കൊല്ലം: അയർലന്റിൽ മൊട്ടിട്ട പ്രണയത്തിന് കൊല്ലത്ത് സാഫല്യം. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗറില്‍ കാര്‍ത്തികയില്‍ അമൃദത്തിന്റേയും സുനിത ദത്തിന്റേയും മകന് വിഷ്ണുദത്തിന് അയര്‍ലണ്ടുകാരി ക്ലോയിസോഡ്സ് വധുവായി. വിഷ്ണു എംബിഎയ്ക്കു പഠിക്കാന്‍ അയര്‍ലണ്ടില്‍ മൂന്നുകൊല്ലം മുമ്പ് പോയതാണ്. അവിടെ ഒരു സ്ഥാപനത്തില്‍ ജോലി കൂടി ചെയ്തുവരവേയാണ് ക്ലോയിയുമായി പ്രണയത്തിലായത്. വിഷ്ണുവിന്റെ സഹോദരി പൂജാ ദത്തിന്റെ വിവാഹം ഞായറാഴ്ചയായിരുന്നു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വിഷ്ണുവിനൊപ്പം ക്ലോയിയും വന്നിരുന്നു. ഇന്നലെ ഇരുവരും കൊല്ലം കിളികൊല്ലൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. അയര്‍ലണ്ടില്‍ ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തശേഷമാണ് ഇവിടെ എത്തിയത്.
Read MoreCategory: Kollam
വനമേഖലയില്‍ അതിക്രമിച്ച് കയറിയ യൂട്യൂബര്‍ ഹാജരായില്ല; അമല അനുവിനെതിരേ കടുത്ത നടപടിക്ക് വനംവകുപ്പ്
പത്തനാപുരം : മാമ്പഴത്തറ സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കയറി ആനയുടെ ദൃശ്യങ്ങൾ പകർത്തിയ യൂട്യൂബര്‍ ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്ന് നിർദേശം നൽകിയിട്ടും തയാറായില്ല. ഇതേ തുടർന്ന് കർശന നടപടിക്ക് തയാറെടുക്കുകയാണ് വനം വകുപ്പ്. തിരുവനന്തപുരം കിളിമാനൂർ സ്വദേശി അമല അനുവിനെതിരെയാണ് കേസ്. ഇതിനിടെ പ്രതിയും കൂട്ടരും മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചതായും സൂചനയുണ്ട്. പ്രതികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് റേഞ്ച് ഓഫീസർ ബി.ദിലീപ് പറഞ്ഞു .എട്ടു മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. ഹെലിക്യാം ഉപയോഗിച്ച് ആനയുടെ ചിത്രങ്ങൾ പകർത്തുകയും പ്രകോപിതനായ ആന ഇവരെ ആക്രമിക്കാൻ ഓടിക്കുന്നതടക്കം യൂട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ യൂട്യൂബില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതു മുതലാണ് വകുപ്പ് അന്വേഷണം ആരംഭിച്ചത്.ദൃശ്യങ്ങള്‍ പരിശോധിച്ച വകുപ്പ് വനമേഖല തിരിച്ചറിയുകയും കേസെടുക്കുകയുമായിരുന്നു. വന്യജീവികളെ പ്രലോഭിപ്പിക്കുക,മനപൂര്‍വം അപകടം വരുത്തി വയ്ക്കാന്‍ ശ്രമിച്ചു എന്നിവ ഉള്‍പ്പെടുത്തിയാണ് കേസ്. വന്യജീവി നിയമം അനുസരിച്ച്…
Read Moreമിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാരിൽനിന്നും കെഎസ്ആർടിസി നഷ്ടപരിഹാരം ഈടാക്കുന്നു; തിരുവനന്തപുരത്ത് ജീവനക്കാർ 9.5 ലക്ഷം നഷ്ടപരിഹാരം നൽകണം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ മിന്നൽ പണിമുടക്ക് നടത്തിയ സിറ്റി സർവീസിലെ ജീവനക്കാർ ഒമ്പതര ലക്ഷം രൂപ കെഎസ്ആർടിസിക്ക് നഷ്ടപരിഹാരം നൽകണം. കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരിൽ നിന്നും ഈ തുക ഈടാക്കാനുള്ള നടപടികൾ പൂർത്തിയായി. നഷ്ടപരിഹാരം നൽകേണ്ട ജീവനക്കാരെക്കുറിച്ചും ഓരോരുത്തരും അടയ്ക്കേണ്ട തുകയെക്കുറിച്ചും വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷാ ജുലോറൻസ് ചൊവാഴ്ച സിഎംഡി