ സമാധാനിപ്പിച്ച് ഇയാളെ ക്വാറന്‍റൈനിലുമാക്കി. വെള്ളിയാഴ്ച രാവിലെ പത്തോടെ പയ്യന്നൂരിൽനിന്ന് എട്ടിക്കുളത്തേക്ക് പോകുന്ന ബസിലാണ് സംഭവം. മുംബൈയിൽനിന്ന് കണ്ണൂരിലെത്തിയ ആൾ അവിടെനിന്ന് ഓട്ടോയില്‍ പുതിയതെരുവിലെ ഭാര്യാവീട്ടിലെത്തുകയായിരുന്നു. എന്നാല്‍ കൊച്ചുകുട്ടികളുള്ളതിനാല്‍ വീട്ടില്‍ കയറാന്‍ ഭാര്യ അനുവദിച്ചില്ല. പിന്നീട് മുട്ടത്ത് വരെ ബസിലെത്തിയ അവിടെനിന്നും കക്കമ്പാറയിലേക്ക് നടന്നെത്തി. ഇവിടെ നിന്നാണ് ബസില്‍ കയറിയത്. ഇതോടെ ബസിലെ യാത്രക്കാരുടെ പ്രതിഷേധം ഉയർന്നു. ചിലര്‍ പോലീസില്‍ വിവരമറിയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റും പോലീസുമെത്തി ഇയാളെ ബസില്‍നിന്നിറക്കി താമസസ്ഥലത്ത് എത്തിച്ചെങ്കിലും വാടക വീടായതിനാല്‍ താമസിപ്പിക്കാന്‍ കെട്ടിട ഉടമ വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മറ്റൊരു സൗകര്യം കണ്ടെത്തിയാണ് ഇയാളെ ക്വാറന്‍റൈനിൽ കഴിയുന്നതിനുള്ള സാഹചര്യമൊരുക്കിയത്.

Read More

കണ്ണൂർ‌ കോർപറേഷൻ‌; മൂന്നാമത്തെ മേയറാകാൻ മുസ്‌ലിം ലീഗിലെ സി. സീനത്ത്

കണ്ണൂർ: കാലാവധി അവസാനിക്കാൻ നാലു മാസം മാത്രം ബാക്കിനിൽക്കെ കണ്ണൂർ കോർ‌പറേഷന്‍റെ മൂന്നാമത്തെ മേയറാകാനുള്ള അവസരമാണ് മുസ്‌ലിം ലീഗിലെ സി. സീനത്തിന്. ഒരിക്കൽ കൈവിട്ടുപോയ നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തിനു പകരം അതിലേറെ പ്രതാപമുള്ള മേയർസ്ഥാനത്തിനുള്ള അവസരമാണ് ഒത്തുവന്നിരിക്കുന്നത്. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ കണ്ണൂർ കോർപറേഷന്‍റെ അടുത്ത മേയർ സി.സീനത്ത് തന്നെയാകും. കഴിഞ്ഞ തവണ കണ്ണൂർ നഗരസഭയായിരുന്നപ്പോൾ കോൺഗ്രസും മുസ്‌ലിം ലീഗുമായുള്ള ധാരണപ്രകാരം കണ്ണൂർ മുനിസിപ്പൽ ചെയർപേഴ്സൺ സ്ഥാനം ലീഗിന് അവകാശപ്പെട്ടതായിരുന്നു. വനിതാസംവരണമായതിനാൽ മുസ്‌ലിം ലീഗിൽ പുതിയ ചെയർപേഴ്സണെക്കുറിച്ച് ചർച്ച വന്നു. 16 അംഗ ജില്ലാകമ്മിറ്റിയിൽ രണ്ടു പേരുകളാണ് ഉയർന്നുവന്നത്. റോഷ്നി ഖാലിദിന്‍റെയും സി.സീനത്തിന്‍റെയും. തർക്കമുയർന്നതോടെ വോട്ടെടുപ്പു നടത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 16 അംഗ കോർകമ്മിറ്റിയിൽ രണ്ടുപേർക്കും എട്ടു വീതം വോട്ടുകൾ ലഭിച്ചു. ഒടുവിൽ സമവായത്തിന്‍റെ അടിസ്ഥാനത്തിൽ റോഷ്നി ഖാലിദിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട നഗരമാതാവിന്‍റെ പദവിയാണ്…

