പാലാ: പാലാ-തൊടുപുഴ ഹൈവേയില്‍ മുണ്ടാങ്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ച യുവതികള്‍ക്ക് നാട് കണ്ണീരോടെ വിട നല്കി. മരിച്ച ജോമോളുടെ ഏകമകള്‍ പാലാ സെന്റ് മേരീസ് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി അന്നമോള് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിസിറ്റിയില്‍ ചികിത്സയിലായതിനാല്‍ അമ്മയ്ക്ക് അവസാന മുത്തം നല്കാന് സാധിച്ചില്ല. ബന്ധുക്കളുടെ വിലാപം ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു. വേഗതയിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് സ്കൂട്ടറുകളില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് യുവതികളുടെ ജീവന് പൊലിഞ്ഞത്. മരിച്ച മേലുകാവുമറ്റം നെല്ലംകുഴിയില്‍ എന്‍.കെ. സന്തോഷിന്റെ ഭാര്യ ധന്യയുടെ സംസ്കാരം ബുധനാഴ്ച നടത്തിയിരുന്നു. അല്ലപ്പാറ പാലക്കുഴക്കുന്നേല്‍ സുനിലിന്റെ ഭാര്യ ജോമോള്‍ സുനിലിന്റെ (35) സംസ്കാരം ഇന്നലെയാണ് നടത്തിയത്. ജോമോളുടെ മൃതദേഹം ഇന്നലെ രാവിലെ 9.30 മുതല്‍ പ്രവിത്താനം പള്ളി പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിച്ചിരുന്നു. ഭവനത്തിലും പാരീഷ് ഹാളിലും പള്ളിയിലും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍…
Read MoreCategory: Kottayam
കോട്ടയം മെഡിക്കല്‍ കോളജില്‍; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം. വിവിധ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിമാരായ വി.എന്‍. വാസവന്, വീണാ ജോര്‍ജ് എന്നിവര്‍ വിളിച്ച അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. എംബിബിഎസ് വിദ്യാര്‍ഥികളുടെ മെന്‍സ് ഹോസ്റ്റലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുവാനും തീരുമാനമായി.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നേരിടേണ്ടിവരുന്ന സാങ്കേതിക വിഷയങ്ങള്‍ വിശദമായി വിലയിരുത്തി അടിയന്തരമായി പരിഹരിച്ച് മുന്നോട്ടുപോകും. കെഎസ്ഇബി, പൊതുമരാമത്ത് കെട്ടിട വിഭാഗം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. ഇക്കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ കോട്ടയം മെഡിക്കല്‍ കോളജിനായി ചെലവിട്ടത് 956. 79 കോടി രൂപയാണ്. ഈ സര്‍ക്കാര്‍ ഇതുവരെ 746.10 കോടി രൂപയാണ് മെഡിക്കല്‍ കോളജിനായി നല്‍കിയിരിക്കുന്നത്.അത്യാധുനിക സംവിധാനങ്ങളോടുകൂടിയ അഞ്ച് ബ്ലോക്കുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി പദവിയിലേക്ക് എത്തിച്ചേരും.…
Read Moreയുവാവിന്റെ വൃക്കയിൽനിന്ന് താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ നൂറോളം കല്ലുകൾ നീക്കി
തൊടുപുഴ: കടുത്ത വയറു വേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ 44 കാരന്റെ വൃക്കയിൽനിന്നു നൂറോളം കല്ലുകൾ നീക്കം ചെയ്തു. മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് കല്ലുകൾ നീക്കിയത്. ആശുപത്രിയിലെ പരിശോധനയിൽ വൃക്കയിൽ കല്ലുകൾ കണ്ടെത്തിയതിനെത്തുടർന്ന് യൂറോളജിസ്റ്റ് ഡോ. ആർ. ശരവണന്റെ നേതൃത്വത്തിൽ നടത്തിയ നൂതന താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ കല്ലുകൾ നീക്കം ചെയ്തു.
