ജെയ്നമ്മ തിരോധാനം; പ്രതിയുമായി ഇന്നു മുതൽ തെളിവെടുപ്പ്; പ്രതി സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയെന്ന് ക്രൈംബ്രാഞ്ച്

കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചേര്‍ത്തല ചൊങ്ങുംതറ സെബാസ്റ്റ്യ (68)നുമായി കോട്ടയം ക്രൈം ബ്രാഞ്ച് ഇന്നു മുതല്‍ തെളിവെടുപ്പ് നടത്തും. ഇന്നലെ സെബാസ്റ്റ്യനെ ഏഴു ദിവസത്തേക്കു കോടതി കസ്റ്റഡിയില്‍ വിട്ടു. ജെയ്നമ്മയെ പരിചയമുണ്ടെന്ന് പ്രതി സെബാസ്റ്റ്യന്‍ സമ്മതിച്ചെന്നും, ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലുണ്ട്. ജെയ്നമ്മയുടെയും സെബാസ്റ്റ്യന്‍റെയും മൊബൈല്‍ സിഗ്നലുകള്‍ പല സ്ഥലങ്ങളിലും ഒരുമിച്ചു വന്നിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 23 നാണ് അതിരമ്പുഴ സ്വദേശി ജെയിന്‍ മാത്യു (ജെയ്നമ്മ 55)യെ കാണാതാകുന്നത്. സെബാസ്റ്റ്യന്‍റെ ചേര്‍ത്തലയിലെ വീട്ടില്‍നിന്നു കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ ജെയ്നമ്മയുടേത് ആണോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സെബാസ്റ്റ്യന്‍റെ ചേര്‍ത്തലയിലെ വീട്, ജെയ്നമ്മയുടെ മൊബൈല്‍ ചാര്‍ജ് ചെയ്തെന്നു പറയപ്പെടുന്ന ഈരാറ്റുപേട്ടയിലെ കട, ജെയ്നമ്മയുടെ ഫോണ്‍ സിഗ്നല്‍ കാണിച്ച മേലുകാവ്, സ്വര്‍ണാഭരണങ്ങള്‍…

Read More

ജെസ്‌ന തിരോധാനം: അന്വേഷണം മുണ്ടക്കയം കേന്ദ്രീകരിച്ച്; സിബിഐ സ്‌പെഷല്‍ ടീമിന്‍റെ രണ്ടാംഘട്ടം അന്വേഷണം ഒരു വര്‍ഷം പിന്നിടുന്നു

കോട്ടയം: ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ സ്‌പെഷല്‍ ടീമിന്‍റെ രണ്ടാംഘട്ടം അന്വേഷണം ഒരു വര്‍ഷം പിന്നിടുന്നു. തിരുവനന്തപുരം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരം നടത്തുന്ന രണ്ടാംഘട്ടം അന്വേഷണം മുണ്ടക്കയം, പുഞ്ചവയല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. സിബിഐയുടെ നാലംഗ ടീം എരുമേലിയില്‍ ക്യാമ്പ് ചെയ്താണു വിവിധ സാധ്യതകളും സാഹചര്യങ്ങളും ആരായുന്നത്.മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്‍റെ മകളും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കോളജ് രണ്ടാം വര്‍ഷം ബികോം വി ദ്യാര്‍ഥിനിയുമായിരുന്ന ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് ഏഴ് വര്‍ഷം പിന്നിടുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് തെളിവു ലഭിക്കാതെ വന്നതോടെയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്ത്. ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ലെന്നാണ് സിബിഐ ആദ്യഘട്ടം അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഒന്നാംഘട്ടം അന്വേഷണത്തില്‍ ഉള്‍പ്പെടാതെ പോയ ചില സാഹചര്യങ്ങളെയും വ്യക്തികളെയും അന്വേഷണപരിധിയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് ജ യിംസ് സിജെഎം കോടതിയെ…

