മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര് കസ്റ്റഡിയില്‍. അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിലാണ് പെരിന്തല്‍മണ്ണ ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസ് ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. പ്രദേശത്തെ സിപിഎം ഓഫീസിന് നേരെ നേരത്തെ കല്ലേറ് ഉണ്ടായിരുന്നു. അതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരാണ് മുസ്ലീം ലീഗ് ഓഫീസിന് കല്ലെറിഞ്ഞതെന്നാണ് ആരോപണം.
Read MoreCategory: Kozhikode
മലപ്പുറത്ത് ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി; 31 കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്
മലപ്പുറം: മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറൂർ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പത്തു വർഷത്തിലേറെയായി ഇരുവരും വിവാഹിതരായിട്ടെന്നാണ് വിവരം. നിസാറിന്റെ വീട്ടിൽവച്ച് കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കളുമായി തർക്കം നടന്നിരുന്നു. ഇതാണോ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് വ്യക്തമല്ല. യുവതിയുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹതയാരോപിച്ചതിനെത്തുടർന്ന് വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ഖബറടക്കം നടത്തും.
Read Moreതാത്വികമായി പറഞ്ഞാൽ …! പത്മകുമാറിനെതിരെ പാര്‍ട്ടി തലത്തിൽ നടപടിക്ക് സമയമായിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണന്
കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെതിരേ പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കാന്‍ സമയമായിട്ടില്ലെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. കാലിക്കട്ട് പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ പേരില്‍ പാര്‍ട്ടിക്ക് നടപടിയെടുക്കാന്‍ കഴിയില്ല. ആരോപണവിധേയനായാല്‍ ഒരാള്‍ കുറ്റവാളി ആകുന്നില്ല. അയാള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെടണം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരു കുറ്റവാളിയേയും രക്ഷപ്പെടാന്‍ സമ്മതിക്കില്ലെന്നും കുറ്റവാളിക്കള്ക്കെതിരാണ് എല്‍ഡിഎഫെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര പ്രാധാന്യമുള്ള വിധിക്ക് തയ്യാറെടുക്കുകയാണ് എല്‍ഡിഎഫ്. മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരാന്‍ തയ്യാറെടുക്കുകയാണ്. ഇനിയും അധികാരത്തില്‍ വരുമ്പോള്‍ കൂടുതല്‍ ശക്തമായ വികസനങ്ങളും ജനക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും. വരാന്‍ പോവുന്ന അഞ്ചു…
Read Moreമലപ്പുറത്ത് മുസ്ലിംലീഗ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു; അങ്കണവാടി അധ്യാപികയായിരുന്നു
മലപ്പുറം: തെരഞ്ഞെടുപ്പുപ്രചാരണം കഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തിയ സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം മൂത്തേടം പഞ്ചായത്ത് പായിമ്പാടം ഏഴാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വട്ടത്ത് ഹസീന (49)യാണ് മരിച്ചത്. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. മുസ്ലിംലീഗ് സ്ഥാനാർഥി ആയിരുന്നു.പ്രചരണത്തിന്റെ ഭാഗമായി വീടുകൾ കയറി വോട്ട് ചോദിക്കുന്നതിലും കുടുംബയോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. വീട്ടിലെത്തി രാത്രി 11.15ഓടെ നെഞ്ചുവേദനയെതത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: അബ്ദുറഹിമാൻ.
