കോട്ടയം: കാലപ്പഴക്കംചെന്ന ബോട്ടുകളും യാത്രക്കാരുടെ കുറവും കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസിനു തടസമാകുന്നു. പോളതടസം മൂലം ഒരു മാസക്കാലമാണ് സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടിവന്നത്. മഴക്കാലമായതോടെ കാലപ്പഴക്കം ചെന്ന ബോട്ടുകളിലുള്ള യാത്ര വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. പുതിയ യാത്രാബോട്ടുകള്‍ എത്തുമെന്ന പ്രഖ്യാപനം ഇതുവരെ നടന്നില്ല. കോട്ടയം കോടിമത ജെട്ടിയില്‍നിന്ന് രണ്ടും ആലപ്പുഴ ജെട്ടിയില്‍ നിന്നുള്ള ഒരു ബോട്ടും ഉൾപ്പെടെ മൂന്നു യാത്രാ ബോട്ടുകളാണ് കോട്ടയം-ആലപ്പുഴ റൂട്ടല്‍ സര്‍വീസ് നടത്തുന്നത്. പോള മൂലം ഒരു മാസം സര്‍വീസ് തടപ്പെട്ടതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. എങ്കിലും 8000-9000 രൂപ വരെ ഒരു ബോട്ടിനു കളക്ഷന്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്. ഇത്രയും കളക്ഷന്‍ ലഭിച്ചിട്ടും തടി ബോട്ടുകള്‍ മാറ്റി പുതിയ ബോട്ടുകള്‍ എത്തിക്കാന്‍ ജലഗതാഗത വകുപ്പ് തയാറാകാത്തതില്‍ യാത്രക്കാര്‍ക്കു പ്രതിഷേധമുണ്ട്. തടി ബോട്ടുകളുടെ പല ഭാഗങ്ങളും തുരുമ്പെടുത്തു ദ്രവിച്ചു തുടങ്ങി. യഥാസമയം അറ്റകുറ്റപ്പണി നടത്താനും അധികൃതര്‍…
Read MoreCategory: Kottayam
മിഠായി ഭരണിയിൽ തലയിട്ട നായ പെട്ടു; രക്ഷകരായത് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാർ
കുമരകം: കവണാറ്റിൻകരയിൽ പ്ലാസ്റ്റിക് മിഠായി ഭരണിയിൽ തലയിട്ട നായയ്ക്ക് രക്ഷകരായി കാർഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാർ. അബദ്ധത്തിൽ പ്ലാസ്റ്റിക് ഭരണിയിലേക്ക് തലയിട്ട നായയ്ക്ക് പിന്നീട് അതിൽനിന്നു മോചനം നേടാനായില്ല. ഇതോടെ ഭരണിയിൽനിന്നു തല തിരികെ എടുക്കാനാകാതെ നായ മണിക്കുറുകളോളം കഷ്ടപ്പെട്ടു. തലയിൽ പ്ലാസ്റ്റിക് ഭരണിയുമായി കുമരകത്തെ വിനോദസഞ്ചാര കേന്ദ്രമായ കവണാറ്റിൻകരയിലൂടെ പാഞ്ഞുനടന്ന് അക്ഷീണ പരിശ്രമം നടത്തിയിട്ടും തല ഊരിയെടുക്കാനായില്ല. ഒടുവിൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ഫാമിലുള്ള തോട്ടിലേക്ക് ചാടി തല വെള്ളത്തിൽ മുക്കി പൊക്കി ഊരാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രാണരക്ഷാർഥം തോട്ടിൽനിന്ന് കയറാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. ഒടുവിൽ ഇന്നലെ വെെകുന്നേരം കാർഷികഗവേഷണ കേന്ദ്രത്തിലെ എൻജിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരായ ആദിത്യൻ, നന്ദു, പ്രസാദ്, അതുൽ എന്നിവർ ചേർന്ന് നായയെ വെള്ളത്തിൽനിന്നു കയറ്റി പ്ലാസ്റ്റിക് ഭരണി മുറിച്ച് മാറ്റി നായയെ രക്ഷിക്കുകയായിരുന്നു.ു
Read Moreതിരുവാര്‍പ്പ് ക്ഷേത്രത്തിലെ മോഷണം; മോഷ്ടാവെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
കോട്ടയം: തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. ഇന്നു പുലര്‍ച്ച ക്ഷേത്രം അധികൃതരാണു മോഷണം വിവരം അറിഞ്ഞത്. ക്ഷേതത്തിലെയും കൊച്ചമ്പലത്തിലെയും കാണിക്കവഞ്ചികൾ കുത്തിത്തുറന്നാണു മോഷണം നടത്തിയത്. ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ രണ്ടു കാണിക്കവഞ്ചികളും കൊച്ചമ്പലത്തിലെ ഒരു കാണിക്കവഞ്ചിയും ഉള്‍പ്പടെ മൂന്നിടങ്ങളിലാണു മോഷണം. കഴിഞ്ഞ ദിവസമാണ് കാണിക്ക വഞ്ചികളില്നിന്നു പണം എടുത്തത്. എങ്കിലും കാണിക്കവഞ്ചിയില്‍നിന്ന് 5,000 രൂപയോളം നഷ്ടപ്പെട്ടതായിട്ടാണ് കണക്കുകൂട്ടുന്നത്. സിസിടിവി കാമറയില്‍ മോഷ്ടാവെന്നു സംശയിക്കുന്നയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇതരസംസ്ഥാനക്കാരനാകാനാണ് സാധ്യതയെന്നു കുമരകം എസ്എച്ച്ഒ കെ.ജെ. തോമസ് രാഷ് ട്രദീപികയോടു പറഞ്ഞു. മോഷ്ടാവിനെ ഉടന്‍ പിടികൂടാനാകുമെന്നും എസ്എച്ച്ഒ.