Read More

രോഗം പടർത്താൻ ആരെയും അനുവദിക്കില്ല; ദേശീയപാതയിൽ അർധരാത്രി മത്സ്യക്കച്ചവടം, നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞു

കണ്ണൂർ: അർധരാത്രിയിൽ ദേശീയപാതയിൽ നടത്തുന്ന മത്സ്യകച്ചവടം നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞു. പുലർച്ചെ താഴെചൊവ്വയിലാണ് മത്സ്യവില്പന നാട്ടുകാർ തടഞ്ഞത്. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി മത്സ്യകച്ചവടം നിർത്തിവയ്പ്പിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് തലശേരി, ആയിക്കര മത്സ്യ മാർക്കറ്റുകൾ അടച്ചുപൂട്ടിയതിനെ തുടർന്നാണ് വൻകിട മത്സ്യകച്ചവടക്കാർ ദേശീയ പാതയിൽ കച്ചവടം ആരംഭിച്ചത്. കീഴ്ത്തള്ളി, താഴെചൊവ്വ, ചാല, പള്ളിക്കുന്ന്, മുണ്ടയാട്, പുതിയതെരു തുടങ്ങിയ സ്ഥലങ്ങളിലെ റോഡരുകിലാണ് അർധരാത്രി കച്ചവടം നടക്കുന്നത്. ലോറികളിലും കണ്ടെയ്നറുകളിലും കൊണ്ടുവരുന്ന മത്സ്യം ചെറുവാഹനങ്ങളിൽ കയറ്റി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുകയാണ്. വിദൂര സ്ഥലങ്ങളിൽ നിന്നും പോലും വലിയ ലോറികളിൽ മീനുമായി എത്തുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ദേശീയപാതയോരത്ത് എത്തിക്കുന്ന മത്സ്യം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു എത്തുന്ന ചെറുകിട കച്ചവടക്കാർക്ക് വിൽക്കുകയാണ്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആളുകൾ പല ഭാഗങ്ങളിൽ നിന്നും കൂട്ടമായി എത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.…

Read More

തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും ബൈക്ക് യാത്രക്കാരനും പരിക്ക്; തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ

പെരുമ്പടവ്: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഒരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ഇന്നു രാവിലെ പെരുമ്പടവ് പെട്രോൾപമ്പിന് സമീപമാണ് സംഭവം. പെരുമ്പടവിൽ നിന്ന് വെള്ളോറയ്ക്ക് പോവുകയായിരുന്ന കെ.എൽ 7843 നമ്പർ ഓട്ടോറിക്ഷയുടെ ഡ്രൈവർക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് മറിഞ്ഞ ഓട്ടോറിക്ഷയിൽ മറ്റൊരു ബൈക്ക് ഇടിക്കുകയും ചെയ്തു.‌ ബൈക്ക് യാത്രക്കാരനെയും പരിക്കുകളോടെ തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുമ്പടവിലും സമീപപ്രദേശങ്ങളിലും തെരുവുനായശല്യം ഏറെ നാളുകളായി വളരെ വർധിച്ചിരിക്കുകയാണ്. തെരുവുനായകൾ പകൽ സമയത്ത് പോലും ടൗണിൽ കൂട്ടംകൂട്ടമായി നടക്കുന്നത് ജനങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസമായിരിക്കുകയാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ തദ്ദേശഭരണസ്ഥാപനങ്ങൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Read More

പുലർച്ചെ പാൽ വാങ്ങി സൈക്കിളിൽ വീട്ടിലേക്ക് പോകുന്നതിനിടെ പിക്കപ്പ് വാനിടിച്ച് വയോധികന് ദാരുണ അന്ത്യം

