പരിയാരം: കണ്ണൂരിൽ ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പുരളിമല കോളനിയിലെ കായലോടന്‍ കുമാരനാണ് (50) മരിച്ചത്. ഒരു മാസം മുമ്പ് പനി ബാധിച്ച് രോഗം ഭേദപ്പെട്ട കുമാരന് ഒരാഴ്ച മുമ്പാണ് വീണ്ടും പനി വന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ ചെള്ളുപനിയാണെന്ന് വ്യക്തമായതോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന കുമാരന് ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. സ്ക്രൈബ് ടൈഫസ് എന്നറിയപ്പെടുന്ന ചെള്ളുപനിക്ക് കാരണം ചെള്ളുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയയാണ്. എലികളിലും മറ്റ് ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളുകള്‍ മനുഷ്യരെ കടിച്ചാല്‍ മാത്രമേ രോഗം പിടിപെടുകയുള്ളൂ. രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു. ചെള്ളുകടിയേറ്റ ഭാഗത്ത് കറുപ്പ്നിറം പ്രത്യക്ഷപ്പെടും. 14 ദിവസത്തിനകം പനി, തലവേദന, പേശിവേദന, ചുമ, വിറയല്‍ ദഹനമില്ലായ്മ എന്നിവയും രോഗ ലക്ഷണങ്ങളാണ്. ഭാര്യ.എന്‍.കെ. ഗീത. മക്കള്‍: അതുല്‍കുമാര്‍,ആദര്‍ശ്,അഞ്ജിമ. …
Read MoreCategory: Kannur
വനിതാ ജീവനക്കാർക്കു നേരെയുള്ള അതിക്രമം; ‘പോഷ് ആക്ട്’ പ്രകാരം ലഭിച്ചത് 126 പരാതികൾ; ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് തിരുവനന്തപുരത്തുനിന്ന്
കണ്ണൂര്‍: വനിതാ ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ നിലവിൽവന്ന പോഷ് ആക്ട് പ്രകാരം മൂന്നുവർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 126 പരാതികൾ. ഇതിൽ 100 എണ്ണം പരിഹരിച്ചു. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് തിരുവനന്തപുരത്താണ് (31). രണ്ടാമത് എറണാകുളം (15), തൃശൂർ (14), മലപ്പുറം (10) എന്നിങ്ങനെയാണ്. പാലക്കാട്, കാസർഗോഡ് എന്നിവിടങ്ങളിൽ ആറും അഞ്ചും പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നും പരിഹരിച്ചിട്ടില്ല. അതേസമയം, പത്തുകൊല്ലം മുന്‍പ് നടപ്പായ പോഷ് നിയമം പൂർണമായും നടപ്പാക്കാൻ സർക്കാർ സംവിധാനത്തിന് സാധിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പലർക്കും ഇങ്ങനെയൊരു നിയമമുള്ളത് അറിയില്ല. എന്നാൽ, കുറച്ച് സ്ത്രീകൾ പരാതികളുമായി മുന്നോട്ടുവരാൻ തയാറായിട്ടുണ്ട്. ആവശ്യമില്ലാതെ മാനസികമായി തളര്‍ത്തുക, സ്ത്രീകള്ക്കെതികരേയുള്ള ലൈംഗിക അതിക്രമം തുടങ്ങി നിരവധി പ്രശ്നങ്ങൾ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്നുണ്ട്. എന്നാല്‍, ഇത്തരം പരാതിയുമായി സ്ത്രികള്‍ മുന്നോട്ട് വരുമ്പോള്‍ അവരെ മോശമായി ചിത്രീകരിക്കുന്ന സാഹചര്യമാണുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു. ഉന്നത…
Read Moreപുനർവിവാഹം കഴിച്ച എഴുപതുകാരനായ മുത്തച്ഛന് ചെറുമകന്റെ മർദനം; ഒപ്പം താമസിക്കുന്ന പ്രതി ഹെൽമെറ്റുകൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു
പഴയങ്ങാടി: പുനർവിവാഹം ചെയ്ത വിരോധത്തിൽ വയോധികനെ ഹെൽമെറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ മകളുടെ മകനെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. മാട്ടൂൽ നോർത്തിലെ കാവിലെപറമ്പ് സ്വദേശി വി.പി.കെ. മുഹമ്മദ് കുഞ്ഞിയുടെ (72) പരാതിയിലാണ് മകളുടെ മകനായ കെ.പി. അസ്ലമിനെതിരേ പോലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒന്‍പതിനാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരൻ താമസിക്കുന്ന വീട്ടിൽ വച്ച് ഒപ്പം താമസിക്കുന്ന പ്രതി ഹെൽമെറ്റ് കൊണ്ടും കൈകൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
