ചക്കരക്കൽ: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടംചേർന്നു മർദിച്ചതായി പരാതി. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി മൗവ്വഞ്ചേരിയിലെ മുഹമ്മദ് മുനവറിനെയാണ്(16) പ്ലസ് ടു വിദ്യാർഥികളായ ഇരുപതോളം വിദ്യാർഥി കൾ ചേർന്നു മർദിച്ചത്. റാഗിംഗിന്റെ ഭാഗമായി നേരത്തെ ഷൂ ധരിച്ചു സ്കൂളിൽ വരരുതെന്ന് സീനിയർ വിദ്യാർഥികൾ പറഞ്ഞിരുന്നുവത്രേ. ഇത് വകവയ്ക്കാതിരുന്നതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം മുനവറിനോട് മൂത്രപ്പുരയിലേക്ക് വരാൻ പറഞ്ഞു. ഭയം കൊണ്ടു പോകാതിരുന്നെങ്കിലും പിന്നീട് ക്ലാസിൽ കയറി മർദിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇതേ സംഘം മറ്റൊരു പ്ലസ് വൺ വിദ്യാർഥിയെയും മർദിച്ചതായി പരാതിയുണ്ട്.ഈ സംഭവം സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. മുനവ്വർ ചക്കരക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും ചക്കരക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Kannur
അശ്വനികുമാർ വധം: മൂന്നാം പ്രതി മർസൂക്ക് കുറ്റക്കാരൻ; ശിക്ഷ 14 ന് വിധിക്കും; 13 പ്രതികളെ വെറുതെ വിട്ടു
തലശേരി: ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ഇരിട്ടി പ്രഗതി കോളജ് അധ്യാപകനുമായിരുന്നമീത്തലെ പുന്നാട്ടെ അശ്വനി കുമാറിനെ(27) ബസിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. ബാക്കി 13 പ്രതികളെ വെറുതെ വിട്ടു. പ്രതികളെല്ലാം എൻഡിഎഫ് പ്രവർത്തക രാണ്. മൂന്നാം പ്രതിയായ ചാവശേരി നരയൻപാറ ഷെരിഫ മൻസിൽ എം.വി. മർസൂക്കിനെയാണ്(38) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാൾക്കുള്ള ശിക്ഷ 14 ന് വിധിക്കും. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസാണ് വിധി പറഞ്ഞത്. 2005 മാർച്ച് പത്തിന് രാവിലെ 10.15-നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്നു പേരാവൂരിലേക്ക് പോവുകയായിരുന്ന അശ്വനി കുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കിൽ ബസ് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബസിലും ജീപ്പിലുമായി എത്തി പ്രതികൾ ബസിനുള്ളിൽ വെച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.പ്രതിഭാഗത്തിനു വേണ്ടി അഡ്വ.പി.സി നൗഷാദ്, അഡ്വ.…
Read Moreനവീൻ ബാബുവിനെ പോലെ ദുരൂഹ സാഹചര്യത്തിൽ കണ്ണൂരിൽ 17 വർഷം മുമ്പും ഉന്നത ഉദ്യോഗസ്ഥൻ ജീവനൊടുക്കി
തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയത് ചർച്ചയായി തുടരുന്പോൾ പതിനേഴ് വർഷം പിന്നിലേക്ക് സഞ്ചരിച്ചാൽ ഏതാണ്ട് സമാനമായ രീതിയിൽ മറ്റൊരു ഉന്നതോദ്യോഗസ്ഥന്റെ മരണവും കണ്ടെത്താം. 2007 ജൂൺ മൂന്നിന് അന്നത്തെ കണ്ണൂർ ആർടിഒ ആയിരുന്ന കെ.എം. പുരുഷോത്തമനെയായിരുന്നു ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎം നവീൻ ബാബുവിനെ അദ്ദേഹത്തിന്റെ തന്റെ ക്വാർട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെങ്കിൽ കെ.