കോട്ടയം: തെക്കു-പടിഞ്ഞാറൻ കാലവർഷമായതോടെ ഊത്ത പിടിത്തം സജീവമായിരിക്കുന്നു. മത്സ്യങ്ങൾ പുഴകളിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന ദേശാന്തരഗമന പ്രതിഭാസമാണ് ഉൗത്ത എന്നറിയപ്പെടുന്നത്. വയറുനിറയെ മുട്ടകളുമായി പ്രജനനത്തിനായി കൂട്ടത്തോടെ ഒഴുക്കിനെതിരേ പുതുവെള്ളത്തിലേക്ക് നീന്തിവരുന്ന മത്സ്യങ്ങളാണിവ. മത്സ്യം കൂട്ടത്തോടെ വരുന്നതിനാൽ ഉൗത്തയേറ്റത്തിന്റെ സമയത്ത് മീൻ പിടിക്കൽ എളുപ്പമാണ്. എന്നാൽ നിയമവിരുദ്ധ മത്സ്യബന്ധന രീതിയായ ഉൗത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്ല്യം. പ്രജനന കാലത്ത് മത്സ്യങ്ങളുടെ സഞ്ചാരവഴികൾക്ക് തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും കൂട്, അടിച്ചിൽ, പത്തായം എന്നീ അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും ഊത്തപിടുത്തത്തിനുമെതിരേ പരിശോധന ശക്തമാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ഉൾനാടൻ ജലാശയങ്ങളിൽ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയാൽ കർശന നടപടി സ്വീകരിക്കും. നിരോധനം…
Read MoreCategory: Kottayam
ആ രഹസ്യവിവരം ശരിയായിരുന്നു! എംഡിഎംഎയുമായി രാജാക്കാട്ട് മൂന്നു പേർ പിടിയിൽ
രാജാക്കാട്: മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി മുന്ന് യുവാക്കളെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. എംഡിഎംഎ കൈവശം സൂക്ഷിച്ച രണ്ടു യുവാക്കളെയും ഇത് എത്തിച്ചു നൽകിയയാളുമാണ് പിടിയിലായത്. രാജാക്കാട് സിഐ പങ്കജാക്ഷനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കളുമായി പ്രതികളെ പിടികൂടിയത്. രാജാക്കാട് പൊ·ുടി ചേലച്ചുവട് താന്നിക്കമറ്റത്തിൽ ടോണി ടോമി (22 ) രാജാക്കാട് ചെരിപുറം ശോഭനാലയത്തിൽ ആനന്ദ് സുനിൽ (22) കനകപുഴ കച്ചിറയിൽ ആൽബിൻ ബേബി (24) എന്നിവരെയാണ് പിടികൂടിയത്. ആനന്ദ്, ടോണി എന്നിവരുടെ കയ്യിൽനിന്നും 20 മില്ലിഗ്രാം വീതം എംഡിഎംഎ പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് എംഡിഎംഎ എത്തിച്ചു നൽകിയത് ആൽബിൻ ആണെന്ന വിവരം ലഭിച്ചത്. തുടർന്നാണ് ഇയാളെയും കസ്റ്റഡിയിലെടുത്തത്. ഇടുക്കി ജില്ലയിലേക്ക് ഇത്തരം മാരക ലഹരി വസ്തുക്കൾ എത്തുന്നതിനെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണവും പോലീസ് നടത്തിവരികയാണ്.…
Read Moreആ നീക്കം പൊളിഞ്ഞു! അവിശ്വാസം പാസാകാതിരിക്കാന് നടന്നത് നിയമസഭാ തെരഞ്ഞെടുപ്പുകളെ പോലും കടത്തിവെട്ടുന്ന കളികള്‍…
