വില്ലനായി ഷവര്‍മ; കാസർഗോഡ് 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; അവശരായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർഗോഡ്: പള്ളിക്കര പൂച്ചക്കാട് ഷവര്‍മ കഴിച്ച 14 മദ്രസ വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യവിഷബാധ. തെക്കേപ്പുറം മിസ്ബാഹുല്‍ ഉലൂം മദ്രസയില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം. ഇവിടെ നബിദിനാഘോഷത്തിന്‍റെ ഭാഗമായി ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. ഭക്ഷണം തികയാതെ വന്നപ്പോള്‍ 15 കുട്ടികള്‍ക്ക് തൊട്ടടുത്തുള്ള ബോംബെ ഹോട്ടലില്‍നിന്നു ഷവര്‍മ വാങ്ങി നല്‍കി. ഇതു കഴിച്ച കുട്ടികള്‍ക്കാണു ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. രാത്രിതന്നെ കുട്ടികളെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവമറിഞ്ഞ് ആളുകള്‍ ഹോട്ടലിനുമുന്നിൽ തടിച്ചുകൂടിയതോടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണു സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്. മുഹമ്മദ് അഷ്‌റഫും ജാഫര്‍ പൂച്ചക്കാടുമാണ് ഹോട്ടല്‍ നടത്തുന്നത്. മുമ്പ് പരാതികള്‍ ഉയര്‍ന്നതിനെത്തുടർന്ന് ഷവര്‍മ ഉണ്ടാക്കുന്നതു നിര്‍ത്തിവച്ചിരിക്കുകയായിരുന്നെന്നും തിരുവോണനാളിലാണു തുടങ്ങിയതെന്നും പഴകിയ ഇറച്ചിയാണെന്ന ആക്ഷേപം ശരിയല്ലെന്നും ഹോട്ടലുടമകള്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു.

Read More

വയനാട് പെരുന്തട്ടയില്‍ കടുവയും പുലിയും ഏറ്റുമുട്ടിയെന്ന്  നാട്ടുകാര്‍

കല്‍പ്പറ്റ: വയനാട്ടില്‍ കല്‍പ്പറ്റ നഗരത്തിനടുത്തുള്ള പെരുന്തട്ടയില്‍ കടുവയും പുലിയും ഏറ്റുമുട്ടിയെന്ന് നാട്ടുകാര്‍. ജനവാസകേന്ദ്രത്തില്‍ ഹെല്‍ത്ത് സെന്‍ററിനു സമീപം ഇന്നലെ രാത്രി പത്തോടെയായിരുന്നു വന്യമൃഗങ്ങളുടെ സംഘട്ടനമെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറഞ്ഞു. ഇത് കുറച്ചുനേരം നീണ്ടുനിന്നതായി അവര്‍ പറയുന്നു. ഇന്നു രാവിലെ വനപാലകർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലി-കടുവ ഏറ്റുമുട്ടല്‍ സ്ഥിരീകരിച്ചില്ലെന്നാണ് വിവരം. ഹെല്‍ത്ത് സെന്‍റര്‍ പരിസരത്ത് വന്യമൃഗത്തിന്‍റെ രോമവും വിസര്‍ജ്യവും കണ്ടെത്തിയിട്ടുണ്ട്. പുലി സാന്നിധ്യമുള്ള പ്രദേശമാണ് തോട്ടം മേഖലയിലുള്ള പെരുന്തട്ട. ഇവിടെനിന്നു ഏതാനും കിലോമീറ്റര്‍ അകലെ ചുണ്ടേലിനു സമീപം കഴിഞ്ഞ ദിവസം കടുവ എത്തിയിരുന്നു.

Read More

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു; 11 പേര്‍ ചികില്‍സയിൽ;  ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന(56)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സ്ഥരീകരിച്ചത്. രോഗം ബാധിച്ച് വെന്‍റിലേറ്ററിലായിരുന്നു.ഒരുമാസത്തിനിടെ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്.. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ട് കുട്ടികൾ ഉൾപ്പെടെ 11 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Read More

എരഞ്ഞിപ്പാലത്തെ വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും; സുഹൃത്തുക്കളുടെ മൊഴി നിര്‍ണായകം

