കോട്ടയം: തിരുവോണം ബംബര്‍ ലോട്ടറിയില്‍ കോട്ടയത്ത് സമ്മാനപ്പെരുമഴ. കോട്ടയം മീനാക്ഷി, മഹാലക്ഷ്മി ഏജന്‍സികള്‍ വഴി വിറ്റ ടിക്കറ്റുകള്‍ക്ക് മൂന്നു സമ്മാനങ്ങൾ ലഭിച്ചു. ഒരു രണ്ടാം സമ്മാനവും മൂന്നു മൂന്നാം സമ്മാനവും കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ്. ഒരു കോടിയും അന്‍പത് ലക്ഷവും അടിച്ചവര്‍ ആരൊക്കെ എന്നറിയാനുള്ള ആകാംക്ഷയിലാണ് കോട്ടയം. ടി.എച്ച്. 612456 എന്ന ടിക്കറ്റിനാണ് ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഈ ടിക്കറ്റ് ചുങ്കം സ്വദേശിയായ ശശികലയാണു മീനാക്ഷിയില്നിന്നു വാങ്ങിയത്. ശശികല ഇത് കോടിമതയിലെ ബന്ധുവിന് വില്ക്കാന് നല്‍കുകയായിരുന്നു. 50 ലക്ഷം രൂപയുടെ മൂന്നാം സമ്മാനാര്‍ഹമായ മൂന്നു നമ്പരുകളാണ് മീനാക്ഷി വഴി വിറ്റഴിച്ചത്. ടി.സി. 147286, ടി.ഡി. 796695, ടി.എല്‍. 194832 നമ്പരുകള്‍ക്കാണ് സമ്മാനം. മഹാലക്ഷ്മി ഏജന്‍സിയും സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റഴിച്ചിട്ടുണ്ട്.
Read MoreCategory: Kottayam
ശബരിമല തീര്‍ഥാടനം: സ്പോട്ട്ബുക്കിംഗ് നിർത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ബിഡിജെഎസ്
ചേർത്തല: കോടിക്കണക്കിന് വരുന്ന ശബരിമല തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്പോട്ട്ബുക്കിംഗ് നിർത്താനുള്ള തീരുമാനം ഉപേക്ഷിച്ച് എല്ലാ ഭക്തർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം ഒരുക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. വികലമായ ഈ തീരുമാനത്തിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ദർശനം നഷ്ടമാകും. 25 ശതമാനമെങ്കിലും ആളുകൾക്ക് സ്പോട്ട് ബുക്ക് ചെയ്ത് ദർശനം നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണം. ശബരിമല തീർത്ഥാടനത്തെ തകർക്കുകയെന്ന ലക്ഷ്യം വച്ച് വർഷങ്ങളായി ശബരിമലയെ വിവാദങ്ങളിൽപ്പെടുത്തി തീർഥാടകരെ ബുദ്ധിമുട്ടിക്കുന്ന രീതി ദേവസ്വം ബോർഡ് തുടർന്നു വരുന്നുയെന്നത് ആശങ്ക ഉളവാക്കുന്നതാണ്. സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ ധർണ നടത്താനും തീരുമാനിച്ചു.