പയ്യന്നൂര്‍: പിക്കപ്പ് വാനിടിച്ച് സൈക്കിള്‍ യാത്രികനായ വയോധികന്‍ മരിച്ചു. കാങ്കോല്‍ പാനോത്തെ മുണ്ടയാട്ട് വളപ്പില്‍ കൃഷ്ണൻ (കുഞ്ഞപ്പന്‍- 64) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍. ഇന്നു രാവിലെ ആറരയോടെ കുണ്ടയംകൊവ്വലിലാണ് അപകടം. കുണ്ടയംകൊവ്വലില്‍ നിന്ന് പാല്‍ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ സൈക്കിളില്‍ പിക്കപ്പ് വാനിടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ‌ തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പരിയാരത്തെത്തിയപ്പോള്‍ മരിക്കുകയായിരുന്നു. ഭാര്യ:ശാന്ത. മക്കള്‍:ഗീത(മംഗളൂരു),ശ്രീജ(ഹൈദരാബാദ്). മരുമക്കള്‍: രമേശന്‍ (മംഗളൂരു), ബാബു(ഹൈദരാബാദ്). സഹോദരങ്ങള്‍: എം.കുഞ്ഞിരാമന്‍ (മാസ്‌റ്റേഴ്‌സ് ബേക്കറി, കാങ്കോല്‍), പരേതനായ തമ്പാന്‍.

Read More

വീണ്ടും രാഗേഷ് ; കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് യുഡിഎഫിന് വിജയം

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ പി.കെ രാഗേഷ് വിജയിച്ചു. ഇന്നു രാവിലെ 11 ഓടെ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ടി.വി. സുഭാഷിന്‍റെ മേൽനോട്ടത്തിലായിരുന്നു വോട്ടെടുപ്പ്. 11.10 ഓടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടെടുപ്പ് നടന്ന കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും പുറത്ത് പോലീസിനെ വിന്യസിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായ പി.കെ.രാഗേഷിന് 28 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിയായി മത്സരിച്ച എൽഡിഎഫിലെ വെള്ളോറ രാജന് 27 വോട്ടുകൾ ലഭിച്ചു. 55 അംഗ കൗൺസിലർമാരാണ് കണ്ണൂർ കോർപറേഷനിൽ ഉള്ളത്. ഇതിൽ എൽഡിഎഫിന് 27ഉം യുഡിഎഫ് 28 ഉം കൗൺസിലർമാരാണ് ഉള്ളത്. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചതോടെ മേയർ സുമാ ബാലകൃഷ്ണൻ ഇന്ന് രാജി വയ്ക്കും. മുസ്‌ലിംലീഗുമായുള്ള ധാരണ പ്രകാരമാണ് രാജി. ലീഗിലെ സി.സീനത്തായിരിക്കും പുതിയ മേയർ. കോർപറേഷൻ ഭരണത്തിന്‍റെ ആദ്യഘട്ടത്തിൽ…

Read More

ജനങ്ങള്‍ ജാഗ്രതൈ… കവര്‍ച്ചക്കാര്‍ കൂട്ടത്തോടെ ഇറങ്ങിയതായി അറസ്റ്റിലായ കള്ളന്‍റെ വെളിപ്പെടുത്തല്‍

