കോട്ടയം: കുടുംബവഴക്കിനെത്തുടര്‍ന്നു വീടുവിട്ട ഗൃഹനാഥനെ സ്ഫോടക വസ്തു പൊട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് ഐരാറ്റുനട സ്വദേശി റെജിമോനെ (58) യാണ് വീടിനു സമീപത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. വയറ്റില്‍ സ്ഫോടക വസ്തു കെട്ടിവച്ചു പൊട്ടിച്ചാണ് ഇയാള്‍ മരിച്ചതെന്നാണു പോലീസ് നൽകുന്ന സൂചന. ഇന്നലെ രാത്രി 11നാണു സംഭവം. ഭാര്യയുമായി വഴക്കിട്ട് റെജിമോന് വീടുവിട്ടു പോവുകയായിരുന്നു. കുറച്ചു സമയത്തിനുശേഷം വലിയ സ്ഫോടന ശബ്ദം കേട്ടു ചെന്നു നോക്കിയപ്പോഴാണു ഇയാളെ വയര്‍ തകര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു മണര്‍കാട് പോലീസില്‍ അറിയിച്ചു. കിണര്‍ നിര്‍മാണ ജോലിക്കാരനാണ് ഇയാള്‍. ഇന്നലെ രാത്രി വൈകിയാണ് റെജിമോന് വീട്ടിലെത്തിയത്. തുടര്‍ന്ന് റെജിയും ഭാര്യ വിജയമ്മയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ സ്ഫോടക വസ്തു കെട്ടി വച്ച് പൊട്ടിച്ചതാണ് എന്ന സൂചന ലഭിച്ചത്. ഇന്നു രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. തുടര്‍ന്നു…
Read MoreCategory: Kottayam
മോഷണം നടത്താനുള്ള സ്ഥലം മുന്‍കുട്ടി നിശ്ചയിക്കും: ട്രെയിനില്‍ എത്തി മോഷണം നടത്തി മടങ്ങും; മാങ്ങാനത്തെ കവർച്ചയ്ക്ക് പിന്നിൽ ബംഗളൂരു പ്രൊഫഷണല്‍ സംഘം
കോട്ടയം: മാങ്ങാനത്തെ വില്ലയില്‍ എത്തി 50 പവന് സ്വര്‍ണം കവര്‍ച്ച നടത്തി കടന്നുകളഞ്ഞതു ബംഗളൂരുവില്‍നിന്നുള്ള പ്രൊഫഷണല്‍ സംഘം. മോഷണം നടത്താനുള്ള സ്ഥലം മുന്‍കുട്ടി നിശ്ചയിച്ചുശേഷം ട്രെയിനില്‍ എത്തി മോഷണം നടത്തി മടങ്ങുന്നതാണ് ഇവരുടെ രീതി. അഞ്ചംഗ സംഘത്തിലെ പ്രധാന പ്രതിയെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവില്‍ നിന്നുള്ള സംഘമാണ് മാങ്ങാനത്ത് എത്തിയതെന്ന് കണ്ടെത്തിയത്. ഇവരുടെ സംഘത്തില്‍ സംഘത്തില്‍ കര്‍ണാടക, ഹരിയാന, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാരുണ്ട്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നടന്ന സമാന കവര്‍ച്ചകളെക്കുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. മാങ്ങാനം സ്കൈലൈന്‍ പാം മെഡോസില്‍ 21ാം നമ്പര്‍ വില്ലയില്‍ താമസിക്കുന്ന അമ്പുക്കയത്ത് അന്നമ്മ തോമസ് (84), മകള്‍ സ്നേഹ ബി.ഫിലിപ് (54) എന്നിവരുടെ സ്വര്‍ണമാണു ശനിയാഴ്ച പുലര്‍ച്ചെ കവര്‍ന്നത്. അന്നമ്മയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്ന്നു പുലര്‍ച്ചെ രണ്ടിനു ആശുപത്രിയില്‍ പോയി രാവിലെ ആറിനു…
