വീട്ടമ്മ മരിച്ച നിലയിൽ; മകൻ ഒളിവിൽ; കൊലപാതകമെന്ന് സംശയം

കൊല്ലം കുണ്ടറ പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര പുഷ്പവിലാസം വീട്ടിൽ പുഷ്പലത (45) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പിതാവ് ആന്‍റണിയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മകൻ അഖിൽ കുമാറിനെ (25) കാണാനില്ല. മകൾ വീട്ടിലേക്ക് ഫോൺ വിളിച്ചിട്ടു ആരും എടുത്തില്ല. കുറേ നേരമായിട്ടും തിരികെ വിളിയൊന്നും കാണാത്തതിൽ പരിഭിമിച്ച് അടുത്തുളള ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് സമീപവാസിയായ ബന്ധു അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ചനിലയിൽ പുഷ്പലതയെ കണ്ടെത്തിയത്. മകൻ ഉപദ്രവിക്കുന്നുവെന്ന് ഇരുവരും കഴിഞ്ഞ ദിവസം പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി മകൻ അഖിലിന് താക്കീത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുഷ്പലതയെ വീടുനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഖിലിനു വേണ്ടി കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

Read More

ആശ്രമവാസിയായ സ്വാമിയുടെ മുഖത്ത് മുളക്പൊടിയെറിഞ്ഞ് ആക്രമണം; ആശ്രമം വിട്ടുപോകണമെന്ന് ആക്രോശം; അന്വേഷണം ശക്തമാക്കി പോലീസ്

കൊല്ലം: ആശ്രമവാസിയായ സ്വാമിയെ ആശ്രമത്തിനുള്ളിൽ മർദിച്ചതായി പരാതിയിൽ റൂറൽ പോലീസ് അന്വേഷണം ശക്തമാക്കി. സദാനന്ദപുരം അവധൂതാ ശ്രമത്തിലെ അന്തേവാസി രാമാനന്ദഭാരതിക്കാണ് മർദനമേറ്റത്.ഇത് സംബന്ധിച്ച് കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സംഭവം. ആശ്രമത്തിലെത്തിയ അജ്ഞാതൻ കണ്ണിൽ മുളക് പൊടി എറിഞ്ഞ ശേഷം തലങ്ങും വിലങ്ങും അടിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ആശ്രമം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടതായും സ്വാമി പറഞ്ഞു. സ്വാമി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആശ്രമവും ആശ്രമ ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്. വയോധികനായ മഠാധിപതിക്കും സഹായിയായ സ്വാമിക്കും മാനേജർക്കും മാത്രമേ ആശ്രമത്തിൽ പ്രവേശനം പാടുള്ളുവെന്ന് കോടതി ഉത്തരവുണ്ട്. ഇത് ലംഘിച്ച് നിരവധി പേർ ഇപ്പോഴിവിടെ തമ്പടിച്ചിട്ടുണ്ട്. അപരിചിതരാണ് ഇവരെല്ലാമെന്ന് നാട്ടുകാർ പറയുന്നു. ആശ്രമഭൂമി കൈയേറ്റമാണ് കടന്നു കൂടിയിട്ടുള്ളവരുടെ ലക്ഷ്യമെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നും സ്ഥലം സന്ദർശിച്ച…

