മലപ്പുറം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന് യസീന്‍ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ സ്റ്റേഷന് ജാമ്യത്തിൽ വിട്ടയച്ചു. ഡിവൈഎഫ്ഐ വണ്ടൂര്‍ മേഖലാ സെക്രട്ടറി പി. രജീഷിന്റെ നേതൃത്വത്തില്‍ വണ്ടൂര്‍ പോലീസില്‍ നല്കിയ പരാതിയിലാണ് യസീനെ അറസറ്റ് ചെയ്തത്.വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അധ്യാപകനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നഗരൂര്‍ സ്വദേശി വി. അനൂപിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിഎസിന്റെ പേരെടുത്ത് പറയാതെയുള്ള അനൂപിന്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിനെതിരേ വ്യാപകവിമർശനവും ഉയർന്നിരുന്നു.ആറ്റിങ്ങൽ സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് അനൂപ്.
Read MoreCategory: Kozhikode
പോലീസെന്ന വ്യാജേന ട്രാവല്‍സ് ഏജന്‍സി മുന്‍ മാനേജരെ തട്ടിക്കൊണ്ടുപോകല്‍; ആറുലക്ഷം തിരികെക്കിട്ടാൻ വേണ്ടിയെന്നു പോലീസ്
കോഴിക്കോട്: പോലീസുകാരെന്ന വ്യാജേന ട്രാവല്‍സ് ഏജന്‍സി മുന്‍ മാനേജരെ തട്ടിക്കൊണ്ടുപോയസംഭവത്തില് കൂടുതല്‍ അന്വേഷണത്തിന് പോലീസ്.തട്ടിക്കൊണ്ടുപോയസംഘത്തിലുണ്ടായിരുന്നയാള്ക്ക് കെ.പി. ട്രാവല്‍സ് എന്ന സ്ഥാപനത്തിലെ മുന്‍ മാനേജരായ ബേപ്പൂര്‍ സ്വദേശിയായ ബിജു ആറുലക്ഷം നല്കാന് ഉണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടു പോകാന്‍ കാരണമെന്നാണ് പോലീസിനു ലഭിച്ച സൂചന. എന്നാല്‍ മറ്റ് കാരണങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കെഎല്‍ 10 എആര്‍ 0486 എന്ന വാഹനത്തില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോയത്. ഈ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എംഎം അലി റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ.പി. ട്രാവല്‍സ് എന്ന സ്ഥാപനത്തിലെ മുന്‍ മാനേജരായ ബേപ്പൂര്‍ സ്വദേശിയായ ബിജുവിനെയാണ് പോലീസുകാര്‍ എന്ന വ്യാജേന എത്തിയവര്‍ തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ബിജുവിനെ പിന്നീട് മലപ്പുറം കരുവാരക്കുണ്ടില്‍ വച്ച് കസബ പോലീസ് കണ്ടെത്തി. ആലപ്പുഴ കാവാലം മുണ്ടാടിക്കളത്തില് ശ്യാംകുമാര്‍ (43),…
Read Moreനിപ്പ: ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി
കോയന്പത്തൂർ: കേരളത്തിലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെതുടർന്ന് തമിഴ്നാട്- കേരള അതിർത്തിപ്രദേശങ്ങളിലെ ആറു ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി. കേരള അതിർത്തിയിലുള്ള കോയമ്പത്തൂരിലെ വാളയാർ, മീനാക്ഷിപുരം, ഗോപാലപുരം, ആനക്കട്ടി, വീരപ്പകൗണ്ടനൂർ, പട്ടശാലൈ ചെക്പോസ്റ്റുകളിലാണ് പരിശോധനകൾ കർശനമാക്കിയത്. കേരളത്തിൽനിന്നു കോയമ്പത്തൂരിലേക്കു വരുന്ന ആളുകളെ തെർമൽ സ്കാൻ ഉപകരണം ഉപയോഗിച്ച് പനിപരിശോധനയ്ക്കു വിധേയമാക്കിയതിനുശേഷംമാത്രമേ പ്രവേശനം അനുവദിക്കൂവെന്നു അധികൃതർ അറിയിച്ചു.