യ്ക്ക് റിപ്പോർട്ട് നൽകി. സർവീസ് മുടക്കാനിടയാക്കുന്ന ജീവനക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന സിഎംഡി ബിജു പ്രഭാകരൻ കഴിഞ്ഞ 30 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കെഎസ്ആർടിസി യുടെ ചരിത്രത്തിൽ ആദ്യ സംഭവമാവുകയാണ് സിറ്റി സർവീസ് മുടക്കിയ ജീവനക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നത്. തിരുവനന്തപുരം സിറ്റിയിൽ സിറ്റി സർവീസ് നടത്തുന്ന സിറ്റി, വികാസ് ഭവൻ, പേരൂർക്കട, പാപ്പനംകോട് ഡിപ്പോകളിൽ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം ആരോപിച്ച് ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ കഴിഞ്ഞ 26ന് മിന്നൽ പണിമുടക്ക്…
Read Moreജൂണിലും ലാഭക്കണക്കുമായി കെഎസ്ആർടിസി; എന്നിട്ടും ജീവനക്കാർക്ക് ശമ്പളമില്ല; സ്വതന്ത്ര സ്ഥാപനമായ കെ – സ്വിഫ്റ്റിന്റെ വരുമാനം ഏറ്റവും പിന്നിൽ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ:കെഎസ്ആർടിസി ജൂൺ മാസത്തിലും പ്രവർത്തന ലാഭത്തിലാണെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസത്തെ ടിക്കറ്റ് വരുമാനം മാത്രം 169 കോടിയോളം രൂപയാണ്. ടിക്കറ്റിതര വരുമാനമായകെട്ടിടങ്ങളുടെ വാടക, പരസ്യ വരുമാനം, യാത്രാ ഫ്യൂവൽ പമ്പുകളിൽ നിന്നുള്ള ലാഭം മറ്റ് വരുമാനങ്ങൾ എന്നിവ ഈ കണക്കിൽ ഉൾപ്പെട്ടിട്ടില്ല. ജീവനക്കാരുടെ ശമ്പള ഇനത്തിൽ 82 കോടിയും ഡീസലിന് 80 കോടിയുമാണ് വേണ്ടത്. സ്പെയർ പാർട്ട്സുകൾക്ക് അഞ്ചു കോടി നീക്കി വച്ചാൽ പോലും ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം പ്രവർത്തന ലാഭം നിലനിർത്തിയിരിക്കയാണ് ജൂൺ മാസത്തിലും. കെയുആർടി സി 48413002 രൂപയാണ് കഴിഞ്ഞ മാസം ടിക്കറ്റ് വരുമാനം ഉണ്ടാക്കിയത് . കെ എസ് ആർ ടി സി ബസുകൾ ഒരു കിലോമീറ്ററിൽ 46.62 രൂപ വീതം വരുമാനം നേടി. സർവീസ് നടത്തിയ ഒരു ബസിന്റെ ദിവസേനയുള്ള ശരാശരി വരുമാനം 15738രൂപയാണ്. ലോഫ്ലോർ…
Read Moreകെഎസ്ആർടിസിക്ക് ഇനി പുതിയ ബസുമില്ല നിയമനവുമില്ല; വർക്ക് ഷോപ്പ് പണികളെല്ലാം ഡി സി പി യിൽ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടി സി ഇനി പുതിയ ബസുകൾ വാങ്ങില്ല. പുതിയ നിയമനവും നടത്തില്ല. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സിഎംഡി ബി ജു പ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കെഎസ്ആർടിസിയ്ക്ക് 6300 ഓളം ബസുകളാണ് നിലവിലുണ്ടായിരുന്നത്. ഇതിൽ 600ലേറെ ബസുകൾ പൊളിച്ചു വിറ്റു കഴിഞ്ഞു. 300 ഓളം ബസുകൾ പൊളിച്ചു വിൽക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. അവശേഷിക്കുന്ന ബസുകളിൽ ഭൂരിഭാഗവും അഞ്ചു വർഷത്തിനകം പ്രവർത്തന യോഗ്യമല്ലാതാകും . എല്ലാ ഡ്യൂട്ടികളും ഇനി മുതൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടികൾ ആക്കുമെന്നും സി എം ഡി അറിയിച്ചു . സൈൻ ഓൺ സൈൻ ഓഫ് എന്നിവയ്ക്ക് അര മണിക്കൂർ വീതം. ഏഴ് മണിക്കൂർ സിംഗിൾ ഡ്യൂട്ടി . ബാക്കി നാല് മണിക്കുർ അധിക ജോലിക്ക് അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായ തുകയും ഇരട്ടി ഡിഎയും നല്‍കും .…
Read Moreമോഷ്ടാക്കളെ വെറുതേവിട്ട സംഭവം! വിചിത്രമായ വിശദീകരണവുമായി പോലീസ്; പറയുന്നത് ഇങ്ങനെ…