എം. പുരുഷോത്തമനെ തന്റെ ഓഫീസ് മുറിതന്നെയായിരുന്നു സമാനരീതിയിൽ ജീവിതമവസാനിപ്പിക്കാൻ തെരഞ്ഞെടുത്തത്. പയ്യന്നൂർ പിലാത്തറ സ്വദേശിയായ അദ്ദേഹത്തിന്റെ മരണം ഏറെ ദുരൂഹതകൾ സൃഷ്ടിച്ചിരുന്നു. കാൻസർ രോഗിയായിരുന്ന പുരുഷോത്തമൻ തിരുവനന്തപുരത്ത് പോയി അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണറെ കണ്ട് തിരിച്ചെത്തിയ ശേഷമാണ് ജില്ലാ പോലീസ് ആസ്ഥാനത്തോട് ചേർന്നുള്ള റീജണണൽ ട്രാൻസ് പോർട്ട് ഓഫീസിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ചത്. രാവില ഓഫീസിൽ എത്തിയ ജീവനക്കാരനാണ് പുരുഷാത്തമനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നത്തെ…
Read Moreകണ്ണൂരിൽ മാർച്ചിനിടെ വനിതാ പോലീസിനെ അപമാനിച്ച് ബിജെപി പ്രവർത്തകൻ; നടപടിയെടുക്കാത്തതിൽ പോലീസിൽ അമർഷം
കണ്ണൂർ: ബിജെപി മാർച്ചിനിടെ വനിതാ പോലീസിനെ അപമാനിച്ച സംഭവത്തിൽ നടപടിയെടുക്കാതെ പോലീസ്. ആൾക്കൂട്ടത്തിന് നടുവിൽവച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ബിജെപി പ്രവർത്തകൻ പെരുമാറിയെന്ന് കാണിച്ച് മേലധികാരികളോട് പരാതിപെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഭവം. മാർച്ച് സംഘർഷഭരിതമായപ്പോൾ വനിതാ പ്രവർത്തകരെ പിന്തിരിപ്പിക്കാനെത്തിയ വനിതാ പോലീസിനെ അപമാനിക്കുന്ന രീതിയിൽ ഒരു ബിജെപി പ്രവർത്തകൻ പെരുമാറുകയായിരുന്നു. തുടർന്ന് വനിതാ പോലീസ് മേലധികാരികളോട് പരാതിപെട്ടിട്ടും യാതൊരു വിധ നടപടികളും ഇതുവരെ ബിജെപി പ്രവർത്തകനെതിരെ സ്വീകരിച്ചിട്ടില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ തെളിവായി ലഭിച്ചിട്ടും മേലധികാരികൾ നടപടിയെടുക്കാൻ വൈകുന്നത് പോലീസ് സേനയിൽതന്നെ അമർഷത്തിനിടയാക്കിയിട്ടുണ്ട്.
Read Moreതെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്ന മൊഴിയിൽ ഉറച്ച് കളക്ടർ അരുൺ കെ. വിജയൻ
കണ്ണൂർ: യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ ശേഷം നവീൻ ബാബു തന്നെ കണ്ടെന്നും തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴിയിൽ ഉറച്ചുനിന്ന് കളക്ടർ അരുൺ കെ. വിജയൻ. തന്റെ മൊഴി മുഴുവനായി പുറത്ത് വന്നിട്ടില്ല. വിധിപകർപ്പിൽ പറഞ്ഞത് ചെറിയൊരു ഭാഗം മാത്രമാണ്. വിശദമായ മൊഴി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. കേസ് അന്വേഷണം നടക്കുന്നതിനാൽ പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ തനിക്ക് പരിമിതിയുണ്ട്. സത്യം സത്യമായിട്ട് തന്നെയാണ് പറഞ്ഞെതെന്നും കളക്ടർ പറഞ്ഞു. പി.പി. ദിവ്യയെ താൻ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കളക്ടർ ആവർത്തിച്ചു. അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് നില്‍ക്കുകയാണ് പി.പി. ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതൽക്കെ പറയുന്ന വാദത്തിലാണ് ചോദ്യം ചെയ്യലിനിടെയും ദിവ്യ പറഞ്ഞത്.