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ബഷീറുദീനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഓണം കഴിഞ്ഞ് കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് തീരുമാനം. ആത്മഹത്യചെയ്ത ആയിഷ റഷയുടെ ആൺസുഹൃത്തായ ബഷീറുദീനെ ആത്മഹത്യാ പ്രേരണക്കുറ്റംചുമത്തി ഇന്നലയാണ് അറസ്റ്റ് ചെയ്തത്. പ്രതി ബഷീറുദീനെതിരേ സുഹൃത്തുക്കളുടെ മൊഴി നിർണായകമാണ്. പെൺകുട്ടിയെ ആൺസുഹൃത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി. വീട്ടുപകരണങ്ങൾ കൊണ്ട് കാൽമുട്ടുകൾക്ക് അടിക്കുകയും ചാർജർ കേബിൾ ഉപയോഗിച്ചു ഉപദ്രവിക്കുകയും ചെയ്തുവെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ ആൺസുഹൃത്തിന്‍റെ വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആയിഷ ബഷീറുദീന് അയച്ച വാട്സാപ് ചാറ്റ് പോലീസ് കണ്ടെത്തിയിരുന്നു. എന്‍റെ മരണത്തിനു കാരണം നീ ആയിരിക്കും എന്നായിരുന്നു സന്ദേശം. എന്‍റെ സമാധാനം ഇല്ലാതാക്കി മാനസികമായി നീ എന്നെ തകർക്കാൻ നോക്കിയെന്നും പെൺകുട്ടി അയച്ച സന്ദേശത്തിൽ പറയുന്നു. രണ്ടു വർഷമായി…

Read More

വയനാട് സ്വദേശിയെ കോഴിക്കോട്ടുനിന്നു തട്ടിക്കൊണ്ടുപോയ സംഭവം; എട്ടംഗസംഘം അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നടക്കാവില്‍നിന്നു പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയഎട്ടംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം . വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി റഹീസിനെയാണ് ഇന്നോവ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. നടക്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യുവതി വിളിച്ചതിനെത്തുടര്‍ന്നാണ് യുവാവ് സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. ഇന്നോവ കാറിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. യുവതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. യുവതിയെ ഉപയോഗിച്ച് റഹീസിന്‍റെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം.…

Read More

പാറകൾ അടര്‍ന്നുവീഴാൻ സാധ്യത: ചുരത്തില്‍ ഗതാഗതം വൈകും

 കോഴിക്കോട്: താമരശേരി ചുരത്തിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അടച്ച ചുരം റോഡ് നിലവില്‍ പൂര്‍ണമായി തുറക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍. ആധുനിക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിനു ശേഷം മാത്രമേ റോഡ് പൂര്‍ണഗതാഗതത്തിനായി തുറക്കുകയുള്ളുവെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു. ചുരത്തിലെ ഒമ്പതാം വളവില്‍ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന ത്തുമെന്നും മന്ത്രി അറിയിച്ചു. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹനഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഒറ്റലൈനായി വാഹനങ്ങൾ കടത്തിയിരുന്നു. റോഡിന്‍റെ താമരശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം.ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി…

Read More

സതീശന്‍റെ ബോംബ്, അത് വരാൻ പോകുന്നതേയുള്ളൂ; രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുരളീധരൻ

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുകേഷിനെ രണ്ടു തവണ നിയമസഭയിലേക്ക് മത്സരിപ്പിച്ച ആളാണ് മുഖ്യമന്ത്രി. രാഹുലിനെ ഞങ്ങൾ സസ്പെൻഡ് ചെയ്തു. ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത് മുഖ്യമന്ത്രിയും പോലീസുമാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ച ആളാണ് മുഖ്യമന്ത്രി. കേരള രാഷ്ട്രീയം എ സർട്ടിഫിക്കറ്റിലേക്ക് പോകരുത്. ആരൊക്കെ എവിടെയൊക്കെ മതില് ചാടി എന്ന് ചർച്ച നടക്കുന്നത് ഭൂഷണമല്ല. പാലക്കാട് ജനങ്ങൾ എന്തു ചിന്തിക്കുമെന്നും കെ. മുരളീധരൻ ചോദിച്ചു. ഇത്തരക്കാരാണ് തങ്ങൾക്കിടയിൽ മത്സരിച്ചത് എന്ന് അവർ ചിന്തിക്കല്ലേ. ഇത്തരം കാര്യങ്ങൾ രാഷ്ട്രീയത്തിന് ഭൂഷണമല്ല.കൃഷ്ണകുമാറിന് എതിരായ ആരോപണം സതീശന്‍റെ ബോംബ് അല്ല. സതീശന്‍റെ ബോംബ് ഇത്തരം ചീള് കേസ് അല്ല. അത് വരാൻ പോകുന്നതെ ഉള്ളൂവെന്നും മുരളീധരൻ വ്യക്തമാക്കി.