സ്വന്തം ലേഖകൻ കൊല്ലം : ഇരുചക്ര വാഹനങ്ങളിൽ നിന്ന് ഇന്ധനം മോഷ്ടിച്ചവരെ തൊണ്ടി സഹിതം പിടികൂടി കൈമാറിയിട്ടും അവരെ രഹസ്യമായി വിട്ടയച്ചതിൽ ഈസ്റ്റ് പോലീസ് നൽകുന്ന വിശദീകരണം വിചിത്രം. റെയിൽവേ പോലീസ് തടഞ്ഞുവച്ച് കൈമാറിയ പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കാതെ വിട്ടയച്ചു എന്നാണ് ഇപ്പോൾ ഈസ്റ്റ് പോലീസ് പറയുന്നത്. സിറ്റി പോലീസ് കമ്മീഷണർ റ്റി. നാരായണന്റെ നിർദേശാനുസരണം കൊല്ലം ഡിവൈഎസ്പി ജി.ഡി. വിജയകുമാറാണ് കേസ് അന്വേഷിക്കുന്നത്. മോഷണം സംബന്ധിച്ച് പോലീസിൽ പരാതി നൽകുകയും പിന്നീട് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് വിവരം അന്വേഷിച്ച് എത്തിയ വ്യക്തിയുമായ കൊല്ലം മങ്ങാട് സ്വദേശി ജെ. ലിയോൺസിൽ നിന്ന് കഴിഞ്ഞ ദിവസം എസിപിയുടെ ഓഫീസിൽ വിശദമായ മൊഴി എടുത്തു. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ജിഡി ഇൻ ചാർജിന്റെ മോശം പെരുമാറ്റം അടക്കമുള്ള കാര്യങ്ങളിൽ ലിയോൺസ് വിശദമായ മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ നൽകിയിട്ടുള്ളത്. അടുത്ത…
Read Moreസൂപ്പര്‍ മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബലാത്സംഗം ചെയ്യാന്‍ ശ്രമം! പ്രതി രാജേഷ് കുടുങ്ങി
അഞ്ചല്‍ : സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആളൊഴിഞ്ഞ പാടത്ത് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഏരൂര്‍ നടുക്കുന്നുംപുറം രതീഷ് വിലാസത്തില്‍ വിജി എന്ന് വിളിക്കുന്ന രാജേഷ് (35) ആണ് പിടിയിലായത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം. അഞ്ചലിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന യുവതി സന്ധ്യസമയത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പാടവരമ്പത്ത് ഇരുന്ന രാജേഷ് ബലമായി കടന്നു പിടിക്കുകയും തള്ളിയിട്ടു പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ ഇരുചക്രവാഹനത്തില്‍ കയറി രാജേഷ് രക്ഷപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇയാള്‍ കോഴഞ്ചേരിയില്‍ ഒളിവില്‍ പാര്‍ക്കുന്നതായി രഹസ്യ വിവരം ലഭിച്ച പോലീസ് അവിടെയെത്തി. ഇതറിഞ്ഞ രാജേഷ് താമസിച്ചിരുന്ന വീടിന്റെ ഓടിളക്കി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്ന പോലീസ് ബലപ്രയോഗത്തിലൂടെ പിടികൂടുകയുമായിരുന്നു. കാപ്പ ചുമത്തപ്പെട്ടു…
Read Moreതൊണ്ടിമുതൽ ആവിയായി, മോഷ്ടാക്കളെ കേസെടുക്കാതെ വിട്ടയച്ചു! ഈസ്റ്റ് പോലീസിനെതിരേ ഗുരുതര ആരോപണം
സ്വന്തം ലേഖകൻ കൊല്ലം: റെയിൽവേ പോലീസ് പിടികൂടി തൊണ്ടിമുതലുമായി ഈസ്റ്റ് പോലീസിന് കൈമാറിയ പെട്രോൾ മോഷ്ടാക്കളെ കേസെടുക്കാതെ രഹസ്യമായി വിട്ടയച്ചത് വിവാദമാകുന്നു. സംഭവം പുറത്തറിഞ്ഞതോടെ സിറ്റി പോലീസ് കമ്മീഷണർ റ്റി. നാരായണൻ വിശദമായ അന്വേഷണം നടത്താൻ നിർദേശിച്ചിരിക്കയാണ്. കൊല്ലം എസിപി ജി.