Read Moreജെയ്നമ്മയുടെ കൊലപാതകം: ചേർത്തലയിൽ നിന്നും ഏറ്റുമാനൂരിലേക്ക് ഫ്രിഡ്ജ് വാങ്ങിയതെന്തിന്; ഉത്തരം പറയാതെ സെബാസ്റ്റ്യൻ
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയെ കൊല ചെയ്ത കേസില്‍ ചേര്‍ത്തല സ്വദേശി സി.എം. സെബാസ്റ്റ്യന്റെ ജുഡീഷല്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ടു ഘട്ടങ്ങളിലായി 14 ദിവസം പോലീസ് ടീം ചോദ്യം ചെയ്തിട്ടും കൃത്യതയുള്ള മറുപടി നല്കാന് പ്രതി തയാറായിട്ടില്ല. ജെയ്നമ്മയ്ക്കു പുറമെ സെബാസ്റ്റ്യനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ തിരോധാനത്തിലും ഉത്തരങ്ങള്‍ ഇയാളില്‍നിന്ന് ലഭിച്ചിട്ടില്ല. ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍നിന്ന് ലഭിച്ച കത്തിക്കരിഞ്ഞ ശരീരഭാഗങ്ങളുടെ ഡിഎന്‍എ ഫലം ലഭിക്കാതെ അന്വേഷണം അടുത്തഘട്ടം മന്നോട്ടുപോകില്ല. ശരീരഭാഗം ജെയ്നമ്മയുടേതല്ലെങ്കില് കാണാതായ ബിന്ദു, ഐഷ, സിന്ധു എന്നിവരില്‍ ഒരാളുടേതാവാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ജെയ്നമ്മയുടെ മൃതദേഹം എവിടെ മറവുചെയ്തു എന്നത് കണ്ടെത്തണം. ഡീസല്‍ ഒഴിച്ച് ശരീരം കത്തിച്ചതിനാലാണ് അസ്ഥികളുടെ ഡിഎന്‍എ ഫലം വൈകുന്നത്. കസ്റ്റഡിയില്‍ ക്രൈംബ്രാഞ്ച് വ്യക്തമായ തെളിവുകളോടെ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രതി മൗനം പാലിക്കുകയോ ഉറക്കം നടിക്കുകയോ ചെയ്യുകയാണ്. പ്രമേഹരോഗിയാണെന്നും ക്ഷീണമുണ്ടെന്നുമാണ് വിശദീകരണം.…
Read Moreട്രോളിംഗ് കഴിഞ്ഞു, വല നിറയെ കളിമീൻ മാത്രം; തീരത്ത് ഒരിടത്തും ചാകരയില്ല; ജനപ്രിയ മത്സ്യമായ മത്തിവില ഉയർന്നുതന്നെ
കോട്ടയം: 52 ദിവസത്തെ ട്രോളിംഗ് നിരോധനം കഴിഞ്ഞാല്‍ വല നിറയെ മീന്‍, വിലക്കുറവില്‍ മീന്‍ എന്ന പതിവ് തെറ്റി. ഇടത്തരം കിളി, അയല എന്നിവയ്ക്ക് മാത്രമാണ് വില കുറഞ്ഞത്. 100-120 രൂപയിലേക്ക് കിളിമീന്‍ വില താഴ്ന്നു. നാരുള്ള ചെറിയ മത്തിക്ക് 140 രൂപയാണ് നിരക്ക്. വലിയ മത്തിക്ക് 270 രൂപ. മോത, വറ്റ തുടങ്ങിയവയ്ക്ക് വില താഴ്ന്നിട്ടില്ല. ട്രോളിംഗ് നിരോധനത്തിനു ശേഷം മാര്‍ക്കറ്റില്‍ എത്തുന്നതില്‍ 60 ശതമാനവും കിളിമീനാണ്. നത്തോലി, ചെമ്മീന്‍, കണവ തുടങ്ങിയവ കാര്യമായി ലഭിക്കുന്നില്ല. തീരത്ത് ഒരിടത്തും ചാകരയില്ലാത്തതിനാല് മത്തിവില ഉടനെ കുറയാനിടയില്ല. പ്രാദേശിക മാര്‍ക്കറ്റില്‍ കിളിമീനിനോട് അധികം പ്രിയം ജനങ്ങള്‍ കാണിക്കാറില്ല. രുചിയിലും ഗുണത്തിലും കേമനായ മത്തിയാണ് ജനപ്രിയ മത്സ്യം. അടുത്തയാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെടുമെന്നും മീന്‍ ലഭ്യത കൂടുമെന്നുമാണ് സൂചന.