Read Moreവീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം: വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും തകര്‍ത്താണ് ആന പിന്‍വാങ്ങിയത്
ഇടുക്കി: സിങ്കുകണ്ടത്ത് വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ഇന്നു പുലര്‍ച്ചെ പ്രദേശത്തെത്തിയ ചക്കക്കൊമ്പന് ഒരു വീട് പൂര്‍ണമായും ഇടിച്ചുനിരത്തി. മുതുപ്ലാക്കല്‍ മറിയക്കുട്ടിയുടെ വീടാണ് കാട്ടാന തകര്‍ത്തത്. ഇന്നു പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. മറിയക്കുട്ടി ചികിത്സാവശ്യത്തിനായി പോയിരിക്കുകയായിരുന്നു. വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന സമീപവാസിയാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഇയാള്‍ ഇറങ്ങി നോക്കിയെങ്കിലും ആന വരുന്നതറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും തകര്‍ത്താണ് ആന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് നാട്ടുകാരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി.പ്രദേശത്ത് പതിവായെത്തി നാശം വിതയ്ക്കുന്ന ചക്കക്കൊമ്പനെ പിടികൂടി ഇവിടെ നിന്നു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreആകാശപ്പാത പണിയുക അല്ലെങ്കില്‍ പൊളിക്കുക; കോട്ടയത്തെ ആകാശപ്പാത തുരുമ്പെടുത്ത് നശിക്കുന്നു
കോട്ടയം: കോട്ടയം ശീമാട്ടി റൗണ്ടാനയുടെ അടയാളമായി മാറിയ ആകാശപ്പാത ഒന്നുകില്‍ പണിയണം, അതല്ലെങ്കില്‍ പൊളിക്കണം. മഴയും വെയിലും കൊണ്ട് എട്ടു കൊല്ലമായി വായുവില്‍ നില്ക്കുന്ന ആകാശപാതയുടെ കമ്പിയും കൊളുത്തും കുഴലും വല്ലാത്ത വേഗത്തില്‍ തുരമ്പെടുക്കുകയാണ്. അസ്ഥിവാരത്തിന് ഇളക്കമുണ്ടോ ഇല്ലയോ എന്നതല്ല അസ്ഥിപഞ്ചരമായി മാറിക്കൊണ്ടിക്കുന്ന ഇരുമ്പുകൂടാരം നിലംപൊത്തിയാല്‍ വൻ ദുരന്തമാകും സംഭവിക്കുക. വഴി മുടക്കി നില്ക്കുന്ന ആകാശപാത നോക്കി അയ്യേ എന്നും അയ്യോ എന്നും പറയുന്നവരുണ്ട്. നഗരമധ്യത്തില്‍ അഞ്ച് പ്രധാന പാതകളുടെ സംഗമസ്ഥലത്താണ് ഇത് എങ്ങുമെത്താതെ നില്‍ക്കുന്നത്. കവലയിലെ തിരക്ക് കുറയ്ക്കാനും റോഡ് ഒഴിവാക്കി യാത്രക്കാര്‍ക്ക് അപ്പുറം കടക്കാനുമാണ് പദ്ധതി ആവിഷ്കരിച്ചത്. നിര്‍മാണത്തുക, ആവശ്യകത, ബലം എന്നിവയെ ചൊല്ലി ഏറെക്കാലമായി രാഷ്ട്രീയ ബലപരീക്ഷണം നടക്കുന്നുണ്ട്. ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാരിനും പ്രതിപക്ഷത്തിനും പ്രധാനപ്പെട്ടതെങ്കില്‍ നിലവില്‍ സ്ഥിതിചെയ്യുന്ന ഇരുമ്പുവട്ടത്തിന്റെ കാര്യത്തില്‍ അടിയന്തര തീരുമാനമുണ്ടാണം. ഇടവേളയില്ലാതെ വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന പാതയ്ക്കു മുകളില്‍…
Read Moreവയനാട്ടിൽനിന്ന് കുങ്കിയാനകൾ എത്തി: പിടി-5 കാട്ടാനയെ പിടികൂടി ചികിത്സ നൽകും
പാലക്കാട്: പിടി- 5 കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി വയനാട്ടിൽ നിന്നുള്ള 10 പേരടങ്ങുന്ന സംഘവും ഭരതൻ, വിക്രം എന്നീ കുങ്കിയാനകളും ഇന്നലെ രാവിലെ മലന്പുഴ പുല്ലംകുന്ന് വാളയാർ റേഞ്ചിൽ എത്തിച്ചേർന്നു. വരുംദിവസങ്ങളിൽ ഡോ. അരുണ്‍ സക്കറിയ അടങ്ങിയ വിദഗ്ധസംഘവും എത്തിച്ചേരും. പിടി-5 കാട്ടാനയെ നിലവിൽ നിരീക്ഷിച്ചു വരുന്നുണ്ട്. തുടർ നടപടികൾ വിദഗ്ധസംഘം എത്തിച്ചേർന്നതിനു ശേഷം തീരുമാനിക്കും. നിലവിൽ പിടി-5 ഭക്ഷണവും വെള്ളവും എടുക്കുന്നുണ്ട്. ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഈസ്റ്റേണ്‍ സർക്കിൾ സിസിഎഫ് വിജയാനന്ദിന്റെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന ടെക്നിക്കൽ കമ്മിറ്റി മീറ്റിംഗിലാണ് ആനയെ മയക്കുവെടിവെച്ച് സൂക്ഷ്്മപരിശോധന നടത്തി വിദഗ്ധ ചികിത്സ നൽകാൻ തീരുമാനിച്ചത്.
