എഡിഎം നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ്  ചടങ്ങ്; ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് കളക്ടർ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ. സംഭവത്തിനുശേഷം പി.പി. ദിവ്യയുമായി താൻ സംസാരിച്ചിട്ടില്ല. അത് വ്യക്തമാക്കുന്ന ഫോൺ കോൾ റെക്കോർഡ് അടക്കം ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ എ. ഗീതയ്ക്ക് കൈമാറിയിട്ടുണ്ട്. എല്ലാവരുടെയും സൗകര്യാർഥമാണ് ഔദ്യോഗിക വസതിയിലെത്തി മൊഴിയെടുത്തത്.അല്ലാതെ രഹസ്യമായി എടുത്തതല്ലായെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. നവീൻ ബാബുവിന് അവധി നിഷേധിച്ചിരുന്നെന്ന കുടുംബത്തിന്‍റെ ആരോപണവും കളക്ടർ തള്ളി. താൻ അവധി നിഷേധിച്ചിട്ടില്ലെന്നും എഡിഎം നവീൻ ബാബുവുമായി ഔദ്യോഗിമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതും കളക്ടർ പറഞ്ഞു.

Read More

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന് കൈമാറി; എഡിഎമ്മിന്‍റെ മരണം ആത്മഹത്യതന്നെ

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണം ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മറ്റ് മുറിവുകളോ അടയാളങ്ങളോയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പോലീസിന് കൈമാറി. ഏകദേശം പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുക എന്നാണ് റിപ്പോർട്ടിലുള്ളത്. കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ മറ്റൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. മരണം ന‌ടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ബന്ധുക്കൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിൽ അമർഷം ഉണ്ടായിരുന്നു. നവീന്‍ ബാബുവിന്‍റെ ഫോണിൽനിന്നുള്ള അവസാന സന്ദേശം കളക്ടറേറ്റിലെ സഹപ്രവർത്തകരായ രണ്ട് പേരുടെ വാട്സാപ്പിക്കായിരുന്നു. മരണം നടന്ന 15ന് പുലർച്ചെ 4.58ന് ഭാര്യയുടെയും മകളുടെയും മൊബൈൽ നമ്പറുകളാമ് സന്ദേശമായി അയച്ചുകൊടുത്തത്. ഇതിന് ശേഷമായിരിക്കും മരണം സംഭവിച്ചതെന്നാണു വിവരം. എന്നാല്‍, നവീന്‍റെ മരണ വിവരം പുറത്തുവന്നതിന് ശേഷമാണ് ഇരുവരും…

Read More

വയനാട്ടിൽ പ്രചാരണം കളറാകും; പ്രിയങ്കയ്‌ക്കൊപ്പം സോണിയയും രാഹുലും നാളെ എത്തും, ഒരുമിച്ച് റോഡ് ഷോ

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണ രംഗം ചൂടുപിടിപ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നാളെ വയനാട്ടില്‍ എത്തും. വയനാട്ടിലെ പ്രിയങ്കയുടെ പ്രചാരണം കളറാക്കാൻ എല്ലാ വിധ ഒരുക്കങ്ങളും നടത്തുകയാണ് കോണ്‍ഗ്രസ്. സോണിയയും രാഹുലും പ്രിയങ്കയും ഒന്നിച്ചാകും നാളെ എത്തുക. കൽപ്പറ്റയിൽ ഇവർ ഒന്നിച്ചുതന്നെ റോഡ് ഷോയും നടത്തും. ഉച്ചയോടെയായിരിക്കും എത്തുക എന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന വിവരം. റോഡ് ഷോയ്ക്കുശേഷം നാമനിർദേശ പത്രിക സമർപ്പണവുമുണ്ടാകും. അവിടെയും ഇരുവരും പ്രിയങ്കയ്ക്കൊപ്പമുണ്ടാകും. വർഷങ്ങൾക്കുശേഷമാണ് സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി പ്രചാരണം തുടങ്ങി മുന്നേറുമ്പോൾ ബിജെപി സ്ഥാനാർഥി നവ്യാ ഹരിദാസ് ഇന്ന് വയനാട്ടില്‍ എത്തും. ഗംഭീര സ്വീകരണപരിപാടികളാണ് സ്ഥാനാര്‍ഥിക്ക് വേണ്ടി ബിജെപി ഒരുക്കിയിരിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള മണ്ഡലത്തിൽ ദേശീയ നേതാക്കളെ തന്നെ എത്തിച്ചുള്ള പ്രചാരണവും നടത്താനാണ് ബിജെപി നീക്കം.…