ഡി. വിജയകുമാറിനാണ് അന്വേഷണ ചുമതല. 20 – ന് രാത്രി 11.30 ന് കൊല്ലം റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന് സമീപത്തെ റോഡിൽ നിന്നാണ് രണ്ട് യുവാക്കളെ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവെ പോലീസ് ഗ്രേഡ് എഎസ്ഐ ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അഫ്സൽ, ഷിഹാബ് എന്നിവർ ചേർന്ന് പിടികൂടിയത്. അപ്പോൾ യുവാക്കളുടെ കൈവശമുള്ള ബാഗിൽ അഞ്ച് കുപ്പികളിൽ പെട്രോളും ഉണ്ടായിരുന്നു. ഇവരെ പിടികൂടിയ സ്ഥലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയാണ്. ഇതുകാരണം റെയിൽവേ പോലീസ് വിവരം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് ഈസ്റ്റിൽ നിന്ന് ജീപ്പ്…
Read Moreകടലിൽ കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി! പ്ലസ്ടു ഫലം അറിഞ്ഞ ശേഷം കൂട്ടുകാരുമൊത്ത് ഇവർ കുളിക്കാനായി ഇറങ്ങുകയായിരുന്നു…
ചവറ: കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി . ചവറ കോവിൽത്തോട്ടം 132 ഭാഗത്തായിട്ടാണ് ഇവർ കുളിക്കാനായി ഇറങ്ങിയത്. ചവറ പന്മന മിടാപ്പള്ളി കൊച്ച് കാരാതറയിൽ ഉഷാകുമാരിയുടെ മകൻ ജയകൃഷ്ണൻ (17), പന്മന വടക്കുംതല പാലവിള കിഴക്കതിൽ പരേതനായ ബിജു- സുനിത ദമ്പതികളുടെ മകൻ പനയന്നാർകാവ് സ്കൂളിൽ നിന്നും എസ് എസ് എൽ സി വിജയിച്ച ബിനീഷ് ( 16) എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് ബിനീഷിന്റെ മൃതദേഹം കരിത്തുറ ഭാഗത്തുനിന്നും ജയകൃഷ്ണന്റെ മൃതദേഹം നീണ്ടകര ഹാർബറിനു പടിഞ്ഞാറു ഭാഗത്തു നിന്നും കണ്ടെത്തിയത്. സംഭവമറിഞ്ഞ് സമയം മുതൽ നീണ്ടകര കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ചവറ ഫയർഫോഴ്സ് , ചവറ പോലീസ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ രാത്രി വൈകിയും തിരച്ചിൽ നടത്തി നടത്തിയിരുന്നു. എന്നാൽ ഇരുവരേയും കണ്ടെത്താൻ സാധിച്ചില്ല ശക്തമായ…
Read Moreപക്വതയില്ലാത്ത പ്രായത്തിലുള്ള വിവാഹങ്ങള്‍ സ്ത്രീകളുടെ മനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് വനിതാകമ്മീഷന്
കൊല്ലം: വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെ പക്വതയില്ലാത്ത പ്രായത്തില്‍ വിവാഹം കഴിക്കുന്നത് സ്ത്രീകളുടെ മനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് വനിതാകമ്മീഷന്. ആശ്രാമം ഗസ്റ്റ്ഹൗസില്‍ നടന്ന സിറ്റിംഗില്‍ ആയിരുന്നു കമ്മീഷന്റെ പരാമര്‍ശം. സ്വയം പര്യാപ്തത നേടാതെ വിവാഹത്തിലേക്ക് പോകുകയും പിന്നീട് ദാമ്പത്യ ബന്ധത്തില്‍ താളപ്പിഴകള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ വിഷാദരോഗം ഉള്‍പ്പടെയുള്ള മാനസിക പ്രശ്നങ്ങളിലേക്ക് പോകുന്ന നിരവധി കേസുകളാണ് മുന്നില്‍ വരുന്നതെന്ന് അദാലത്തിന് നേതൃത്വം നല്കിയ കമ്മീഷന് അംഗം ഷിജി ശിവജി പറഞ്ഞു. വിദ്യാഭ്യാസവും തൊഴിലും ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് പെണ്‍കുട്ടികളും രക്ഷിതാക്കളും തിരിച്ചറിയണം. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ദാമ്പത്യബന്ധത്തെ ബാധിക്കുന്നതായും കമ്മീഷന് പറഞ്ഞു. 125 കേസുകളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. 40 എണ്ണം തീര്‍പ്പാക്കി. മൂന്ന് എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടാനും 82 എണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കാനും തീരുമാനിച്ചു.
Read More