Read Moreകോട്ടയത്തെ ഏഴു മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഏഴിടങ്ങളിലായി ഒരേ സമയം; സുരക്ഷയ്ക്ക് കേന്ദ്രസേനയും; നാളെ മദ്യനിരോധനം
കോട്ടയം: നാളെ നടക്കുന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി വിലയിരുത്തി. നാട്ടകത്തെ കോട്ടയം ഗവ.കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഏഴു സ്ഥലങ്ങളിലായാണ് വോട്ടെണ്ണലിന് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച പൊതുനിരീക്ഷകന്‍ മന്‍വേഷ് സിംഗ് സിദ്ദുവും വോട്ടെണ്ണല്‍ നിരീക്ഷിക്കുന്നതിനായി നിയോഗിച്ച നിരീക്ഷകരായ ഹെമിസ് നെഗി, ഐ. അമിത് കുമാര്‍ എന്നിവരും ജില്ലയിലെത്തി.നാളെ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. രാവിലെ 7.30ന് സ്ട്രോംഗ് റൂം തുറന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിക്കും. രാവിലെ എട്ടിന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. ഇതേസമയം തന്നെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണലും ആരംഭിക്കും. ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി എന്നീ ഏഴുമണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഏഴിടങ്ങളിലായി ഒരേ സമയം നടക്കും. സുരക്ഷയ്ക്ക്…
Read Moreഅങ്ങനെ ഒന്നും നടന്നിട്ടില്ല; മൃഗബലി ആരോപണം നിഷേധിച്ച് ദേവസ്വം മന്ത്രി
തിരുവനന്തപുരം:കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലി നടത്തിയെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ ആരോപണത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്. ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചുവെന്നും അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നാണ് മനസിലാക്കിയതെന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഡി.കെ. ശിവകുമാറിന്റെ ആരോപണം അന്വേഷിച്ചെന്നും ഇതുസംബന്ധിച്ച് രാജരാജേശ്വര ക്ഷേത്രം ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രത്തിലോ പരിസരത്തോ അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് കിട്ടിയതെന്നും എന്തുകൊണ്ടാണ് ശിവകുമാർ അത് പറഞ്ഞതെന്ന് പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വേറെ എവിടെയെങ്കിലും മൃഗബലി നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി കെ.രാധാകൃഷ്ണന് പറഞ്ഞു.അതേസമയം തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി നടന്നെന്നു പറഞ്ഞിട്ടില്ലെന്ന് ഡി.കെ. ശിവകുമാർ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും ശിവകുമാർ പറഞ്ഞു. കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് 15…
Read Moreഒരേ സ്കൂളിൽ വിദ്യാർഥിയും അധ്യാപകനും പ്രധാന അധ്യാപകനും; മാത്യു സ്കറിയ പടിയിറങ്ങുന്നത് ചരിത്ര നേട്ടവുമായി
