മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ബിസിസിഐ സെലക്ഷൻ കമ്മിറ്റി ആണ് ടീമിനെ പ്രഖ്യാപിക്കുക. പരിക്കിന്റെ പിടിയിലായിരുന്ന ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും പേസർ ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, പരിക്കേറ്റ വാഷിംഗ്ടൺ സുന്ദർ ആദ്യ മത്സരത്തിൽ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് കരുത്തുറ്റ ടീമിനെ അണിനിരത്താനുള്ള ശ്രമത്തിലാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേരിട്ട തോൽവിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. പരിശീലകൻ ഗൗതം ഗംഭീറിനും ഈ പരമ്പര ഏറെ നിർണായകമാണ്. ഗംഭീർ ചുമതലയേറ്റ ശേഷം ടെസ്റ്റ് ടീമിന്റെ പ്രകടനത്തിലുണ്ടായ തിരിച്ചടികൾ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അതിനാൽ…
Read MoreDay: July 28, 2026
സാബു ജേക്കബ് ‘ചതിച്ചു’, പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ല; അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു
കൊച്ചി: സംവിധായകൻ അഖിൽ മാരാർ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പ്രതികരിച്ചു. പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖിൽ മാരാർ ട്വന്റി 20 വിടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം സാബു എം.ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. കൊട്ടാരക്കര സീറ്റ് ഉറപ്പ് നൽകിയാണ് തന്നെ ട്വന്റി 20 യിൽ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ട്വന്റി 20 സാബുവിന് വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ള പാർട്ടിയാണെന്നും അഖിൽ മാരാർ വിമര്‍ശിച്ചു.
Read Moreഅച്ചടക്കത്തിന്റെ പാഠം ടീച്ചർക്കും വേണം..! പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ച് അധ്യാപിക
വാരാണസി: പാന്റിൽ മൂത്രമൊഴിച്ചതിന് നഴ്സറി വിദ്യാർഥിയുടെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തികൊണ്ട് പൊള്ളലേൽപ്പിച്ച അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്. വാരാണസിയിലെ പാണ്ഡെയ്പുരിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം.. പ്രീതി കുശ്വാഹ എന്ന അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. നഴ്സറി വിദ്യാർഥിയായ കുട്ടി ശുചിമുറിയിൽ പോകാൻ അനുവാദം ചോദിച്ചിട്ടും അധ്യാപിക അനുവദിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് കുട്ടി പാന്റിലൂടെ മൂത്രമൊഴിച്ചു. ഇതിനു പിന്നാലെ കുട്ടിയെ മറ്റൊരു മുറിയിലെത്തിച്ച അധ്യാപിക കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചു എന്നാണ് പരാതി. കുട്ടിയെ അധ്യാപിക അടിച്ചെന്നും തെറ്റ് ആവർത്തിക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കുഞ്ഞ് വീട്ടിലെത്തിയ ശേഷം സംഭവിച്ച കാര്യം അറിയിച്ചതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അധ്യാപികയ്ക്കും സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ പോലീസ് കേസെടുത്തു.
Read Moreപോക്സോ കേസിൽ വഴിത്തിരിവ്; ഡോക്ടറുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് മെത്താഫിറ്റമിൻ; വാട്സാപ്പ് ചാറ്റ് കണ്ടെടുത്ത് പോലീസ്
തലശേരി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തു. നാദാപുരം സ്വദേശി വി.കെ. ഇർഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തലശേരി മൂന്നാംഗേറ്റിന് സമീപം താമസിക്കുന്ന ഡോ. അഖിൽ സജിയുടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തു കണ്ടെത്തിയത്. 15കാരനെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഇർഷാദ് പിടിയിലായത്. വിദ്യാർഥിയെ ഡോക്ടറുടെ വീട്ടിലെത്തിച്ചതായി ഇർഷാദ് മൊഴി നൽകിയിരുന്നു. ഇർഷാദിന്റെ ഫോൺ പരിശോധിച്ചതിൽ ഡോക്ടറുമായി നടത്തിയ സന്ദേശം പോലീസിന് ലഭിച്ചു. ഇർഷാദിനെ കോടതി റിമാൻഡ് ചെയ്തു.
Read More