Read Moreകണ്ണൂർ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു ജോലി നേടി; സർട്ടിഫിക്കറ്റ് പരിശോധനയിൽ കള്ളത്തരം പൊളിഞ്ഞു; ആലപ്പുഴ സ്വദേശിക്കെതിരേ കേസ്
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ ആലപ്പുഴ സ്വദേശിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. മുഹമ്മദ് ഇസ്മയേലിന്റെ പരാതിയിലാണ് ആലപ്പുഴയിലെ തമീം കൊച്ചിൻങ്ങപറമ്പിനെതിരേ (24) പോലീസ് കേസെടുത്തത്. തമീം ഹൈദരാബാദുള്ള ഡാറ്റഫ്ലോ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഇന്റർവ്യൂവിനുശേഷം സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനായി കമ്പനി കണ്ണൂർ സർവകലാശാലയിലേക്ക് അയച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കണ്ണൂർ സർവകലാശാലയുടെ എംബ്ലവും സീലും ഉപയോഗിച്ച് ബിടെക് ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമായി നിർമിക്കുകയായിരുന്നെന്ന് കണ്ടെത്തി. തുടർന്ന് പരീക്ഷാ കൺട്രോളർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Read Moreറെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തതു കോടികൾ; അന്വേഷണം ഊർജിതമാക്കി; ഒന്നാം പ്രതിയായ സിപിഎം നേതാവ് പോലീസ് കസ്റ്റഡിയിൽ
തലശേരി: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കോടികൾ തട്ടിയെടുത്ത സംഭവത്തിൽ തലശേരി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ത്യൻ റെയിൽവേയിൽ ക്ലർക്ക്, ട്രെയിൻ മാനേജർ, സ്റ്റേഷൻ മാനേജർ തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്താണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ തലശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയുടെ ജാമ്യഹർജി ഇന്ന് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. കേസിലെ മൂന്നാംപ്രതി തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഗീതാറാണി നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. ഗീതാറാണി സമാനമായ ഏഴ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. കൊയ്യോട് സ്വദേശി ശ്രീകുമാർ നൽകിയ പരാതിയിലാണ് ഗീതാ റാണി ഉൾപ്പെടെ മൂന്നുപേരെ പ്രതി ചേർത്ത് ടൗൺ പോലീസ് കേസെടുത്തത്. ഒന്നാം പ്രതിയും സിപിഎം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന ചൊക്ലി നാടുബ്രത്തെ കെ. ശശിയെ നേരത്തെ പോലീസ്…
Read Moreനേട്ടം ഉണ്ടാക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതു; സാമ്പത്തിക ക്രമക്കേടിൽ തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാനെതിരേ കേസ്
തളിപ്പറമ്പ്: ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് സാമ്പത്തിക ക്രമക്കേടിലൂടെ വഞ്ചന നടത്തിയെന്ന പരാതിയില്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ കേസ്. ബാങ്കിന്റെ മുന്‍ പ്രസിഡന്റും നിലവിൽ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാനുമായ കീഴാറ്റൂരിലെ കല്ലിങ്കല്‍ പത്മനാഭന്, മുന്‍ വൈസ് പ്രസിഡന്റ് തളിപ്പറമ്പ് ബ്ലോക്ക് ഓഫീസിന് സമീപത്തെ അബ്ദുല്ലഹാജി എന്നിവര്‍ക്കെതിരേ തളിപ്പറമ്പിലെ പ്ലാന്തോട്ടത്തില്‍ ഗോവിന്ദന് നല്കിയ പരാതിയിലാണ് കണ്ണൂര്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്തത്. ബാങ്കിന്റെ താത്പര്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഭരണസമിതി കാലഘട്ടത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും വിശ്വാസവഞ്ചനയും ചതിയും നടത്തിയതായുമുള്ള പരാതിയിലാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്തത്.