Read More

സത്യം സത്യമായി തന്നെ പറയും; മുഖ്യമന്ത്രിയെ വീട്ടിൽ പോയി കണ്ടതിൽ അസ്വാഭാവികതയില്ലെന്ന് കണ്ണൂർ കളക്ടർ

കണ്ണൂർ: മുഖ്യമന്ത്രിയെ ഇന്നലെ വീട്ടിൽ സന്ദർശിച്ചതിൽ അസ്വാഭാവികതയില്ലെന്നും ജില്ലയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശിച്ചതെന്നും കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണ സംഘത്തോട് സത്യം സത്യമായി തന്നെ പറയുമെന്നും അരുൺ കെ. വിജയൻ പറഞ്ഞു. എഡിഎമ്മിന്‍റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ തന്‍റെ മുൻകൂർ ജാമ്യ ഹർജിയിൽ യാത്രയയപ്പ് യോഗത്തിൽ താൻ കളക്ടർ വിളിച്ചിട്ടാണ് പങ്കെടുത്തതെന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം കളക്ടർ ഇത് നിഷേധിച്ചിരുന്നു. ഇക്കാര്യം കളക്ടർ വകുപ്പ് തല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്‍റെ കമ്മീഷണർ എ. ഗീതയ്ക്ക് മൊഴിയായി നൽകുകയും ചെയ്തിരുന്നു. പോലീസിന് മൊഴി നൽകുന്പോഴും സത്യം സത്യമായി പറയുമെന്നാണ് കളക്ടർ ആവർത്തിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു ചില ചോദ്യങ്ങളോട് കോടതിയുടെ പരിഗണനയിലായതിനാൽ…

Read More

ഉപതെരഞ്ഞെടുപ്പിൽ ചൂടുപിടിച്ച് മണ്ഡലങ്ങൾ; തന്ത്രങ്ങൾ ആവിഷ്കരിക്കാൻ  രാഷ്ട്രീയ യോഗങ്ങൾ; സുധീറിനെ അനുനയിപ്പിക്കാൻ യുഡിഎഫ്

തിരുവനന്തപുരം: റോഡ് ഷോകളും കൺവൻഷനുകളുമായി മുന്നണികൾ സജീവമായതോടെ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചൂടുപിടിച്ചു. പാലക്കാട്ടെ യുഡിഎഫിന്‍റെ ആദ്യ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകുന്നേരം ചേരും. ചേലക്കരയിലെ യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനും ഇന്ന് നടക്കും. കൺവെൻഷനു മുൻപ് ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്‍റെ റോഡ് ഷോയുമുണ്ട്. പ്രിയങ്ക ഗാന്ധി 23നാണ് വയനാട് മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നത്. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കക്കൊപ്പം ഉണ്ടാകും.ഉപതെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഇടതുമുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെന്‍ററിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇടതുമുന്നണി നേതാക്കൾ പങ്കെടുക്കേണ്ട തീയതികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ഓരോ മണ്ഡലങ്ങളിലും ഉയർത്തേണ്ട പ്രചരണ വിഷയങ്ങളും മുന്നണി യോഗത്തിൽ ചർച്ചയ്ക്ക് വരും. മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ പ്രചാരണ തീയതികൾ യോഗത്തിൽ ചർച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,…

Read More

അന്തിമോപചാരമർപ്പിക്കാൻ കോൺഗ്രസിനെ അനുവദിച്ചില്ല; പോലീസ് ജീപ്പിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ചു

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിക്കാൻ കണ്ണൂർ ഡിസിസി നേതൃത്വത്തെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പോലീസ് ജീപ്പിനു മുന്നിൽ റീത്ത് വച്ചു. മൃതദേഹത്തിന് മുന്നിൽ വന്ന പോലീസിന്‍റെ എസ്കോർട്ട് ജീപ്പ് ആംബുലൻസ് വഴിതിരിച്ചുവിട്ടതായാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ഇതിനെ തുടർന്ന് കണ്ണൂർ ടൗണിൽ അന്തിമോപചാരമർപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് സാധിച്ചില്ല. തുടർന്ന് എസ്കോർട്ട് പോയ പോലീസ് ജീപ്പിനു മുകളിൽ കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിക്കുകയായിരുന്നു.

