ഡ്യൂട്ടിക്കിടെ നഴ്സിനെ പാമ്പുകടിച്ചു; ആരോഗ്യനില ഗുരുതരാവസ്ഥയിൽ; ചാലിശേരിയിലെ ആരോഗ്യകേന്ദ്രത്തിവെച്ചാണ് യുവതിക്ക് അണലിയുടെ കടി നഴ്സിനേറ്റത്

പാലക്കാട്: ചാലിശേരിയിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് വിഷപ്പാമ്പിന്‍റെ കടിയേറ്റു. ചാവക്കാട് സ്വദേശിനിയായ മിസിരിയയ്ക്കാണ് കടിയേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ച സമയത്തായിരുന്നു സംഭവം. അണലിയുടെ കടിയേറ്റ മിസിരിയയെ ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമണ്ണൂർ, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നുൾപ്പെടെ നിരവധി സാധാരണക്കാരായ രോഗികളാണ് ദിനംപ്രതി ഈ ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. ഇത്രയധികം ആളുകൾ എത്തുന്ന പ്രധാനപ്പെട്ട ഒരു കേന്ദ്രത്തിൽ ഇത്തരത്തിലുള്ള ഒരു അപകടം ഉണ്ടായത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Read More

“സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല”: 80ാം വയസിൽ ആദ്യമായി കടൽ കണ്ട പിതാവ്; കണ്ണ് നിറയിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ

എൺപത് വയസുള്ള തന്‍റെ പിതാവിനെ ആദ്യമായി കടൽ കാണിക്കാൻ കൊണ്ടുപോയ മകന്‍റെ വികാരഭരിതമായ വീഡിയോ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നു. ഒഡീഷയിലെ കോണാർക്കിനടുത്തുള്ള ചന്ദ്രഭാഗ ബീച്ചിൽ നിന്നുള്ള ഈ മനോഹര നിമിഷമാണ് ലക്ഷക്കണക്കിന് ആളുകളുടെ മനംകവരുന്നത്. ‘@bhukkhad_musafir’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മകൻ ഈ സ്നേഹനിമിഷം പങ്കുവെച്ചത്. തന്‍റെ ജീവിതത്തിൽ ഇതുവരെ അച്ഛൻ കടൽ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മകൻ വീഡിയോ ആരംഭിക്കുന്നത്. കടൽത്തീരത്തേക്ക് അടുക്കുമ്പോൾ, അറ്റമില്ലാത്ത സമുദ്രത്തെ വണങ്ങി തൊഴുകൈകളോടെ നിൽക്കുന്ന വൃദ്ധനായ പിതാവിനെ വീഡിയോയിൽ കാണാം. ആദ്യമായി തിരമാലകൾ കാലിൽ തൊട്ടുരുമ്മി കടന്നുപോയപ്പോൾ, അതിശയത്തോടെയും നന്ദിയോടെയും അദ്ദേഹം കടലിലേക്ക് തന്നെ നോക്കിനിന്നു. “ജീവിതത്തിൽ ഇത്രയും വലിയൊരു അത്ഭുതം ഞാൻ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല,” എന്ന് വിതുമ്പലോടെ അദ്ദേഹം മകനോട് പറയുന്ന രംഗം കാണുന്നവരുടെ കണ്ണുനിറയ്ക്കുന്നതാണ്. “80-ാം വയസ്സിൽ അദ്ദേഹം ആദ്യമായി കടൽ കണ്ടു. ആ മുഖത്ത്…

Read More

“സ്വന്തമായൊരു വീട് ഇനി സ്വപ്നം മാത്രം”: നിരാശയിൽ ആഡംബരങ്ങൾക്കായി പണം വാരിവീശി യുവാവ്; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്

ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് വില കുതിച്ചുയരുന്നതോടെ സാധാരണക്കാർക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം അപ്രാപ്യമാകുന്നു. ഭവനവായ്പയും വൻതുകയും മുടക്കി വീട് വാങ്ങാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ, സമ്പാദിച്ചു വെച്ചിരുന്ന പണം ആഡംബര വസ്തുക്കൾക്കായി ചെലവഴിക്കാൻ തുടങ്ങിയ ഒരു യുവാവിന്‍റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുന്നത്. തന്‍റെ നിലവിലെ വരുമാനം കൊണ്ട് നഗരങ്ങളിൽ ഒരു നല്ല വീട് വാങ്ങുക എന്നത് അസാധ്യമാണെന്ന് പ്രണവ് എന്നയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. വീട് വാങ്ങാൻ കരുതിവെച്ച തുക ഇപ്പോൾ വാച്ചുകൾ, ഗാഡ്‌ജറ്റുകൾ, ബ്രാൻഡഡ് ഷൂസുകൾ, കണ്ണടകൾ എന്നിവ വാങ്ങാനാണ് താൻ ഉപയോഗിക്കുന്നത്. സ്വന്തം വരുമാനത്തിൽ വലിയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന തിരിച്ചറിവാണ് ആളുകളെ ഇത്തരത്തിൽ പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് പ്രണവ് പറയുന്നു. ഇന്നത്തെ തലമുറ മുൻ തലമുറകളെക്കാൾ സാമ്പത്തികമായി വലിയ പ്രൗഢി കാണിക്കുന്നുണ്ടെങ്കിലും യഥാർഥത്തിൽ അവർ സാമ്പത്തിക സുരക്ഷിതത്വമില്ലാത്തവരാണെന്ന് പ്രണവ്…

Read More

“2 വർഷമായി അച്ഛനമ്മമാരെ കണ്ടിട്ട്”: സ്റ്റാർട്ടപ്പ് ലോകത്തെ കഠിന യാഥാർഥ്യം തുറന്നുപറഞ്ഞ് അമേരിക്കയിലെ ഇന്ത്യൻ സംരംഭകൻ, സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറൽ

സ്റ്റാർട്ടപ്പ് വിജയങ്ങളുടെ തിളക്കത്തിന് പിന്നിൽ പലപ്പോഴും വലിയ വ്യക്തിപരമായ ത്യാഗങ്ങളുണ്ട്. തന്‍റെ കമ്പനി കെട്ടിപ്പടുക്കുന്നതിനായി ആരോഗ്യവും കുടുംബജീവിതവും മാനസികസമാധാനവും മാറ്റിവെക്കേണ്ടി വന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കയിലെ ഇന്ത്യൻ വംശജനായ ഒരു ടെക് സംരംഭകൻ. ഉത്കർഷ് നന്ദ എന്ന ചെറുപ്പക്കാരൻ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു ചെറിയ മുറിയിലിരുന്ന് മണിക്കൂറുകളോളം ഒറ്റയ്ക്ക് ജോലി ചെയ്യുന്ന തന്‍റെ ദൈനംദിന ജീവിതമാണ് ഉത്കർഷ് വീഡിയോയിലൂടെ കാണിച്ചുതരുന്നത്. ബിസിനസ്സ് വളർത്തുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി തനിക്ക് സ്വന്തം മാതാപിതാക്കളെ കാണാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. കഠിനമായ ജോലിഭാരം അദ്ദേഹത്തിന്‍റെ ആരോഗ്യത്തെയും സാരമായി ബാധിച്ചു. മുറിയിൽ കുന്നുകൂടിക്കിടക്കുന്ന ഡയറ്റ് കൊക്കകോള കുപ്പികൾ കാണിച്ചുകൊണ്ട്, ക്രമം തെറ്റിയ ജീവിതശൈലി കാരണം കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ തനിക്ക് 20 കിലോയിലധികം ഭാരം കൂടിയതായി അദ്ദേഹം പറഞ്ഞു. “ഒരു 10 ലക്ഷം…

Read More