Read Moreപയ്യന്നൂരിൽ 14 പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു; പരിക്കേറ്റവരിൽ 72കാരായ വയോധികരും; പ്രതിരോധ കുത്തിവ യ്പ് സംവിധാനമില്ലാതെ താലൂക്കാശുപത്രി
പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് വയോധികരുള്‍പ്പെടെ 14 പേര്‍ക്ക് ഭ്രാന്തന് കുറുക്കന്റെ കടിയേറ്റു. പരിക്കേറ്റവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നു രാവിലെ ആറരയോടെയാണ് ഭ്രാന്തന് കുറുക്കന്റെ ആക്രമണമുണ്ടായത്. വീടിന് പുറത്തുണ്ടായിരുന്നവരും പ്രഭാത സവാരിക്കായി പോയവരുമാണ് ആക്രമണത്തിനിരയായത്. കുഞ്ഞിമംഗലം മൂശാരിക്കൊവ്വല്‍, കുതിരുമ്മല്‍, മാട്ടുമ്മല്‍ കളരി, വണ്ണച്ചാല്‍ പ്രദേശത്ത് ഭ്രാന്തന് കുറുക്കന് കണ്ണില്‍ കണ്ടവരെയെല്ലാം കൈക്കും കാലിനുമൊക്കെ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കമലാക്ഷി (56), കൃഷ്ണന് (72), ചന്ദ്രന് (63), ദാമോദരന്‍ (72), കരുണാകരന് (72), ദീപ (45), ശ്രീജ (46), സജീവന് (47), കുഞ്ഞമ്പു (85), സുഷമ (45), ഉമ (46), പ്രജിത്ത് (35), രാജന് (56), കമലാക്ഷി (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പത്ര വിതരണത്തിനിടയിലാണ് പ്രജിത്തിന് കടിയേറ്റത്. വിവരമറിഞ്ഞെത്തിയവര്‍ ഉടന്‍തന്നെ പരിക്കേറ്റവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. താലൂക്ക് ആശുപത്രിയില്‍ ഇഞ്ചക്ഷനില്ലാത്തതിനാൽ…
Read Moreറോഡ് വികസനത്തിന് ആൽമരം തടസം; മുറിക്കുന്നത് സംബന്ധിച്ച് ആർഎസ്എസ്-സിപിഎം വാക്കേറ്റം; പോലീസെത്തിയപ്പോൾ സംഭവിച്ചത്
കണ്ണൂർ: അഴീക്കോട് വൻകുളത്ത് വയലിൽ റോഡരികിലെ ആൽമരം മുറിക്കാനുള്ള നീക്കത്തെ തുടർന്ന് സംഘപരിവാർ-സിപിഎം പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ആർഎസ്എസ് കാര്യാലയത്തിനു മുന്നിലായുള്ള ആൽമരം റോഡ് വികസന പ്രവൃത്തികളുടെ ഭാഗമായി മുറിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ നീക്കത്തെ ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്. റോഡരിക് കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് മരം മുറിക്കാൻ തീരുമാനിച്ചതെന്നാണ് പഞ്ചായത്തധികൃതർ പറഞ്ഞത്. എന്നാൽ റോഡരികിലെ മറ്റു മരങ്ങൾ മുറിക്കാതെ ആൽമരം മാത്രം മുറിക്കാൻ വ്യഗ്രത കാട്ടുന്നതിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് ആർഎസ്എസ്-ബിജെപി പ്രവർത്തകർ മരം മുറിക്കാനുള്ള നീക്കം തടഞ്ഞു. സ്ഥലത്തെത്തിയ സിപിഎം പ്രവർത്തകർ പഞ്ചായത്ത് തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സിപിഎം പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പോലീസ് ഇരുവരെയും അനുനയിപ്പിക്കുകയും തുടർന്ന് മരം മുറിക്കുകയുമായിരുന്നു.
