പിലാത്തറ: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥ ക്ഷേതത്തില്‍ കവര്‍ച്ച. ശ്രീകോവിലിന്റെയും ഓഫീസിന്റെയും പൂട്ടുകളും നാലു ഭണ്ഡാരങ്ങളും നിരീക്ഷണ കാമറയും തകര്‍ത്തു. കാമറയുടെ അനുബന്ധ സാമഗ്രികൾ കവര്‍ച്ച ചെയ്തു. ഇന്നു രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് ക്ഷേത്രം ഭാരവാഹികളെ വിവരമറിയിച്ചത്. പരിയാരം എസ്ഐ എം.വി.ഷാജിയുടെ നേതൃത്വത്തില്‍ പോലീസ് എത്തി പരിശോധന നടത്തി. ക്ഷേത്രത്തിന് പുറത്തുള്ള ഒരു കാമറ തകര്‍ത്ത നിലയിലും ക്ഷേത്രം ഓഫീസിലെ മേശ, അലമാര എന്നിവ തകര്‍ത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമാണുള്ളത്. ക്ഷേത്രം ഓഫീസില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയുടെ മോണിറ്ററും ഡിവിആര്‍ സിസ്റ്റവും കവര്‍ച്ചക്കാര്‍ എടുത്തുകൊണ്ടുപോയി. ക്ഷേത്രത്തിന്റെ അകത്തും പുറത്തുമുള്ള നാലു ഭണ്ഡാരങ്ങളാണ് കവര്‍ച്ചക്കാര്‍ തകര്‍ത്തത്. ഒരു സ്റ്റീലിന്റെ ഭണ്ഡാരം ഇളക്കിക്കൊണ്ടുപോയി. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന പഞ്ചലോഹ വിഗ്രഹം യഥാസ്ഥാനത്ത് തന്നെയുണ്ടായിരുന്നു. ചുറ്റമ്പലത്തിന്റെ മുകളിലൂടെയാണ് കവര്‍ച്ചക്കാര്‍ അകത്തേക്ക് കയറിയതെന്നാണ് അനുമാനം. ക്ഷേത്രപരിസരത്തുള്ള എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റല്‍ ക്വാറന്റൈൻ കേന്ദ്രമായതിനാല്‍…
Read MoreCategory: Kannur
അന്ന് 3000, ഇന്ന് 69,000, ഷോക്കടിപ്പിച്ച് വൈദ്യുതി ബില്ല്; ആദ്യം പണം അടയ്ക്ക്, പരാതി പിന്നീട് പരിഹരിക്കാമെന്ന് കെഎസ്ഇബി ജീവനക്കാർ
പഴയങ്ങാടി: കോവിഡ് കാരണം മീറ്റർ റീഡിംഗ് എടുക്കാതിരുന്ന വൈദ്യുത ബോർഡ് നാല് മാസങ്ങൾക്ക് ശേഷം റീഡിംഗ് എടുത്ത് ബില്ല് നൽകിയപ്പോൾ ഉപഭോക്താവ് അക്ഷരാർഥത്തിൽ ഷോക്കടിച്ചു.രണ്ടു മാസം കൂടുമ്പോൾ 1000 രൂപ വൈദ്യുത ബില്ലായി കിട്ടിയിരുന്ന ഉപഭോക്താവിന് 10,000 രൂപയ്ക്ക് അടുത്തായി ബില്ല്. സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ പൈസ മുഴുവനായി അടയ്ക്കണമെന്നും പരാതി പിന്നീട് പരിശോധിക്കാമെന്നുമാണ് പറഞ്ഞത്. മിക്കവാറും വീടുകളിലെ വൈദ്യുത ബില്ലിലും ഇത്തരത്തിൽ വർധനയുണ്ട്. രണ്ടുമാസം 3000 രൂപ ബില്ല് അടയ്ക്കുന്ന പുതിയങ്ങാടി കോഴിബസാറിലെ ഒരു ഉപഭോക്താവിന് വന്ന ബില്ല് 69,275 രൂപയാണ്. ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പഴയങ്ങാടി മേഖലാ കമ്മിറ്റി എരിപുരം വൈദ്യുതി ഓഫീസിലേക്ക് മാർച്ചിന് ഒരുങ്ങുകയാണ്.