കടുത്തുരുത്തി: കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്മാന് യൂ.പി. ചാക്കപ്പനെതിരെയുള്ള അവിശ്വാസം പാസാകാതിരിക്കാന് നടന്നത് നിയമസഭാ തെരഞ്ഞെടുപ്പുകളെ പോലും കടത്തിവെട്ടുന്ന കളികള്‍. നേതാക്കള്‍ ഉള്പെടെയുള്ളവര് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ചാക്കപ്പന് പ്രസിഡന്റ് സ്ഥാനത്ത് നിന്നു തെറിച്ചുവെന്ന് മാത്രമല്ല ; യുഡിഎഫിന് ബാങ്ക് ഭരണം നഷ്ടപെടുകയും ചെയ്തു. ഭരണസമിതി പിരിച്ചുവിട്ട കോട്ടയം ജോയിന്റ് രജിസ്ട്രാറുടെ നടപടിക്കെതിരെ ചെയര്‍മാനൊപ്പം കോടതിയില്‍ പോകാന്‍ തയാറാകാതിരുന്ന കോണ്‍ഗ്രസിലെ അഡ്വ മധു കാലായില്‍, കെ.ആര്. സജീവന്, സി.കെ. ശശി എന്നിവര്‍ കൂടി വോട്ട് ചെയ്താല്‍ അവിശ്വാസം പാസാകുമെന്നുറപ്പായിരുന്നു. ഇതു തടയാനായി ആദ്യം ഡിസിസി നേതൃത്വത്തിന്റെ പിന്തുണ നേടാനായിട്ടായിരുന്നു ചിലരുടെ പരക്കം പാച്ചില്‍. ഇതിനായി ഒരു ഡിസിസി നേതാവിന് പുതിയ കാറ് വരെ വാഗ്ദാനം ചെയ്തിരുന്നതായി ഒരു ബാങ്ക് ഭരണസമിതിയംഗം പറഞ്ഞു. പല രീതിയില്‍ ശ്രമിച്ചിട്ടും ഇടഞ്ഞു നിന്ന മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളെയും വരുതിയില്‍…
Read Moreദേ മാത്യു വിളിക്കുന്നു, എന്നാല്‍ ഒന്ന് ഓടി തോല്‍പ്പിക്ക്! എൺപതിന്റെ ചെറുപ്പവുമായി ട്രാക്കിൽ മിന്നൽ കുതിപ്പായി മാത്യു
പാലാ: എൺപതിന്റെ ചെറുപ്പവുമായി ട്രാക്കിൽ മിന്നൽ കുതിപ്പായി മാത്യു. മെഡലുകള്‍ വാരിക്കൂട്ടി പോരാട്ട വീര്യവുമായി കായിക കേരളത്തിന് അഭിമാനമാവുകയാണ് മാസ്റ്റേഴ്സ് താരം പാലാ ഇലഞ്ഞിമറ്റത്തില് മാത്യു എന്ന എൺപതുകാരൻ. കഴിഞ്ഞ മേയില്‍ നടന്ന ആദ്യ സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു സ്വര്‍ണ മെഡലുകളാണ് മാത്യു നേടിയത്. സംസ്ഥാന അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍വകലാശാല സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍. കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് എത്തിയ മാത്യു, 75 വയസിനു മുകളിലുള്ളവരുടെ 400 മീറ്റര്‍, 200 മീറ്റര്‍ ഓട്ടങ്ങളില്‍ സ്വര്‍ണം നേടിയതാണ് നേട്ടങ്ങളുടെ പട്ടികയില്‍ അവസാനത്തേത്. പരിശീലകനായ ഡോ. തങ്കച്ചന് മാത്യുവിന്റെ കീഴിലാണ് മാത്യുവിന്റെ പരിശീലനം. ഇദ്ദേഹമാണ് കോട്ടയം ജില്ലാ ടീം മാനേജരും കോച്ചും. പാലാ സ്വദേശിയായ മാത്യു ഇപ്പോള്‍ മുണ്ടക്കയത്താണ് സ്ഥിരതാമസം. വിളക്കുമാടം സെന്റ് ജോസഫ്സ് സ്കൂളിലായിരുന്ന മാത്യുവിന്റെ പഠനവും കായികപരിശീലന കേന്ദ്രവും. കുട്ടിക്കാലത്തുതന്നെ പഠനത്തോടൊപ്പം കായികമത്സരങ്ങളിലും…
Read Moreവ്യാജന്മാരെ സൂക്ഷിക്കുക, കാശു പോകുന്ന വഴി അറിയില്ല! മലയോരമേഖലയിൽ നടക്കുന്ന പറ്റിക്കല്‍ പരിപാടി ഇങ്ങനെ…