Read More

നൻപൻ ഡാ… എംഡിഎംഎ കടത്തുകേസ്:‍ കൂട്ടുപ്രതി അറസ്റ്റിൽ

പന്തളം: എംഡിഎംഎ പിടിച്ചെടുത്തതിനു പന്തളം പോലീസ് കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്ത കേസിലെ കൂട്ടുപ്രതി അറസ്റ്റിൽ. മാവേലിക്കര വള്ളികുന്നം ഇലിപ്പക്കുളം കിണറ്റുംവിളയില്‍ കെ. ജയകുമാറാണു (44) പിടിയിലായത്. രഹസ്യവിവരത്തേതുടര്‍ന്ന് കഴിഞ്ഞദിവസം ബംഗളുരുവില്‍ നിന്നു ബസില്‍ എംഡിഎംഎയുമായി വന്ന യുവാവിനെ പിടികൂടിയ കേസില്‍ രണ്ടാം പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പന്തളം തുമ്പമണ്‍ മുട്ടം വടക്കടത്ത് മണ്ണില്‍ ബ്രില്ലി മാത്യു (40)വാണ് അന്ന് അറസ്റ്റിലായത്. കുളനട ഇന്ത്യന്‍ ഓയില്‍ പമ്പിനു മുന്നില്‍, തിരുവല്ല ഭാഗത്തുനിന്നു ബസില്‍ വന്നിറങ്ങിയ ഇയാളില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബാഗിലെ അറയ്ക്കുള്ളില്‍ സൂക്ഷിച്ച നിലയില്‍ 36.55 ഗ്രാം എംഡിഎംഎയും 8 ചെറിയ സിറിഞ്ചുകളും പിടിച്ചെടുത്തിരുന്നു. പന്തളം എസ്‌ഐ വിനോദ് കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി. ഡി പ്രജീഷിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ രണ്ടാം പ്രതിയായ ജയകുമാര്‍…

Read More

ജയ്നമ്മയുടെ തിരോധാനം: ഏറ്റുമാനൂർ പോലീസ് ഫോൺ കോളുകൾ അവഗണിച്ചത് വിനയായി; ആക്ഷേപവുമായി ബന്ധുക്കൾ

ഏറ്റുമാനൂർ: തുടക്കത്തിൽത്തന്നെ കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കിൽ ജയ്നമ്മയെ കണ്ടെത്താൻ സാധിക്കുമായിരുന്നെന്ന് കാണാതായ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ കെ.എ. മാത്യുവിന്‍റെ ഭാര്യ ജയ്നമ്മയുടെ ബന്ധുക്കൾ. കഴിഞ്ഞ ഡിസംബർ 23നാണ് ജയ്നമ്മയെ കാണാതായത്. ജയ്നമ്മയെ കാണാതായതിൽ ദുരൂഹത സംശയിച്ച് ആദ്യം സഹോദരങ്ങളും പിന്നീട് ഭർത്താവും ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. എന്നാൽ കാര്യമായ അന്വേഷണം നടന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മൂന്നു തവണ ജയ്നമ്മയുടെ ഫോണിൽനിന്ന് സഹോദരിയുടെ ഫോണിലേക്ക് കോൾ വന്നിരുന്നു. അപ്പോഴെല്ലാം ചേർത്തല പള്ളിപ്പുറമാണ് ലൊക്കേഷൻ എന്നും മനസിലാക്കിയിരുന്നു. മൂന്നു തവണയും തങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടി ഏറ്റുമാനൂർ പോലീസിനെ സമീപിച്ചെങ്കിലും ഈ കോളുകളെ പിന്തുടർന്നുള്ള അന്വേഷണത്തിന് പോലീസ് തയാറായില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അന്ന് അന്വേഷിച്ചിരുന്നെങ്കിൽ ജയ്നമ്മയെ കണ്ടെത്താൻ സാധിക്കുമായിരുന്നെന്ന് ഇവർ പറയുന്നു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലേക്ക് തങ്ങളെ വിളിച്ചുവരുത്തി സമ്മർദം ചെലുത്തിയതിനെ തുടർന്ന് പരാതി പിൻവലിക്കുന്നതായി എഴുതിനൽകേണ്ടി…

Read More

കോട്ടയം മെഡിക്കൽ കോളജ് അപകടം; കളക്ടറുടേത് അന്വേഷണ റിപ്പോര്‍ട്ടല്ല, മംഗളപത്രമെന്ന്  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂലൈ മൂന്നിന് ടോയ്‌ലറ്റ് കെട്ടിടം വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ കളക്ടര്‍ ജോണ്‍ വി. സാമുവൽ സമർപ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനുള്ള മംഗളപത്രമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രതികരിച്ചു. റിപ്പോര്‍ട്ട് വസ്തുതകള്‍ മറച്ചുവയ്ക്കുന്നതാണെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നു. കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്നും ആരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നും സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എന്‍. വാസവനും വീണാ ജോര്‍ജും പറഞ്ഞത് തെരച്ചില്‍ വൈകാന്‍ കാരണമായതായി റിപ്പോര്‍ട്ടിലില്ല. ബിന്ദുവിനെ കാണാനില്ലെന്ന വാര്‍ത്ത പരന്ന് ഒരു മണിക്കൂറിനു ശേഷമാണ് തെരച്ചില്‍ തുടങ്ങിയത്. കെട്ടിടം ഉപയോഗശൂന്യമായിരുന്നുവെന്ന് പറയുമ്പോഴും നിരവധി രോഗികളും കൂട്ടിരിപ്പുകാരും ഇതേ ടോയ്‌ലറ്റ് ഉപയോഗിച്ചിരുന്നു. പുതിയ കെട്ടിടം പണിതീര്‍ന്നെങ്കിലും അവിടേക്ക് വാര്‍ഡ് മാറ്റാന്‍ കാലതാമസമുണ്ടായതായും തിരുവഞ്ചൂർ പറഞ്ഞു.

Read More

മുറിഞ്ഞുപുഴയിൽ വള്ളംമറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; രണ്ടുപേരെ രക്ഷിച്ചശേഷം നീന്തുന്നതിനിടെയാണ് അപകടം

വൈക്കം: ചെമ്പ് മുറിഞ്ഞപുഴ നടുത്തുരുത്തിനു സമീപം വള്ളം മറിഞ്ഞു കാണാതായ പാണാവള്ളി വേലംകുന്നത്ത് (കൊറ്റപ്പള്ളി നികർത്ത് ) സുമേഷിന്‍റെ(45കണ്ണൻ) മൃതദേഹം കണ്ടെത്തി.അരൂർ കോട്ടപ്പുറത്ത് കായലോരത്ത് പായലും പുല്ലും വളർന്നഭാഗത്താണ് ഇന്നുരാവിലെ ഒന്പതോടെ പ്രദേശവാസികൾ മൃതദേഹം കണ്ടത്. കമഴ്ന്ന നിലയിൽ കണ്ട മൃതദേഹം ബന്ധുക്കളെത്തി സുമേഷിന്‍റേതാണെന്നു സ്ഥിരീകരിച്ചു. പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പാണാവള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെ കാട്ടിക്കുന്ന് തുരുത്തിൽ മരണവീട്ടിൽ പോയി മടങ്ങുകയായിരുന്ന പാണാവള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞാണ് സുമേഷിനെ(45കണ്ണൻ) കാണാതായത്. വള്ളംമുങ്ങിയപ്പോൾ നീന്തലറിയാമായിരുന്ന കണ്ണൻ രണ്ടു സ്ത്രീകളെ രക്ഷിച്ച് വഞ്ചിയിൽ പിടിപ്പിച്ച ശേഷം സുഹൃത്തായ അനിക്കുട്ടനൊപ്പം നീന്തിപ്പോകുമ്പോഴാണ് മുങ്ങിത്താണത്. കരപറ്റിയ അനിക്കുട്ടൻ കണ്ണനെ കാണാനില്ലെന്നു പറഞ്ഞതോടെ കണ്ണനായി ഫയർഫോഴ്സ് സ്കൂബ ടീമും എന്‍ ഡിആര്‍എഫ് സംഘവും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കണ്ണൻ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. ഭാര്യയും സ്കൂൾ വിദ്യാർഥികളായ…

