വൈക്കം: വാടക വീടിന്റെ വളപ്പിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ കേസിൽ ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കാരയിൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി ലാൽചന്ദി(26) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനു ലഭിച്ച രഹസ്യത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരം സിഐ എസ്. സുഖേഷിന്റെ നേതൃത്വത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് ചെടിക്ക് നൂറു സെന്റീമീറ്ററിലധികം ഉയരമുണ്ട്. പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.
Read MoreCategory: Kottayam
തേനീച്ചകൂട്ടിലേക്ക് ആരോ കല്ലെറിഞ്ഞു; ഇല്ലിക്കൽക്കല്ലിൽ വിനോദസഞ്ചാരികൾക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു
ഈരാറ്റുപേട്ട: ഇല്ലിക്കൽക്കല്ലിലെത്തിയ 15 വിനോദ സഞ്ചാരികൾക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. പെരുന്തേനീച്ചയുടെ കുത്തേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല. ജെറിൻ ഏബ്രഹാം വിഴിക്കത്തോട്, എയ്ഞ്ചൽ കുറുപ്പന്തറ, അഖിലൻ കാക്കനാട്, അമൽ സോണി കുറുപ്പന്തറ, നന്ദു കാഞ്ഞിരപ്പള്ളി, സന്യാ ഏലംകുളം, വിഷ്ണു കാഞ്ഞിരപ്പള്ളി, അമൽ കുറുപ്പന്തറ, റുഷിദ ചേനപ്പാടി, ഷിഹാബ് ചേനപ്പാടി, ജെറിന ജോയൽ കോട്ടയം, ശ്രീജ എരുമേലി, സനിത് കോട്ടയം, സന്യ ചേർത്തല, ഐസക് കോട്ടയം എന്നിവർക്കാണ് കുത്തേറ്റത്. തലനാട് ചോനമല വഴിയിലൂടെയാണ് ഇവർ ഇല്ലിക്കൽക്കല്ലിലേക്ക് എത്തിയത്. മുകളിലേക്കു കയറുന്നതിനിടെയാണ് പെരുന്തേനീച്ചയുടെ ആക്രമണമുണ്ടായത്. സഞ്ചാരികളിൽ ആരോ കല്ലെറിഞ്ഞതാണ് പെരുന്തേനീച്ച ആക്രമിക്കാൻ കാരണമായി കുത്തേറ്റവർ പറയുന്നത്. കുത്തേറ്റവരിൽ ചിലർക്ക് ബോധക്ഷയമുണ്ടാവുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഉടൻതന്നെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് പ്രഥമശുശ്രൂഷ നൽകി. ഈരാറ്റുപേട്ട അഗ്നിരക്ഷാ…
Read Moreഈരാറ്റുപേട്ടയിൽ സ്ഫോടകവസ്തുശേഖരം പിടികൂടി; അനധികൃത പാറമടകൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് സൂചന
ഈരാറ്റുപേട്ട: ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമുൾപ്പെടെ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. നടക്കൽ കുഴിവേലിൽ റോഡിലെ ഗോഡൗണിൽ നിന്നാണ് ഈരാറ്റുപേട്ട പോലീസ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. 2604 ജലാറ്റിൻ സ്റ്റിക്ക്, 19000 ഡിറ്റനേറ്റർ, 3350 മീറ്റർ ഫ്യൂസ് വയറുകൾ, ഒരു എയർ ഗൺ എന്നിവയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം കട്ടപ്പന വണ്ടന്മേടിൽനിന്ന് സ്ഫോടക വസ്തുക്കളുമായി നടയ്ക്കൽ കണ്ടത്തിൽ ഷിബിലിയെയും കൂട്ടാളിയായ തീക്കോയി സ്വദേശി മുഹമ്മദ് ഫാസിലിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ചേർന്ന് മലഞ്ചരക്ക് വ്യാപാരത്തിനായാണ് ഈരാറ്റുപേട്ടയിൽ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത്. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ഷിബിലിക്ക് സ്ഫോടകവസ്തു നൽകിയത് ഫാസിലാണെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ അനധികൃത പാറമടകൾക്ക് വിതരണം ചെയ്യാനാണ് സ്ഫോടക വസ്തുക്കളെത്തിച്ചതെന്നാണ് സൂചന. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ, ജനവാസകേന്ദ്രത്തിൽനിന്ന് സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ്…
