കൊല്ലം: രാജ്യത്ത് ട്രെയിനുകൾ വഴി കുട്ടികളെ കടത്തിക്കൊണ്ട് പോകുന്നത് വ്യാപകം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത്തരത്തിൽ കടത്തിക്കൊണ്ടുവന്ന 57,564 കുട്ടികളെ റെയിൽവ സുരക്ഷാ സേന മാഫിയാ സംഘങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തി.ഇവരിൽ 18,172 പേർ പെൺകുട്ടികളാണ്. ബാലവേലയ്ക്കും ലൈംഗിക ചൂഷണങ്ങൾക്കും വേണ്ടിയാണ് കേരളത്തിൽ അടക്കം എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള സംഘം കുട്ടികളെ കടത്തിക്കൊണ്ട് വരുന്നത്. ആർപിഎഫ് രക്ഷപ്പെടുത്തിയവരിൽ 80 ശതമാനം കുട്ടികളെയും നിയമാനുസൃതമായി അവരുടെ കുടുംബങ്ങളിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു. 2022 മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ മാത്രം 2300-ൽ അധികം കുട്ടികളെ രക്ഷപ്പെടുത്താനും ആർപിഎഫിന്റെ പഴുതടച്ചുള്ള പരിശോധനകൾ വഴി സാധിച്ചു. മാത്രമല്ല കുട്ടിക്കടത്ത് റാക്കറ്റിന് നേതൃത്വം നൽകുന്നവരും ഏജന്റുമാരുമടക്കം 674 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.കുട്ടിക്കടത്ത് തടയുന്നതിനായി ഇന്ത്യൻ റെയിൽവേയും കേന്ദ്ര സർക്കാരിന്റെ വനിതാ ശിശു വികസന മന്ത്രാലയവും സഹകരിച്ച് പുതിയ പദ്ധതികൾക്ക് രൂപം നൽകിക്കഴിഞ്ഞു.…
Read MoreCategory: Kollam
അധ്യാപികയായ മലയാളി യുവതിയുടെ മരണം; കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ
കൊല്ലം: മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലിലെ ശുചീന്ദ്രത്ത് ജീവനൊടുക്കിയ സംഭവം കൊലപാതകമെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്ത്. ശ്രുതിയുടെ മരണം കൊലപാതകം എന്ന് സംശയിക്കുന്നതായി അച്ഛൻ ബാബു മാധ്യമങ്ങളോടു പറഞ്ഞു. അന്യനാട്ടുകാർ ആയതിനാൽ നഗർകോവിൽ പോലീസിൽ നിന്ന് അനുകൂല പ്രതികരണം ഒന്നും ലഭിക്കുന്നില്ലെന്നും പിതാവ് ആരോപിച്ചു. മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യയുടെ ലക്ഷണങ്ങളില്ല. രാവിലെ ക്ഷേത്രത്തിൽ പോയി സന്തോഷത്തോടെയാണ് തിരിച്ചുവന്നത്. ശ്രുതിയുടെ ഭർത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങി കാത്തിരിക്കുമ്പോഴാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും ബാബു പറഞ്ഞു. മകളുടെ വരവ് കാത്തിരിക്കുമ്പോഴാണ് മൃതദേഹം കാണേണ്ടിവന്നത്. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്നാണ് ശ്രുതി മാതാപിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി (24) ആണ് ജീവനൊടുക്കിയത്. ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്ക് ആറുമാസം മുന്‍പാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത്…
Read Moreരാത്രിയാത്രകൾക്കായി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ജനുവരി മധ്യത്തോടെ സർവീസിന്