Read Moreകണ്ണൂരിൽ റബർ തോട്ടത്തിൽ പിവിസി പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിൽ വടിവാളുകൾ
നടുവിൽ(കണ്ണൂർ): പോത്തുകുണ്ടിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽനിന്ന് രണ്ട് വടിവാളുകൾ കണ്ടെത്തി. പിവിസി പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു വടിവാളുകൾ. തോട്ടത്തിലെ മരങ്ങൾ മുറിക്കുന്നതിനിടയിൽ തൊഴിലാളികളാണ് വടിവാളുകൾ ഒളിപ്പിച്ചുവച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് കുടിയാന്മല പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എൻ. ബിജോയിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വടിവാളുകൾ കസ്റ്റഡിയിലെടുത്തു. ആയുധങ്ങൾ കൈവശം വച്ചിരുന്നവർ റബർതോട്ടത്തിൽ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് റബർ തോട്ടം. ആയുധം ഒളിപ്പിച്ചവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreനവീൻ ബാബുവിന്റെ മരണം; നാളെ അറിയാം, ദിവ്യ അകത്തോ, പുറത്തോ?
തലശേരി: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് നാളെ വിധി പറയും. സാധാരണ ഗതിയിൽ വാദം പൂർത്തിയായ മുൻകൂർ ജാമ്യഹർജി ഉൾപ്പെടെയുള്ള ജാമ്യാപേക്ഷകളിൽ കോടതി രാവിലെ 11 ന് തന്നെ വിധി പറയാറാണ് പതിവ്. ഈ പതിവിന് മാറ്റമില്ലെങ്കിൽ നാളെ രാവിലെ 11.05 നുള്ളിൽ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയും. മുൻകൂർ ജാമ്യം ലഭിച്ചാൽ പോലീസിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. പോലീസിനു മുന്നിൽ കീഴടങ്ങാൻ നിർദേശിച്ചു കൊണ്ടുള്ള ഉത്തരവുകളും കോടതികളിൽനിന്ന് ഉണ്ടാകാറുണ്ട്. ഈ സാധ്യതയും നിയമ വിദഗ്ധർ തള്ളിക്കളയുന്നില്ല. ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും ദിവ്യയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആലോചിച്ചു വരുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന…
Read Moreസ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത്; കൂട്ടുപുഴ ചെക്പോസ്റ്റിൽ മയക്കുമരുന്നുമായി വ്യാജ ദമ്പതികൾ പിടിയിൽ
ഇരിട്ടി: കേരള-കർണാടക അതിർത്തി ചെക്പോസ്റ്റായ കൂട്ടുപുഴയിൽ എംഡിഎംഎയുമായി ദന്പതികളെന്ന വ്യാജേന എത്തിയ യുവാവും യുവതിയും പിടിയിൽ. എസ്ഐ ഷറഫുദീന്റെ നേതൃത്വത്തിലുള്ള ഇരിട്ടി പോലീസും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി ഇന്നലെ നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎയുമായി വ്യാജ ദമ്പതികൾ പിടിയിലായത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ കാടൂൺ (30) എന്നിവരാണ് പിടിയിലായത്. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ പായ്ക്കറ്റിൽ സംശയം തോന്നാത്ത രീതിയിൽ കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാലിന്റെ നിർദേശപ്രകാരം കണ്ണൂർ റൂറൽ ജില്ലയിൽ നടത്തി വരുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. കണ്ണൂർ ജില്ലയിലെ പ്രധാന മയക്കുമരുന്ന് കടത്തിലെ കണ്ണികളാണ് പിടിയിലായത്. പ്രതികൾ പയ്യാമ്പലം ഫ്ലാറ്റിൽ ദമ്പതികളെന്ന വ്യാജേന…