Read Moreഷിരൂർ അപകടത്തിന് ഇന്ന് ഒരു വർഷം… കണ്ണീരോര്‍മകളില്‍ അർജുന്
കോഴിക്കോട്: ഷിരൂരിൽ ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ ജീവൻ പൊലിഞ്ഞ ലോറി ഡ്രൈവര്‍ അർജുന്റെ ഓർമകൾക്ക് ഒരു വയസ്. കഴിഞ്ഞ വർഷം ജൂലൈ 16ന് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അര്‍ജുനെ(32)യും ലോറിയും കാണാതായത്. മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു. അർജുൻ ജീവനോടെ തിരികെവരുമെന്ന പ്രതീക്ഷകൾ അന്ന് അസ്തമിച്ചു. കഴിഞ്ഞ വർഷം ജൂലൈ 16ന് ദേശീയപാതയോരത്ത് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ അർജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തെരച്ചിൽ നടത്തിയിരുന്നത്.അർജുനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം മുന്നോട്ടുവന്നു. എട്ടാം ദിവസമാണ് തെരച്ചിൽ പുഴയിലേക്ക് കേന്ദ്രീകരിക്കുന്നത്. ഒടുവിൽ അർജുന്റെ ലോറിയും മൃതദേഹവും പുഴയിൽ…
Read Moreപോലീസെന്ന വ്യാജേന എത്തിയ സംഘം ട്രാവല്‍ ഏജന്‍സി ഉടമയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ സാമ്പത്തിക ഇടപാടെന്നു സൂചന
കോഴിക്കോട്: പോലീസെന്ന വ്യാജേന എത്തിയ സംഘം ട്രാവല്‍ ഏജന്‍സി ഉടമയെ തട്ടക്കൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് എം.എം. അലി റോഡിലെ കെ.പി. ട്രാവല്‍സ് സ്ഥാപന ഉടമ ബിജുവിനെയാണ് തട്ടികൊണ്ടുപോയത്. പോലീസാണെന്ന് പറഞ്ഞ് ഫോണില്‍ കല്ലായി സ്വദേശിയായ ബിജുവിനെ ഇങ്ങോട്ട് വിളിച്ചുവരുത്തുകയായിരുന്നു. KL 10 AR 0468 എന്ന നമ്പര്‍ കാറിലെത്തിയ സംഘമാണ് തട്ടികൊണ്ടുപോയതെന്നാണ് കസബ പോലീസ് പറയുന്നത്. സമീപത്തെ സിസിടിവിദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. കല്ലായിയിലെ ബിജുവിന്റെ വീട്ടിലെത്തിയും പോലീസ് അന്വേഷണം നടത്തി. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്നാണ് സംശയം. ബിജുവിന്റെ ഫോണിലേക്ക് വന്ന അവസാന കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read Moreഓട്ടിസം ബാധിച്ച ആറു വയസുകാരനെ മർദിച്ച കേസിൽ രണ്ടാനമ്മ അറസ്റ്റിൽ
പെരിന്തൽമണ്ണ: ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരനായ ആറുവയസുകാരനെ ശാരീരികമായി മർദിച്ച കേസിൽ രണ്ടാനമ്മയായ അധ്യാപികയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. നിലന്പൂർ വടപുറം സ്വദേശി ഉമൈറയാണ് (34) അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇവർ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് എരവിമംഗലത്തെ ഭർത്താവിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സംഭവത്തിൽ ജൂലൈ രണ്ടിന് ചൈൽഡ് ലൈൻ റിപ്പോർട്ടിറെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തിരുന്നു.കുട്ടിയുടെ മാതാവ് മരിച്ച ശേഷം കോടതി വിധി പ്രകാരം ഇടയ്ക്ക് മാതാവിന്റെ കുടുംബത്തിനും കുട്ടിയെ വിട്ടു നൽകിയിരുന്നു. ഇവിടെ വച്ചാണ് കുട്ടിയുടെ ദേഹത്ത് മർദനത്തിന്റെ പാടുകൾ കാണുന്നത്. കുട്ടിയെ രണ്ടാനമ്മ പട്ടിണിക്കിട്ടതായും പൊള്ളൽ ഏൽപ്പിച്ചതായും കാണിച്ച് മാതാവിന്റെ കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അമീറ ഒളിവിൽ പോയിരുന്നു.
Read Moreട്രെയിനില്‍ യുവതിക്കു നേരേ ലൈംഗികാതിക്രമം: പുലർച്ചെ ഒന്നരയ്ക്ക് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു അതിക്രമം
കോട്ടയം: ട്രെയിനില്‍ യുവതിയോടു ലൈംഗികാതിക്രമം കാട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ ചേറ്റുപുഴ വട്ടപ്പള്ളിയില്‍ വി.ജി. ഷനോജിനെയാണ് (45) കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കാരിയായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് ടിടിഇ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ട്രെയിന്‍ യാത്രക്കാരിയായ മറ്റൊരു പെണ്‍കുട്ടിയോടും പ്രതി ലൈംഗികാതിക്രമം നടത്തിയതായി കണ്ടെത്തി. ഇയാള്‍ക്കെതിരേ അയ്യന്തോള്‍, തൃശൂര്‍ ട്രാഫിക്, തൃശൂര്‍ വെസ്റ്റ്, തൃശൂര്‍ ആര്‍പിഎഫ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ഇരിട്ടി സ്റ്റേഷനുകളിലും കേസുണ്ട്.