Read Moreപ്രായം എഴുപത്തിയഞ്ചിൽ; ചികിത്സയ്ക്കെത്തിയ യുവതിക്കു നേരേ ലൈംഗികാതിക്രമം; റിട്ടയേർഡ് ഡിഎംഒ അറസ്റ്റില്‍
പാലാ: ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ യുവതിക്കു നേരേ ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയില്‍ 75 കാരനായ റിട്ട. ഡിഎംഒ അറസ്റ്റില്‍. പാലാ മുരിക്കുംപുഴയില്‍ വീടിനു സമീപം ക്ലിനിക് നടത്തുന്ന പണിക്കമാംകുടി രാഘവനെയാണ് ഇന്നലെ പാലാ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് 24 കാരിയായ യുവതി ഡോക്ടര്‍ക്കെതിരേ പരാതി നല്‍കിയത്.ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ പരിശോധിക്കുന്നതിനിടെ ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെ രാവിലെ വീട്ടിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreമാങ്ങാനത്ത് മോഷണം നടത്തിയ സംഘം ജില്ല വിട്ടില്ലെന്ന് നിഗമനം; അതീവ ജാഗ്രതയില്‍ പോലീസ്
കോട്ടയം: മാങ്ങാനത്ത് വീടു കുത്തിപ്പൊളിച്ച് 50 പവന് സ്വര്‍ണം മോഷ്ടിച്ച സംഘം ജില്ലയില്‍ കറങ്ങുന്നതിനാല്‍ അതീവ ജാഗ്രതയില്‍ പോലീസ്. ശനിയാഴ്ച പുലര്‍ച്ചെയാണ് മാങ്ങാനം സ്കൈലൈന്‍ പാം മെഡോസില്‍ 21-ാം നമ്പര്‍ വില്ലയില്‍ താമസിക്കുന്ന അമ്പുക്കയത്ത് അന്നമ്മ തോമസ് (84), മകള്‍ സ്നേഹ ബി. ഫിലിപ് (54) എന്നിവരുടെ സ്വര്‍ണം മോഷണം പോയത്. അന്നമ്മയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്ന്നു പുലര്‍ച്ചെ രണ്ടിന് മാങ്ങാനത്തെ ആശുപത്രിയില്‍ പോയി രാവിലെ ആറിനു മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 15 അംഗ സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. മോഷ്ടാക്കള്‍ ഉത്തരേന്ത്യന്‍ സംഘത്തില്‍പ്പെട്ടവരാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരം സംഘത്തില്‍പ്പെട്ടവര്‍ എത്തിയാല്‍ ഒന്നിലധികം മോഷണങ്ങള്‍ നടത്തിയശേഷമേ മടങ്ങിപ്പോകാറുള്ളൂ. പതിവായി ഇത്തരം സംഘങ്ങള്‍ ട്രെയിനിലെത്തി ഒരു സ്ഥലത്ത് തമ്പടിച്ച് പകല്‍സമയങ്ങളില്‍ കറങ്ങിനടന്ന് വീടുകള്‍ നോക്കിവച്ചശേഷം അര്‍ധരാത്രിക്കുശേഷം മോഷണം നടത്തി മടങ്ങുകയാണു പതിവെന്ന് പോലീസ് പറയുന്നു. ഒന്നിലധികം മോഷണങ്ങള്‍ പതിവാക്കിയ…
Read Moreസ്നേഹപ്പൂക്കൾ ഏറ്റുവാങ്ങി അന്നമോൾ യാത്രയായി; അമ്മയ്ക്കൊപ്പം ഒരേ കല്ലറയില്‍ അന്ത്യനിദ്ര
പാലാ: കൈകളില്‍ പനിനീര്‍പൂക്കളുമായി സെന്റ് മേരീസ് സ്കൂളിലെ കുട്ടികള്‍ കാത്തുനിന്നു. തങ്ങളുടെ പ്രിയ സഹപാഠിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍.സ്കൂള്‍ കവാടം മുതല്‍ ഇരുവശങ്ങളിലുമായി അണിനിരന്ന കുട്ടികളില്‍ പലരും ചേതനയറ്റ ശരീരമായി അന്നമോള് കടന്നുവന്നപ്പോള്‍ തേങ്ങലടക്കാന്‍ പാടുപെട്ടു. നൂറുകണക്കിന് പനിനീര് പുഷ്പങ്ങളാണ് പ്രിയപ്പെട്ട സഹപാഠിക്ക് ഇവര്‍ സമര്‍പ്പിച്ചത്. മുണ്ടാങ്കലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി അല്ലാപ്പാറ പാലക്കുഴക്കുന്നില് സുനിലിന്റെ ഏകമകള്‍ അന്നമോളുടെ ഭൗതികശരീരമാണ് ഇന്നലെ രാവിലെ സ്കൂളിലെത്തിച്ചത്. അന്നമോള്‍ക്ക് അന്ത്യയാത്ര നല്കാന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും എത്തിയിരുന്നു. മാണി സി. കാപ്പന് എംഎല്‍എ, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍, വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, കേരള കോണ്‍ഗ്രസ് -എം നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ്,…
Read More‘ആർപ്പോ ഇർറോ’ … ഓഗസ്റ്റ് മുപ്പതിന് നിങ്ങൾ വരില്ലേ..! ഓളപ്പരപ്പിലെ ഒളിമ്പിക്സിൽ മാറ്റുരയ്ക്കാൻ ജില്ലയിൽ നിന്ന് മൂന്നു ജലരാജാക്കന്മാർ