Read Moreകണ്ണൂർ ജില്ലയില്‍ 1630 പേരുമായി ബംഗാളിലേക്ക് ഒരു ട്രെയിൻകൂടി പുറപ്പെട്ടു; ഇതുവരെ മടങ്ങിയത് 18,984 അതിഥിതൊഴിലാളികള്‍
കണ്ണൂർ: അതിഥിതൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഒരു ട്രെയിന്‍കൂടി കണ്ണൂർ ജില്ലയില്‍നിന്ന് പുറപ്പെട്ടു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇന്നലെ വൈകുന്നേരം നാലിനാണ് 1630 അതിഥി തൊഴിലാളികളുമായി പശ്ചിമബംഗാളിലെ ബാങ്കുര ജില്ലയിലേക്ക് ട്രെയിൻ പുറപ്പെട്ടത്. ജില്ലയില്‍നിന്ന് പശ്ചിമബംഗാളിലേക്കുള്ള രണ്ടാമത്തെ ട്രെയിനാണ് ഇന്നലെ യാത്രതിരിച്ചത്. മാഹിയില്‍നിന്നുള്ള 22 പേരടക്കം 1650 പേരാണ് കഴിഞ്ഞ മൂന്നിന് പശ്ചിമബംഗാളിലേക്കു പുറപ്പെട്ട ട്രെയിനിലുണ്ടായിരുന്നത്. ഇതോടെ ജില്ലയില്‍നിന്നു മടങ്ങിയ ബംഗാളില്‍നിന്നുള്ള തൊഴിലാളികളുടെ എണ്ണം 3280 ആയി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 18,984 അതിഥിതൊഴിലാളികളാണ് ഇതുവരെ ജില്ലയില്‍നിന്ന് നാട്ടിലേക്കു മടങ്ങിയത്. കണ്ണൂരിൽനിന്നും മറ്റു ജില്ലകളില്‍നിന്നും പുറപ്പെട്ട ട്രെയിനുകളിലായാണ് അതിഥി തൊഴിലാളികളെ നാട്ടിലേക്കു മടക്കിഅയയ്ക്കുന്നത്. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകളിൽ തൊഴിലാളികളെയെത്തിച്ചാണ് മടക്കയാത്രയ്ക്കു സൗകര്യമൊരുക്കിയത്. കൂടാതെ കാഞ്ഞങ്ങാടുനിന്ന് പുറപ്പെട്ട ട്രെയിനുകള്‍ വഴി ജമ്മുകാഷ്മീര്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലേക്കും തൊഴിലാളികൾ മടങ്ങിയിട്ടുണ്ട്. 16 ട്രെയിനുകളാണ് ഇതിനോടകം ജില്ലയില്‍നിന്നു പുറപ്പെട്ടത്. മേയ് മൂന്നിനായിരുന്നു…
Read Moreമുഴപ്പിലങ്ങാട് സംഘർഷം; എസ്ഡിപിഐ-സിപിഎം പ്രവർത്തകർ അറസ്റ്റിൽ; 15 പേർക്കെതിരേ കേസ്
കണ്ണൂർ: മുഴപ്പിലങ്ങാട്ടെ സിപിഎം-എസ്ഡിപിഐ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിൽ. 15 പേർക്കെതിരേ എടക്കാട് പോലീസ് കേസെടുത്തു. എസ്ഡിപിഐ പ്രവർത്തകനായ മുഹമ്മദ് ഫഹദ് (26), സിപിഎം പ്രവർത്തകരായ ഷിജു (32), ശ്രീജിത്ത് (31) എന്നിവരെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം മുഴപ്പിലങ്ങാട് മഠം ജവാൻ റോഡിലാണ് സംഭവം. സംഘർഷത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകനും ഒരു സിപിഎം പ്രവർത്തകനും പരിക്കേറ്റിരുന്നു. ഇവർ തലശേരി ഗവ. ആശുപത്രിയിൽ ചികിത്സയിൽ ആണ്. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മുഴപ്പിലങ്ങാട് മഠം റോഡ് ശുചീകരിക്കുന്ന എസ്ഡിപിഐ പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം നടത്തുകയായിരുന്നുവെന്ന് എസ്ഡിപിഐ ആരോപിച്ചു. മുഴപ്പിലങ്ങാട് ജവാൻ റോഡിലൂടെ നടന്നുവന്ന സിപിഎം പ്രവർത്തകരെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎമ്മും ആരോപിച്ചു. എടക്കാട് പോലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനെതിരേയും ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരേയും കേസെടുത്തിട്ടുണ്ട്.
