കൂത്തുപറമ്പ്: കൂത്തുപറമ്പിൽ ബൈക്കിൽ വീട്ടിലെത്തിയ ആൾ വയോധികയുടെ സ്വർണമാല കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതം. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. നീല ജൂപ്പിറ്റർ സ്കൂട്ടറിൽ ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ ആളുടെ ദൃശ്യമാണ് പോലീസ് പുറത്തുവിട്ടത്. സ്കൂട്ടറിന്റെ നമ്പറും മറച്ച നിലയിലാണ്. കണിയാർ കുന്നിലെ കുന്നുമ്മൽ ഹൗസിൽ പി. ജാനകിയുടെ ഒരു പവനിലധികം തൂക്കം വരുന്ന സ്വർണമാലയാണ് ബൈക്കിലെത്തിയ ആൾ ഇന്നലെ പൊട്ടിച്ചു കടന്നുകളഞ്ഞത്. വീടിന്റെ പിൻവശത്തുനിന്നും മീൻ മുറിക്കുന്നതിനിടെ ജാനകിയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ച ശേഷം വീടിന്റെ ഉള്ളിൽ പ്രേവേശിച്ച് മുൻ ഭാഗത്തുകൂടിയാണ് ഓടി രക്ഷപ്പെട്ടതെന്ന് ജാനകിപറയുന്നു. മോഷ്ടാവ് ഹെൽമറ്റ് ധരിച്ചിരുന്നുവെന്നും കണ്ണിന് കാഴ്ചക്കുറവുള്ളതിനാൽ ആളെ വ്യക്തമായി കാണാൻ സാധിച്ചില്ലെന്നും ജാനകി പറയുന്നു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജാനകിയുടെ നിലവിളി കേട്ട് സമീപത്തെ വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടിരുന്നു.
Read MoreCategory: Kozhikode
വീട്ടിൽ വൈകി വരുന്നതിനെ ചോദ്യം ചെയ്തു; ലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ചു; ലഹരി ക്കെതിരെ നടപടിവേണമെന്ന് നാട്ടുകാർ
കോഴിക്കോട് : താമരശേരി വെഴുപ്പൂരിൽ മയക്കുമരുന്ന് ലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ചു. താമരശ്ശേരി വെഴുപ്പൂർ അമ്പലക്കുന്നുമ്മൽ അശോകനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മകൻ നന്ദു കിരൺ വീട്ടിൽ വൈകി എത്തുന്നത് പിതാവ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസിന്റെ കൺമുന്നിൽ വെച്ച് മൊബൈൽ ഫോണുകൊണ്ട് പിതാവിനെ എറിയുകയും, ഇതേ തുടർന്ന് മുറിവേൽക്കുകയുമായിരുന്നു.മകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി പതിവായി രാസ ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് പല യുവാക്കളും മയക്ക് മരുന്ന് മാഫിയയയുടെ വലയിലാണെന്നും വിൽപനസംഘത്തെ പിടികൂടുന്നതിന് അടിയന്തര നടപടി സ്വീകരിക്കണെമന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreപേരാമ്പ്ര സംഘർഷം: സ്ഫോടകവസ്തു എറിഞ്ഞതാര് ?പരിശോധനയുമായി ഫോറന്‍സിക് വിദഗ്ധരും
പേരാമ്പ്ര (കോഴിക്കോട്): യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്ഫോടക വസ്തു എറിഞ്ഞതുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ സംഭവസ്ഥലത്ത് പരിശോധനയുമായി ഫോറന്‍സിക് വിദഗ്ദരും. ഒക്ടോബർ 10 ന് വൈകിട്ട് നടന്ന യുഡിഎഫ് പ്രകടനം പോലീസ് തടഞ്ഞതോടെ ഉടലെടുത്ത സംഘർഷാവസ്ഥ ഉടലെടുത്ത സ്ഥലത്ത് പുറകിൽ നിന്ന് ആരോ സ്ഫോടക വസ്തു എറിഞ്ഞതായുള്ളെ സിപിഎം ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിശോധന. ഇവിടെ വെച്ച് ഷാഫി പറമ്പിൽ എംപി ക്ക് പോലീസ് ലാത്തിചാര്‍ജില്‍ മൂക്കിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. പോലീസിന് നേരെ സ്ഫോടക വസ്തു അക്രമണം യുഡിഎഫ് പ്രവർത്തകർക്കിടയിൽ നിന്നാണ് ഉണ്ടായത് എന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിഷേധ മാർച്ച് തടയുകയും സ്ഫോടക വസ്തു എറിഞ്ഞതായി പറയപ്പെടുകയും കണ്ണീർ വാതകവും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്ത മെയിൻ റോഡിലെ ചേനോളി റോഡ് ജംഗ്ഷന് സമീപമാണ് ഇന്നലെ ഫോറൻസിക് പരിശോധന നടത്തിയത്.…
Read Moreആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; ഡോക്ടർ വിപിന്റെ ആരോഗ്യനിലയില്‍ പുരോഗതി
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്റെ വെട്ടേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന താമരശേരി താലൂക്ക് ആശുപത്രിയിലെ അസി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.പി വിപിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഡോക്ടറെ റൂമിലേക്ക് മാറ്റി.ബുധനാഴ്ച അര്‍ധരാത്രി േഡാക്ടര്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് സൂപ്രണ്ടിന്റെ മുറിയില്‍വച്ച് ഡോക്ടര്‍ക്ക് വെട്ടേറ്റത്. അമീബീക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒമ്പതുകാരി അനയയുടെ അച്ഛന് താമരശേരി കോരങ്ങാട് ആനപ്പാറപൊയില്‍ സനൂപാണ് വെട്ടിയത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥകാരണമാണ് മകള്‍ മരിച്ചതെന്നാരോപിച്ചായിരുന്നു ആക്രമണം.സനൂപിനെ ഇന്നലെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അടിയന്തരമായി സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങുന്നതു വരെയും മാനവ വിഭവ ശേഷിക്കുറവ് പരിഹരിക്കുന്നതു വരെയും താമരശേരി താലൂക്ക് ആശുപത്രിയിലുള്ള അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള യാതൊരു സേവനവും നല്‍കുന്നതല്ലെന്ന് കെജിഎംഒഎ േനതാക്കള്‍ അറിയിച്ചു.