Read Moreജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ഡിവൈഎഫ്ഐ വനിതാ നേതാവ് അറസ്റ്റിലായത് കോടതിവളപ്പിൽനിന്ന്
കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ ഡിവൈഎഫ്ഐ മുൻ വനിതാ നേതാവ് സചിത റൈ (27) അറസ്റ്റില്‍. ഇന്നലെ വൈകുന്നേരം വിദ്യാനഗറിലെ ജില്ലാ കോടതിക്കു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് സചിതയെ പോലീസ് പിടികൂടിയത്. രണ്ടുമാസം മാത്രം പ്രായമായ കൈക്കുഞ്ഞിനൊപ്പം കാറിലിരിക്കുകയായിരുന്നു സചിത. അഭിഭാഷകനെ കണ്ടശേഷം കോടതി മുമ്പാകെ കീഴടങ്ങാനെത്തിയതാണെന്നു കരുതുന്നു. സചിതയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തേ ജില്ലാ കോടതി തള്ളിയിരുന്നു. ബാഡൂർ എഎൽപി സ്കൂളിലെ അധ്യാപികയായ സചിത ഏതാനും മാസങ്ങളായി പ്രസവാവധിയിലായിരുന്നു. ഇതിനിടയിലാണ് നേരത്തേ നിരവധി പേർക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയതുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നുവന്നത്. കുമ്പള, ബദിയടുക്ക, മഞ്ചേശ്വരം, കാസര്‍ഗോഡ്, ആദൂര്‍, മേല്‍പറമ്പ്, കര്‍ണാടകയിലെ ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനുകളിലായി 11 കേസുകളാണ് നിലവിൽ സചിതയ്ക്കെതിരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുൻകൂർ ജാമ്യാപേക്ഷ തള്ളി…
Read Moreസ്വകാര്യ ബസില്‍ മദ്യപന്റെ പരാക്രമം;യാത്രക്കാരികൾ ബഹളംവച്ചതോടെ ഇറങ്ങിയോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേൽപ്പിച്ചു
നാദാപുരം: സ്വകാര്യ ബസില്‍ മദ്യപന്റെ പരാക്രമം. ബസില്‍ നിന്ന് ഇറങ്ങി ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വളയത്തു നിന്നു വടകരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയാണ് യുവാവിന്റെ പരാക്രമത്തിന് ഇരയായത്. വിദ്യാര്‍ഥിനി ബഹളംവച്ചതോടെ സഹയാത്രികര്‍ ഇടപെടുകയായിരുന്നു. ഇതേ തുടര്‍ന്ന് എടച്ചേരി കളിയാംവെള്ളി പോലീസ് സ്റ്റേഷന് മുന്‍ വശത്ത് ബസ് നിര്‍ത്തി കണ്ടക്ടറും ഡ്രൈവറും പരാതിക്കാരിയായ പെണ്‍കുട്ടിയും യാത്രക്കാരികളായ രണ്ട് യുവതികള്‍ക്കും ഒപ്പം എടച്ചേരി പോലീസ് സ്റ്റേഷനില്‍ എത്തി. താന്‍ നിരപരാധിയാണെന്നും അറിയാതെ പെണ്‍കുട്ടിയുടെ മേല്തട്ടി പോയതാണെന്നും പറഞ്ഞ് യുവാവ് ബസില്‍ നിന്നും പുറത്തിറങ്ങി ഓടുകയായിരുന്നു. കളിയാം വെള്ളിപോലീസ് സ്റ്റേഷന് മുന്പിലെ ഇടവഴിയിലൂടെ ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി എടച്ചേരി പോലീസിൽ ഏല്‍പ്പിക്കുകയായിരുന്നു. യുവാവ് മദ്യപിച്ചതായി മനസിലാക്കിയ പോലീസ് നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്നു ഉപയോഗിച്ച മദ്യകുപ്പിയും കണ്ടെത്തി. ഇതോടെ യുവാവിനെ പോലീസ്…
Read More