ഒന്നും “സെറ്റ്” അല്ല സാർ… പ്രവേശനോത്സവ ബാനർ, പുസ്തകം, യൂണിഫോം ഒന്നുമെത്തിയില്ല; പ്രവേശനോത്സം ബാധ്യതയാകുമെന്ന് അധ്യാപകർ

ചങ്ങനാശേരി: സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചുള്ള പ്രവേശനോത്സവ ബാനറിലെ ഇപ്രാവശ്യത്തെ ലോഗോ “എല്ലാം സെറ്റ്’ എന്നാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളത്തിന്‍റെ പേരിലാണ് പ്രവേശനോത്സവ ബാനര്‍ പുറത്തിറക്കിയത്. 2024ലെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ജൂണ്‍ മൂന്നിനാണു പ്രവേശനോത്സവം.

സ്കൂളുകള്‍ക്കുമുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഈ ബാനര്‍ ബിആര്‍സി വഴി ലഭ്യമാക്കുമെന്നു പറഞ്ഞെങ്കിലും എത്തുന്ന സൂചനകളില്ലാത്തതിനാല്‍ സ്കൂളുകള്‍ സ്വന്തം ചെലവില്‍ പ്രിന്‍റ് ചെയ്തു പ്രദര്‍ശിപ്പിക്കേണ്ടിവന്നേക്കും. കഴിഞ്ഞവര്‍ഷവും ബാനർ എത്താതിരുന്നതുമൂലം അവസാനം സ്കൂളുകള്‍തന്നെ പ്രിന്‍റ് ചെയ്തു പ്രദര്‍ശിപ്പിക്കേണ്ടിവന്നു.

“എല്ലാം സെറ്റ്’ എന്ന് സര്‍ക്കാര്‍ അവകാശപ്പെടമ്പോഴും ഒന്നും സെറ്റല്ലെന്നാണ് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്രാവശ്യം മാറ്റംവരുന്ന ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങള്‍ പൂര്‍ണമായും എത്തിയിട്ടില്ല. സ്കൂളുകളില്‍ യൂണിഫോം വിതരണം ചെയ്യുന്ന നടപടികളും എങ്ങുമെത്തിയില്ല.

എല്‍പി വിഭാഗത്തിലെ കുട്ടികള്‍ക്കുള്ള യൂണിഫോമില്‍ ചില സ്കൂളുകളില്‍ ടോപ്പുമാത്രവും മറ്റു ചില സ്കൂളുകള്‍ ബോട്ടം മാത്രവുമേ വിതരണം ചെയ്യാന്‍ സ്കൂളുകളില്‍ എത്തിച്ചിട്ടുള്ളു.

2023മേയ് 31ലെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ബിഎസ്എൻഎല്‍ കണക്ഷനുകള്‍ വിഛേദിച്ച് സ്കൂളുകളില്‍ കെഫോണ്‍ എടുത്തെങ്കിലും മിക്ക സ്ഥലങ്ങളിലും പുതിയ സംവിധാനം ലഭ്യമല്ലെന്ന് അധ്യാപകർ പറയുന്നു.

ബെന്നി ചിറയില്‍

Related posts

Leave a Comment