Read Moreവയനാട്ടിൽ വിദ്യാർഥിക്ക് നേരെ വന്യജീവി ആക്രമണം; കടുവയെന്ന് നാട്ടുകാർ; പുലിയാകാമെന്ന് വനം വകുപ്പ്
വയനാട്: വന്യജീവി ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്. തിരുമാലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്.കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സുനീഷ്. വീടിന് സമീപം കളിക്കുന്നതിനിടെ വന്യജീവി ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ നഖം കൊണ്ടതിന്റെ പാടുകളുണ്ട്. കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സുനീഷിനെ ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ആക്രമണത്തിന് പിന്നിൽ പുലിയാകാമെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Read Moreഒരു മുന്നണിയുമായി സഹകരിക്കും, രാഷ്ട്രീയനീക്കവുമായി സി.കെ.ജാനു
കോഴിക്കോട്: എൻഡിഎ വിട്ടതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കവുമായി സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഒരു മുന്നണിയുമായി സഹകരി]ച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. എന്നാൽ, ഏത് മുന്നണി എന്ന് തീരുമാനമെടുത്തിട്ടില്ലെന്ന് സി.കെ. ജാനു പറഞ്ഞു. എൻഡിഎ വിട്ടശേഷം ഞായാറാഴ്ച ചേർന്ന ആദ്യ പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിലാണ് മുന്നണിയുമായി സഹകരിക്കാൻ തീരുമാനമായത്. എന്നാൽ, ഏത് മുന്നണി എന്നത് പിന്നീട് ചർച്ചകൾക്ക് ശേഷം തീരുമാനിക്കും.ആദിവാസി ദളിത് സംഘടനകളെ കൂട്ടിച്ചേർത്ത് ഒരുമിച്ച് പോകുമെന്നും ജാനു പറഞ്ഞു. ഭാരതീയ ദ്രാവിഡ പിന്നാക്ക പാർട്ടിയും മറ്റൊരു പാർട്ടിയും ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമായി ഒരുമിച്ച് പോകാൻ തയ്യാറായിട്ടുണ്ട്. സമാനഗതിയിൽ ചെറിയ ഗ്രൂപ്പുകളെ ജെആർപിക്കൊപ്പം ഒരുമിപ്പിച്ച് നിർത്തും. ഇതിനുശേഷം മുന്നണിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും ജാനു പറഞ്ഞു
Read Moreസാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; മലപ്പുറം വഴിക്കടവിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു
മലപ്പുറം: മലപ്പുറം വഴിക്കടവിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. മൊടപൊയ്ക സ്വദേശി വർഗീസ്( 53) ആണ് മരിച്ചത്. വർഗീസിന്റെ ജേഷ്ഠൻ രാജു (57) നെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. വർഗീസിന്റെ വീട്ടിലെത്തിയാണ് കുത്തികൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയാണ് കൊലപാതകം നടന്നത്. ഇവര്‍ തമ്മിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. രാജു വര്‍ഗീസിനോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. ബിസിനസ് ചെയ്യുന്ന ആളാണ് വര്‍ഗീസ്. മദ്യലഹരിയിലാണ് രാജു പലപ്പോഴും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്നലെ പകലും പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ തമ്മിൽ തര്‍ക്കമുണ്ടാകുകയം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാകാം രാജു രാത്രി കത്തിയുമായി വീട്ടിലെത്തി വര്‍ഗീസിനെ ആ ക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വര്‍ഗീസ് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് രാജു ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Read Moreനൈജീരിയൻ ലഹരിക്കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം; മലയാളിയുടെ ഫോൺ സംഭാഷണം പോലീസ് കണ്ടെടുത്തു