Read Moreമലപ്പുറത്ത് യുവാവിനെ ജ്യേഷ്ഠന് കുത്തിക്കൊന്നു; നെഞ്ചിൽ നിരവധി തവണ കുത്തേറ്റു; കത്തിയുമായി പ്രതി പോലീസ് സ്റ്റേഷനിൽ
മലപ്പുറം: കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ ജ്യേഷ്ഠന് കുത്തിക്കൊന്നു. പൂക്കോട്ടൂര്‍ പള്ളിമുക്കിലാണ് നാടിനെ നടുക്കിയ സംഭവം.പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ സുഹൈല്‍ (26) ആണ് കൊലപ്പെട്ടത്. ജ്യേഷ്ഠന് ജുനൈദ് (28) ആണ് കുത്തിയത്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാൾ കത്തിയുമായി ബൈക്കിൽ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.ഇന്ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു കൊലപാതകം. കുടുംബവഴക്കും സാമ്പത്തിക ഇടപാടുകളുംസംബന്ധിച്ച വാക്കുതര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിലെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമീര്‍ സുഹൈലിന്റെ നെഞ്ചിലാണ് നിരവധി തവണ കുത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജുനൈദിന്റെ ഭാര്യയും മക്കളും അവരുടെ വീട്ടിലായിരുന്നു. അമീർ അവിവാഹിതനാണ്.
Read Moreകാസർഗോട്ടെ സംഗീത പരിപാടിയിലെ തിരക്ക്: പോലീസ് മുന്നറിയിപ്പ് അവഗണിച്ചതിന് സംഘാടകർക്കെതിരേ കേസ്
കാസര്‍ഗോഡ്: നഗരമധ്യത്തില്‍ നടന്ന സംഗീതപരിപാടിക്കിടെയുണ്ടായ നിയന്ത്രണാതീതമായ തിരക്കും സംഘർഷവുമായി ബന്ധപ്പെട്ട് സംഘാടകർക്കെതിരെ കേസ്. പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ സ്പീഡ് വേ ഗ്രൗണ്ടില്‍ കാസര്‍ഗോഡ് യുവജനകൂട്ടായ്മ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഫ്ളി ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച രാത്രി സംഘടിപ്പിച്ച സംഗീതപരിപാടിയിലാണ് തിരക്ക് നിയന്ത്രണാതീതമായത്. പോലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് പരിപാടി സംഘടിപ്പിച്ചതിനും മനുഷ്യജീവനും പൊതുജന സുരക്ഷയ്ക്കും അപകടം വരുത്തുന്ന വിധത്തിൽ പ്രവർത്തിച്ചതിനുമാണ് സംഘാടകരായ അഞ്ചുപേർക്കും കണ്ടാലറിയാവുന്ന മറ്റാളുകൾക്കും എതിരെ കേസെടുത്തത്. മേളയുടെ സമാപനദിനത്തിൽ ഗായകന് ഹനാന് ഷായുടെ (ചിറാപുഞ്ചി മഴയത്ത് ഫെയിം) സംഗീതപരിപാടി കാണാനാണ് ആളുകള്‍ ഒഴുകിയെത്തിയത്. വൈകുന്നേരത്തോടെ തന്നെ മേള നടക്കുന്ന മൈതാനത്തിനു ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ നഗരിയിലേക്ക് എത്തിയിരുന്നു. ചെറിയ സ്ഥലത്ത് പതിനായിരത്തോളം ആള്‍ക്കാരാണ് പരിപാടി കാണാനെത്തിയത്. 3,000 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിക്കാണ് പോലീസ് അനുമതി നൽകിയിരുന്നത്. നൂറു രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.…
Read Moreപിണറായിക്കെതിരേ പ്രസംഗിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രകടനവും തെറിവിളിയും; പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രസംഗിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ വളയത്ത് ഡിവൈഎഫ്ഐ പ്രകടനം. യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനത്തിലെ പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം. ഉദ്ഘാടകനായ ഷാഫി പറമ്പിൽ എംപി വേദി വിട്ടതിനു പിന്നാലെയാണ് പ്രകോപന മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്. യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപന പരിപാടിയിൽ റിജിൽ മാക്കുറ്റി പ്രസംഗിച്ചിരുന്നു. ഇതിൽ പ്രകോപിതരായ ഡിവൈഎഫ് ഐ പ്രവർത്തകരാണ് വളയം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി തെറി പറഞ്ഞത്. ഷാഫി പറമ്പിൽ എംപി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. എന്നാൽ എംപി വേദിയിൽ നിന്ന് പോയതിനു പിറകെയാണ് ഡിവൈഎഫ് ഐ പ്രകടനം നടത്തിയത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ടൗണിലൂടെയാണ് പ്രകടനം നടത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപേരാമ്പ്ര സംഘർഷം; ഷാഫി പറമ്പിൽ എംപിയുടെ ആരോപണം: നിയമ നടപടിക്ക് അനുമതി തേടി പോലീസ് ഉദ്യോഗസ്ഥന്
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിൽ നിയമനടപടിക്ക് അനുമതി തേടി വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയിരിക്കുന്നത്. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിലാണ് നിയമനടപടിക്ക് മുതിരുന്നത്. എംപി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് അഭിലാഷിന്റെ ആരോപണം. ഇത് സംബന്ധിച്ച് വടകര റൂറൽ എസ്പിയോടാണ് അനുമതി തേടിയത്. അഭിലാഷിന്റെ അപേക്ഷ എസ്പി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷാണ് തന്നെ മർദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഷാഫിപറമ്പില്‍ എംപി ആരോപണമുയര്‍ത്തിയത്. പേരാമ്പ്ര സംഘര്‍ഷ സമയത്ത് തന്നെ ആസൂത്രിതമായി ആക്രമിക്കാന്‍ നേതൃത്വം നല്കിയതും തന്നെ അടിച്ചതും ഈ ഉദ്യോഗസ്ഥനാണെന്നുമാണ് എംപി ആരോപിച്ചത്. അഭിലാഷ് ഡേവിഡിനെ കൃത്യവിലോപത്തിന് നേരത്തെ സര്‍വിസില്‍നിന്നും പുറത്താക്കിയതാണെന്നും ഷാഫി ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷമാണ് വീണ്ടും സര്‍വീസിലേക്ക് തിരികെ കയറ്റിയത്. ഇയാള്‍ അത്ര…
Read Moreവയനാട്ടില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിനു മുകളില്‍ കത്തിക്കരിഞ്ഞ് മൃതദേഹം; രണ്ടു കാലിലും വയര്‍ ചുറ്റിയ നിലയിൽ
കല്‍പ്പറ്റ: വയനാട്ടില്‍ നിര്‍മാണത്തിലുള്ള മൂന്നുനില കെട്ടിടത്തിനു മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കമ്പളക്കാട്-പള്ളിക്കുന്ന് റോഡില്‍ ഖര്ഫ റസ്റ്റോറൻഡിനു എതിര്‍വശം പ്രവൃത്തി നടക്കുന്ന കെട്ടിടത്തിനു മുകള്‍ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നു രാവിലെ കെട്ടിടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ടു കാലിലും വയര്‍ ചുറ്റിയ നിലയിലാണ് മൃതദേഹമെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. സ്ഥലത്തെത്തിയ കമ്പളക്കാട് പോലീസ് തുടര്‍നടപടി സ്വീകരിച്ചു.
Read Moreക്ഷേത്രമുറ്റം അടിച്ചുവാരുന്നതിനിടെ ആല്‍മരത്തിന്റെ കൊമ്പ് തലയിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ക്ഷേത്ര മുറ്റം അടിച്ചുവാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണു വീട്ടമ്മ മരിച്ചു. കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി ശാന്തമ്മ(81) ആണ് മരിച്ചത്. ഇന്ന് രാവിലെയാണു സംഭവം. പന്നിയങ്കര മായംപള്ളി ദേവീക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും. ഇവരുടെ തന്നെ കുടുംബക്ഷേത്രമാണിത്. വലിയ ആല്‍മരത്തിന്റെ കൊമ്പാണ് പൊട്ടിവീണത്. അമ്പലത്തിനും കേടുപാടുകള്‍ സംഭവിച്ചു. ഭര്‍ത്താവ് പരേതനായ ദാമോദര സ്വാമി. മക്കള്‍: ഗിരീഷ്, ഹരീഷ്, ശ്രീജ, ജീജ.
Read More