Read Moreപത്ത് വയസുകാരനായ മകനെ മറയാക്കി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം എംഡിഎംഎ ഉൾപ്പെടെ രാസലഹരി എത്തിച്ചു നല്കി: പിടിയിലായത് ലഹരി വില്പനക്കേസിലെ പ്രധാന കണ്ണി
തിരുവല്ല: പത്ത് വയസുകാരനായ മകനെ മറയാക്കി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം എംഡിഎംഎ ഉൾപ്പടെ രാസലഹരി എത്തിച്ചു നല്‍കിയിരുന്ന മയക്കുമരുന്ന് മാഫിയ തലവനാണ് ഇന്നലെ തിരുവല്ലയില്‍ പോലീസിന്റെ പിടിയിലായ മുഹമ്മദ് ഷെമീര്‍. ആറു മാസമായി ഡാന്‍സാഫ് സംഘത്തിന്റെയും തിരുവല്ല പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ഷമീര്‍. ശനിയാഴ്ച രാത്രി പത്തോടെ ചുമത്രയിലെ പിതാവിന്റെ വീടായ താഴ്ചയില്‍ വീട്ടില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലെയും സ്കൂള്‍, കോളജ്, പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് അടക്കം രാസലഹരി എത്തിച്ചു നല്‍കിയിരുന്നുവെന്ന് മുഹമ്മദ് ഷമീര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികളടക്കം ഉള്ളവരെ ഏജന്റുമാരാക്കി ഇയാള്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. കര്‍ണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും സ്ഥലത്ത് ഒളിപ്പിച്ച നിലയില്‍ കൂടുതല്‍ എംഡിഎംഎ ഇയാളുടെ കൈവശമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി…
Read Moreതോട്ടങ്ങളില്‍ ജിയോ മാപ്പിംഗുമായി റബര്‍ ബോര്‍ഡ്: നടപടികള്‍ക്ക് അടുത്തയാഴ്ച തുടക്കമാകും
കോട്ടയം: റബര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തോട്ടങ്ങളില്‍ ജിയോ മാപ്പിംഗ് നടത്താനുള്ള നടപടികള്‍ക്ക് അടുത്തയാഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബര്‍ തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി വിശദമായിട്ടാണ് മാപ്പിംഗ് നടത്തുന്നത്. പ്രാരംഭമായി 10 ജില്ലകളിലാണ് മാപ്പിംഗ് നടത്തുന്നത്. തുടര്‍ന്നു മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബോര്‍ഡ് നീക്കം. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന റബര്‍ യൂറോപ്യന്‍ യൂണിയന്റെ വനനശീകരണ ചട്ടങ്ങള്‍ (ഇയുഡിആര്‍) അനുസരിച്ചുള്ള ഇന്ത്യന്‍ സുസ്ഥിര പ്രകൃതിദത്ത റബര്‍ ആണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് ജിയോ മാപ്പിംഗ് ചെയ്യുന്നത്. പ്രകൃതിദത്ത റബറിന്റെ വ്യവസായത്തില്‍ ഇന്ത്യയുടെ അന്താരാഷ്ട്ര നിലവാരം ഉയര്‍ത്തുക എന്നതാണ് മാപ്പിംഗിലൂടെ ബോര്‍ഡ് ലക്ഷ്യംവയ്ക്കുന്നത്. സുതാര്യത, ഉറവിടം കണ്ടെത്താനുള്ള സൗകര്യം, സുസ്ഥിരത എന്നിവ വര്‍ധിപ്പിക്കുവാനും റബര്വ്യവസായത്തില് ഇന്ത്യയുടെ ആഗോളശേഷി വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി സപ്ലൈ ചെയിന്‍ മാപ്പിംഗ്, ട്രേസബിലിറ്റി സിസ്റ്റങ്ങളുടെ വികസനം, തോട്ടങ്ങളുടെ ജിയോ മാപ്പിംഗ്…
Read Moreഗാന്ധിജിയുടെ വൈക്കം സന്ദർശനത്തിന്റെ നൂറാം വാർഷികം ഇന്ന്
വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിന് ഊർജം പകരാൻ മഹാത്മാ ഗാന്ധി വൈക്കത്തെത്തിയതിന്റെ നൂറാം വാർഷികദിനം ഇന്ന് ആഘോഷിക്കുമ്പോൾ വൈക്കം സത്യഗ്രഹസമര ചരിത്രത്തിന്റെ ഭാഗമായ ഇണ്ടംതുരുത്തി മനയിലും വൈക്കം ബോട്ടുജെട്ടിയിലും സ്മരണകൾ ഇരമ്പുന്നു. മഹാത്മാ ഗാന്ധി, വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഊരാഴ്മ അവകാശമുണ്ടായിരുന്ന ഇണ്ടംതുരുത്തിമനയിലെത്തി കാരണവരായിരുന്ന നീലകണ്ഠൻ നമ്പൂതിരിയുമായി ചർച്ച നടത്തിയതോടെയാണ് ഇണ്ടംതുരുത്തി മന സത്യഗ്രഹ സമരചരിത്രത്തിൽ പ്രോജ്വലിക്കുന്ന ഏടായി മാറിയത്. അധഃസ്ഥിതർക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ നാലു നടകളിലെ നിരത്തുകളിലൂടെ നടക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു സത്യഗ്രഹസമരം. 1925 മാര്‍ച്ച് ഒന്‍പതിനാണ് വൈക്കം ജെട്ടിയില്‍ മഹാത്മാഗാന്ധി ബോട്ട് ഇറങ്ങുന്നത്. ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹത്തെ എതിര്‍ത്തിരുന്നത്. അക്കാലത്ത് വൈക്കം ക്ഷേത്രത്തിന്റെ ഊരാഴ്മ ഈ മനയ്ക്കായിരുന്നതിനാല് നമ്പൂതിരി കൽപ്പിക്കുന്നതെന്തും വേദവാക്യമായിരുന്നു. സവർണരുടെ നെടുനായകത്വം നീലകണ്ഠന് നമ്പൂതിരിക്കാണെന്ന് മനസിലാക്കിയ ഗാന്ധിജി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അദ്ദേഹത്തെ കാണണമെന്നു തീരുമാനിച്ചു. തുടര്‍ന്ന് മാര്‍ച്ച്…
Read Moreഎക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഏഴ് വർഷത്തിന് ശേഷം പ്രതികൾക്ക് പതിനേഴര വർഷം തടവും പിഴയും
കോട്ടയം: ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും കുരുമുളക് സ്പ്രേ അടിച്ച് മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്കു പതിനേഴര വർഷം തടവ്. നിരവധി കേസുകളിൽ പ്രതിയായ ആർപ്പൂക്കര സ്വദേശികളായ കൊപ്രായിൽ അലോട്ടി എന്ന ജെയ്സ്മോൻ (31), ചക്കിട്ടപറമ്പിൽ അഖിൽരാജ് (28), വില്ലൂന്നി സ്വദേശികളായ പൊരുന്നകോട്ടിൽ ലിറ്റോ മാത്യു (26), പാലത്തിൽ ടോമി ജോസഫ് (28), തോപ്പിൽ ഹരിക്കുട്ടൻ സത്യൻ (25) എന്നിവരെയാണ് കോട്ടയം അസിസ്റ്റന്റ് സെഷൻസ് ജഡ്ജി ഡി.എ. മനീഷ് 17 വർഷവും ആറ് മാസവും തടവും 25,000 രൂപ പിഴയും ശിക്ഷിച്ചത്. കഞ്ചാവ് വിതരണത്തിന്റെ പ്രധാന കണ്ണിയായ അലോട്ടിയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് റെയ്ഡ് നടത്താൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. മൂന്നാം പ്രതി ജിബിൻ ബിനോയി വിചാരണവേളയിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്നു. 2018 മേയ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്തുള്ള…
Read Moreലഹരി പാര്‍ട്ടി പരിശോധനയ്ക്ക് എത്തിയ പോലീസിനെ ആക്രമിച്ചു; നാലു പേര് പിടിയില്‍; സംഭവം കട്ടപ്പന കല്യാണത്തണ്ടില്‍
ഇടുക്കി: ലഹരി പാര്‍ട്ടി പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തിനു നേരെ ആക്രമണം. നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ രണ്ടു പേര്‍ക്ക് വീണു പരിക്കേറ്റു. ഇന്നലെ രാത്രി കട്ടപ്പന കല്യാണത്തണ്ട് എകെജി പടിയിലായിരുന്നു സംഭവം. വാഴവര പാറയ്ക്കല്‍ നന്ദു സണ്ണി (26), കട്ടപ്പന ഗോഡൗണ്‍ ഭാഗം പൂവത്തുംമൂട്ടില്‍ ശ്രീജിത് ശശി(22), വാഴവര പുതുശേരികുടിയില് അജിത് സുരേന്ദ്രന് (29), വാഴവര