തലയോലപ്പറമ്പ്: കെപിപിഎൽ പേപ്പർ കന്പനിയിൽനിന്ന് മൂവാറ്റുപുഴയാറിലേക്ക് രാസമാലിന്യജലം പുറന്തള്ളുന്നതിനെത്തുടർന്ന് പുഴയിലെ വെള്ളത്തിനു കറുപ്പുനിറമായത് ജനങ്ങളുടെ പ്രതിഷേധം രൂക്ഷമാക്കുന്നു. വെള്ളൂർ, മറവൻതുരുത്ത്, ചെമ്പ്, ഉദയനാപുരം, ടിവിപുരം, വൈക്കം നഗരസഭ പ്രദേശങ്ങളിലെ ജനങ്ങളാണു മലിനജനം മൂലം ദുരിതമനുഭവിക്കുന്നത്. മൂവാറ്റുപുഴയാർ പല കൈവഴികളായി ഒഴുകി വേമ്പനാട്ടുകായലിലാണ് സംഗമിക്കുന്നത്. മൂവാറ്റുപുഴയാറിലെയും കരിയാറിലെയും ജലം തോടുകളിലേക്കും കൈത്തോടുകളിലേക്കും ഒഴുകിയെത്തുന്നതുകൊണ്ടാണ് വൈക്കത്തെ കാർഷികമേഖല ഹരിതാഭമാകുന്നത്. വൈക്കം,ചേർത്തല താലൂക്കുകളിലടക്കം നിരവധി പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നത് മൂവാറ്റുപുഴയാറിലെ വെള്ളൂരിലെ ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നാണ്. പുഴയിലെ വെള്ളം മലിനമാകുന്നത് വേമ്പനാട്ടുകായലിനെ വിഷമയമാക്കുന്നതിനൊപ്പം കിണർ, കുളങ്ങളടക്കമുള്ള കുടിവെള്ള സ്രോതസുകളെയും ഉപയോഗശൂന്യമാക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പുഴയിൽ കുളിക്കാൻ ഇറങ്ങുന്നവരുടെ ദേഹം ചൊറിഞ്ഞു തടിക്കുകയാണ്. പുഴയിലെ രാസമാലിന്യത്തിന്റെ അളവുവർധിച്ചത് മത്സ്യസമ്പത്തിന്റെ നാശത്തിന് ഇടയാക്കുകയും മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കമ്പനി മാലിന്യ സംസ്കരണത്തിനു ഫലപ്രദമായ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഇതിനകം പലതവണ സമരം നടത്തി.…
Read MoreCategory: Kochi
അമ്പലമേട് പോലീസ് സ്റ്റേഷനില്‍ അതിക്രമം; പ്രതികളുടെ അമ്മയ്ക്കും ഭാര്യമാര്‍ക്കും എതിരേ കേസ്
കൊച്ചി: എറണാകുളം അമ്പലമേട് പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ നടത്തിയ അതിക്രമത്തില്‍ പ്രതികളുടെ അമ്മയ്ക്കും ഭാര്യമാര്‍ക്കും എതിരേ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ചു, ഡ്യൂട്ടി തടസപ്പെടുത്തി, പോലീസിനെ അസഭ്യം പറഞ്ഞു തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അമ്പലമേട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ആര്. സനീഷ് പറഞ്ഞു. അമ്പലമേട് പോലീസ് സ്റ്റേഷന് പരിധിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റില്‍ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് അഖില്‍ ഗണേഷ്, അജിത് ഗണേഷ്, ആദിത്യന് എന്നീ യുവാക്കളെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ അഖില്‍ ഗണേഷ്, അജിത് ഗണേഷ് എന്നിവര്‍ സഹോദരങ്ങളാണ്. അഖിലിനെതിരേ വിവിധ സ്റ്റേഷനുകളിലായി 17 കേസുകള്‍ നിലവിലുണ്ട്. കാപ്പാ കേസിലെ പ്രതിയുമാണ് ഇയാള്‍. അജിത്തിനെതിരെ 14 കേസുകളുമുണ്ട്. ആദിത്യനെതിരേ കേസുകള്‍ ഉണ്ടായിരുന്നില്ല.