മുണ്ടക്കയം: മലയോരമേഖലയിൽ സഹായം മേടിച്ചു തരാമെന്നു പറഞ്ഞു പറ്റിക്കൂടി സംഭവങ്ങൾ പെരുകുന്നു. പോലീസ്, മാധ്യമ പ്രവര്‍ത്തകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ഭവന നിര്‍മാണ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയ വിവിധ ആളുകളുടെ പേരിലാണ് വ്യാജന്മാരുടെ വിളയാട്ടം. സാധാരണക്കാരന്റെ ആവശ്യം രഹസ്യമായി അന്വേഷിച്ചറിയുന്ന ഇത്തരക്കാര്‍ അവരുടെ സഹായ വാഗ്ദാനവുമായി എത്തിയാണ് തട്ടിപ്പ്. വീട് അനുവദിപ്പിക്കാം! പ്രധാന തട്ടിപ്പുകളിലൊന്നാണ് വീട് അനുവദിപ്പിക്കൽ. ഭവന രഹിതരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായവരെ കണ്ടെത്തി സര്‍ക്കാരില്‍നിന്നു വീട് അനുവദിപ്പിക്കാമെന്നു പറഞ്ഞു ഇവര്‍ തട്ടിപ്പു നടത്തുന്നു. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഉണ്ടായത്. താലൂക്ക് ഓഫീസ് ജീവനക്കാരനെന്നും ഭവന നിര്‍മാണ ഉദ്യോഗസ്ഥരെന്നും പറഞ്ഞാണ് ഇവര്‍ പലപ്പോഴും വീടുകളിലെത്തുക. വയോധികരായ ആളുകളുടെ അടുത്താണ് കൂടുതല്‍ തട്ടിപ്പുകളും. വിഹിതം അടയ്ക്കൽ! താങ്കള്‍ക്കു സര്‍ക്കാരില്‍നിന്നു വീട് അനുവദിച്ചിട്ടുണ്ടെന്നും അതു വാങ്ങിയെടുക്കാന്‍ ഏറെ കടമ്പകളുണ്ടെന്നും പറഞ്ഞു ഇവര്‍ക്കിടയില്‍ വിശ്വാസം നേടിയെടുക്കലാണ് ഇവരുടെ…
Read Moreമഴ ശക്തമായി പെയ്യുന്നു, കിഴക്കൻ വെള്ളത്തിന്റെ വരവും കൂടി; പ്രളയ ആശങ്കയിൽ പടിഞ്ഞാറൻ മേഖല
കുമരകം: ജൂണ്‍ മാസത്തിനു മുന്‍പേ എത്തിയ കാലവർഷം ജില്ലയുടെ പടിഞ്ഞാറൻ മേഖലയെ വീണ്ടും പ്രളയത്തിന്റെ ആശങ്കയിൽ. ശക്തമായി ചെയ്യുന്ന മഴയും അതോടൊപ്പം കിഴക്കൻ വെള്ളം ശക്തമായി ഒഴുകിയെത്തുന്നതുമാണ് പ്രളയ ഭീതി ഉണർത്തുന്നത്. ഇല്ലിക്കൽ, ആന്പക്കുഴി, കടത്തുകടവ്, കാഞ്ഞിരം, മൂന്നു മൂല തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളിലെ പല വീടുകളിലും ഇന്നലെ തന്നെ വെള്ളം കയറി. കിഴക്കൻ വെള്ളത്തിന്റെ വരവിനൊപ്പം കായലിലേക്കും കടലിലേക്കും വെള്ളം ഒഴുകി പോകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. വർഷ കൃഷിയിറക്കാനായി പല പാടങ്ങളും വെള്ളം വറ്റിച്ചു തുടങ്ങിയെങ്കിലും പാടത്തെ ജലനിരപ്പു കുറയുന്നില്ല. ഇത് പാടശേഖരങ്ങളുടെ പുറം ബണ്ടിലും തുരുത്തുകളിലും താമസിക്കുന്നവരേയും ഏറെ ദുരിതത്തിലാക്കുകയാണ്. മോട്ടോർ പുറംതള്ളുന്ന വെള്ളത്തേക്കാൾ കൂടുതൽ വെള്ളം പെയ്തിറങ്ങുന്നതും അടിക്കടി വൈദ്യുതി മുടങ്ങുന്നതുമാണ് പാടത്തെ ജലനിരപ്പു താഴാത്തതിനു കാരണം. ഇത് വർഷ കൃഷി ഇറക്കുന്നതിനും കാലതാമസം സൃഷ്ടിക്കും. കായലിലെ മുഖവാരങ്ങളിലും തോടുകളിലും എക്കൽ…
Read Moreകുമരകത്ത് കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; മാളത്തിൽ ഒളിക്കും മുമ്പ് പാമ്പ് രാജുവിനെ കുടുക്കി നാട്ടുകാർ
