പണം മരത്തിൽ കായ്ക്കാറില്ലെന്ന് പറയാറുണ്ട് എന്നാൽ ബ്രിട്ടനിലെ ചില ഭാഗങ്ങളിൽ ചെന്നാൽ ഈ പഴഞ്ചൊല്ല് സത്യമാണെന്ന് വിശ്വസിക്കേണ്ടി വരും. കാരണം, അവിടുത്തെ ചില മരങ്ങളുടെ തടികളിൽ നിറയെ നാണയങ്ങൾ പതിപ്പിച്ചിരിക്കുന്നത് കാണാം. കൗതുകമുണർത്തുന്ന ഈ കാഴ്ച കാണുന്നവർക്കെല്ലാം ഒരു അത്ഭുതമാണ്. ‘മണി ട്രീസ്’ അഥവാ ‘വിഷിംഗ് ട്രീസ്’ എന്നാണ് ഈ മരങ്ങൾ അറിയപ്പെടുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഈ മരങ്ങൾ കാണപ്പെടുന്നത്. നാണയം ചുറ്റിക കൊണ്ട് മരത്തിൽ അടിച്ചു കയറ്റിയാൽ ജീവിതത്തിൽ ഭാഗ്യവും ആരോഗ്യവും സന്തോഷവും ലഭിക്കുമെന്നാണ് വിശ്വാസം. 1700കൾ മുതൽ നിലനിൽക്കുന്ന ആചാരമാണിത്. കൂടാതെ ഒരാൾക്ക് മാരകമായ അസുഖങ്ങൾ വന്നാൽ മരം അത് തനിയെ വലിച്ചെടുക്കുമെന്നും അങ്ങനെ രോഗം മാറി ആരോഗ്യം വീണ്ടെടുക്കാമെന്നും ആളുകൾ കരുതിയിരുന്നു. പൗരാണിക അനുഷ്ഠാനങ്ങളിൽ വേരൂന്നിയതാണ് ഈ ആചാരം. നമ്മൾ കിണറുകളിലും ജലാശയങ്ങളിലും നാണയങ്ങൾ എറിഞ്ഞ്…
Read MoreDay: July 29, 2026
ആലുവയിൽനിന്ന് കാണാതായ 12 വയസുകാരിക്കൊപ്പം 25കാരനായ യുവാവ്; പുനെയിൽ നിന്നും ഇരുവരേയും കണ്ടെത്തിയത് പോലീസിന്റെ ആ തന്ത്രം…
കൊച്ചി: ആലുവ കരുമാലൂരിൽ നിന്ന് കാണാതായ 12 വയസുകാരിയെ മഹാരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങിവരാമെന്ന് പറഞ്ഞ് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പോകുമ്പോൾ കുട്ടിയുടെ കൈയിൽ അമ്മയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാസർഗോഡ് ഭാഗത്താണ് അവസാനമായി ടവർ ലൊക്കേഷൻ ലഭിച്ചത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണായകമായ വിവരം ലഭിച്ചത്. യുവാവിന്റെ സുഹൃത്തിന്റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയച്ച് ഫോൺ ഓൺ ചെയ്യിപ്പിച്ചാണ് ലൊക്കേഷൻ കണ്ടെത്തിയത്. ധാരാവി പോലുള്ള തിരക്കേറിയ പ്രദേശങ്ങളിലൂടെ യുവാവ് സഞ്ചരിച്ചിരുന്നതിനാൽ കൃത്യമായ സ്ഥലം കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നുവെന്ന് പോലീസ്…
Read Moreആ തീരുമാനം തെറ്റെന്ന് ഐഎഫ്എബി; അർജന്റീനയുടെ വിജയത്തിനുമേൽ വീണ്ടും വിവാദനിഴൽ
ഡാലസ്: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ അർജന്റീന നേടിയ വിജയത്തിന് പിന്നിൽ വാർ റഫറിയിംഗിലെ ഗുരുതര വീഴ്ചയെന്ന് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് സ്വിസ് താരം ബ്രീൽ എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കിയ റഫറിയുടെ തീരുമാനം പൂർണ്ണമായും തെറ്റായിരുന്നുവെന്ന് ഐഎഫ്എബി ഔദ്യോഗികമായി വ്യക്തമാക്കി. മത്സരത്തിൽ സ്വിറ്റ്സർലൻഡ് ഒരു ഗോൾ മടക്കി മികച്ച തിരിച്ചുവരവ് നടത്തുന്നതിനിടെ 72-ാം മിനിറ്റിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. അർജന്റീനയുടെ ലിയാൻഡ്രോ പാരഡെസ് ഫൗൾ ചെയ്തതിനെ തുടർന്ന് എംബോളോ വീണപ്പോൾ റഫറി പാരഡെസിന് മഞ്ഞക്കാർഡ് കാണിച്ചു. എന്നാൽ പാരഡെസ് ഫൗൾ ചെയ്തിട്ടില്ലെന്ന് വാദിച്ചതിനെ തുടർന്ന് വിഎആർ ഇടപെടുകയും റഫറി മോണിറ്റർ പരിശോധിക്കുകയും ചെയ്തു. ഫൗൾ നടന്നിട്ടില്ലെന്ന് കണ്ടെത്തിയ റഫറി, തനിക്കെതിരെ ‘ഡൈവിംഗ്’ നടത്തി പറ്റിക്കാൻ ശ്രമിച്ചെന്നാരോപിച്ച് എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് നൽകി പുറത്താക്കുകയായിരുന്നു. എന്നാൽ, ഒരു ഫൗൾ നടന്നിട്ടുണ്ടോ…
Read Moreഅന്യസംസ്ഥാനങ്ങളിൽ നിന്നു ഗർഭിണികളെ എത്തിക്കും; പ്രസവ ശേഷം കുഞ്ഞിനെ വാങ്ങി പണം നൽകി മടക്കിയയക്കും; ഞെട്ടിക്കുന്ന സംഭവം ഈരാറ്റുപേട്ടയിൽ
കോട്ടയം/ഈരാറ്റുപേട്ട: ഇതരസംസ്ഥാനങ്ങളില്‍നിന്നു ഗര്‍ഭിണികളെ എത്തിച്ച് അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘത്തിലെ രണ്ടു പേര് അറസ്റ്റില്‍. തമിഴ്നാട് സ്വദേശി രാജ, വാഗമണ്‍ പുള്ളിക്കാനം സ്വദേശി അര്ജുന് എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ജുനിന്റെ സഹോദരീഭര്‍ത്താവാണ് രാജ. സംഘത്തെക്കുറിച്ച് ആസാം സ്വദേശിയായ 22കാരി നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ജില്ലാ പോലീസ് ചീഫിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. യുവതി നല്കിയ വിവരമനുസരിച്ച് കാര്‍ത്തിക്, അനിത, അര്ജുന്, ഹര്‍ഷിത തുടങ്ങി കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. അറസ്റ്റിലായവർ ചെറിയ കണ്ണികള്‍ മാത്രമാണൈന്നും വലിയ റാക്കറ്റ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. ഏതാനും കുഞ്ഞുങ്ങളെ വില്പന നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് തീക്കോയിയില്‍ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന്നത്. തീക്കോയി സ്വദേശി ജോസിന്റെ ഉടമസ്ഥതയിൽ ഞണ്ടുകല്ലിലുളള വീട്ടില്‍ ഒരു മാസമായി ഇവര്‍…
Read Moreവിദ്യാർഥികളുടെ ഭാവി അനിശ്ചിത്വത്തിലാക്കുന്നു: കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെയും നീറ്റ് പരീക്ഷാ സംവിധാനത്തിന്റെയും തുടര്‍ച്ചയായ പരാജയങ്ങളും ചോദ്യപേപ്പര്‍ ചോര്‍ച്ചകളും ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എംപി. പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ ചർച്ചയ്ക്കിടയിലാണ് കേന്ദ്രസർക്കാരിനെതിരേ അദ്ദേഹം രംഗത്തെത്തിയത്. രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ആരോപിച്ച കെ.സി. വേണുഗോപാൽ, 2014ല്‍ 8,668 ആയിരുന്ന വിദ്യാർഥി ആത്മഹത്യകള്‍ ഇപ്പോൾ 14,488 ആയി ഉയർന്നതായും അതിൽ 21 ശതമാനവും പരീക്ഷാപരാജയം മൂലമാണെന്നും കുറ്റപ്പെടുത്തി. രാജ്യത്ത് ഒരു ലക്ഷത്തോളം സര്‍ക്കാര്‍ സ്കൂളുകൾ പൂട്ടിയപ്പോൾ കോച്ചിംഗ് സെന്ററുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഈ നടപടി നിമിത്തം പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും മക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപ ഫീസ് നല്കി കോച്ചിംഗ് നേടാന്‍ കഴിയില്ല. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം അപ്രാപ്യമാക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കൊണ്ടുവന്ന പേരിനു മാത്രമുള്ള നിയമങ്ങള്‍ കൊണ്ടു മാത്രം…
Read Moreപണിപാളിയല്ലോ… അശ്ലീല, അധിക്ഷേപ പരാമർശങ്ങൾ: രണ്ട് വകുപ്പുകൾ ചുമത്തി ടി.ജി. മോഹൻദാസിനെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: വിദ്യാർഥികൾക്കും സ്ത്രീകൾക്കുമെതിരെ അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെതിരെ പോലീസ് കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി സൈബർ പോലീസാണ് നടപടിയെടുത്തത്.അധിക്ഷേപം, കലാപ ആഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിക്കൊണ്ടാണ് കേസ്. ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കണമെന്നായിരുന്നു മോഹൻദാസിന്റെ പരാമർശം. ‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും’ എന്നായിരുന്നു വീഡിയോയിൽ മോഹൻദാസിന്റെ പരാമർശം. ഡൽഹിയിൽ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി…
Read More“വിദേശസ്വപ്നങ്ങൾ കാണുന്നവർ രണ്ടുവട്ടം ചിന്തിക്കുക”; പാരീസിലെ ഇന്ത്യൻ യുവാവിന്റെ വെളിപ്പെടുത്തലുകൾ ശ്രദ്ധനേടുന്നു, സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറൽ
വിദേശരാജ്യങ്ങളിൽ പോയി ജീവിക്കുകയെന്നത് പല ഇന്ത്യക്കാരുടെയും വലിയ സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ കാണുന്ന ഗ്ലാമറിനും അപ്പുറം വലിയ വെല്ലുവിളികളും സാമ്പത്തിക ബാധ്യതകളുമാണ് വിദേശത്ത് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പുമായി പാരീസിൽ സ്ഥിരതാമസമാക്കിയ തനിഷ്ക് ലോഹൻ എന്ന ഇന്ത്യൻ യുവാവ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പ്രവാസജീവിതത്തിന്റെ അറിയാപ്പുറങ്ങൾ തുറന്നുപറഞ്ഞത്. സോഷ്യൽ മീഡിയയിലെ വർണാഭമായ വീഡിയോകൾ കണ്ട് പല യുവാക്കളും ചിന്തിക്കാതെയാണ് വിദേശത്തേക്ക് വണ്ടികയറുന്നതെന്ന് തനിഷ്ക് ചൂണ്ടിക്കാണിക്കുന്നു. 50 മുതൽ 60 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയോ വ്യക്തിഗത വായ്പയോ എടുത്താണ് ഭൂരിഭാഗം പേരും എത്തുന്നത്. എന്നാൽ ഈ വലിയ തുക നിക്ഷേപിച്ചതുകൊണ്ടുമാത്രം വിദേശത്ത് വിജയം ഉറപ്പാക്കാനാകില്ല. “നാട്ടിലെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചാണ് ഒരാൾ ഇവിടെയെത്തുന്നത്. ഇവിടെ ആരും നിങ്ങൾക്ക് തളികയിൽ വച്ച് ജോലി വെച്ചുനീട്ടില്ല. ഒരു പാർട്ട് ടൈം ജോലി കണ്ടെത്താൻ പോലും വലിയ തത്രപ്പാട് വേണം…