Read Moreമാലിപ്പുരയില്നിന്ന് പള്ളിയോടം ഇറക്കാന്‍ കാടുവെട്ടിയതിനു ചെലവ് 9,000 രൂപ! പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ ഒച്ചപ്പാട്
കോഴഞ്ചേരി: ഉത്രട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് കോഴഞ്ചേരി കരയുടെ പള്ളിയോടം വണ്ടിപ്പേട്ടയിലുളള മാലിപ്പുരയില്നിന്നു നദിയിലേക്ക് ഇറക്കുന്ന വഴികളിലെ കാടുവെട്ടിത്തെളിച്ചതിനാണ് 9,000 രൂപ! സംഭവവുമായി ബന്ധപ്പെട്ടു പഞ്ചായത്ത് കമ്മിറ്റിൽ യോഗത്തില്‍ ഒച്ചപ്പാട്. 300 രൂപ നിരക്കില്‍ 30 മണിക്കൂര്‍ ബ്രഷ് കട്ടര്‍ ഉപയോഗിച്ചാണ് കാടു തെളിച്ചതെന്നാണു വിശദീകരണം. കഴിഞ്ഞ 30 ന് ചേര്‍ന്ന കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ സാധാരണ പൊതുയോഗത്തിലെ 11-ാം വിഷയമായി അജണ്ടയില്‍ ഉള്‍പ്പെടുത്തി പണം അനുവദിക്കണമെന്നാണു ചെലവിനത്തില്‍ ആവശ്യപ്പെട്ടത്. ഇതിനെയാണ് ഭരണ, പ്രതിപക്ഷ രാഷ്ട്രീയ വ്യത്യാസമില്ലാതെ അംഗങ്ങള്‍ എതിര്‍ത്തത്. ഒരു കാരണവശാലും തുക അനുവദിക്കാന്‍ കഴിയില്ലെന്നും ഇതിനു പിന്നില്‍ വന്‍ അഴിമതിയാണെന്നും മെംബര്‍മാര്‍ ആരോപിച്ചു. മാലിപ്പുര സ്ഥിതി ചെയ്യുന്ന ഭാഗത്തുമാത്രമാണ് കുറ്റിക്കാട് ഉണ്ടായിരുന്നതെന്നും ഇത് വെട്ടിത്തെളിച്ചതിന് 30 മണിക്കൂര്‍ വേണമെന്നു പറയുന്നത് വിചിത്രമാണെന്നും മെംബര്‍മാര്‍ ചൂണ്ടിക്കാട്ടി.പഞ്ചായത്ത് അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇതുമായി ബന്ധപ്പെട്ട്…
Read Moreഅച്ഛന്റെ സുഹൃത്താണെന്ന വ്യാജേന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്: പ്രതി പിടിയിൽ
കോട്ടയം: അച്ഛന്റെ സുഹൃത്താണെന്ന വ്യാജേന പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍. അതിരമ്പുഴ സ്വദേശിയാണു ചിങ്ങവനം പോലീസിന്റെ പിടിയിലായത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എസ്എച്ച്ഒ അനില്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടിനു മൂലേടത്തായിരുന്നു സംഭവം. ട്യൂഷന് കഴിഞ്ഞു വീട്ടിലേക്കുപോകുകയായിരുന്ന വിദ്യാർഥിനിയെ, കാറില്‍ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. അച്ഛന്റെ സുഹൃത്താണെന്നു വിശ്വസിപ്പിച്ചാണു കുട്ടിയെ കാറില്‍ കയറ്റാന്‍ ശ്രമിച്ചത്. ഇയാളുടെ പ്രവൃത്തിയിൽ ഭയന്നുപോയ പെൺകുട്ടി വീട്ടിലേക്കോടിരക്ഷപ്പെട്ടു. തുടർന്നു കുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
Read Moreകാര്‍ വില്പനയ്ക്ക്: ഓണ്‍ലൈന്‍ പരസ്യം നല്കി കബളിപ്പിച്ചു; യുവാവ് അറസ്റ്റില്‍
അടൂര്‍: കാര്‍ വില്പനയ്ക്കുണ്ടെന്നു പറഞ്ഞ് ഓണ്‍ലൈന്‍ പരസ്യം നല്കി പണം വാങ്ങി കബളിപ്പിച്ച യുവാവ് പിടിയില്‍. അടൂര്‍ തെങ്ങുംതാര ബിനു ഭവനില്‍ അറസ്റ്റ് ചെയ്തത്. നന്ദു കൃഷ്ണന്റെ സുഹൃത്തായിരുന്ന റൂബിന് തോമസിനെ മര്‍ദ്ദിക്കുകയും ഇദ്ദേഹത്തിന്റെ സുഹൃത്തായ അരുണിന്റെ കാറിന്റെ ഗ്ലാസ് തല്ലി പൊട്ടിക്കുകയും ചെയ്തെന്ന റൂബിന് തോമസിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി കാര്‍ വില്പനയ്ക്കെന്ന പരസ്യം നല്കി 65000 രൂപ വാങ്ങി വാഹനം നല്‍കാതെ കബളിപ്പിച്ചെന്ന പരാതി ചേര്‍ത്തല സ്വദേശി ഫസലും നല്കി. കൂടാതെ മറ്റൊരു അടിപിടി സംഭവത്തിലും ഉള്‍പ്പടെ ഇയാള്‍ക്കെതിരേ നാല് കേസുകള്‍ പോലീസ് എടുത്തിട്ടുണ്ട്. പരാതി ലഭിച്ചതിനേത്തുടര്‍ന്ന് നന്ദു കൃഷ്ണനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read Moreവേഗം പോന്നോളു..! വാഗമണ്‍ ചില്ലുപാലം വീണ്ടും തുറന്നു: സഞ്ചാരികളുടെ ഒഴുക്ക്