Read More

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി വഴിയിൽ കൂട്ടിയിട്ട ആക്രിസാധനങ്ങളും മരുന്നുകളും

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ രണ്ടാം നിലയിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചുമാറ്റിയ ഇരുമ്പുകളാണ് പലയിടങ്ങളിലായി കൂട്ടിയിട്ടിരുക്കുന്നത്. നവീകരണത്തിന്‍റെ ഭാഗമായി മെഡിക്കല്‍ കോളജിന്‍റെ പല ഭാഗത്തുനിന്നും പൊളിച്ചെടുത്ത ഇരുമ്പ്, ഉരുക്ക്, കുപ്പിച്ചില്ല് തുടങ്ങിയവയാണ്. പകലും രാത്രിയും എന്ന ഭേദമില്ലാതെ നിത്യേന നൂറുകണക്കിനാളുകൾ സൂക്ഷിച്ചുനടന്നുപോയില്ലെങ്കില്‍ ശരീരത്തില്‍ തുരുമ്പെടുത്ത പഴയ ഇരുമ്പ് സാധനങ്ങള്‍ കുത്തിക്കയറും. സർജറി ഒപി, ഓർത്തോ വിഭാഗം ഒപി, ശിശുരോഗ വിഭാഗം ഒപി, പ്രതിരോധ ചികിത്സാ വിഭാഗം ഒപി തുടങ്ങിയവയിലേക്ക് പോകുന്ന വഴിയാണ് ഈ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വീൽചെയറും സ്ട്രെക്ചറും കൊണ്ട് ഈ വഴി പോകാൻ ജീവനക്കാരും കൂട്ടിരിപ്പുകാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പകൽ പോലും വേണ്ടത്ര വെളിച്ചമില്ലാത്ത ഈ ഭാഗത്ത് രാത്രിയും വെളിച്ചം കുറവാണ്. മെഡിക്കല്‍ കോളജിന് പുറത്ത് കെട്ടി ടമാലിന്യങ്ങള്‍ കൂട്ടിയിടുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് ആരും കാണാതിരിക്കാന്‍…

Read More

പതിമൂന്നുകാരിയേയും യുവാവിനെയും കാണാതായ കേസ്; ഇരുവരേയും ബംഗളൂരിൽ കണ്ടെത്തി; പെൺകുട്ടിക്ക് വൈദ്യപരിശോധന

പയ്യന്നൂർ: കാണാതായ കുഞ്ഞിമംഗലത്തെ പതിമൂന്നുകാരിയേയും തട്ടിക്കൊണ്ടുപോയ യുവാവിനെയും ബംഗളൂരുവിൽ കണ്ടെത്തി. കാണാതായ കുഞ്ഞിമംഗലം തെക്കുമ്പാട് താമസിക്കുന്ന കർണാടക സ്വദേശിയായ പതിമൂന്നുകാരിയെയും ബംഗളൂരു സ്വദേശിയായ യുവാവിനെയുമാണ് യുവാവിന്‍റെ സഹോദരന്‍റെ വീട്ടിൽനിന്നും പയ്യന്നൂർ പോലീസ് കണ്ടെത്തിയത്. ഈ മാസം എട്ടിന് പുലർച്ചെ മൂന്നോടെയാണ് കുട്ടിയെ കാണാതായതെന്നാണ് പയ്യന്നൂർ പോലീസിൽ സഹോദരി പരാതി നൽകിയത്. അവിനാഷ് എന്ന യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായുള്ള പരാതിയിൽ കേസെടുത്ത പോലീസ് ഈ യുവാവ് തള്ളിക്കൊണ്ടു പോകുന്ന സ്കൂട്ടറിന് പിന്നാലെ നടന്നുപോകുന്ന പെൺകുട്ടിയുടെ സിസിടിവി ദൃശ്യം കണ്ടെത്തിയിരുന്നു. അവിനാഷിന്‍റെ മൊബൈൽ സ്വിച്ച് ഓഫായിരുന്നത് അന്വേഷണത്തിന്‍റെ വേഗത കുറച്ചു. പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തിയത് പോലീസിന് ലഭിച്ച സൂചനകളെ തുടർന്നാണ് പോലീസ് സംഘം ബംഗളൂരുവിലെത്തിയത്. ബംഗളൂരുവിൽ അവിനാഷിന്‍റെ സഹോദരന്‍റെ താമസസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത ഇരുവരെയും പയ്യന്നൂരിലെത്തിച്ചിട്ടുണ്ട്. ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്ന പെൺകുട്ടിയിൽനിന്നു മൊഴിയെടുത്തശേഷം കോടതിയിൽ ഹാജരാക്കും.…

