അഞ്ചല്‍ : ബ്ലേഡ് മാഫിയയുടെ ഭീഷണിയെതുടർന്ന് വീടിനു പുറത്തിറങ്ങാനാകാതെ വീട്ടമ്മ. ഏരൂര്‍ പഞ്ചായത്തിലെ പാണയം വാര്‍ഡില്‍ മാവേലിക്കുന്നില്‍ ഉഷയാണ് ബ്ലേഡ് മാഫിയയുടെ ഭീഷണിയ്ക്കും മാനസിക പീഡനത്തിനും വിധേയയായി കഴിയുന്നത്. 2017-ലാണ് ഭര്‍ത്താവ് സദാനന്ദന്റെ ചികിത്സക്കായി ഏരൂര്‍ സ്വദേശി ചിത്തിര സൈജു എന്നയാളില്‍ നിന്നും ഉഷ പലിശക്ക് തുക വാങ്ങുന്നത്. 21 സെന്റ് വസ്തുവും വീടും അടങ്ങുന്ന രണ്ടു പ്രമാണങ്ങളുടെ ഈടില്‍ പലപ്പോഴായി വാങ്ങിയത് രണ്ടേമുക്കാല്‍ ലക്ഷം രൂപ. ഇതിന്റെ പലിശയിനത്തില്‍ നാലര ലക്ഷത്തോളം രൂപ ഇവര്‍ തിരിച്ചടച്ചു. ഇതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 14 നു ചികിത്സയില്‍ ആയിരുന്ന ഭര്‍ത്താവ് മരണപ്പെട്ടു. പിന്നീട് തുക അടയ്ക്കാന്‍ കഴിയാതായി. രോഗബാധിത കൂടിയായ ഉഷ തൊഴിലുറപ്പിനും മറ്റും പോയാണ് കുടുംബം പുലര്‍ത്തിവന്നത്. എന്നാല്‍ ബ്ലേഡ്കാരില്‍ നിന്നും ഭീഷണിയും അസഭ്യവും വര്‍ധിച്ചതോടെ ഇതിനും പോകാന്‍ കഴിയതായായി. പുറത്തിറങ്ങിയാല്‍ മാടിനെ അടിയ്ക്കും പോലെ…
Read MoreCategory: Kollam
യൂണിറ്റുകൾക്ക് പുതുക്കിയ ടാർജറ്റ്; പ്രതിദിന വരുമാനം എട്ട് കോടിയാക്കണമെന്ന് കെഎസ്ആർടിസി എംഡി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസി യുടെ പ്രതിദിന ടിക്കറ്റ് വരുമാനം എട്ട് കോടിയായി വർധിപ്പിക്കാൻ യൂണിറ്റുകൾക്ക് പുതുക്കിയ ടാർജറ്റ് നിശ്ചയിച്ചു. കഴിഞ്ഞ 28 – ന് സി എം ഡി ബിജു പ്രഭാകരന്റെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് ഓഫീസർമാരുടെ യോഗത്തിൽ ഈ നിർദ്ദേശം സി എം ഡി ഉന്നയിച്ചിരുന്നു. ഇന്നലെ വരുമാന വർധനവിന് പുതിയ ടാർജറ്റ് നിശ്ചയിച്ചു കൊണ്ട് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിറക്കി. നിലവിൽ കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം ഏഴ് കോടിയായി നിശ്ചയിച്ചു കൊണ്ട് യൂണിറ്റുകൾക്ക് ടാർജറ്റ് ഉണ്ടായിരുന്നു. പ്രതിദിനം ആറര മുതൽ ആറേമുക്കാൽ കോടി വരെ വരുമാനം നേടുന്നുമുണ്ട്. മേയ് മാസത്തെ ടിക്കറ്റ് വരുമാനം 184 കോടി രൂപയായിരുന്നു. എന്നിട്ടും മേയ് മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ യൂണിറ്റുകളെ തരം തിരിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ്…
Read Moreകെഎസ്ആർടിസി; പ്രത്യേക ദിവസങ്ങളിലെ അവധി നിഷേധം;പ്രവൃത്തി ദിവസങ്ങളിലെ സർവീസിനെ ബാധിക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് പ്രത്യേക ദിവസങ്ങളിൽ അവധി നിഷേധിക്കുന്നത് മറ്റ് പ്രവൃത്തി ദിവസങ്ങളിലെ സർവീസിനെ ബാധിക്കും. വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരായ ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് വീക്ക് ലി ഓഫ് തുടങ്ങി യാതൊരു വിധത്തിലുള്ള അവധിയും അനുവദിക്കരുതെന്ന് മേയ് 30 -ന് സി എം ഡി ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെ ഞായറാഴ്ച ദിവസങ്ങളിൽ നിലവിലുള്ള സർവീസിനെക്കാൾ 20 ശതമാനം സർവീസുകൾ അധികം നടത്തണമെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറും ഉത്തരവിറക്കി. കെ എസ് ആർടിസിയിലെ ഈ പരിഷ്കാരങ്ങൾ സ്ഥാപനത്തെ ലാഭത്തിലാക്കാനല്ലെന്നും ജീവനക്കാരെ ദ്രോഹിക്കാൻ വേണ്ടിയാണെന്നും, ജീവനക്കാർക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്ന ഫോറം ഫോർ ജസ്റ്റിസ് പ്രസിഡന്റ് ടി.