Read Moreജനങ്ങളുടെയും വ്യാപാരികളുടെ ആശങ്കയകറ്റണം;ഇരിട്ടി ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതിനെതിരേ കോൺഗ്രസും ബിജെപിയും
ഇരിട്ടി: ഇരിട്ടി ടൗൺ പ്രദേശം വീണ്ടും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം. ഇരിട്ടിയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെങ്കില്‍ അതേക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയകറ്റാൻ അധികൃതർ തയാറാകണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് വര്‍ഗീസ് ആവശ്യപ്പെട്ടു. അല്ലാതെ അപ്രതീക്ഷിതമായി ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച് ബസ്സ്റ്റാൻഡും വ്യാപാരസ്ഥാപനങ്ങളും അടച്ചിടുകയല്ല വേണ്ടത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴയിലും ഇത്തരത്തില്‍ കോവിഡ് രോഗത്തിന്റെ പേരിൽ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച് നാലു വാർഡുകളിലെ ജനത്തെ ദുരിതത്തിലാക്കി. ഒടുവില്‍ രോഗമുണ്ടെന്നു പറഞ്ഞ ആദിവാസി സ്ത്രീക്ക് രോഗമില്ലെന്നു മാത്രമല്ല ലാബ് റിപ്പോര്‍ട്ടിലെ പിഴവാണ് ഇത്തരത്തില്‍ സംഭവിക്കാനിടയായതെന്ന ആരോപണവുമുണ്ടായി. രോഗി ആശുപത്രി വിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അയ്യന്‍കുന്ന് പഞ്ചായത്ത് ഹോട്ട് സ്പോട്ടില്‍നിന്ന് വിമുക്തമാക്കാന്‍ നടപടിയുണ്ടായിട്ടില്ല. pഇത്തരം തലതിരിഞ്ഞ നടപടി കാരണം ജനം കടുത്ത ദുരിതത്തിലാണ്. പയഞ്ചേരിമുക്കില്‍ വിദേശത്തുനിന്നെത്തിയയാൾക്ക് ഒരാഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിന് ഇന്നലെ ഇരിട്ടി ടൗൺ ഹോട്ട് സ്പോട്ടാക്കിയത് എന്തിനെന്ന്…
Read Moreയുവതിക്ക് രോഗം ബാധിച്ചത് കണ്ടെത്താന്‍ പ്രത്യേക സംഘം! രോഗികളുടെ എണ്ണം കൂടിയാല്‍ പുതിയ ആശുപത്രി ഏറ്റെടുക്കും
കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവശുശ്രൂഷക്കെത്തിയ യുവതിക്ക് കോവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ പ്രത്യേക സംഘം. കമ്മ്യൂണിറ്റി മെഡിസിന് വിഭാഗമാണ് രോഗം പടര്‍ന്നതെവിടെ നിന്നാണെന്ന് കണ്ടെത്താന്‍ പരിശോധന നടത്തുന്നതെന്ന് ഡിഎംഒ വി.ജയശ്രീ അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന യുവതിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുവതിയുമായി സമ്പര്‍ക്കത്തിലായ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 190 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലായി. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. പരിശോധനാഫലം വന്നതെല്ലാം നെഗറ്റീവാണ്. അതേസമയം രോഗം സ്ഥിരീകരിച്ച യുവതിയുടെ രണ്ടാമത്തെ ഫലം നെഗറ്റീവാണെന്നാണ് വിവരം. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ആദ്യ സ്രവ പരിശോധന നടത്തിയത്. ഇത് പോസിറ്റീവായിരുന്നു. തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലായത്. യുവതിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കായിരുന്നു അയച്ചത്. ഈ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ചില കേസുകളില്‍ ഇത്തരത്തില്‍ പരിശോധനാഫലത്തില്‍ വ്യത്യാസങ്ങളുണ്ടാവാറുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. യുവതിയുമായി…