Read More

വാടകവീട്ടില്‍ ബൈക്കില്‍ വരവും പോക്കും; നാട്ടുകാരുടെ പരാതി ശരിയായി; എംഡിഎംഎയുമായി യുവാവ് പിടിയിൽ

പഴയങ്ങാടി: വാടകവീട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് ഹൈവേ പള്ളിക്ക് സമീപത്തെ പി.കെ. അര്‍ഷാദിനെയാണ് (31) ഏഴോം പഞ്ചാരക്കുളം എകെജി വായനശാലയിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്‌സിന്‍റെ വരാന്തയില്‍ വച്ച് 150 മില്ലിഗ്രാം എംഡിഎംഎയുമായി പഴയങ്ങാടി എസ്ഐ പി. യദുകൃഷ്ണന്‍റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. ഇന്നലെയായിരുന്നു സംഭവം. വാടകവീട്ടില്‍ ചിലര്‍ ബൈക്കില്‍വന്നുപോകുന്നതായി നാട്ടുകാര്‍ അറിയിച്ചത് പ്രകാരമാണ് പോലീസ് സ്ഥലത്തെത്തിയത്. നേരത്തെ 2022 ജനുവരിയില്‍ തളിപ്പറമ്പ് പോലീസ് അര്‍ഷാദിനെ പിടികൂടിയിരുന്നതായി പോലീസ് പറഞ്ഞു. ഗ്രേഡ് എസ്ഐ പി. അശോകന്‍, സീനിയര്‍ സിപിഒമാരായ കെ.പി. മനോജ്, ടി.വി. ചന്ദ്രകുമാര്‍ എന്നിവരും റൂറല്‍ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളും അര്‍ഷാദിനെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു. ഡാന്‍സാഫ് ടീം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.

Read More

കുടുംബ പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കം; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

ചെറുപുഴ: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 12.30 തോടെ ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയിലിലാണ് സംഭവം. പ്രാപ്പോയിൽ ടൗണിൽ കച്ചവടം നടത്തുന്ന പനംകുന്നിൽ ശ്രീധരനാണ് (65) ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്. ശ്രീധരൻ ഭാര്യ സുനിതയെ (45) വെട്ടിയ ശേഷം അടുക്കളയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബഹളം കേട്ട് സമീപവാസികളും പട്രോളിംഗ് നടത്തുകയായിരുന്ന ചെറുപുഴ പോലീസും സ്ഥലത്തെത്തി പരിക്കേറ്റു കിടന്ന സുനിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്രീധരന്‍റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് നാലിന് പ്രാപ്പോയിൽ ശ്രീവയനാട്ട് കുലവൻ ക്ഷേത്ര ശ്മശാനത്തിൽ സംസ്കരിക്കും. പുറത്തും കൈക്കും പരിക്കേറ്റ സുനിത പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു പറയുന്നു. ശ്രീരാജ്, അർജുൻ എന്നിവർ മക്കളാണ്. സംഭവസമയത്ത് ശ്രീധരനും ഭാര്യ സുനിതയും…

Read More