Read More

കെഎസ്ആർടിസി സർവീസ് മുടക്കം പകുതിയായി കുറഞ്ഞു; പരിഷ്കാരങ്ങൾ ഫലപ്രാപ്തിയിലേക്ക്

ചാത്തന്നൂർ: കെഎസ്ആർടിസി ബസ് സർവീസുകളുടെ മുടക്കം (ഓഫ് റോഡ്) പകുതിയായി കുറഞ്ഞു. കെഎസ്ആർടിസി ബസുകളുടെ ഓഫ് റോഡ് നിരക്ക് പരമാവധി കുറച്ച് 5 ശതമാനത്തിൽ നിലനിർത്തുന്നതിന്‍റെ ഭാഗമായി ആരംഭിച്ച പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ് എന്നാണ് സൂചന. കഴിഞ്ഞ ജനുവരിയിൽ ഓഫ് റോഡ് നിരക്ക് 1000 ആയിരുന്നത് ഓഗസ്റ്റിൽ 500 ന് താഴെ എത്തിക്കുവാനായി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സെൻട്രൽ റീജണൽ വർക്ഷോപ്പുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുകയും കൃത്യസമയങ്ങളിൽ ആവശ്യമായ സ്പെയർപാർട്സ് ലഭ്യമാക്കുകയും ആവശ്യമായ മെക്കാനിക്കുകളെ ലഭ്യമാക്കുകയും വർക്ക് ഷോപ്പുകളിൽ മെക്കാനിക്കൽ ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എൻജിൻ, ഗിയർ ബോക്സ്, ക്രൗൺ ആൻഡ്‌ വീൽ, സബ് അസംബ്ലി അടക്കമുള്ളവയ്ക്ക് പ്രൊഡക്ഷൻ ടാർജറ്റ് നൽകി പ്രൊഡക്ടിവിറ്റി വർദ്ധിപ്പിക്കുവാനുമായതാണ് അതിവേഗം ഓഫ് റോഡ് കുറയ്ക്കുന്നതിനായി സാധിച്ചിച്ചുള്ളത്. ബസുകളുടെ കൃത്യമായ പീരിയോഡിക് മെയിന്‍റനൻസ്, എൻജിൻ അടക്കമുള്ള യൂണിറ്റുകൾ ലൈഫിന് അനുസരിച്ചുള്ള…

Read More

20 കോച്ചുകളുള്ള വന്ദേഭാരത് വരുന്നു; ട്രയൽ റൺ നടത്തി; അഹമ്മദാബാദിനും മുംബൈ സെൻട്രലിനും മധ്യേയുള്ള പരീക്ഷണ ഓട്ടം വിജയം

കൊല്ലം: രാജ്യത്തുടനീളം 20 കോച്ചുകൾ ഉള്ള വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ ആരംഭിക്കാൻ റെയിൽവേ തയാറെടുക്കുന്നു.ഇതിനു മുന്നോടിയായി 20 കോച്ചുകൾ ഉള്ള വന്ദേ ഭാരതിന്‍റെ ട്രയൽ റൺ കഴിഞ്ഞ ദിവസം നടന്നു.അഹമ്മദാബാദിനും മുംബൈ സെൻട്രലിനും മധ്യേ ആയിരുന്നു പരീക്ഷണ ഓട്ടം. അഹമ്മദാബാദിൽനിന്നു രാവിലെ ഏഴിനു പുറപ്പെട്ട പരീക്ഷണ ട്രെയിൻ ഉച്ചയ്ക്ക് 12.15 ന് മുംബൈയിൽ എത്തി. 130 കിലോമീറ്റർ വേഗതയിലാണ് വണ്ടി ഓടിയത്. ട്രയൽ റൺ വിജയകരമായിരുന്നുവെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.20 കോച്ചുകൾ ഉള്ള വന്ദേ ഭാരത് എക്സ് പ്രസ് ട്രെയിൻ ആദ്യം സർവീസ് നടത്തുക അഹമ്മദാബാദ് – മുംബൈ സെൻട്രൽ റൂട്ടിൽ ആയിരിക്കുമെന്നും അവർ സൂചിപ്പിച്ചു. നിലവിൽ ചില പ്രധാന നഗരങ്ങളിൽ 16 കോച്ചുകൾ ഉള്ള വന്ദേ ഭാരത് എക്സ്പ്രസുകൾ സർവീസ് നടത്തുന്നുണ്ട്. മറ്റിടങ്ങളിൽ എട്ടു കോച്ചുകൾ ഉള്ള വന്ദേഭാരത് ആണ് ഓടുന്നത്. കേരളത്തിലും സമാനമായ…

Read More

എംസി റോഡിനു സമാന്തരമായി ഗ്രീൻഫീൽഡ് പാത; കേന്ദ്രത്തിന് അങ്ങനെയൊരു പദ്ധതിയില്ലെന്ന് മന്ത്രി നിതിൻ ഗഡ്കരി