കെ.പ്രദീപ് ആരോപിച്ചു. കേരളത്തിലെ 20 ശതമാനം റൂട്ടുകളിൽ മാത്രമാണ് കെ എസ് ആർടിസി സർവീസ് നടത്തുന്നത്. ജീവനക്കാർ…
Read Moreകൊല്ലത്ത് കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി; കുന്നിൻമുകളിലെ റബർ തോട്ടത്തിൽ കുട്ടിയെ കണ്ടത്തുമ്പോൾ ആ ചോദ്യം ബാക്കി
കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. അഞ്ചൽ തടിക്കാട്ടിൽ നിന്നാണ് അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ കാണാതായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇവരുടെ വീടിന് സമീപത്തെ കുന്നിൻ മുകളിലെ റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി എങ്ങനെയാണ് കുന്നിന് മുകളിലെ റബര്‍ തോട്ടത്തിലെത്തിയത് എന്നുസംബന്ധിച്ച് വ്യക്തതയില്ല. അതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ആരോഗ്യപരമായി പ്രശ്നങ്ങളില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇന്നലെ വൈകീട്ട് അഞ്ച് മുതലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്.
Read Moreമൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്നുള്ള മാനസിക വിഷമം; പത്താംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി
കൊല്ലം: പത്താംക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു.തേവള്ളി ഓലയിൽ നഗറിൽ തുന്പയിൽ ഹൗസിൽ ശിവാനിയാണ് മരിച്ചത്. മാതാവ് മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്നുള്ള മാനസിക വിഷമമാകാം ആത്മഹത്യക്ക് കാരണമായതെന്നാണ് പോലീസ് നൽകുന്ന സൂചന. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം.കുട്ടിയെ കാണാഞ്ഞതിനെ തുടർന്ന് മാതാവ് കതക് തുറന്ന് നോക്കിയപ്പോഴാണ് ജനൽ കന്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കാണപ്പെട്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. കുട്ടിയുടെ കുടുംബം കോട്ടയ്ക്കകം വാർഡിലായിരുന്നു താമസിച്ചിരുന്നത്. അടുത്തിടെയാണ് തേവള്ളിയിലുള്ള വാടക വീട്ടിലേക്ക് താമസം മാറ്റിയത്. വെസ്റ്റ് പോലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനു ശേഷമെ കൂടുതൽ വിവരങ്ങൾ പറയാനാകുവെന്ന് വെസ്റ്റ് എസ്ഐ പറഞ്ഞു.