പയ്യന്നൂര്‍: കവര്‍ച്ചക്കാര്‍ സര്‍വസന്നാഹങ്ങളുമായി കൂട്ടത്തോടെ ഇറങ്ങിയതായി വെളിപ്പെടുത്തല്‍. കവര്‍ച്ചക്കിടയില്‍ ഇന്നലെ പെരിങ്ങോം പോലീസിന്‍റെ പിടിയിലായ കണ്ണവം സ്വദേശി പാറമ്മല്‍ ഹൗസില്‍ വരുണിനെ (25) ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുണ്ടായത്. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ മോഷ്ടാക്കളടങ്ങിയ സംഘമാണ് കവര്‍ച്ച ലക്ഷ്യമിട്ട് രംഗത്തിറങ്ങിയിട്ടുള്ളത്. പെട്ടെന്ന് പണമുണ്ടാക്കാനാഗ്രഹിക്കുന്ന ചില യുവാക്കളും ഇവരുടെ കൂടെയുണ്ടെന്നാണ് വെളിപ്പെടുത്തല്‍. വരുണും കൂട്ടുകാരന്‍ ദീപുവും കവര്‍ച്ചക്കായി കൊണ്ടുവന്ന കാര്‍ അയല്‍വാസിയില്‍ നിന്നും വാടകക്കെടുത്തതാണെന്നും ഇവരുള്‍പ്പെടെ വലിയൊരു സംഘംതന്നെ കവര്‍ച്ച നടത്താനായി രംഗത്തിറങ്ങിയതായും പോലീസിനോട് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇതോടെ നൈറ്റ് പട്രോളിംഗ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി പോലീസും അതീവ ജാഗ്രതയിലാണ്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ പെരിങ്ങോം ഓലയമ്പാടിയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ കെ.എം.ട്രേഡേഴ്സിന്‍റെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്തുന്നതിനിടയിലാണ് വരുണ്‍ എഎസ്ഐ പി.ജി.രാജുവിന്‍റെ നേതൃത്വത്തിലെത്തിയ പെരിങ്ങോം പോലീസിന്‍റെ പിടിയിലായത്. റബര്‍ ഷീറ്റുള്‍പ്പെടെയുള്ള മലഞ്ചരക്ക് ഉല്പന്നങ്ങള്‍ കാറില്‍ കടത്തുവാനുള്ള…

Read More

പോലീസ് ഉദ്യോഗസ്ഥര്‍ വാഴാത്ത മുഖ്യന്‍റെ തട്ടകം; കോവിഡ് കാലത്ത് കൂട്ടം കൂടി നിന്ന പ്രാദേശിക നേതാക്കളെ വിരട്ടിയ സിഐക്കും സ്ഥലം മാറ്റം

തലശേരി: മുഖ്യമന്ത്രിയുടെ തട്ടകമായ തലശേരി പോലീസ് സബ് ഡിവിഷനില്‍ ഇടതു ഭരണത്തില്‍ ആറാമത്തെ ഡിവൈഎസ്പിയിയായി മലപ്പുറം സ്വദേശി മൂസ വള്ളിക്കാടന്‍ ചുമതലയേറ്റു.കോഴിക്കോട് ടൗണില്‍ നിന്നാണ് മൂസ വള്ളിക്കാടന്‍ തലശേരിയിലെത്തിയിട്ടുള്ളത്. കൂത്തുപറമ്പ് സിഐ യായിരുന്ന എം.പി ആസാദിനും സ്ഥാനചലനം. തലശേരി ഡിവൈഎസ്പി യായിരുന്ന വേണുഗോപാലനെ ഭരണപക്ഷത്തെ പ്രമുഖ നേതാവിന്‍റെ അസംതൃപ്തിയെ തുടര്‍ന്ന് കണ്ണൂര്‍ ഡിസിആര്‍ബിയിലേക്കാണ് മാറ്റിയത്. ലോക്ക്ഡൗണ്‍ കാലത്ത് റോഡില്‍ കൂട്ടംകൂടി നിന്ന ഭരണപക്ഷത്തെ പ്രാദേശിക നേതാക്കളെ വിരട്ടിയോടിച്ചതിനാണ് കൂത്തുപറമ്പ് സിഐ എം.പി ആസാദിന്‍റെ കസേര തെറിച്ചത്. ആസാദിനെ പയ്യോളി സിഐയായാണ് നിയമിച്ചിട്ടുള്ളത്. കൂത്തുപറമ്പ് സിഐ യായി ബിനു മോഹനെയാണ് നിയമിച്ചിട്ടുള്ളത്. തലശേരി എസ്‌ഐ യായിരുന്ന ബിനു മോഹന്‍ തിങ്കളാഴ്ച കൂത്തപറമ്പില്‍ ചുമതലയേല്‍ക്കും.തലശേരി സബ് ഡിവിഷനില്‍ ഇടതു പക്ഷം അധികാരത്തില്‍ വന്നപ്പോള്‍ ഡിവൈഎസ്പിയായിരുന്ന സാജു പോളിനെ മാറ്റിക്കൊണ്ട് പ്രിന്‍സ് അബ്രഹാമാനെയാണ് നിയമിച്ചത്. പിന്നീട് ഐപിഎസുകാരായ ചൈത്ര തെരേസ ജോണും,…

Read More