കുമരകം: നാഷ്ണാന്തറ ദേവീക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. നിരവധി കേസുകളിലെ പ്രതിയായ നാഷ്ണാന്ത്ര രാജു (പാന്പ് രാജു) ആണ് പിടിയിലായത്. ഇന്നലെ രാത്രി 11ന് ആയിരുന്നു സംഭവം. കാണിക്കവഞ്ചി കുത്തി തുറന്ന് പണം സഞ്ചിയിൽ നിറക്കുന്നതിനിടയിൽ ക്ഷേത്ര ശാന്തി കണ്ണൻ മോഷ്ടാവിനെ കാണുകയായിരുന്നു. ശാന്തി ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ എത്തിയപ്പോൾ മോഷ്്ടാവ് ക്ഷേത്രത്തിന് പിന്നിലേക്ക് ഓടി മറഞ്ഞു. നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്തുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കുമരകം പോലീസ് സ്ഥലത്തെത്തി പാന്പു രാജുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പാന്പു രാജു പോലീസുകാർക്കും നാട്ടുകാർക്കും സ്ഥിരം തലവേദനയാണ്. മാസങ്ങൾക്ക് മുൻപ് സമീപത്തെ അരയശേരി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് പണം അപഹരിച്ചതും ഇയാൾ ആണെന്നാണ് സംശയിക്കുന്നതായി…
Read Moreസത്യം തെളിഞ്ഞു! 33 വർഷം കഴിഞ്ഞ് മാത്യുവിനെ തേടി ആ തൊണ്ടിമുതലെത്തി; 1989 ഒക്ടോബറിലായിരുന്നു സംഭവം…
തൊടുപുഴ: മോഷണ മുതലെന്ന് ആരോപിച്ച് ജ്വല്ലറിയിൽ നിന്ന് പോലീസ് കൊണ്ടുപോയ 10 ഗ്രാം സ്വർണം 33 വർഷങ്ങൾക്കു ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. മോഷണക്കേസിലെ പ്രതിയെ കോടതി വെറുതെവിട്ടതോടെയാണ് തിരിച്ചുകിട്ടില്ലെന്ന് കരുതിയ സ്വർണം തൊടുപുഴ കണ്ടിരിക്കൽ ജൂവലേഴ്സ് ഉടമ മാത്യു കണ്ടിരിക്കലിന് വീണ്ടും സ്വന്തമായത്. വ്യാപാര ജീവിതത്തിൽ ഇതുവരെ മോഷണമുതൽ വാങ്ങാത്ത മാത്യുവിന് പതിറ്റാണ്ടുകൾക്കു ശേഷം സത്യം തെളിഞ്ഞതിൽ അതിരറ്റ സന്തോഷം. 1989 ഒക്ടോബറിലായിരുന്നു സംഭവം. മുട്ടം സ്വദേശിയായ വീട്ടമ്മയുടെ മാല മോഷണം പോയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി കാഞ്ഞാർ പോലീസ് ജ്വല്ലറിയിലെത്തി. മോഷ്ടിച്ച 10 ഗ്രാമിന്റെ മാല മാത്യുവിനാണ് വിറ്റതെന്നായിരുന്നു പ്രതിയുടെ മൊഴി. മോഷണമുതൽ വാങ്ങാറില്ലെന്ന് മാത്യു ആണയിട്ട് പറഞ്ഞിട്ടും പോലീസ് അംഗീകരിച്ചില്ല. ഒന്നുകിൽ 10 ഗ്രാം സ്വർണം പോലീസിന് നൽകുക. അല്ലെങ്കിൽ പ്രതിയ്ക്കൊപ്പം പോലീസ് ജീപ്പിൽ കയറി സ്റ്റേഷനിലേക്ക് പോകുക. അഭിമാനിയായ മാത്യു ഒടുവിൽ…
Read Moreസുൽത്താനാണ് താരം! രാമക്കൽമേട്ടിൽ വരൂ, ഒട്ടകം വിളിക്കുന്നു; കുതിര സവാരിക്കൊപ്പം രാമക്കൽമേട്ടിൽ ഒട്ടക സവാരിക്കും ആവേശത്തിരക്ക്