Read Moreകെഎസ്ആർടിസിയിൽ യൂണിഫോം, ഷൂ അലവൻസുകൾ നൽകിയിട്ട് ഏഴുവർഷം; ജീവനക്കാർ യൂണിഫോം ബഹിഷ്കരിക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസിയിലെ യൂണിഫോം ധരിച്ച് ജോലി ചെയ്യേണ്ട ജീവനക്കാർക്ക് യൂണിഫോം അലവൻസും ഷൂ അലവൻസും ലഭിച്ചിട്ട് ഏഴ് വർഷമായി. ഈ അലവൻസുകൾ ലഭിക്കാത്തതിനാൽ യൂണിഫോം ബഹിഷ്കരിച്ച് ജോലി ചെയ്യുമെന്ന് ജീവനക്കാർ. 2016 -ലാണ് അവസാനമായി കെഎസ്ആർടിസി ജീവനക്കാർക്ക് ഈ അലവൻസുകൾ കിട്ടിയത്. അന്ന് യൂണിഫോം അലവൻസ് 1000 രൂപയും ഷൂ അലവൻസ് 250 രൂപയുമാണ് നൽകിയത്.മേയ് 20 മുതൽ യൂണിഫോമിൽ കെഎസ് ആർടിസിയുടെ ലോഗോയും ധരിക്കണമെന്ന ഉത്തരവിറങ്ങിയതോടെയാണ് പ്രശ്നം രൂക്ഷമായത്. ജീവനക്കാർ യൂണിഫോം ധരിക്കണമെങ്കിൽ സ്വന്തം നിലയിൽ പണം മുടക്കി വേണം യൂണിഫോം വാങ്ങാൻ . ശമ്പളം പോലും കൃത്യസമയത്ത് ലഭ്യമാകാത്തതിനാൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ജീവനക്കാർക്ക് യൂണിഫോം വാങ്ങാനും തുക കണ്ടെത്താൻ കഴിയില്ല. 1961-ലെ മോട്ടോർ ട്രാൻസ് പോർട്ട് തൊഴിലാളി നിയമമനുസരിക്കാൻ കോർപറേഷന് ബാധ്യതയുണ്ടെന്നും ഫോറം ഫോർ ജസ്റ്റിസ് ജനറൽ സെക്രട്ടറി…
Read Moreകട്ടപ്പുറത്തു നിന്നും ശാപമോക്ഷം; ജന്റം എസി , ലോ ഫ്ലോർ ബസുകൾ നിരത്തിലിറങ്ങുന്നു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: വർഷങ്ങളായി കട്ടപ്പുറത്തിരിക്കുന്ന ജന്റം എസി , ലോ ഫ്ലോർ ബസുകൾ നിരത്തിലിറക്കും. ബസ് ഓൺ ഡിമാന്റ് (ബോണ്ട് സർവീസ് ) ആയി ഓടിക്കാനാണ് നീക്കം. ബോണ്ട് സർവീസിൽ മതിയായ യാത്രക്കാരില്ലെങ്കിൽ, അത് നോർമൽ സർവീസായും ട്രിപ്പ് നടത്താനാണ് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. വർഷങ്ങളായി കട്ടപ്പുറത്തിരിക്കുന്ന ജന്റം ബസുകൾക്ക് ശാപമോക്ഷത്തിന് വഴിയൊരിങ്ങിയിരിക്കുകയാണ്. കോടതിയുടെ ഇടപെടലും ഇതിന് കാരണമായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് ഓഫീസുകളിലെത്താൻ ആസൂത്രണം ചെയ്തതാണ് ബോണ്ട് സർവീസ്, 10 ദിവസത്തെ കാർഡ് എടുത്താൽ 20 ദിവസത്തിനകം യാത്രചെയ്ത് തീർത്താൽ മതിയായിരുന്നു. യാത്രക്കാരെ ഇറക്കിയശേഷം ബസ് അവിടെ പാർക്ക് ചെയ്യും. തിരികെ യാത്രക്കാരെ എത്തിക്കുന്നതായിരുന്നു പദ്ധതി. സീറ്റിംഗ് കപ്പാസിറ്റി യാത്രക്കാർ പോലുമില്ലാതെയായിരുന്നു ബോണ്ട് സർവീസ് നടത്തിയിരുന്നത്. കോവിഡ് പ്രതിസന്ധി കഴിയുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ബോണ്ട് സർവീസുകളായി ഓടിയിരുന്ന…
Read Moreമൃതദേഹം ചൂണ്ടയിൽ കുടുങ്ങിയത് കണ്ടെത്താൻ എളുപ്പമായി! സെല്‍ഫി എടുക്കവെ വിദ്യാർഥിനി കല്ലടയാറ്റിൽ വീണ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പത്തനാപുരം: മീൻ പിടിത്തക്കാരുടെ ചൂണ്ടയിൽ കുടുങ്ങിയില്ലെങ്കിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നേനെ. കഴിഞ്ഞ ഒന്നര ദിവസമായി കല്ലടയാറ്റിൽ തെരച്ചിൽ നടത്തിയ അപർണയുടെ മൃതദേഹം ആണ് ഞായറാഴ്ച രാവിലെ പത്തോടെ പട്ടാഴി പൂക്കുന്നിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കല്ലടയാറ്റിൽ നിന്ന് കണ്ടത്തിയത്. മഴയെ തുടർന്ന് നല്ല ഒഴുക്കും വെള്ളവുമായതിനാൽ തെരച്ചിൽ ഏറെ ശ്രമകരമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പന്തപ്ലാവ് ആലക്കോട് കിഴക്കേതിൽ സുകേഷ് കുമാറും