Read More“ഈ അധമകുല ജാതന് അങ്ങയുടെ പിന്നില്‍ തന്നെയുണ്ടാകും’: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ നടന് വിനായകന്
കൊച്ചി: ഉന്നതകുല ജാതര്‍ ആദിവാസി വകുപ്പ് ഭരിക്കണം എന്ന വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടന് വിനായകന് രംഗത്ത്. ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് സുരേഷ് ഗോപിയുടെ കുടുംബ ഫോട്ടോ അടക്കം ഇട്ട് വിനായകന്റെ പ്രതികരണം. “അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാന്‍ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം. ഈ അധമ കുല ജാതന് അങ്ങയുടെ പിന്നില്‍ തന്നെയുണ്ടാകും. ജയ് ഹിന്ദ്.’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വിനായകന് എഴുതിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ കുടുംബ ഫോട്ടോയും, അടുത്തിടെ വിവാദമായ വിനായകന് ഫളാറ്റില്‍ നിന്നും നടത്തിയ നഗ്നത പ്രദര്‍ശനത്തിന്റെ ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമര്‍ശം സുരേഷ് ഗോപി പിന്നീട് പിന്‍വലിച്ചിരുന്നു. പിന്നോക്ക വിഭാഗക്കാരുടെ കാര്യം നോക്കാന്‍ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ…
Read Moreലഹരി വേട്ട: പ്രതികള്‍ക്ക് ലഹരിമരുന്ന് നല്‍കിയവര്‍ക്കായി അന്വേഷണം
കൊച്ചി: പശ്ചിമകൊച്ചിയില്നിന്നു ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ മഹാരാഷ്ട്ര പൂനെ സ്വദേശി അയിഷ ഗഫാര്‍ സെയ്തിന് ലഹരി മരുന്ന് എത്തിച്ചു നല്‍കിയവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഇവരുടെ പങ്കാളി മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീഖുമായി ചേര്‍ന്ന് മട്ടാഞ്ചേരിയിലെ ഒരു ഹോട്ടലില്‍ ലഹരി ഇടപാട് നടത്തി വരുന്നതിനിടെയാണ് ഇവരടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലടക്കം ലഹരി വില്‍പ്പന നടത്തിയിരുന്ന ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്കിയവരെയാണ് ഇനി പിടികൂടാനുള്ളത്. പൂനെ സ്വദേശിനി അയിഷ എന്തിന് കേരളത്തിലെത്തി. റിഫാസുമായി ബന്ധപ്പെട്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളിലടക്കം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. നാല് കേസുകളിലായാണ് ആറ് പേര് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മട്ടാഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് കേസുകളും ഫോര്‍ട്ട്കൊച്ചി, പള്ളുരുത്തി സ്റ്റേഷന് പരിധിയില്‍ ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊച്ചി സിറ്റി…
Read Moreവിദ്യാര്‍ഥിയുടെ ആത്മഹത്യ: ഇന്‍സ്റ്റഗ്രാം ചാറ്റ് ഡിലീറ്റ് ചെയ്തു; അന്വേഷണത്തിന് വെല്ലുവിളികള്‍
കൊച്ചി: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥി ഫ്ലാറ്റില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട റാഗിംഗ് പരാതി അന്വേഷിക്കുന്നതില്‍ പോലീസിന് മുന്നില്‍ വെല്ലുവിളികളേറെ. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നത് എളുപ്പമല്ലെന്ന നിലപാടിലാണ് പോലീസ്. റാഗിംഗ് ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ലാത്ത പശ്ചാത്തലത്തില്‍ അന്വേഷണം കരുതലോടെ നീക്കാനാണ് പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നത്. മിഹര്‍ അഹമ്മദിന്റെ മരണം സഹപാഠികളുടെ കൊടുംക്രൂരതയെത്തുടര്ന്നാണെന് ആരോപണവുമായി മാതാവ് രംഗത്തെത്തിയിരുന്നു. മിഹറിന്റെ മരണത്തിന് പിന്നാലെ ജസ്റ്റീസ് ഫോര്‍ മിഹര്‍ എന്ന പേരില്‍ വിദ്യാര്‍ഥികളുടേതെന്നു കരുതുന്ന ഒരു ഇസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നു. അതില്‍ സ്കൂളില്‍ നടന്ന സന്ദേശങ്ങളെക്കുറിച്ച് വന്നിരുന്നു. എന്നാല്‍ നിലവില്‍ ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഇതോടെ കുട്ടിയുടെ മരണത്തില്‍ ആരോപണ വിധേയരായ വിദ്യാര്‍ഥികള്‍ ആരെന്ന സൂചന പോലീസിനും ലഭിച്ചിട്ടില്ല. സ്കൂളിലെ ശുചിമുറിയില്‍ എത്തിച്ച് മിഹറിനെ ഉപദ്രവിച്ചെന്ന കുടുംബത്തിന്റെ പരാതിയിലും പോലീസിന്…
Read Moreവ്യാജ ആധാര്‍ കാര്‍ഡ് ; എറണാകുളം പറവൂരില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍
കൊച്ചി/പറവൂർ: വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കേരളത്തിലെത്തിയ 27 ബംഗ്ലാദേശികള്‍ പിടിയില്‍. എറണാകുളം വടക്കന്‍ പറവൂർ മന്നത്തുനിന്നാണ് ഇവര്‍ പിടിയിലായത്. ഇവിടത്തെ ഒരു വീട്ടില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. എറണാകുളം റൂറല്‍ പോലീസും തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായുള്ള റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേനയായിരുന്നു താമസം. പലര്‍ക്കും മതിയായ രേഖകള്‍ ഇല്ലായിരുന്നു.2024 ഫെബ്രുവരി മുതൽ ഇവിടെ താമസിക്കുന്നവരാണ് പലരും. ഇന്ന് പുലർച്ചെ ഒരു മണിയോടെ പറവൂർ,വരാപ്പുഴ, പുത്തൻവേലിക്ക പോലീസിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന. സെയ്ദ് മുഹമ്മദ് എന്ന എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുത്ത ഹർഷാദ് ഹുസൈൻ എന്നയാൾ ഇവരെ ഇവിടെ താമസിപ്പിച്ചിരിക്കുകയായിരുന്നു.കൂലിവേല മുതൽ കെട്ടിട നിർമാണം ഉൾപ്പെടെ വിദഗ്ധ തൊഴിലിൽ ഏർപ്പിട്ടിരുന്നവരാണ് കസ്റ്റഡിയിലുള്ളവരിൽ എല്ലാവരും. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കുമെന്ന്…
Read More“നിരന്തരം അപമാനിക്കുന്നു’; ഹണി റോസിന്റെ പുതിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരേ വീണ്ടും കേസ്
കൊച്ചി: നടി ഹണി റോസിന്റെ പുതിയ പരാതിയില്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നുവെന്നാണ് നടിയുടെ പരാതി.ജനുവരി 11നാണ് നടി രാഹുല്‍ ഈശ്വറിനെതിരേ നിയമ നടപടിയുമായി രംഗത്തെത്തിയത്. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരേ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്ന് കാണിച്ചാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബര്‍ ഇടങ്ങളില്‍ ആളുകള്‍ തനിക്കെതിരെ തിരിയാന്‍ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണെന്നും നടി പറഞ്ഞു.പരാതിയ്ക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പോലീസ്…
Read Moreവാട്സാപ്പിലൂടെ ചെറിയ ജോലി, വലിയ ശമ്പളം; വ്യാജ ജോലിവാഗ്ദാനങ്ങളില്‍ വീഴല്ലേയെന്ന് പോലീസ്