നെടുങ്കണ്ടം: ഒട്ടകപ്പുറത്തു കയറാൻ ഇനി രാജസ്ഥാനിലേക്കു പോകേണ്ട, നമ്മുടെ രാമക്കൽമേട്ടിൽ ചെന്നാൽ മതി. കുതിര സവാരിക്കൊപ്പം രാമക്കൽമേട്ടിൽ ഒട്ടക സവാരിക്കും ആവേശത്തിരക്ക്. രാജസ്ഥാനിൽനിന്ന് എത്തിച്ച സുൽത്താൻ എന്ന ഒട്ടകം ഇപ്പോൾ സഞ്ചാരികളുടെ പ്രിയ കൂട്ടുകാരനായിരിക്കുകയാണ്. മരുഭൂമിയിൽ മാത്രം കണ്ടു വന്നിരുന്ന ഒട്ടകത്തെ നേരിൽ കാണാനും സവാരി നടത്താനും സഞ്ചാരികളുടെ തിരക്കാണ് രാമക്കൽമേട്ടിൽ. സുൽത്താനാണ് താരം ഏഷ്യയിൽ ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന രാമക്കൽമേട്ടിൽ ഇപ്പോൾ സുൽത്താനാണ് താരം. സന്യാസിയോട സ്വദേശികളായ മൂന്ന് ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് രാജസ്ഥാനിൽനിന്ന് ഒട്ടകത്തെ രാമക്കൽമേട്ടിൽ എത്തിച്ചത്. അഭ്യസ്തവിദ്യരായ സാൽവിൻ, ജോമോൻ, ആൽഫിൻ എന്നിവർ പുതുമയുള്ള എന്തെങ്കിലും ജോലി ചെയ്യണം എന്നുള്ള ആശയത്തിൽനിന്നാണ് ഒട്ടക സവാരിയെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. രാജസ്ഥാനിൽനിന്നു പാലക്കാട് ഫാമിൽ എത്തിച്ച സുൽത്താൻ എന്ന ഒട്ടകത്തെ വാങ്ങി രാമക്കൽമേട്ടിൽ കൊണ്ടുവരികയായിരുന്നു. ഒന്നേമുക്കാൽ ലക്ഷം ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ ഇവർക്കു ചെലവായി. ഇടുക്കിയിൽ…
Read Moreഭാര്യയ്ക്കു സർക്കാർ ജോലി ലഭിച്ചത് സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്നതിനിടെ പോലീസെത്തി! ഭയന്നോടിയ യുവാവ് തോട്ടിൽ വീണു മരിച്ചു
കടുത്തുരുത്തി: ഭാര്യയ്ക്കു സർക്കാർ ജോലി ലഭിച്ചത് സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്നതിനിടെ പോലീസിനെ കണ്ട് ഓടിയ യുവാവ് തോട്ടിൽ വീണു മരിച്ചു. എഴുമാന്തുരുത്ത് കുന്നുമേൽകാവിൽ പ്രദീഷ് ദയാനന്ദ (38)നാണു മരിച്ചത്. കോതമംഗലത്തെ ഹോട്ടലിൽ ഷെഫായിരുന്നു പ്രദീഷ്. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം. പ്രദീഷിന്റെ ഭാര്യ ഷൈമയ്ക്കു മൂന്നാഴ്ച മുന്‍പാണ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ജോലി ലഭിച്ചത്. ഇത് ആഘോഷിക്കാനായിട്ടാണ് പ്രദീഷും സുഹൃത്തുക്കളായ മറ്റ് ആറു പേരും രാത്രി പത്തോടെ അകത്താംതറ പാലത്തിൽ ഒത്തുചേർന്നത്. ഇതിനിടെ, നാട്ടുകാരിലാരോ തിരുവനന്തപുരത്തു പോലീസിന്റെ കണ്ട്രോൾ റൂമിലേക്കു വിളിച്ചു പരാതി പറഞ്ഞു. അവിടെനിന്നുള്ള അറിയിപ്പു പ്രകാരം കടുത്തുരുത്തി പോലീസ് അകത്താംതറ പാലത്തിലെത്തി. പോലീസിനെ കണ്ടതോടെ സംഘാംഗങ്ങൾ പലവഴി ഓടി. ഓട്ടത്തിനിടെ തോട്ടിലേക്കു ചാടിയ ഒരാളെ പോലീസുകാർ രക്ഷിച്ചു വീട്ടിലെത്തിക്കുകയും ചെയ്തു. പോലീസ് മടങ്ങിയ ശേഷം ഓടിയ കൂട്ടുകാർ വീണ്ടും പാലത്തിൽ സംഗമിച്ചു. അപ്പോഴാണ് പ്രദീഷിനെ കാണാനില്ലെന്നതു മനസിലാകുന്നത്. തുടർന്ന്…
Read More