സുഹൃത്തുക്കളായ പ്രദീപ്, വിഷ്ണു എന്നിവർ ചേർന്ന് ചൂണ്ടയിട്ട് മീൻപിടിച്ചു കൊണ്ടിരിക്കവെയാണ് ആറ്റിലൂടെ എന്തോ ഒഴുകി പോകുന്നത് കണ്ടത്. ചൂണ്ട അവിടേയ്ക്ക് എറിഞ്ഞു. ചൂണ്ടയിൽ കുരുങ്ങിയപ്പോൾ മൃതദേഹമാണെന്ന് മനസിലായി. തുടർന്ന് മൂവരും ചേർന്ന് കരയ്ക്ക് അടുപ്പിച്ച ശേഷം ആറ്റിൽ തെരച്ചിൽ നടത്തി കൊണ്ടിരുന്ന അഗ്നിശമന സേനയുടെ സ്കൂബാ ടീമിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സംഘം മൃതദേഹം വാഹന സൗകര്യമുള്ള കടവിലേക്…
Read Moreവരുമാന വർധനവിന് ടാർഗറ്റ്; പ്രതിദിന വരുമാനം എട്ട് കോടി; പുതിയ പരീക്ഷണവുമായി കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: പ്രതിദിന വരുമാനം എട്ട് കോടിയിലെത്തിക്കുക എന്ന ലക്ഷ്യവുമായി കെഎസ് ആർടിസി.എല്ലാ യൂണിറ്റുകൾക്കും ഇതിന്റെ ഭാഗമായി ടാർഗറ്റ് നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. പ്രതിദിനം 4561 സർവീസുകൾ നടത്താനും 17103 75 കിലോമീറ്റർ ദൂരം ബസ് സർവീസ് നടത്താനും വരുമാനം 82098000 രൂപയായി വർധിപ്പിക്കാനുമാണ് ലക്ഷ്യം. കിലോമീറ്ററിന് 48 രൂപ വരുമാനമുണ്ടാക്കണം. ഇതിന്റെ ഭാഗമായി ഏറ്റവും ഉയർന്ന തുക ടാർഗറ്റായി നൽകിയിരിക്കുന്നത് തിരുവനന്തപുരം സിറ്റി ഡിപ്പോയ്ക്കാണ്. 3132000 രൂപ. 174 സർവീസുകൾ 69250 കിലോമീറ്റർ ഓടിച്ച് ഈ തുക നേടണം. കോഴിക്കോട് തിരുവനന്തപുരം സെൻട്രൽ ഡിപ്പോകളുടെ ടാർജറ്റ് 2142000 രൂപയാണ്. ഈ ഡിപ്പോകളിൽ നിന്നും 119 സർവീസുകൾ വീതം 44625കിലോമീറ്ററുകൾ വീതം ഓടിക്കണം. ബത്തേരി ഡിപ്പോയിൽ നിന്നും 89 സർവീസുകൾ 33375 കിലോമീറ്റർ ഓടിച്ച് 160 2000 രൂപ നേടണം. കാസർഗോഡ്, ആലപ്പുഴ തുടങ്ങിയ ഡിപ്പോകളാണ് തൊട്ടുപിന്നിൽ. നിലവിൽ…
Read Moreകെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇനി മുതൽ ബാങ്ക് ഓഫ് ബറോഡയിലൂടെയും; കാരണം ഇങ്ങനെ…
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർടിസി ജീവനക്കാരുടെ ശമ്പളം ഇനി ബാങ്ക് ഓഫ് ബറോഡയിലൂടെയും ലഭിക്കും. നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേനയാണ് ശമ്പള വിതരണം നടത്തുന്നത്. ഈ രീതി അവസാനിപ്പിക്കുന്നില്ല.ബാങ്ക് ഓഫ് ബറോഡ മുഖേന ശമ്പളം വാങ്ങാൻ താത്പര്യമുള്ള ജീവനക്കാർക്ക് അതിനുള്ള അവസരം ഒരുക്കുകയാണ്. കുറച്ചു കാലം മുമ്പ് കെ എസ് ആർ ടി സി ജീവനക്കാരുടെ ഇൻഷ്വറൻസ് ഏറ്റെടുക്കാൻ ബാങ്ക് ഓഫ് ബറോഡ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ ഇൻഷ്വറൻസ് തുക വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. അന്ന് കെ എസ് ആർടിസി ആ വാഗ്ദാനം സ്വീകരിച്ചിരുന്നില്ല. ഇൻഷ്വറൻസ് പദ്ധതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേന നടപ്പാക്കുകയായിരുന്നു. ഇപ്പോൾ താത്പര്യമുള്ള ജീവനക്കാർക്ക് ബാങ്ക് ഓഫ് ബറോഡയിലേയ്ക്ക് സാലറി അക്കൗണ്ട് മാറ്റാൻ അവസരമൊരുക്കുകയാണ്. താത്പര്യമുള്ള ജീവനക്കാർ ഇതിനുള്ള അപേക്ഷ പ്രത്യേക പെർഫോമയിൽ 18…
Read More