Read More

ലഹരിമരണം: യുവാവിനെ ചവിട്ടിത്താഴ്ത്തിയ സരോവരത്ത് ഇന്നു തെളിവെടുപ്പ്

കോഴിക്കോട്: വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വേലത്തിപടിക്കല്‍ വിജിലിന്‍റെ മൃതദേഹം ചവിട്ടിത്താഴ്ത്തിയ സരോവരത്തെ കണ്ടല്‍ക്കാടില്‍ പോലീസ് ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുക്കും.കണ്ടല്‍ക്കാടിനുള്ളിലെ ചതുപ്പിലാണ് മൃതദേഹം താഴ്ത്തിയത്. ഇന്ന് പ്രതികളെ നേരിട്ടു സ്ഥലത്തെത്തിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനാണ് പോലീസ് തീരുമാനം. ഈ സ്ഥലം പ്രതികള്‍ പോലീസിന് കാണിച്ചു നല്‍കിയിരുന്നു. വിജിലിന്‍റെ ബൈക്കും മൊബൈല്‍ ഫോണും കല്ലായ് റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചുവെന്നാണ് മൊഴി. പ്രതികളെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് എത്തിച്ച് തെളിവെടുത്തു. സ്‌റ്റേഷനില്‍നിന്ന് ബൈക്ക് കണ്ടെടുത്തു.മൊബൈല്‍ ഫോണ്‍ കിട്ടിയില്ല. വിജിലിന്‍റെ കോള്‍ റെക്കോര്‍ഡുകള്‍ ഡിലീറ്റ് ചെയ്തശേഷമാണ് ഫോണ്‍ വലിച്ചറിഞ്ഞത്. അറസ്റ്റിലായ എരഞ്ഞിപ്പാലം വാഴത്തിരുത്തി കൊളങ്ങരകണ്ടി മീത്തല്‍ കെ.കെ. നിഖില്‍ (35), വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ വീട്ടില്‍ എസ്. ദീപേഷ് (37) എന്നിവരെ കോടതി മൂന്ന് ദിവസത്തേക്ക് എലത്തൂര്‍ പോലീസിന്‍റെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്. അതേസമയം ഒളിവിലുള്ള വിജിലിന്‍റെ മറ്റൊരു സുഹൃത്തായ പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്തി(31)നായി…

Read More

ലഹരി ഉപയോഗത്തിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട കേസ്; അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികളുടെ മൊഴി

കോഴിക്കോട്: കോഴിക്കോട് അമിത അളവിൽ ലഹരി കുത്തിവച്ചതിനെ തുടർന്ന് മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തിൽ പ്രതികളുടെ കൂടുതൽ മൊഴി പുറത്ത്. എലത്തൂര്‍ വെസ്റ്റ് ഹിൽ ചുങ്കം സ്വദേശിയായ വിജിലിന്‍റെ മൃതദേഹം ചതുപ്പിൽ താഴ്ത്തി എട്ടു മാസത്തിനുശേഷം അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികൾ മൊഴി നൽകി. വിജിലിന്‍റെ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷൻ സമീപം ഉപേക്ഷിച്ചതായും അന്വേഷണ സംഘത്തിന് മനസിലായി.ഇത് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.വിജിലിന്‍റെ മരണത്തിൽ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് പിടിയിലായത്. 2019ൽ ആണ് കേസിനാസ്പദമായ സംഭവം. അമിത അളവിൽ ലഹരി മരുന്ന് നൽകിയതിനെത്തുടർന്ന് വിജിൽ ബോധരഹിതനായപ്പോൾ കുഴിച്ചിടുകയായിരുന്നു. സരോവരം പാർക്കിൽ കുഴിച്ചിട്ടതാണെന്നായിരുന്നു നേരത്തെ പിടിയിലായ യുവാക്കൾ മൊഴി നൽകിയിരുന്നത് . യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. വിജിലിനൊപ്പം മുന്‍പ് വയറിംഗ് ജോലി ചെയ്തവരായിരുന്നു പ്രതികള്‍.…

Read More

താമരശേരിയിൽ വന്‍ മയക്കുമരുന്നുവേട്ട, പിടിച്ചെടുത്തത് 55 ഗ്രാം എംഡിഎംഎ; പിന്നില്‍ വൻസംഘമെന്ന് പോലീസ്

കോഴിക്കോട്: താമരശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംസ്ഥനത്തുടനീളം മയക്കുമരുന്നുവില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിതാമരശ്ശേരി അമ്പായത്തോട് അൽ ഷാജ് (29), സുഹൃത്തും കൂട്ടാളിയുമായ താമരശേരി ചുടലമുക്ക് അരേറ്റും ചാലിൽ ബാസിത് (30) എന്നിവരെയാണ് 55 ഗ്രാം എംഡി എം എ സഹിതം പോലീസ് ഇന്നലെ രാത്രി താമരശ്ശേരി പുതിയ പുതിയ സ്റ്റാന്‍ഡിന് സമീപം വച്ച് പിടികൂടിയത്. മലയോരത്തുള്‍പ്പെടെ സമീപകാലത്ത് മയക്കുമരുന്ന് വില്‍പന വര്‍ധിച്ചതിന് കാരണം ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരായിരുന്നുവെന്നാണ് സൂചന. യുവതികള്‍ ഉള്‍പ്പെടെ ഇവരുടെ സംഘത്തിലുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.ഇവരെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ബംഗളൂരുവില്‍ നിന്നും മംഗലാപുരത്തുനിന്നും വലിയ തോതില്‍ എംഡിഎംഎ ഇവര്‍ സമീപകാലത്തായി കോഴിക്കോട്ട് എത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍

Read More