Read Moreദേശീയപതാക താഴ്ത്തുന്നതിനിടെ തലശേരി അതിരൂപതയിലെ യുവവൈദികൻ ഷോക്കേറ്റു മരിച്ചു ; 4ബ്രദറിന് പരിക്ക്
മുള്ളേരിയ: സ്വാതന്ത്ര്യദിനത്തിൽ പള്ളിക്കു മുന്നിൽ ഉയർത്തിയ ദേശീയപതാക വൈകുന്നേരം താഴ്ത്തുന്നതിനിടെ ഇരുമ്പു പൈപ്പുകൊണ്ടുണ്ടാക്കിയ കൊടിമരം വൈദ്യുതകമ്പിയിൽ തട്ടി യുവവൈദികൻ ഷോക്കേറ്റു മരിച്ചു. തലശേരി അതിരൂപതയിലെ വൈദികനും മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളി വികാരിയുമായ ഫാ. മാത്യു (ഷിൻസ്) കുടിലിൽ (29) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബ്രദർ സെബിൻ ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ദേശീയപതാക താഴ്ത്തുമ്പോൾ കയറിൽ കുരുങ്ങിയതിനെ തുടർന്ന് കൊടിമരം എടുത്തുപൊക്കി അത് വിടർത്താൻ ശ്രമിക്കുന്പോഴായിരുന്നു അപകടം. ഭാരവും കാറ്റും മൂലം കൊടിമരം മറിഞ്ഞ് തൊട്ടടുത്ത ഹൈടെൻഷൻ വൈദ്യുതലൈനിൽ തട്ടി. കൊടിമരത്തെ മുറുകെ പിടിച്ച നിലയിലാണ് ഫാ. മാത്യു മറിഞ്ഞുവീണത്. ബ്രദർ സെബിൻ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഇരുവരെയും ഉടൻതന്നെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാ. മാത്യുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.…
Read Moreസീനിയേഴ്സിന് ‘ബട്ടൻസ്’ ഇത്ര പ്രശ്നമോ; തലശേരിയിലും വിദ്യാർഥികൾ ഏറ്റുമുട്ടി; പ്രശ്നത്തിൽ ഇടപെട്ട അധ്യാപികയ്ക്കും മർദനം
തലശേരി: കടവത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ ബട്ടൻസ് വിഷയത്തിൽ നടന്ന റാഗിംഗിനു പിന്നാലെ തലശേരിയിലെ സ്കൂളിലും ബട്ടൻസ് തർക്കവും മർദനവും. നഗരമധ്യത്തിലെ സ്കൂളിൽ ബട്ടൻസ് പ്രശ്നം ഉന്നയിച്ച് സീനിയർ വിദ്യാർഥികൾ ജൂണിയർ വിദ്യാർഥിയെ ക്ലാസിൽ കയറി മർദിക്കുകയായിരുന്നു. തുടർന്നു നടന്ന ഏറ്റുമുട്ടലിൽ നാല് കുട്ടികൾക്കും മർദനം തടയാൻ ശ്രമിച്ച അധ്യാപികയ്ക്കും മർദനമേറ്റു. ഇവർ ചികിത്സ തേടി. ഇന്നലെ നഗരമധ്യത്തിലെ സ്കൂളിലായിരുന്നു സംഭവം. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ സ്കൂളിലെത്തുന്പോഴേക്കും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പ്രശ്നം ഒത്തു തീർപ്പാക്കി.ഷർട്ടിന്റെ ഏറ്റവും മുകളിലെ ബട്ടൻ സംബന്ധിച്ചാണ് ഇപ്പോൾ വിദ്യാലയങ്ങളിൽ സീനിയേഴ്സും ജൂണിയേഴ്സും തമ്മിലുള്ള അടി നടക്കുന്നത്. കടുത്ത ചൂടിലും ഷർട്ടിന്റെ ഏറ്റവും മുകളിലത്തെ ബട്ടൻ അഴിച്ചിടാൻ ജൂണിയർ വിദ്യാർഥികൾക്ക് അവകാശമില്ലെന്ന സീനിയേഴ്സിന്റെ പിടിവാശിയാണ് പലപ്പോഴും അടിയിൽ കലാശിക്കുന്നത്.ജൂണിയർ വിദ്യാർഥി മുകൾ ഭാഗത്തെ ബട്ടൻ ഇടാത്തതായിരുന്നു തലശേരിയിലെ സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. സീനിയർ വിദ്യാർഥികൾ…
Read More