Read Moreവീട്ടുവഴക്കിനിടെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ ശാരിയുടെ സംസ്കാരം ബുധനാഴ്ച; അച്ഛന്റെ നില ഗുരുതരം
കോഴഞ്ചേരി: വീട്ടുവഴക്കിനിടെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ പുല്ലാട് കാഞ്ഞിരപ്പാറ ആലുംതറ ആഞ്ഞാലിക്കല് ശാരിമോളുടെ (ശ്യാമ – 35) സംസ്കാരം നാളെ. മൃതദേഹം നാളെ രാവിലെ 10.30ന് ഭവനത്തില്‍ കൊണ്ടുവരും. 11 മുതല്‍ 12.30വരെ ആലുംതറ കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനം. രണ്ടിനു സംസ്കാരം നടക്കും. പുല്ലാട് എഡിഎസ് സെക്രട്ടറി കൂടിയായിരുന്ന ശാരിമോള്‍, എംടി എല്‍പി സ്കൂള്‍ പിടിഎ പ്രസിഡന്റുമായിരുന്നു. ഭര്‍ത്താവ് അജികുമാര്‍ ശനിയാഴ്ച രാത്രി ശാരിമോളെ കുത്തി വീഴ്ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയവേ ഞായറാഴ്ച രാവിലെ ശാരിമോള്‍ മരിച്ചു. തടയാനെത്തിയ ശാരിമോളുടെ അച്ഛന് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഗുരുതരാവസ്ഥയില്‍ ഇരുവരും കോട്ടയം മെഡിക്കല്‍ കോളജിലാണ്. ഇവരില്‍ ശശി വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന് നിലനിര്‍ത്തുന്നത്. രാധാമണിയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവം നടന്ന വീടിന്റെ എതിര്‍ഭാഗത്താണു രാധാമണി താമസിക്കുന്നത്. ശാരിമോളുടെ വീട്ടിലെ കരച്ചിലും…
Read Moreഅമിത വേഗത്തിലെത്തിയ കാർ സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു: പാലായിൽ രണ്ടു യുവതികൾക്ക് ദാരുണാന്ത്യം
പാലാ: പാലാ -തൊടുപുഴ റോഡില്‍ മുണ്ടാങ്കലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടു പേര് മരിച്ചു. അമിത വേഗത്തില്‍ എത്തിയ കാര്‍ രണ്ടു സ്കൂട്ടറുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടു സ്കൂട്ടറുകളില്‍ സഞ്ചരിച്ചിരുന്ന യുവതികളാണ് മരിച്ചത്. പാലാ കൊട്ടാരമറ്റം മീനച്ചില്‍ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ മേലുകാവ് സ്വദേശിനി ധന്യ സന്തോഷ് (36), പ്രവിത്താനം അല്ലാപ്പാറ സ്വദേശിനി പാലക്കുഴിക്കുന്നേല്‍ ജോമോള്‍ സുനില്‍ (34) എന്നിവരാണ് മരിച്ചത്. ഒരു സ്കൂട്ടറിലുണ്ടായിരുന്ന കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ പാലാ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ സെന്റ്് തോമസ് ഐടിഐയിലെ വിദ്യാര്‍ഥി നെടുംങ്കണ്ടം സ്വദേശി ഓടിച്ച കാറാണ് അപകടത്തില്‍പെട്ടത്.