Read More

കോട്ടയം  മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്താം വാര്‍ഡില്‍ സിമന്‍റ്പാളി അടര്‍ന്നുവീഴാറായ നിലയിൽ

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴയ 10ാം വാര്‍ഡില്‍ സിലിംഗായി ഉപയോഗിച്ചിരുന്ന സിമന്‍റ് പാളി അടര്‍ന്നു വീഴാറായ നിലയില്‍. അപകടമുണ്ടാകാവുന്ന തരത്തിലാണ് വലിയ ഭാരമുള്ള സിമന്‍റ് പാളി അടര്‍ന്നു വീഴാറായി നില്‍ക്കുന്നത്. അടുത്തിടെ ആശുപത്രിയിലെ 14ാം വാര്‍ഡിന് സമീപത്തെ ശുചിമുറി ഇടിഞ്ഞുവീണ് തലയോലപറമ്പ് സ്വദേശിയായ വീട്ടമ്മ മരണപ്പെട്ടിരുന്നു. ഈ കെട്ടിടത്തില്‍ തന്നെയാണ് 10ാം വാര്‍ഡും പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയാണ് സിമന്‍റ് പാളി ഏത് നിമിഷവും അടര്‍ന്ന് നിലം പൊത്താവുന്ന നിലയിലുള്ളത്. കെട്ടിടം ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് 10, 11, 14 തുടങ്ങിയ വിവിധ വിഭാഗങ്ങളും പ്രധാന ശസ്ത്രക്രിയ തിയറ്ററും പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്ന കാല്‍ നടയാത്രക്കാര്‍ക്ക് സിമന്‍റ് പാളി ഭീഷണിയായിരിക്കുകയാണ്. അപകട മേഖലയാണ് ഇതുവഴി സഞ്ചരിക്കരുതെന്ന് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാല്‍നട യാത്രക്കാര്‍ ഇത് ശ്രദ്ധിക്കാറില്ല. ഏത് നിമിഷവും നിലം പൊത്താവുന്ന തിലയിലുള്ള…

Read More

പിടിതരാതെ വെളിച്ചെണ്ണവില കുതിക്കുന്നു; വില 600 കടന്നേക്കുമെന്ന് വ്യാപാരികൾ

കോട്ടയം: കൊപ്രാക്ഷാമം രൂക്ഷമായിരിക്കെ അടുത്ത മാസം വെളിച്ചെണ്ണ വില 600 രൂപ കടന്നേക്കും. മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില കുറയ്ക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും ഇതിനുള്ള സാഹചര്യം നിലവിലില്ല. ഓണം സീസണില്‍ തേങ്ങയും എണ്ണയും വലിയ സാമ്പത്തിക ബാധ്യതയായി മാറും. ഉപ്പേരി ഉള്‍പ്പെടെ വിഭവങ്ങള്‍ക്കും വില കൂടും. നിലവില്‍ 60 ശതമാനം തേങ്ങയും മാര്‍ക്കറ്റിലെത്തുന്നത് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നാണ്. പാം ഓയില്‍, സണ്‍ ഫ്ളവര്‍, തവിട് എണ്ണയ്ക്ക് വില്‍പ്പന കൂടിയെങ്കിലും വെളിച്ചെണ്ണ വില കുറയ്ക്കാന്‍ നടപടിയില്ല. തേങ്ങാവില 8,590 രൂപയില്‍നിന്നു താഴുന്നില്ല. പത്ത് കിലോ കൊപ്ര ആട്ടിയാല്‍ പരമാവധി ആറു കിലോ വെളിച്ചെണ്ണയാണു ലഭിക്കുക. ഗുണമേന്മമയിലും രൂചിയിലും മറ്റ് എണ്ണകളെക്കാള്‍ മെച്ചം വെളിച്ചെണ്ണയാണ്. പാമോയില്‍ കൊളസ്ട്രോള്‍ സാധ്യത വര്‍ധിപ്പിക്കും. സൂര്യകാന്തി എണ്ണ അമിതമായി ഉപയോഗിച്ചാല്‍ ഫാറ്റി ആസിഡ് വര്‍ധിക്കും.