കൊച്ചി: വീട്ടിലിരുന്ന് ചെറിയ ഓണ്‍ലൈന്‍ ജോലി ചെയ്ത് വലിയ ശമ്പളം നേടാമെന്ന വ്യാജ ജോലി വാഗ്ദാനങ്ങളില്‍ പെട്ടുപോകല്ലേയെന്ന് പോലീസ് മുന്നറിയിപ്പ്. ഇത്തരം മോഹനവാഗ്ദാനങ്ങളില്‍ അകപ്പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൊബൈല്‍ഫോണിലേക്ക് സന്ദേശം എത്തുംവീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്നു പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങള്‍ തട്ടിപ്പു സംഘങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് നടത്തുന്നത്. മൊബൈല്‍ ഫോണിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തില്‍ ചെറിയ ടാസ്ക് നല്‍കും. അത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കും എന്ന് അറിയിക്കും. ടാസ്ക് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെടും. തട്ടിപ്പാണെന്ന് മനസിലാക്കാതെ വലിയ ശമ്പളം പ്രതീക്ഷിച്ച് തൊഴില്‍ ദാതാവ് അവര്‍ പറയുന്ന പണം നല്‍കും. എന്നാല്‍ ടാസ്ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ…
Read Moreവീണ്ടും സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതി; സനല്‍കുമാര്‍ ശശിധരനെതിരേ നടി അമേരിക്കയിലും പരാതി നല്‍കും
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന മലയാളത്തിലെ പ്രമുഖ നടിയുടെ പരാതിയില്‍ വീണ്ടും കേസ് നേരിടുന്ന സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരേ നടി അമേരിക്കന്‍ പോലീസില്‍ പരാതി നല്‍കും. നടി വൈകാതെ പരാതി നല്‍കുമെന്ന് കൊച്ചി സിറ്റി പോലീസ് പറഞ്ഞു. സനല്‍കുമാര്‍ കുറച്ചു മാസങ്ങളായി അമേരിക്കയിലാണെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. ഇയാളെ നാട്ടിലെത്തിക്കുന്നതിനായി അമേരിക്കന്‍ കോണ്‍സുലേറ്റിനെ സമീപിക്കാന്‍ ശ്രമം തുടങ്ങിയതായി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.നടിയുടെ പരാതിയില്‍ ജാമ്യമില്ല വകുപ്പുകളാണ് സനല്‍കുമാര്‍ ശശിധരന് എതിരെ ചുമത്തിയിരിക്കുന്നത്. പിന്തുടര്ന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ വകുപ്പിലാണ് എളമക്കര പോലീസ് കേസെടുത്തത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നടി ഇ- മെയില്‍ ആയി അയച്ച പരാതി എളമക്കര പോലീസിനു കൈമാറുകയായിരുന്നു. നേരത്തെ ഉണ്ടായ സമാന പരാതിയില്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ് രണ്ടാമത്തെ കേസ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസമായി നടിയെ പരാമര്‍ശിച്ചും…
Read Moreസ്വർണത്തട്ടിപ്പ്; തട്ടിക്കൊണ്ടുപോയ മൈസൂരു സ്വദേശിയെ പോലീസ് രക്ഷിച്ചു; ആലുവക്കാരായ ഏഴുപേർ പിടിയിൽ
ആലുവ: സ്വർണത്തട്ടിപ്പിന്റെ പേരിൽ പട്ടാപ്പകൽ ആലുവ ക്രൈംബ്രാഞ്ച് ഓഫീസിന് പിന്നിൽനിന്ന് ഏഴംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ മൈസൂർ സ്വദേശിയെ മണിക്കൂറുകൾക്കുള്ളിൽ റൂറൽ പോലീസ് കണ്ടെത്തി. ഏഴു പ്രതികളും രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലായി. എൻഎഡി സ്വദേശികളായ അൽത്താഫ്, മുഹമ്മദ് അമൽ, ആദിൽ, ഉളിയന്നൂർ സ്വദേശി ആരിഫ്, കടുങ്ങല്ലൂർ സ്വദേശികളായ ഹൈദ്രോസ്, സിജോ ജോസ്, ഫാസിൽ എന്നിവർ ചേർന്നാണ് ആലുവ പൈപ്പ് ലൈൻ റോഡിൽനിന്ന് മൈസൂർ സ്വദേശി ഗോമയ്യയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് ദൃക്സാക്ഷിയായ ലോട്ടറി കച്ചവടക്കാരൻ വണ്ടിയുടെ നമ്പറടക്കം പോലീസിനെ അറിയിച്ചതാണ് പോലീസ് സഹായകമായത്. പൈപ്പ് റോഡിൽ ജില്ലാശുപത്രിയുടെ മോർച്ചറിയ്ക്ക് മുന്നിൽ ഇന്നലെ രാവിലെ 11 നാണ് സംഭവം നടന്നത്. കർണാടക സ്വദേശിയായ ഗോമയ്യയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുന്നത് കണ്ട ലോട്ടറി കച്ചവടക്കാരനാണ് ഉടൻ വിവരം പോലീസിനെ വിളിച്ചറിയിച്ചത്. കെഎൽ 7 സി എഫ് 6971, കെ…
Read More