കൊല്ലം: എംസി റോഡിന് സമാന്തരമായി ആറുവരി ഗ്രീൻഫീൽഡ് പാത നിലവിൽ നിർമിക്കാൻ കേന്ദ്ര സർക്കാരിനു പദ്ധതിയില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത , ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. കൊടിക്കുന്നിൽ സുരേഷ് എം പി ഈ വിഷയത്തിൽ ലോകസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കിയത്. ദേശീയ പാത 66 വികസിപ്പിക്കാൻ വലിയ സ്ഥലപരിമിതി ഉണ്ടായപ്പോഴാണ് ഇത്തരത്തിൽ എംസി റോഡിന് സമാന്തരമായി ഗ്രീൻഫീൽഡ് റോഡ് നിർമിക്കാനായുള്ള സാധ്യതകൾ ആരാഞ്ഞത്. എന്നാൽ സ്ഥലമെടുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതിനാൽ ഗ്രീൻഫീൽഡ് റോഡ് സംബന്ധിച്ച് തീരുമാനം കേന്ദ്രസർക്കാർ എടുക്കുന്നില്ല എന്നും മന്ത്രിയുടെ മറുപടിയിൽ സൂചിപ്പിച്ചു. ഇതോടെ ഗ്രീൻഫീൽഡ് ആറുവരി പാത നിർമാണം എന്ന ആശയം സമീപ ഭാവിയിലൊന്നും നടക്കില്ല എന്ന കാര്യം ഉറപ്പായി.ആലപ്പുഴ , കൊല്ലം ജില്ലകളിൽ വിവിധ പദ്ധതികൾക്ക് അനുമതി നൽകിയതായും മന്ത്രിയുടെ…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;  അവധിക്കാല ട്രെയിനുകളുടെ കാലാവധി ദീർഘിപ്പിച്ചു; റിസർവേഷൻ സൗകര്യം ലഭ്യമാണ്

കൊല്ലം: യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് അവധിക്കാല സ്പെഷൽ ട്രെയിനുകളുടെ കാലാവധി ദീർഘിപ്പിച്ച് റെയിൽവേ. 06085 എറണാകുളം -പറ്റ്ന പ്രതിവാര എക്സ്പ്രസ് (വെള്ളി) ഈ മാസം 16 മുതൽ സെപ്റ്റംബർ ആറുവരെ സർവീസ് നടത്തും. 06086 പറ്റ്ന- എറണാകുളം പ്രതിവാര എക്സ്പ്രസ് (തിങ്കൾ) സർവീസ് 19 മുതൽ സെപ്റ്റംബർ ഒമ്പത് വരെയും ദീർഘിപ്പിച്ചു. 06059 കോയമ്പത്തൂർ ബറൗണി എക്സ്പ്രസ് (ചൊവ്വ) 13 മുതൽ സെപ്റ്റംബർ മൂന്ന് വരെയും തിരികെയുള്ള സർവീസ് 06060 ബറൗണി – കോയമ്പത്തൂർ എക്സ്പ്രസ് (വെള്ളി) 16 മുതൽ സെപ്റ്റംബർ ആറു വരെയും നീട്ടി. 06063 കോയമ്പത്തൂർ – ധൻബാദ് എക്സ്പ്രസ് (വെള്ളി) 16 മുതൽ സെപ്റ്റംബർ ആറുവരെയും ദീർഘിപ്പിച്ചു. 06064 ധൻബാദ് -കോയമ്പത്തൂർ എക്സ്പ്രസ് സ്പെഷൽ (തിങ്കൾ) 19 മുതൽ സെപ്റ്റംബർ ഒമ്പത് വരെയും നീട്ടി. 06087 തിരുനെൽവേലി – ഷാലിമാർ എക്സ്പ്രസ് (വ്യാഴം)…

Read More

അഞ്ചലിൽ പട്ടാപ്പകൽ വീടു കുത്തിത്തുറന്നു കവർച്ച; സാഹസികമായി പ്രതികളെ കീഴടക്കി പോലീസ്; പിടിയിലായവരുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ

അഞ്ചല്‍ : ചിതറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അരിപ്പയിലെ വീട്ടില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയിൽ. തിരുവനന്തപുരം വെള്ളനാട് സ്വദേശി എറണാകുളം ബിജു എന്ന ബിജു, കൂട്ടാളി മലയന്‍കീഴ് സ്വദേശി സതീശന്‍ എന്നിവരേയാണ് ചിതറ പോലീസ് ഇന്നലെ രാത്രി പിടികൂടിയത്. കഴിഞ്ഞ മാസം 28 നാണ് നാടിനെ ഞെട്ടിച്ചു പട്ടാപ്പകല്‍ പ്രധാന പാതയോരത്തെ വീട്ടില്‍ മുന്‍വശത്തെ കതക് പൊളിച്ചു പത്തുപവന്‍ സ്വര്‍ണ്ണവും പണവും രേഖകളും കവര്‍ച്ച ചെയ്തത്. വീട്ടുകാര്‍ തൊട്ടടുത്ത് ബന്ധുവിന്‍റെ വീട്ടില്‍ പോയി മടങ്ങിവന്നപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. ഉടന്‍ സ്ഥലത്ത് എത്തിയ ചിതറ പോലീസ് തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. അരിപ്പമുതല്‍ തിരുവനന്തപുരം വരെയുള്ള നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. പിടിയിലായ എറണാകുളം ബിജു അറുപതോളം ക്രിമിനല്‍ കേസുകളില്‍പ്പെട്ട കൊടുംകുറ്റവാളിയാണ്. കൂട്ടാളി സതീശനും കവര്‍ച്ച അടക്കം അനവധി…

Read More

കേരളത്തിനു  വലിയ പ്രതീക്ഷ; വന്ദേമെട്രോ ട്രയൽ റൺ നാളെ ; പ്രധാന സ്റ്റേഷനുകളിൽ എല്ലാം സ്റ്റോപ്പ്

കൊല്ലം: മെമു ട്രെയിനുകളുടെ പരിഷ്കരിച്ച പതിപ്പായ വന്ദേ മെട്രോയുടെ രാജ്യത്തെ പ്രഥമ ട്രയൽ റൺ നാളെ ചെന്നൈയിൽ നടക്കും.ചെന്നൈ ബീച്ച് ജംഗ്ഷൻ സ്റ്റേഷൻ മുതൽ കാട്പാടി ജംഗ്ഷൻ സ്റ്റേഷൻ വരെയാണ് പരീക്ഷണ ഓട്ടം. റെയിൽവേയുടെ ചീഫ് സേഫ്റ്റി കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ട്രയൽ റണ്ണിന് നേതൃത്വം നൽകും. രാജ്യത്ത് ഹ്രസ്വദൂര റൂട്ടുകളിൽ വേഗമേറിയ വന്ദേ മെട്രോകൾ ഓടിത്തുടങ്ങുമ്പോൾ കേരളത്തിന് വലിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. സംസ്ഥാനത്ത് 10 റൂട്ടുകളിൽ വന്ദേ മെട്രോകൾ സർവീസ് ആരംഭിക്കാൻ റെയിൽവേ തയാറെടുക്കുന്നതായാണ് വിവരം.ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്ന് നാളെ രാവിലെ 9.30 ന് ട്രയൽ റൺ ആരംഭിക്കും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം 10.10 ന് വില്ലിവാക്കം സ്റ്റേഷനിൽ നിന്ന് കയറും. തുടർന്ന് 10.15 ന് അവിടുന്ന് പുറപ്പെടുന്ന പരീക്ഷണ വണ്ടി 11.15 ന് കാട്പാടി സ്റ്റേഷനിൽ എത്തും.…

Read More

സർവീസ് ലാഭകരമാക്കാനുള്ള അവസാനശ്രമം; മഡ്ഗാവ്-മംഗളൂരു വന്ദേഭാരത് കോഴിക്കോടുവരെ നീട്ടും