മുണ്ടക്കയം: കഴിഞ്ഞ 32 വർഷമായി മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്ന മാത്യു സ്കറിയ സാർ പടിയിറങ്ങുന്നത് ചരിത്ര നേട്ടവുമായി. മുണ്ടക്കയം വണ്ടൻപതാൽ മാപ്പിളകുന്നേൽ മാത്യു സ്കറിയ തന്റെ ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിലാണ് മുണ്ടക്കയം സെന്റ് ആന്റണീസ് സ്കൂളിൽ എത്തുന്നത്. 1983ല്‍ സ്കൂളിൽ നിന്നു എസ്എസ്എൽസി പാസായ ഇദ്ദേഹം ഉപരിപഠനത്തിനുശേഷം ഇതേ സ്കൂളിൽ തന്നെ അധ്യാപകനായി 1992ൽ നിയമിതനായി. 2014 ൽ മാത്യു സ്കറിയ പ്രധാന അധ്യാപകനായി ചുമതലയേറ്റു. ഒന്‍പതു വർഷത്തെ സേവനത്തിന് ശേഷം സ്കൂളിൽ നിന്നു പടിയിറങ്ങുമ്പോൾ 48 വിദ്യാർഥികൾക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കാനായത്. സ്കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയമാണിത്. കൂടാതെ പ്രധാന അധ്യാപകനായി ചുമതലയേറ്റ വർഷം മുതൽ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ വരെ സ്കൂളിന് 100 ശതമാനം വിജയമാണ് ലഭിച്ചിരിക്കുന്നത്. സ്കൂൾ മാനേജ്മെന്റും മികച്ച പിന്തുണയാണ്…
Read Moreഇരട്ടപ്പാതയായിട്ട് രണ്ടു വര്‍ഷം: കോട്ടയത്തിന് നേട്ടമൊന്നുമില്ല; യാത്രക്കാരുടെ പ്രതീക്ഷകള്‍ വെറുതേയായി
കോട്ടയം: എറണാകുളം-കോട്ടയം-കായംകുളം റൂട്ടില്‍ റെയില്‍വേ പാത ഇരട്ടിക്കല്‍ പൂര്‍ത്തിയായിട്ട് ഇന്നലെ രണ്ടു വര്‍ഷം തികഞ്ഞു.ആറു ഘട്ടങ്ങളായി പാത ഇരട്ടിക്കാന്‍ എട്ടു വര്‍ഷത്തെ കാത്തിരിപ്പു വേണ്ടിവന്നെങ്കിലും ചെറുതായിരുന്നില്ല യാത്രക്കാരുടെ പ്രതീക്ഷകള്‍. സമയക്ലിപ്തത, കൂടുതല്‍ വണ്ടികള്‍, സ്റ്റേഷന് വികസനം, മേല്പാലങ്ങള് തുടങ്ങി വലിയ സ്വപ്നങ്ങള്‍. യാത്രക്കാരുടെ എണ്ണത്തില്‍ കോട്ടയം ആറാം സ്ഥാനത്തുണ്ടായിരിക്കെ ഒരു വന്ദേഭാരത് വന്നതല്ലാതെ കാര്യമായി പുതിയ ട്രെയിനുകളൊന്നും കോട്ടയത്തിന് നേട്ടമായില്ല. നിലവില്‍ മംഗലാപുരം മുതല്‍ കോട്ടയം വഴി തിരുവനന്തപുരം വരെ 632 കിലോമീറ്റർ പൂര്‍ണമായും ഇരട്ടപ്പാതയുണ്ട്. എറണാകുളം വരെയുള്ള നിരവധി ട്രെയിനുകള്‍ കോട്ടയത്തേക്കോ കൊല്ലത്തേക്കോ ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. കോട്ടയത്ത് ഇപ്പോള്‍ അഞ്ച് പ്ലാറ്റ്ഫോമുകളും രണ്ടു വശങ്ങളില് മേല്‍പ്പാതയും എസ്കലേറ്ററുമുണ്ട്. ബംഗാള്‍, ഒഡീഷ, ആസാം സംസ്ഥാനങ്ങളില്‍നിന്ന് ഒരു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് പോയി വരാന്‍ നിലവില്‍ നാലു ട്രെയിനുകളേയുള്ളൂ.ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള തിരക്ക് പരിഹരിക്കാനും പുതിയ…
Read Moreകൈയിൽ കത്തിയുമായി മുറ്റത്തെത്തിയ ഇതരസംസ്ഥാന തൊഴിലാളിക്ക് ക്രൂരമർദനം; ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ടു; മൂന്ന് പേർ അറസ്റ്റിൽ
തൃക്കൊടിത്താനം: ഇതരസംസ്ഥാന സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ടു ബന്ധുക്കളായ മൂന്നുപേർ അറസ്റ്റിൽ. മാടപ്പള്ളി പെരുമ്പനച്ചി പുന്നക്കുന്നു ഭാഗത്തു പുന്നക്കുന്നിൽ വീട്ടിൽ ജ്യോതിഷ് കുമാർ (29), എറണാകുളം തലക്കോട് പൈനുങ്കൽപാറ കൊല്ലേവേലിച്ചിറ വീട്ടിൽ കെ.പി. പ്രശാന്ത് (29), മാടപ്പള്ളി പെരുമ്പനച്ചിറ പുന്നക്കുന്നിൽ പി.കെ. പ്രസാദ് (53) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. 21നു പുലർച്ചെ നാലിനു ജ്യോതിഷ് കുമാറിന്റെ വീടിന്റെ അടുക്കളയുടെ പുറകിൽ 40 വയസ് പ്രായം തോന്നുന്ന അന്യസംസ്ഥാന സ്വദേശി കൈയിൽ കത്തിയുമായി കാണപ്പെടുകയായിരുന്നു. തുടർന്ന് പ്രതികൾ ഇയാളെ മൺവെട്ടി, ഭരണി, തടിക്കഷണം തുടങ്ങിയവ ഉപയോഗിച്ച് ആക്രമിക്കുകയും പരിക്കുപറ്റിയ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇയാള്‍ മരണപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനിവാര്യമെന്ന് ഫാ. നിരപ്പേൽ