നിര്‍മലാ സിറ്റി വിരിപ്പില്‍ വിഷ്ണു സുകു (25), മുളകര മേട് പൂവത്തുംമൂട്ടില്‍ ഷിബിന്‍ ശശി (26), സഹോദരന് ഷിജന്‍ (24), വാഴവര നിര്‍മലാ സിറ്റി വിരിപ്പല് വിനീഷ് (25) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തതായി കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോന് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കട്ടപ്പന പോലീസ് സ്റ്റേഷനിലെ നാലു പോലീസുകാര്‍ ഓപ്പറേഷന് ഡി ഹണ്ടിന്റെ…
Read Moreആക്രണമുണ്ടാക്കി അരാജകത്വം സൃഷ്ടിക്കുന്ന എസ്എഫ്ഐ കേരളത്തിന്റെ ഭാവി നശിപ്പിക്കുന്നെന്ന് ഡീൻ കുര്യാക്കോസ് എംപി
കട്ടപ്പന: ആക്രണമുണ്ടാക്കി അരാജകത്വം സൃഷ്ടിക്കുന്ന എസ്എഫ്ഐ യുവതലമുറയെ നശിപ്പിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എഫ്ഐ, താലിബാന് മോഡലിനും അപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു. പോലീസ് ഇവര്‍ക്കു മുമ്പില്‍ മുട്ടുമടക്കുകയാണ്. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും സഹപാഠികളെയും കൊന്നൊടുക്കുന്ന രീതിയിലേക്ക് കേരളത്തിന്റെ യുവത്വത്തെ ഭരണകൂടം നയിക്കുകയാണ്. എന്നാല്‍, ഇതിന്റെ ഉത്തരവാദിത്വം മലയാള സിനിമയ്ക്കുമേല് ചുമത്തി യാഥാർഥ്യം മറയ്ക്കുകയാണ്. എന്നാല്‍ ഇത്തരം സിനിമകള്‍ക്ക് അനുമതി നല്‍കുന്നത് ഇതേ സര്‍ക്കാരാണെന്നും എംപി കുറ്റപ്പെടുത്തി. ചടങ്ങില്‍ മുന്‍ മണ്ഡലം പ്രസിഡന്റുമാരുടെ ഛായാചിത്രങ്ങള്‍ അനാച്ഛാദനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ. എം. ആഗസ്തി, തോമസ് രാജന്, ജോര്‍ജ് ജോസഫ് പടവന്, ജോയി വെട്ടിക്കുഴി, ജോയി തോമസ്, അഡ്വ. കെ. ജെ. ബെന്നി,…
Read Moreഅഞ്ചു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; പ്രതി മയക്കുമരുന്ന് മാഫിയയില്‍പ്പെട്ട പ്രധാനിയാണെന്ന് എക്സൈസ്
ചങ്ങനാശേരി: തിരുവല്ല കേന്ദ്രമാക്കി കഞ്ചാവ് മൊത്തക്കച്ചവടം നടത്തിവന്നിരുന്ന യുവാവിനെ ചങ്ങനാശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 7.30ന് നാലുകോടി ഭാഗത്തുവച്ച് വില്‍പ്പനയ്ക്കായി കൈവശം വച്ചിരുന്ന 500 ഗ്രാം കഞ്ചാവുമായി തിരുവല്ല പെരുന്തുരുത്തി തെങ്ങനാംകുളത്ത് ടി.കെ.വിഷ്ണുകുമാറി(42)നെയാണ് എകസൈസ് ഇന്‍സ്പെക്ടര്‍ ടി.എസ്.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി കേസെടുത്തത്. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലില്‍ ഇയാള്‍ വാടകയ്ക്ക് താമസിച്ചുവരുന്ന മല്ലപ്പള്ളി താലൂക്കില്‍ കുന്നന്താനം വള്ളമലഭാഗത്ത് വള്ളിയാംകുന്ന് വീട്ടില്‍നിന്നും നാലു കിലോയില്‍ അധികം കഞ്ചാവുകൂടി പിടികൂടുകയായിരുന്നു. പ്രതി മയക്കുമരുന്ന് മാഫിയയില്‍പ്പെട്ട പ്രധാനപ്പെട്ടയാളാണെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രതിയെ കൂടാതെ കൂടുതല്‍ ആള്‍ക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പനയില്‍ പങ്കുണ്ടാകാമെന്ന് സംശയിക്കുന്നതായും സമഗ്രമായ അന്വേഷണം ആരംഭിച്ചതായും എക്സൈസ് അധികൃതര്‍ അറിയിച്ചു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പി. സജി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ടി. സന്തോഷ്, ആര്. രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രതീഷ്,…
Read More