Read Moreബഹ്റൈനില്‍ എത്തിയ പയ്യോളി സ്വദേശിക്ക് കോവിഡ്! പയ്യോളിയില്‍ അതീവ ജാഗ്രത; റൂട്ട്മാപ്പ് തയാറാക്കും
പയ്യോളി: ബഹ്റൈനില്‍ എത്തിയ പയ്യോളി സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് പയ്യോളി സ്വദേശി ബഹ്റൈനില്‍ എത്തിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായി ബഹ്റൈനില്‍ നിന്ന് മലയാളികളുമായി കരിപ്പൂരിലെത്തിയ വിമാനത്തിലായിരുന്നു തിരിച്ചുള്ള യാത്ര. ബഹ്റൈനിലേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് വരുന്നതില്‍ വിലക്കുണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് പയ്യോളി സ്വദേശി തിരിച്ചു പോയത്. ബഹ്റൈന്‍ വിമാനത്താവളത്തില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ രണ്ടിന് ബഹ്റൈന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയയുടന്‍ പരിശോധനക്കായി മൂക്കില്‍ നിന്ന് സ്രവമെടുത്ത ശേഷം ക്വാറന്റൈന് നിരീക്ഷണത്തിനുള്ള ഇലക്ട്രോണിക് ബാന്‍ഡ് കൈയില്‍ ധരിപ്പിച്ചാണ് പയ്യോളി സ്വദേശിയെ പുറത്തേക്ക് വിട്ടത്. കമ്പനി അക്കമഡേഷനില്‍ ധാരാളം പേര് താമസിക്കുന്നതിനാല്‍ സാമൂഹിക സംഘടന ഏര്‍പ്പെടുത്തിയ ഹൂറയിലെ ക്വാറന്റൈന് അപ്പാർട്ടമെന്റിലാണ് താമസം. പിറ്റേ ദിവസം തന്നെ പരിശോധനാഫലം പോസിറ്റീവാണെന്ന വിവരം മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് അറിഞ്ഞു. അന്നുതന്നെ ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം പ്രത്യേക വാഹനത്തില്‍ സിത്രയിലെ…
Read Moreആപ്പിൽ കിട്ടിയത് ആപ്പായി; മദ്യപാനം പതിവാക്കിയ ഭര്‍ത്താവിന് ഭാര്യ കൊടുത്തത് എട്ടിന്റെ പണി
പയ്യന്നൂര്‍: ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ പൊറുതി മുട്ടിയ ഭാര്യ ഒടുവില്‍ നടത്തിയത് അറ്റകൈ പ്രയോഗം. ഭാര്യയുടെ കസേരകൊണ്ടുള്ള അടിയും കൈകൊണ്ടുള്ള പ്രഹരങ്ങളുമേറ്റ് പരിക്ക് പറ്റിയ ഭര്‍ത്താവ് ഒടുവില്‍ ആശുപത്രിയില്‍ ചികിത്സയിലുമായി. തൃക്കരിപ്പൂര്‍ സ്വദേശിനിയായ മുപ്പതുകാരിയാണ് മുപ്പത്തഞ്ചുകാരനായ ഭര്‍ത്താവിനെ നേര്‍വഴി നടത്താന്‍ ഒടുവില്‍ രണ്ടും കല്പിച്ച് പൊരുതിയത്. മദ്യലഹരിയിലുള്ള ഭര്‍ത്താവിന്റെ ക്രൂരതകള്‍ അതിരുകടക്കാന്‍ തുടങ്ങിയപ്പോള്‍ പലരും ഇടപെട്ടിട്ടും ഭര്‍ത്താവ് പിന്മാറാന് കൂട്ടാക്കിയില്ല. ഇന്നലെ രാത്രി ഏഴോടെ വീട്ടിലെ സമാധാനം നഷ്ടപ്പെടുത്തിയുള്ള ഇയാളുടെ ലീലാവിലാസങ്ങള്‍ വീണ്ടും അരങ്ങേറിയപ്പോഴാണ് ക്ഷമിച്ചും സഹിച്ചും മടുത്ത ഭാര്യ ഉറച്ച തീരുമാനത്തിലെത്തിയത്. കൈയില്‍ കിട്ടിയത് കസേരയാണ്. ഇതുകൊണ്ടുള്ള അടി കിട്ടിയത് ഭര്‍ത്താവിന്റെ തലയ്ക്കും. പിന്നീട് കൈകൊണ്ടുള്ള പ്രഹരങ്ങളായിരുന്നു. ഭാര്യയുടെ കൈക്കരുത്ത് ബോധ്യമായതോടെ എതിര്‍ക്കാനാകാതെ അവശനായ ഭര്‍ത്താവിനെ ഇയാളുടെ സുഹൃത്ത് പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചു. ആപ്പില്‍ കിട്ടിയ സാധനം ആപ്പിലാക്കിയതില് സങ്കടമുണ്ടെങ്കിലും ഇനി ഇപ്പണിക്ക് താനില്ലെന്നാണ് ബോധോദയം വന്നപ്പോള്‍ ഇയാള്‍…
Read Moreസംസ്ഥാനത്ത് കൂടുതല്‍ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി; നാലു ജില്ലകളിലായി തുറന്നത് 652 ഷോപ്പുകൾ
കണ്ണൂര്‍: സംസ്ഥാനത്ത് ഇന്നലെ മുതല്‍ കൂടുതല്‍ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. മാര്‍ച്ചിൽ നടന്ന ലേല നടപടികള്‍ കോവിഡ് സാമൂഹിക വ്യാപനത്തിനിടയാക്കുമെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ തടസപ്പെടുത്തിയതോടെ നിര്‍ത്തിവച്ച കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ 652 ഷാപ്പുകളില്‍ ഭൂരിഭാഗവുമാണ് വില്പന നടത്തി പ്രവര്‍ത്തനം തുടങ്ങിയത്. കണ്ണൂര്‍ ജില്ലയില്‍ 70 ഗ്രൂപ്പുകളിലായി 384 ഷാപ്പുകളുണ്ട്. ഇതില്‍ മൂന്നു ഗ്രൂപ്പുകളിലുള്ള 15 ഷാപ്പുകളുടെ വില്പനയ്ക്ക് ശേഷമാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. ഇതേത്തുടര്‍ന്ന് വില്പന നിര്‍ത്തിവച്ച 369 കള്ളുഷാപ്പുകളാണ് വില്പന നടത്തി ഇന്നലെ മുതല്‍ തുറന്നത്. മേയ് 29, 30, ജൂണ്‍ ഒന്ന് തീയതികളിൽ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വച്ചാണ് ഇവ സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് വില്പന നടത്തിയത്. ഇതുവഴി മൂന്നുകോടിയിലേറെ രൂപയാണ് കണ്ണൂരിൽനിന്ന് സര്‍ക്കാര്‍ ഖജനാവിന് ലഭിച്ചത്. ലേലത്തില്‍ വിറ്റുപോകാത്ത കള്ളുഷാപ്പുകള്‍ എങ്ങനെ തുറന്നുപ്രവര്‍ത്തിക്കുമെന്ന്…
Read Moreകണ്ണൂരിലെ പച്ചക്കറി വ്യാപാരിക്ക് കോവിഡെന്ന് പ്രചാരണം ഒരാളെ തിരിച്ചറിഞ്ഞു, ഉത്ഭവം കാടാച്ചിറയിൽ നിന്ന്
കണ്ണൂർ: കോവിഡ് ബാധിച്ചെന്ന് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുവാൻ ജില്ലാ പോലീസ് മേധാവിയുടെ നിർദേശം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കണ്ണൂർ മാർക്കറ്റിലെ പ്രധാന പച്ചക്കറി സ്ഥാപനത്തിലെ ഒരു ജീവനക്കാരന് കോറോണ പോസിറ്റീവ് എന്ന നിലയിൽ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരോപണത്തിന് വിധേയനായ വ്യക്തി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഓഡിയോ ശബ്ദത്തിൽ നിന്ന് ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചാലാ കാടാച്ചിറ ഭാഗത്ത് നിന്നാണ് പ്രചാരണത്തിന്റെ ഉത്ഭവം എന്നാണ് പോലീസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ പേർ അറസ്റ്റിലായേക്കും.
Read More