തൊടുപുഴ: ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും കേരളം ഇതേ ഭൂപ്രകൃതിയിൽ നിലനിൽക്കാനും മുല്ലപെരിയാറിൽ പുതിയ അണക്കെട്ട് അനിവാര്യമാണെന്ന് മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ ഫാ.ജോയി നിരപ്പേൽ. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യൻ ആന്റി കറപ്ഷൻ മിഷന്റെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ഏറ്റവും പഴക്കംചെന്നതും കാലാവധി കഴിഞ്ഞതുമായ ഏക ഭൂഗുരുത്വ അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. 50 വർഷ ആയുസ് കൽപ്പിക്കപ്പെട്ട അണക്കെട്ട് 128 വർഷം കഴിഞ്ഞിട്ടും ഡീകമ്മീഷൻ ചെയ്യാൻ കഴിയാത്തത് കേരളത്തിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഷിബു കെ.തന്പി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ദേശീയ പ്രസിഡന്റ് അഡ്വ. ഡോ. രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു. ദേശീയ ചെയർമാൻ ഡോ. പി.ആർ.വി നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി…
Read Moreഒന്നും “സെറ്റ്” അല്ല സാർ… പ്രവേശനോത്സവ ബാനർ, പുസ്തകം, യൂണിഫോം ഒന്നുമെത്തിയില്ല; പ്രവേശനോത്സം ബാധ്യതയാകുമെന്ന് അധ്യാപകർ
ചങ്ങനാശേരി: സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചുള്ള പ്രവേശനോത്സവ ബാനറിലെ ഇപ്രാവശ്യത്തെ ലോഗോ “എല്ലാം സെറ്റ്’ എന്നാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളത്തിന്റെ പേരിലാണ് പ്രവേശനോത്സവ ബാനര്‍ പുറത്തിറക്കിയത്. 2024ലെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ജൂണ്‍ മൂന്നിനാണു പ്രവേശനോത്സവം. സ്കൂളുകള്ക്കുമുമ്പില് പ്രദര്‍ശിപ്പിക്കാനുള്ള ഈ ബാനര്‍ ബിആര്‍സി വഴി ലഭ്യമാക്കുമെന്നു പറഞ്ഞെങ്കിലും എത്തുന്ന സൂചനകളില്ലാത്തതിനാല്‍ സ്കൂളുകള്‍ സ്വന്തം ചെലവില്‍ പ്രിന്റ് ചെയ്തു പ്രദര്ശിപ്പിക്കേണ്ടിവന്നേക്കും. കഴിഞ്ഞവര്‍ഷവും ബാനർ എത്താതിരുന്നതുമൂലം അവസാനം സ്കൂളുകള്‍തന്നെ പ്രിന്റ് ചെയ്തു പ്രദര്‍ശിപ്പിക്കേണ്ടിവന്നു. “എല്ലാം സെറ്റ്’ എന്ന് സര്‍ക്കാര്‍ അവകാശപ്പെടമ്പോഴും ഒന്നും സെറ്റല്ലെന്നാണ് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്രാവശ്യം മാറ്റംവരുന്ന ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങള്‍ പൂര്‍ണമായും എത്തിയിട്ടില്ല. സ്കൂളുകളില്‍ യൂണിഫോം വിതരണം ചെയ്യുന്ന നടപടികളും എങ്ങുമെത്തിയില്ല. എല്‍പി വിഭാഗത്തിലെ കുട്ടികള്‍ക്കുള്ള യൂണിഫോമില്‍ ചില സ്കൂളുകളില്‍ ടോപ്പുമാത്രവും മറ്റു ചില സ്കൂളുകള്‍ ബോട്ടം മാത്രവുമേ വിതരണം ചെയ്യാന്‍…
Read More