കൊല്ലം: ഗോവയിലെ മഡ്ഗാവിൽ നിന്ന് മംഗളൂരുവരെയുള്ള സെമി ഹൈസ്പീഡ് വന്ദേഭാരത് എക്സ്പ്രസ് (20646/20645) കോഴിക്കോട് വരെ നീട്ടാൻ റെയിൽവേ മന്ത്രാലയം തത്യത്തിൽ തീരുമാനിച്ചു.വണ്ടി കോഴിക്കോട് വരെ സർവീസ് ദീർഘിപ്പിക്കണമെന്ന് ഗോവയിലെ മലയാളി സമൂഹം പി.ടി.ഉഷ എംപിക്ക് നിവേദനം നൽകിയിരുന്നു. അവർ ഈ ആവശ്യം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. വണ്ടി നീട്ടുന്ന കാര്യത്തിൽ മന്ത്രി വ്യക്തമായ ഉറപ്പും നൽകി കഴിഞ്ഞു. ഓഗസ്റ്റ് മധ്യവാരത്തിനുള്ളിൽ വണ്ടി കോഴിക്കോടിന് നീട്ടുമെന്നാണ് ലഭ്യമാകുന്ന വിവരം. അങ്ങനെയെങ്കിൽ കേരളത്തിന് സ്ഥിരമായി ലഭിക്കുന്ന മൂന്നാം വന്ദേഭാരത് ആയിരിക്കും ഇത്. അതേ സമയം വണ്ടി ഷൊർണൂർ വരെ നീട്ടുന്ന കാര്യവും റെയിൽവേയുടെ സജീവ പരിഗണനയിലാണെന്ന് അറിയുന്നു. നിലവിൽ മഡ്ഗാവ് – മംഗളുരു വന്ദേഭാരത് സർവീസ് വൻ നഷ്ടത്തിലാണ് ഓടുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ സർവീസ് പിൻവലിക്കുന്നത് സംബന്ധിച്ച് റെയിൽവേയുടെ ഉന്നത തലങ്ങളിൽ ആലോചനയും നടന്നിരുന്നു.…

Read More

സ്റ്റേഷൻ കൺസൾട്ടേറ്റീവ് കമ്മിറ്റികൾ രൂപീകരിക്കാൻ റെയിൽവേ ബോർഡ് നിർദേശം

കൊല്ലം: പ്രധാന സ്റ്റേഷനുകളിൽ സ്റ്റേഷൻ കൺസൾട്ടേറ്റീവ് കമ്മിറ്റികൾ രൂപീകരിക്കാൻ റെയിൽവേ ബോർഡിന്‍റെ അടിയന്തര നിർദേശം. ഇതു സംബന്ധിച്ച സർക്കുലർ ബന്ധപ്പെട്ട സ്റ്റേഷൻ മാസ്റ്റർമാർക്ക് ലഭിച്ച് കഴിഞ്ഞു. ഇതിനായി വരുമാനത്തിന്‍റെയും യാത്രക്കാരുടെ എണ്ണത്തിന്‍റെ യും അനുപാതത്തിൽ സ്റ്റേഷനുകളെ മൂന്ന് കാറ്റഗറികളായി തരം തിരിച്ചിട്ടുണ്ട്. എൻഎസ്ജി- രണ്ട് (നോൺ സബർബൻ ഗ്രേഡ് ) സ്റ്റേഷനുകളിൽ ഒമ്പതും എൻഎസ്ജി- മൂന്ന് സ്റ്റേഷനുകളിൽ ഏഴും അംഗങ്ങൾ കമ്മിറ്റിയിൽ ഉണ്ടാകണമെന്നാണ് നിർദേശം. ഇതിന് താഴെയുള്ള മറ്റ് സ്റ്റേഷനുകളിൽ കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ച് ആയും നിജപ്പെടുത്തിയിട്ടുണ്ട്.കമ്മിറ്റികളിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നും പ്രത്യേക മാർഗനിർദേശമുണ്ട്. ചേംബർ ഓഫ് കൊമേഴ്സ്, ഇതര വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളെ കൂടാതെ പ്രദേശത്തെ പ്രമുഖ വ്യക്തികളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നാണ് സർക്കുലറിൽ പറയുന്നത്.നിലവിലെ വ്യവസ്ഥ അനുസരിച്ച് കമ്മിറ്റിയുടെ പ്രവർത്തന കാലാവധി രണ്ട് വർഷമാണ്. യോഗങ്ങൾ വിളിച്ച്…

Read More