കൊല്ലം: രാത്രിയാത്രകൾക്കായി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ അനാഛാദനം ചെയ്തു. കമ്മീഷനിംഗ് ഉടൻ ഉണ്ടാകുമെങ്കിലും 2025 ജനുവരി മധ്യത്തോടെ സർവീസിന് സജ്ജമാകുമെന്നാണ് സൂചനകൾ.ചെന്നെയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ കഴിഞ്ഞ ദിവസമാണ് സ്ലീപ്പർ പതിപ്പിന്റെ പ്രോട്ടോടൈപ്പ് അനാവരണം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ റെയിൽവേ മന്ത്രാലയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. കോച്ചുകൾ കർശന പരിശോധനയ്ക്കും സുരക്ഷാ പരീക്ഷണങ്ങൾക്കുമായി ലക്നൗവിലെ റിസർച്ച് ഡിസൈൻ ആൻ്റ് സ്റ്റാൻഡാർഡ് ഓർഗനൈസേഷനിൽ (ആർഡിഎസ്ഒ) അയക്കും. നവംബർ 15-നകം കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.കോച്ചുകളുടെ നിർമാണ ചുമതല ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിനായിരുന്നു. ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലെ എൻജിനീയർമാരാണ് ഇവ രൂപകൽപ്പന ചെയ്തത്. പൂർണമായും ശീതീകരിച്ച 16 കോച്ചുകളാണ് വന്ദേ സ്ലീപ്പറിൽ ഉള്ളത്. 11 ത്രീ ടയർ, നാല് ടൂ ടയർ, ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.823 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം…
Read Moreസമയത്തു പണം കിട്ടുന്നില്ല ; ദയനീയാവസ്ഥ ഒഴിവാക്കാൻ കെഎസ്ആർടിസി ഇനി ചെക്കുകൾ സ്വീകരിക്കില്ല
ചാത്തന്നൂർ: ഇടപാടുകാർ നല്കുന്ന ചെക്കുകൾ മടങ്ങുന്നതിനാൽ ബാങ്കുകൾ ഈടാക്കുന്ന ബൗൺസിംഗ് ചാർജ് ഇനത്തിലും കെ എസ് ആർടിസിക്ക് നഷ്ടമുണ്ടാകുന്നു. ഇനി മേലാൽ ഇടപാടുകാരിൽ നിന്നും ചെക്കുകൾ സ്വീകരിക്കരുതെന്ന് യൂണിറ്റ് അധികൃതർക്ക് ഫിനാൻസ് അഡ്വൈസറുടെ കർശന നിർദ്ദേശം. ഡിമാൻ്റ് ഡ്രാഫ്റ്റ് ആയി മാത്രമേ തുകകൾ സ്വീകരിക്കാവൂ. ടിക്കറ്റിതര വരുമാനങ്ങളായ പരസ്യം, കെട്ടിട -കടമുറി വാടക, ബസുകൾ വിവിധാവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതിന്റെ ചാർജ് തുടങ്ങിയവയ്ക്കാണ് ഇടപാടുകാർ ചെക്കുകൾ നല്‍കുന്നത്. ഇത് ബാങ്കിൽ നല്ക്കുമ്പോൾ മതിയായ തുകയില്ലെന്ന കാരണത്താൽ മടങ്ങുന്നുണ്ട്.മടങ്ങുന്ന ചെക്കുകൾക്ക് ബൗൺസിംഗ് ചാർജ് എന്ന പിഴ ബാങ്കുകൾ കെ എസ് ആർടിസിയിൽ നിന്നും ഈടാക്കുന്നുണ്ട്. ചെക്ക് സ്വീകരിക്കുന്നത് മൂലം സമയത്ത് പണം കിട്ടാതിരിക്കുകയും പിഴ ഒടുക്കുകയും ചെയ്യേണ്ട ദയനീയാവസ്ഥ ഒഴിവാക്കാനാണ് തീരുമാനം ഇടപാട് പ്രക്രിയ ലഘൂകരിക്കാനും ക്ലിയറൻസിന്റെ പ്രോസസിംഗ് സമയം ലാഭിക്കാനും പിഴ ഉൾപ്പെടെയുള്ള ചാർജുകൾ ബാങ്കുകൾ ഈടാക്കുന്നത് ഒഴിവാക്കാനുമാണ് ചെക്കുകൾ…
Read Moreതിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം നോർത്ത്-ബംഗളൂരു ഏകദിന ദീപാവലി സ്പെഷൽ ട്രെയിൻ
കൊല്ലം: ദീപാവലി കഴിഞ്ഞുള്ള തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) – ബംഗളൂരു റൂട്ടിൽ ഇരുദിശകളിലും റെയിൽവേ ഏകദിന സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. അന്ത്യോദയ ദീപാവലി സ്പെഷൽ എന്നാണ് ട്രെയിനിൻ്റെ പേര്. 15 ജനറൽ കോച്ചുകൾ ഉണ്ടാകും. ഇതിൽ ഒരെണ്ണം അംഗ പരിമിതർക്കായി സംവരണം ചെയ്തതാണ്. ട്രെയിൻ നമ്പർ 06039 കൊച്ചുവേളി – ബംഗളുരു സ്പെഷൽ നവംബർ നാലിന് വൈകുന്നേരം 6.05 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55 ബംഗളുരുവിൽ എത്തും. തിരികെയുള്ള സർവീസ് (06040) നവംബർ അഞ്ചിന് ഉച്ചയ്ക്ക് 12.45 ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ അഞ്ചിന് കൊച്ചുവേളിയിൽ എത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Read Moreഅമൃത് ഭാരത് സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ
കൊല്ലം: അമൃത് ഭാരത് സീരീസിൽ സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ആവശ്യത്തിനായി കൂടുതൽ കാര്യക്ഷമതയുള്ള ആദ്യത്തെ ഏയ്റോ ഡൈനാമിക് ഇലക്ട്രിക് എൻജിനുകൾ ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം പുറത്തിറക്കി. പശ്ചിമ ബംഗാളിലെ ചിത്തരഞ്ജൻ ലോക്കോ മോട്ടീവ്സിലായിരുന്നു പ്രഥമ ജോഡി എൻജിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്. ഇതിന്റെ ചിത്രങ്ങൾ റെയിൽവേ മന്ത്രാലയം എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു.ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ അമൃത് ഭാരത് ട്രെയിനുകളുടെ എണ്ണം പരമാവധി കൂട്ടാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ഇതുവഴി സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതും കൂടുതൽ കാര്യക്ഷമതയുള്ളതുമായ യാത്രാ ഓപ്ഷനുകൾ ലഭ്യമാക്കും. ഇതിന്റെ ഭാഗമായാണ് സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകൾ അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.പുഷ് പുൾ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എൽഎച്ച്ബി കോച്ചുകളാണ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിലുള്ളത്. മികച്ച പ്രകടനവും വേഗതയും ലക്ഷ്യമിട്ട് നോൺ ഏസി കോച്ചുകൾ…
Read Moreകേരളം വഴി ഒരു സ്പെഷൽ ട്രെയിൻ സർവീസ് കൂടി; കച്ച്ഗുഡ – മരുത്വേശ്വർ റൂട്ടിലാണ് സർവീസ്
കൊല്ലം: കേരളം വഴി ഒരു ദ്വൈവാര എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് കൂടി ഓടിക്കാൻ റെയിൽവേ ബോർഡ് തീരുമാനം.കച്ച്ഗുഡ – മരുത്വേശ്വർ റൂട്ടിലാണ് സർവീസ്. സംസ്ഥാനത്ത് പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. കച്ച്ഗുഡ – മരുതേശ്വർ ട്രെയിൻ നവംബർ ഒന്നുമുതൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 6.05 ന് കച്ച്ഗുഡയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചകഴിഞ്ഞ് 2.05 ന് മരുതേശ്വറിൽ എത്തും.തിരികെയുള്ള സർവീസ് നവംബർ രണ്ടു മുതൽ ബുധൻ, ശനി ദിവസങ്ങളിൽ മരുതേശ്വറിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.40ന് കച്ച്ഗുഡയിൽ എത്തും. ഫസ്റ്റ് ക്ലാസ് ഏസി – ഒന്ന്, ടൂടയർ ഏസി – രണ്ട്, ത്രീ ടയർ ഏസി – ആറ്, സ്ലീപ്പർ ക്ലാസ് –…
Read Moreതിരുവനന്തപുരം നോർത്ത്-മുംബൈ ദീപാവലി സ്പെഷൽ ട്രെയിൻ; ഡ്വാൻസ് റിസർവേഷൻ ഉണ്ടായിരിക്കും