Read Moreനാട്ടുകാര്‍ക്ക് ഭീഷണിയായി റോഡരികില്‍ അപകട കെണിയൊരുക്കി കെഎസ്ഇബി!
പെരുവ: റോഡരികില്‍ അപകട കെണിയൊരുക്കി കെഎസ്ഇബി. പെരുവ കെഎസ്ഇബി സബ് സെന്ററിന്റെ കീഴിലുള്ള കുന്നപ്പള്ളിയില്‍ റോഡിലേക്ക് ചെരിഞ്ഞു അപകട ഭീഷിണി ഉയര്‍ത്തുന്നത് വൈദ്യുതി തൂണുകളാണെങ്കില്‍, കാരിക്കോട്ട് വൈദ്യുതി തൂണിലേക്ക് പടര്‍ന്ന് കയറി നില്ക്കുന്ന വള്ളിപടര്പുകളാണ് നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നത്. കുന്നപ്പള്ളി ആക്യമാലി ജംഗ്ഷനില്‍ നിന്നും മടത്താട്ട് കോളനി റോഡിലുള്ള വൈദ്യുതി തൂണുകളാണ് റോഡിലേക്ക് ചരിഞ്ഞു മറിഞ്ഞുവീഴാറായ നിലയില്‍ സ്ഥിതി ചെയ്യുന്നത്. ഇതിലൂടെയുള്ള വൈദ്യുതി ലൈനുകള്‍ മാറ്റി പുതിയ തൂണുകളിലേക്ക് സ്ഥാപിച്ചെങ്കിലും ചെരിഞ്ഞു നില്ക്കുന്ന തൂണുകള്‍ മാറ്റാന്‍ അധികൃതര്‍ നടപടിയെടുത്തില്ല. നിരവധിതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന വഴിയാണിത്. ചരിഞ്ഞു നില്ക്കുന്ന നിരവധി തൂണുകള്‍ മാറ്റി സ്ഥാപിച്ച വൈദ്യുതി ലൈനിന്റെ നടുക്കാണ് സ്ഥിതി ചെയ്യുന്നത്. വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീണാല്‍ വൈദ്യുതി ലൈന്‍ ഉള്‍പെടെ പൊട്ടിവീഴാനുള്ള സാധ്യതയുമുണ്ടെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കുന്നു. മൂര്‍ക്കാട്ടിപ്പടി-വെള്ളൂര്‍…
Read Moreമഴയിൽ സുന്ദരിയായി റിപ്പിൾ വെള്ളച്ചാട്ടം; രാജാക്കാടിലെ ശ്രീനാരായണപുരത്തേക്ക് ഒഴുകിയെത്തി സഞ്ചാരികൾ
ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തെ റിപ്പിൾ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക്. മഴ തകർത്തുപെയ്യുന്പോൾ ഭംഗി വർധിക്കുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം ആസ്വദിക്കാനായി വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി അഞ്ഞൂറിലധികം പേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലായി 30,000ത്തിലധികം സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയത്. ജൂണിൽ 15187 പേരും ജൂലൈയിൽ 16814 പേരും ഇവിടെ സന്ദർശനം നടത്തി. മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊതുവേ സന്ദർശകരുടെ എണ്ണം കുറഞ്ഞപ്പോൾ ശ്രീനാരായണപുരം വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം കാണാൻ കനത്ത മഴയിലും വലിയ തിരക്കനുഭവപ്പെട്ടു. ടിക്കറ്റ് ഇനത്തിൽ ഈ സീസണിൽ ഇതിനകം ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന് എട്ടു ലക്ഷം രൂപ ലഭിച്ചു. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്കായി ഡിടിപിസി കരിങ്കല്ലുകൊണ്ടു തീർത്ത ആകർഷകമായ പവലിയനും ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും സംരക്ഷണ വലയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. റിപ്പിൾ…
Read More