Read Moreസ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആഗ്രഹിച്ചു, പക്ഷേ… അച്ഛനും അമ്മയും ക്ഷമിക്കണം; മുഖ്യമന്ത്രിയുമായി വേദി പങ്കിട്ട പത്താം ക്ലാസുകാരി ജീവനൊടുക്കി
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പങ്കെടുത്ത പൊതുപരിപാടിയിൽ അവതാരകയായി ശ്രദ്ധനേടിയ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പോളവാരം ജില്ലയിലെ രാമ്പചോഡവരം സ്വദേശിനി മുർറം ശിവാനി (15) ആണ് മരിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പെൺകുട്ടി സജീവമായി പങ്കെടുകയും അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കുകയും ചെയ്തത്. ഇർലപ്പള്ളിയിലെ മുത്തശിയുടെ വീട്ടിലാണ് ശിവാനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് വീണ്ടെടുത്തിട്ടുണ്ട്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ജീവിതം കഠിനമായി തോന്നുന്നുവെന്നും മാതാപിതാക്കൾ ക്ഷമിക്കണമെന്നുമാണ് കത്തിൽ കുറിച്ചിരിക്കുന്നത്. ഈ മാസം 24-നായിരുന്നു രാമ്പചോഡവരത്തെ സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പങ്കെടുത്ത പരിപാടി നടന്നത്. ചടങ്ങിന്റെ അവതാരകയായി മികവ് പുലർത്തിയ ശിവാനി പ്രദേശവാസികളുടെയും അധികൃതരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. വിദ്യാർഥിനിയുടെ അപ്രതീക്ഷിത വേർപാടിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച്…
Read Moreഇതൊരു പരാജയം, റോഡിലെ കുഴി സ്വയം അടച്ച് വനിത, സോഷ്യൽ മീഡിയയിൽ ചർച്ചയായി ബംഗളൂരു, ഭരണകൂടത്തിനെതിരെ ജനരോഷം
അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും റോഡുകളിലെ കുഴികളും കാരണം വലയുന്ന നാട്ടുകാരുടെ അവസ്ഥയാണ് വാർത്തകളിൽ ഇടം നേടുന്നത്. നഗരത്തിലെ വലിയൊരു റോഡിലെ കുഴി സ്വയം കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് അടയ്ക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. തിരക്കേറിയ റോഡിൽ ഹെൽമറ്റ് ധരിച്ചെത്തിയ സ്ത്രീ, രണ്ട് ചാക്കുകളിൽ കൊണ്ടുവന്ന സിമന്റ് മിശ്രിതം നേരിട്ട് വലിയ കുഴിയിലേക്ക് ഇട്ട് സമനിരപ്പാക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. സമൂഹ മാധ്യമമായ എക്സിൽ ആണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്. വീഡിയോ പുറത്തുവന്നതോടെ ഭരണകൂടത്തിന്റെയും നഗരസഭയുടെയും അനാസ്ഥയ്ക്കെതിരെ കടുത്ത അമർഷമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അധികാരികൾ കണ്ണ് തുറക്കാത്ത സാഹചര്യത്തിൽ പൗരന്മാർ സ്വയം മുന്നിട്ടിറങ്ങേണ്ടി വരുന്നതിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഈ മുന്നറിയിപ്പുകൾ വന്നെങ്കിലും, സർക്കാർ സംവിധാനങ്ങളെ ഉറക്കത്തിൽ നിന്ന് ഉണർത്താൻ ഇത്തരത്തിലുള്ള പ്രതിഷേധപരമായ…
Read More