തൊടുപുഴ: മൂന്നു മാസത്തോളം അടച്ചിട്ടിരുന്ന വാഗമണ്ണിലെ കോലാഹലമേട് അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം വീണ്ടും തുറന്നു. ഇന്നലെയാണ് പാലം സന്ദർശകർക്കായി തുറന്നുനൽകിയത്. ഇന്നലെ മാത്രം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തിൽ കയറി ദൂരക്കാഴ്ച ആസ്വദിച്ചത്. നാൽപത് അടി നീളത്തിലും നൂറ്റിയൻപത് അടി ഉയരത്തിലും കാൻഡി ലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ് ബ്രിഡ്ജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് സുരക്ഷയെ മുൻനിർത്തി പാലം അടച്ചിടാൻ വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ നിർദേശിച്ചിരുന്നു. സംസ്ഥാനത്തെ ഫ്ളോട്ടിംഗ് ബ്രിഡ്ജുകളുടെയും ഗ്ലാസ് ബ്രിഡ്ജിന്റെയും പ്രവർത്തനം ജൂണ്‍ ഒന്നുമുതൽ നിർത്തിവയ്ക്കുകയായിരുന്നു. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജനിയറിംഗ് വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ ശിപാർശകൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്. ഒരു സമയം 15 പേരെ മാത്രമേ പാലത്തിൽ കയറാൻ അനുവദിക്കുകയുള്ളൂ. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ പ്രവേശനം…
Read Moreലാവ്ലിന് കേസ് എങ്ങുമെത്താത്തതിന്റെ കാരണം സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന് ഷിബു ബേബി ജോണ്‍
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ ലാവ്ലിന് കേസ് ഇതുവരെയും എങ്ങുമെത്താത്തത് സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കുക, തൃശൂര്‍ പൂരം കലക്കിയതിനെപ്പറ്റി ജുഡീഷല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. യുഡിഎഫ് ജില്ലാ ചെയര്മാന് ഇ.ജെ. ആഗസ്തി അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോയി ഏബ്രഹാം, കുര്യന് ജോയി, ഫില്‍സണ്‍ മാത്യൂസ്, അസീസ് ബഡായി, നാട്ടകം സുരേഷ്, ജെയ്സണ്‍ ജോസഫ്, ടോമി വേദഗിരി, ടി.സി. അരുണ്‍, തമ്പി ചന്ദ്രന്, മദന്‍ ലാല്‍, കുഞ്ഞ് ഇല്ലമ്പള്ളി, ഫിലിപ്പ് ജോസഫ്, കെ.എഫ്. വര്‍ഗീസ്, റഫീഖ് മണിമല, തോമസ് കണ്ണന്തറ, പ്രിന്‍സ് ലൂക്കോസ്, വി.ജെ. ലാലി, പി.എ. സലീം, സാജു…
Read Moreഡോ. വന്ദന ദാസ് സ്മാരക മെഡിക്കല്‍ ക്ലിനിക് പത്തിന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും
കടുത്തുരുത്തി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച യുവ ഡോക്ടര്‍ വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കള്‍ ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പില്‍ നിര്‍മിച്ച മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം പത്തിന് നടക്കും. രാവിലെ ഒമ്പതിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. രമേശ് ചെന്നിത്തല എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന്, കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്, മോന്‍സ് ജോസഫ് എംഎല്‍എ, ഡോ. മോഹനന് കുന്നുമ്മല്‍, അജയ് തറയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വസന്തകുമാരിക്ക് കുടുംബസ്വത്തായി ലഭിച്ച തൃക്കുന്നപ്പുഴ വാലേക്കടവില്‍ പല്ലനയാറിന്റെ തീരത്താണ് ക്ലിനിക് നിര്‍മിച്ചിരിക്കുന്നത്. ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയാകും ക്ലിനിക് പ്രവര്‍ത്തിക്കുക.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യവേ,…
Read Moreവാഴൂരിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് അധ്യാപികയ്ക്കു ദാരുണാന്ത്യം; അപകടം മകളുടെ വിവാഹ സത്കാരച്ചടങ്ങു കഴിഞ്ഞു മടങ്ങുമ്പോൾ
പൊൻകുന്നം: കെകെ റോഡ് വാഴൂരിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് അധ്യാപികയ്ക്കു ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ: സ്കൂൾ പ്രഥമ അധ്യാപിക ഷീനാ ഷംസുദീനാണു മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ മകളുടെ വിവാഹച്ചടങ്ങു കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്പോഴായിരുന്നു അപകടം. ഭർത്താവ് ഷംസുദ്ദീൻ, മകൻ നെബിൽ എന്നിവരും കാറിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷീനയുടെ ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനുശേഷം വൈകിട്ട് കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു അധ്യാപികയും കുടുംബവും. വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നു മുപ്പതടിയോളം താഴെ ഇളംപള്ളി റോഡിലേക്ക് മറിയുകയായിരുന്നു. എരുമേലി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണു പരേത.
Read Moreകിതച്ച് കിതച്ചുള്ള ഓട്ടം പതപ്പകലക്കും… ബസുകളുടെ കണ്ടീഷനും കാലപ്പഴക്കവും നോക്കാതെ ഓട്ടം തുടരാന്‍ കെഎസ്ആര്‍ടിസി
കോട്ടയം: ബസുകളുടെ കണ്ടീഷനും കാലപ്പഴക്കവും നോക്കാതെ പതിനാറും പതിനെട്ടും വര്‍ഷം സർവീസ് തുടരാമെന്ന തീരുമാനം ജില്ലയില്‍ യാത്രക്കാരെ വലയ്ക്കും.ജില്ലയിലെ വിവിധ ഡിപ്പോകളിലായി പതിനഞ്ച് വര്‍ഷം കഴിഞ്ഞ 120 ഓര്‍ഡിനറികളാണ് കുതിച്ചും കിതച്ചും കാലങ്ങളായി നിരത്തിലുള്ളത്. കോട്ടയം ജില്ലയിലേക്ക് ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍നിന്ന് ഓടിവരുന്ന ഓര്‍ഡിനറികളും പഴക്കത്തില്‍ ഒട്ടും മുന്നോട്ടല്ല. പത്തു വര്‍ഷം ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് വിഭാഗത്തില്‍ ഓടിച്ചശേഷം ഓര്‍ഡിനറി സര്‍വീസിലേക്കു മാറ്റുകയാണ് പതിവ്. നിലവില്‍ 12 വര്‍ഷം വരെ ഫാസ്റ്റായി ഓടിയശേഷമാണ് അറ്റകുറ്റപ്പണി നടത്തി ഓര്‍ഡിനറിയിലേക്ക് മാറ്റുന്നത്.വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി ലാഭം കിട്ടുന്ന റൂട്ടുകളില്‍ പരമാവധി സര്‍വീസ് നടത്താനും കട്ടപ്പുറത്തുള്ള ബസുകളും അറ്റകുറ്റപ്പണി തീര്‍ത്ത് നിരത്തിലിറക്കാനുമാണ് തീരുമാനം. തേയ്മാനവും സ്പെയര്‍ പാര്‍ട്സ് ചെലവും കണക്കാക്കിയാല്‍ പഴഞ്ചന്‍ ബസുകളില്‍നിന്ന് കാര്യമായ നേട്ടമില്ല. ദീര്‍ഘദൂര ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍നിന്നാണ് 70 ശതമാനവും വരുമാനം. സാമ്പത്തിക പ്രതിസന്ധി…
Read More