കൊല്ലം: ദീപാവലി പ്രമാണിച്ചുള്ള തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം നോർത്ത് – (പഴയ കൊച്ചുവേളി ) മുംബൈ റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. ട്രെയിൻ നമ്പർ 01463 മുംബൈ ലോകമാന്യ തിലക് ടെര്‍മിനസ് -തിരുവനന്തപുരം നോര്‍ത്ത് ദീപാവലി സ്പെഷൽ ട്രെയിൻ 24 വ്യാഴാഴ്ച സർവീസ് ആരംഭിക്കും.നവംബർ 14 വരെ എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം നാലിന് മുംബൈ ലോകമാന്യ തിലക് ടെര്‍മിനസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാത്രി 8.45 ന് തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ എത്തും. കൊങ്കണ്‍ റെയില്‍വേ, മംഗലാപുരം ജംഗ്ഷന്, ഷൊർണൂര്‍, കോട്ടയം, കൊല്ലം വഴി ആണ് സർവീസ്. തിരികെയുള്ള ട്രെയിൻ നമ്പർ 01464 തിരുവനന്തപുരം നോര്‍ത്ത് – ലോകമാന്യ തിലക് ടെർമിനസ് സ്പെഷൽ ട്രെയിൻ ശനിയാഴ്ച വൈകുന്നേരം 4.20 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട്…
Read Moreവേണാട് എക്സ്പ്രസിലെ തിരക്ക്; കൊല്ലം-എറണാകുളം മെമു ശനിയാഴ്ചയും സർവീസ് നടത്തും
കൊല്ലം: വേണാട് എക്സ്പ്രസിലെ തിരക്ക് ഒഴിവാക്കാൻ ആരംഭിച്ച കൊല്ലം- എറണാകുളം മെമു ട്രെയിൻ ശനിയാഴ്ചയും സർവീസ് നടത്തും. ഇതു സംബന്ധിച്ച റെയിൽവേയുടെ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ഈ വണ്ടിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് ഏറെ ആശ്വാസം നൽകും. താത്കാലിക സംവിധാനം എന്ന നിലയിൽ ആഴ്ചയിൽ തിങ്കൾ മുതൽ വെള്ളി വരെയാണ് മെമു ഇപ്പോൾ സർവീസ് നടത്തുന്നത്. മാത്രമല്ല ഈ ട്രെയിൻ നവംബർ 29 വരെ മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൻ്റെ കാലാവധിയും ദീർഘിപ്പിക്കും.മെമു റേക്കിന്റെ അഭാവമാണ് കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിന് തടസമാകുന്നതെന്ന് കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയെ റെയിൽവേ സഹമന്ത്രി വി. സോമണ്ണ അറിയിക്കുകയുണ്ടായി. പുനലൂരിൽനിന്ന് കൊല്ലം വഴി എറണാകുളത്തേയ്ക്ക് മെമു സർവീസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെയും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള സംഘടനകളുടെയും പ്രധാന ആവശ്യം.ഇത് റെയിൽവേ ബോർഡിന്റെ…
Read Moreതിരുവനന്തപുരം-മംഗളുരു എക്സ്പ്രസും എൽഎച്ച്ബി കോച്ചിലേക്ക്; സ്റ്റേഷനുകളുടെ പേരുമാറ്റം പ്രാബല്യത്തിൽ
കൊല്ലം: തിരുവനന്തപുരം -മംഗളുരു എക്സ്പ്രസ് ട്രെയിനുകളും (16347/16348) ആധുനിക സൗകര്യങ്ങളുള്ള എൽഎച്ച്ബി കോച്ചുകളിലേയ്ക്ക് മാറുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വണ്ടിയിൽ 16 മുതലും തിരികെയുള്ള സർവീസിൽ 17 മുതലും ഇത് പ്രാബല്യത്തിൽ വരും. നിലവിൽ ഈ വണ്ടികളിൽ 23 കോച്ചുകളാണ് ഉണ്ടായിരുന്നത്. എൽഎച്ച്ബിയിലേക്ക് മാറുമ്പോൾ 22 കോച്ചുകളേ ഉണ്ടാകൂ. സ്റ്റേഷനുകളുടെ പേരുമാറ്റം പ്രാബല്യത്തിൽകൊല്ലം: തിരുവനന്തപുരത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റം ഇന്നലെ മുതൽ പ്രാബല്യത്തിലായി.കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്ന പേരിലും നേമം സ്റ്റേഷൻ തിരുവനന്തപുരം സൗത്ത് എന്നുമാണ് മാറിയിട്ടുള്ളത്. ഇതു സംബന്ധിച്ച അറിയിപ്പ് റെയിൽവേ മന്ത്രാലയം ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും കൈമാറിക്കഴിഞ്ഞു. അതേ സമയം റെയിൽവേയുടെ ഔദ്യോഗിക ആപ്പ് ആയ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻറ്റിഇഎസ്) പേരുമാറ്റം ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല.
Read More