Read More

കൊക്കയില്‍ വീണ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി; വാഗമൺ റൂട്ടിൽ നാലു ദിവസത്തിനിടെ രണ്ടാമത്തെ അപകടം

തൊടുപുഴ: കാഞ്ഞാര്‍ – വാഗമണ്‍ റൂട്ടിലെ കുമ്പങ്കാനം ചാത്തന്‍പാറയില്‍ നിന്നു വീണ്ടും യുവാവ് കൊക്കയില്‍ വീണു. കഴിഞ്ഞ വ്യാഴാഴ്ച കൊക്കയില്‍ വീണ് വിനോദ സഞ്ചാരി മരിച്ച സ്ഥലത്തു തന്നെയാണ് മറ്റൊരു യുവാവ് വീണത്. തൊടുപുഴ വെങ്ങല്ലൂര്‍ നമ്പ്യാര്‍മഠത്തില്‍ വിഷ്ണു എസ്. നായര്‍ (34) ആണ് കൊക്കയില്‍ വീണത് 350 അടി താഴ്ചയിലേക്കുവീണ യുവാവിനെ മൂന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സ് പുറത്തെത്തിച്ചു. സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ, മൂലമറ്റം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ അതിസാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എറണാകുളം തോപ്പുംപടി ചക്കുങ്കല്‍ റിട്ട.കെഎസ്ഇബി എന്‍ജനിയറായ തോബിയാസ് ചാക്കോയാണ് കഴിഞ്ഞ ദിവസം ഇവിടെ വീണു മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വിഷ്ണു ഉള്‍പ്പെടെ ഏഴംഗ സംഘം വാഗമണ്ണിനു പോകുന്ന വഴി ഇവിടെ വാഹനം നിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയ വിഷ്ണു ഇതിനിടെ…

Read More

വൈക്കത്ത് ഇരുപതുപേരുമായി പോയ വള്ളംമറിഞ്ഞു; ഒരാളെ കാണാനില്ല; മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്

വൈക്കം: കോട്ടയം വൈക്കത്ത് വള്ളംമറിഞ്ഞ് അപകടം. ചെമ്പിനു സമീപം തുരുത്തേൽ മുറിഞ്ഞപുഴയിലാണ് വള്ളംമറിഞ്ഞത്. ഇരുപത് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഒരാളെ കാണാതായി. മറ്റെല്ലാവരെയും രക്ഷപെടുത്തി. പാണാവള്ളി സ്വദേശിയായ കണ്ണനെയാണ് കാണാതായത്. ഇദ്ദേഹത്തിനായി നാട്ടുകാരും വൈക്കം അഗ്നിരക്ഷാസേനയും തിരച്ചിൽ തുടരുകയാണ്. മരണാനന്തര ചടങ്ങിനാ‍യി കാട്ടിക്കുന്നിൽനിന്ന് പാണാവള്ളിയിലേക്കു പോയ വള്ളമാണ് അപകടത്തിൽപെട്ടത്. രക്ഷപ്പെടുത്തിയവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു.

Read More