കോഴിക്കോട്: നൈജീരിയൻ ലഹരിക്കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. വിദേശ ലഹരി മാഫിയയുമായുള്ള മലയാളിയുടെ ഫോൺ സംഭാഷണം പോലീസ് കണ്ടെടുത്തു. ലഹരി കേസിലെ പ്രതിയായ മലയാളിയുടെ ശബ്ദ സാമ്പിൾ എടുക്കും. മലപ്പുറം പുതുക്കോട് സ്വദേശി സിറാജിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കാനാണ് പോലീസ് നീക്കം. നൈജീരിയന്‍ സംഘവുമായി സിറാജ് സംസാരിച്ചരേഖകളാണ് പോലീസിന് ലഭിച്ചത്. നിലവിൽ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ ആണ് സിറാജ്. കോടതിയിൽ പോലീസ് ഹർജി സമർപ്പിക്കും. 2025 ഫെബ്രുവരിയിലെ എംഡിഎംഎ വേട്ടയാണ് കേസിലേക്ക് നയിച്ചത്. സിറാജ് എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് നൈജീരിയൻ സ്വദേശികളിലേക്ക് എത്തിയത്. ഈ വർഷം ഫെബ്രുവരി 16ന് സിറാജ് എംഡിഎംഎയുമായി പിടിയിലായത്. 778 ഗ്രാം എംഡിഎംഎയാണ് കൈവശമുണ്ടായിരുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗമാണ് ലഹരി എത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന്…
Read Moreസരോവരത്ത് കൂട്ടുകാര്‍ ചവിട്ടിത്താഴ്ത്തിയ യുവാവിന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി; കേസില്‍ നിര്‍ണായകമെന്ന് പോലീസ്
കോഴിക്കോട്: സരോവരത്ത് കൂട്ടുകാര്‍ ചവിട്ടിത്താഴ്ത്തിയ എലത്തൂര്‍ സ്വദേശി വിജിലിന്റെ മൃതദേഹം അഞ്ച് ദിവസത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സരോവരം ചതുപ്പില്‍ പോലീസ് ആധുനിക സംവിധാനങ്ങളോടെ തെരച്ചില്‍ നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വിജലിന്റെ ഷൂ കണ്ടെത്തിയിരുന്നു. മൃതദേഹം കനാലില്‍ ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് അറസ്റ്റ് ചെയ്ത വിജിലിന്റെ സുഹൃത്തുക്കളുടെ മൊഴി. ഇതിനെ തുടര്‍ന്നാണ് പോലീസ് തെരച്ചില്‍ ആരംഭിച്ചത്.മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത് കേസില്‍ നിര്‍ണായകമാകും.
Read Moreകൽപ്പറ്റയിൽ പുലിയുടെ മേല്കയറി കടുവയുടെ ആക്രമണം; രോമവും നഖവും കണ്ടെത്തി; നീരീക്ഷണം ശക്തമാക്കി വനം വകുപ്പ്
കല്‍പ്പറ്റ: ജനവാസമേഖലയിൽ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തില്‍ കൂടുതല്‍ പരിശോധനയുമായി വനം വകുപ്പ്. പ്രദേശത്ത് വനംവകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടെനഖങ്ങളും രോമം കണ്ടെത്തി. പുലിക്ക് സാരമായി പരിക്കേറ്റിറ്റുണ്ടാവാമെന്ന നിഗമനത്തിൽ വനംവകുപ്പ് പ്രദേശത്ത് വ്യാപകമായി പരിശോധന നടത്തിയെങ്കിലും പുലിയെയും കടുവയെയും കണ്ടെത്താനായില്ല. വന്യമൃഗങ്ങളുടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയപ്പോൾ താഴെ വീണു കിടക്കുന്ന പുലിയുടെ മുകളിൽ കയറി ആക്രമിക്കുന്ന കടുവയെയാണ് കണ്ടതെന്ന് ദൃക്സാക്ഷികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. വനംവകുപ്പ് മേപ്പാടി റാപ്പിഡ് റെസ്പോൺസ് ടീമും മുട്ടിൽ സെക്ഷൻ അധികൃതരും ചേർന്നാണ് പരിശോധന നടത്തിയത്. കടുവയും പുലിയും നേരിൽ ഏറ്റുമുട്ടുന്നത് അപൂർവമാണെന്ന് വനംവകുപ്പധികൃതർ പറഞ്ഞുഏറ്റുമുട്ടലുണ്ടായതായി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് വനംവകുപ്പ് കാമറകളും സ്ഥാപിച്ചു. പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണം തുടരുമെന്നും വനംവകുപ്പധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാത്രി 10.15-ഓടെ പെരുന്തട്ട ഹെൽത്ത് സെന്ററിനുസമീപം എൽസ്റ്റൺ എസ്റ്റേറ്റിലായിരുന്നു സംഭവം. വലിയ ശബ്ദംകേട്ടാണ്…
Read More