കുമരകം: ആലപ്പുഴ പുന്നമടക്കായലിൽ 30നു നടക്കുന്ന ഓളപ്പരപ്പിലെ ഒളിമ്പിക്സിൽ മാറ്റുരയ്ക്കാൻ ജില്ലയിൽനിന്നു മൂന്നു ജലരാജാക്കന്മാർ ഒരുക്കം തുടങ്ങി. കുമരകം ടൗൺ ബോട്ട് ക്ലബ്, കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്, ചങ്ങനാശേരി ബോട്ട് ക്ലബ് എന്നീ പ്രമുഖ ക്ലബ്ബുകളാണ് ജില്ലയിൽ നെഹ്റു ട്രോഫി എത്തിക്കാൻ തുഴയെറിയാൻ പുന്നമടയിലെത്തുക. കുട്ടനാട്ടിലെ വള്ളംകളി പ്രേമികളുടെ ഹരമായിരുന്ന കുമരകത്തെ ക്ലബ്ബുകൾ ആലപ്പുഴയിൽ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുകയും പല റിക്കാർഡുകൾക്കും ഉടമകളാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഒമ്പതു വർഷമായി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കൈയൊപ്പുള്ള വെള്ളിക്കപ്പുമായി കുമരകത്തെത്താൻ കഴിഞ്ഞിട്ടില്ല. കുമരകത്തെ ആദ്യ ക്ലബ്ബായ കുമരകം ബോട്ട് ക്ലബ് 2002-ൽ വെള്ളംകുളങ്ങര ചുണ്ടനിൽ സുവർണ ജൂബിലി ട്രോഫി നേടിയ കരുത്തന്മാരാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിമൂലം ഇക്കുറി മത്സരരംഗത്തില്ല. കുമരകം ടൗൺ ബോട്ട് ക്ലബ് തുടർച്ചയായ നാലു വർഷങ്ങളിൽ നെഹ്റു ട്രോഫിയിൽ മുത്തമിട്ട കരുത്തന്മാരാണെങ്കിലും…
Read Moreമെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടം തകര്‍ന്നുണ്ടായ അപകടം; ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിക്കെട്ടിടഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്തുകുന്നേല്‍ ബിന്ദുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം മന്ത്രി വി.എന്‍. വാസവന് വീട്ടിലെത്തി കൈമാറി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു വീടു സന്ദര്‍ശിച്ച മന്ത്രി പത്തു ലക്ഷം രൂപയുടെ ചെക്ക് ബിന്ദുവിന്റെ ഭര്‍ത്താവ് കെ. വിശ്രുതന്‍, അമ്മ സീതമ്മ, മകന് നവനീത് എന്നിവര്‍ക്ക് കൈമാറി. ബിന്ദുവിന്റെ മരണത്തെത്തുടര്‍ന്ന് അടിയന്തര സഹായധനമായി 50,000 രൂപ നേരത്തേ സര്‍ക്കാര്‍ നല്‍കിയിരുന്നു. സി.കെ. ആശ എംഎല്‍എ, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, എഡിഎം എസ്. ശ്രീജിത്ത്, വടയാര്‍ വില്ലേജ് ഓഫീസര്‍ മോളി ഡാനിയേല്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.ബിന്ദുവിന്റെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ എന്നുമുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. മകള്‍ നവമിയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്കി. മകന് നവനീതിന് ദേവസ്വം ബോര്‍ഡില്‍ ജോലി നല്കാന് മന്ത്രിസഭയുടെ ശിപാര്‍ശ പ്രകാരം…
Read Moreസംശയത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരം ഉപദ്രവിച്ച ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: മദ്യപിച്ചെത്തി ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ച ഭര്‍ത്താവിനെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂടല്‍ കടുവണ്ണൂര്‍ നിരവത്ത് വീട്ടില്‍ ജോര്‍ജ് മൈക്കിളാണ് (50) പിടിയിലായത്. 2009 ലായിരുന്നു വിവാഹം നടന്നത്. 2011 മേയ് മുതല്‍ സംശയത്തിന്റെ പേരില്‍ നിരന്തരം മദ്യപിച്ചുവന്ന് ദേഹോപദ്രവം ഏല്പിച്ചിരുന്നതായി പറയുന്നു. നാലിന് വൈകുന്നേരം മകളെയും കൊണ്ട് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പോയശേഷം തിരിച്ചെത്തിയപ്പോള്‍, ഇയാള്‍ അസഭ്യം വിളിച്ചുകൊണ്ടു മുഖത്ത് അടിക്കുകയും വിറകു കൊണ്ട് ഇരു തോളിലും വയറിനു ചവിട്ടുകയും താഴെ വീണപ്പോള്‍ നിലത്തിട്ട് ചവിട്ടുകയും ചെയ്തതായും ഭാര്യയുടെ പരാതിയില്‍ പറയുന്നു. ഇന്‍സ്പെക്ടര്‍സി. എല്‍. സുധീര്‍, എസ്ഐ ആര്. അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Read More