Read Moreകൊല്ലപ്പെട്ടതാര്? 39 വര്‍ഷം മുന്‍പ് നടന്ന കൊലപാതകം: രേഖാചിത്രവുമായി പോലീസ്
കോഴിക്കോട്: കോഴിക്കോട്ടെ ഇരട്ട കൊലപാതക വെളിപ്പെടുത്തലില്‍ കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടതെന്ന് കരുതുന്നയാളുടെ രേഖാചിത്രം തയാറാക്കി പോലീസ്.39 വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് രേഖാചിത്രം തയാറാക്കിയത്. 14-ാം വയസില്‍ താന്‍ തോട്ടിലേക്ക് ചവിട്ടിയിട്ടുകൊന്നു എന്ന് വെളിപ്പെടുത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ സാന്നിധ്യത്തിലാണ് രേഖാചിത്രം വരച്ചത്. കൊല്ലപ്പെട്ടയാള്‍ ജോലിക്കുന്ന നിന്ന വീട്ടിലെ ഉടമസ്ഥന് രേഖാചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ഇരട്ടി സ്വദേശിയാണ് മരിച്ചതെന്ന് പോലീസിന് എകദേശ സൂചന ലഭിച്ചിട്ടുണ്ട്. ഇനി ഈ രേഖാചിത്രം ഉപയോഗിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും മരിച്ചയാളെ തിരിച്ചറിയാനുമാണ് പോലീസ് ശ്രമിക്കുന്നത്.മുഹമ്മദലിയിൽ നിന്നു ലഭിച്ച വിവരത്തിന്റെയും മറ്റു അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസാണ് രേഖാചിത്രം തയാറാക്കിയത്. കോഴിക്കോട്ടെ ഇരട്ട ബോംബ് കേസിലെ പ്രതി ഉൾപ്പെടെ ഒട്ടേറെ പ്രതികളുടെ രേഖാചിത്രം തയാറാക്കിയ ക്രിമിനോളജിസ്റ്റും ചിത്രകാരനുമായ ഡോ. പ്രേംദാസ് ഇരുവള്ളൂർ മുഹമ്മദലിയുമായി ചേർന്നു 5 മണിക്കൂർ…
Read Moreകേന്ദ്രത്തിന്റെ കടുവ സംരക്ഷണ പദ്ധതി: വയനാട്ടില്‍ പ്രതിഷേധം
കല്‍പ്പറ്റ: കേന്ദ്ര സര്ക്കാ ര്‍ പുതുതായി വയനാട്ടില്‍ നടപ്പാക്കാന്‍ ആലോചിക്കുന്ന കടുവ സംരക്ഷണ പദ്ധതിക്കെതിരേ പ്രതിഷേധമുയരുന്നു. കടുവ അടക്കമുള്ള വന്യജീവികളുടെ ശല്യം വയനാട്ടില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കടുവ സംരക്ഷണ പദ്ധതിക്കെതിരേ പ്രതിഷേധമുയരുന്നത്. പുതിയ കടുവ സംരക്ഷണകേന്ദ്രം സ്ഥാപിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നതിനു പകരം വന്യമൃഗങ്ങള്‍ ക്രമാതീതമായി പെറ്റുപെരുകുന്നതു തടയാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും വനാതിര്‍ത്തികളില്‍ വന്യമൃഗ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കണമെന്നുമാണ് പൊതുവേയുള്ള ആവശ്യം. മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ക്കെതിരേ അതിശക്തമായ പ്രതിഷേധമുയര്‍ന്ന വയനാട്ടില്‍ മറ്റൊരു സമരമുഖത്തിനാണ് കടുവ സംരക്ഷണ പദ്ധതി വഴിതെളിക്കുക. പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ കടുവാ സങ്കേതങ്ങള്‍ക്കു പുറത്ത് കടുവകള്‍ കൂടുതലുള്ള വനമേഖലകള്‍ ഏറെയും കേരളത്തിലാണെന്ന ടൈഗേഴ്സ് ഔട്ട്സൈഡ് ടൈഗര്‍ റിസര്‍വ്സ് (ടിഒടിആര്‍) റിപ്പോര്‍ട്ട് പ്രകാരം വയനാട് ഉള്‍പ്പെടെ ഇന്ത്യയിലെ 40 വനം ഡിവിഷനുകളിലാണ് ആദ്യഘട്ടത്തില്‍ ടിഒടിആറിന്റെ കടുവ സംരക്ഷണ പദ്ധതി നടപ്പാക്കാനുദേശിക്കുന്നത്. കടുവകളുടെ ആവാസ വ്യവസ്ഥകളുടെ…
Read Moreകർഷകസംഘം ജില്ലാ പ്രസിഡന്റിനെ തരംതാഴ്ത്തി; സിപിഎമ്മില്‍ പൊട്ടിത്തെറി; വയനാട് വിഭാഗീയതയിൽ ഇടപെടാൻ സിപിഎം സംസ്ഥാന നേതൃത്വം
കോഴിക്കോട്: സിപിഎം വയനാട് ഘടകത്തിലെ രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നു. പാർട്ടിയിൽ കടുത്ത പൊട്ടിത്തെറികൾ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ആദ്യമായി സംസ്ഥാന നേതാക്കൾ വിഷയത്തിൽ ഇടപെടുന്നത്. ഈ മാസം 15-ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ, എം.വി. ജയരാജൻ എന്നിവർ വയനാട്ടിലെത്തി വിഭാഗീയ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും. മറ്റ് സംഘടനാ വിഷയങ്ങളോടൊപ്പം വയനാട് സിപിഎമ്മിലെ പ്രശ്നങ്ങളും നേതാക്കൾ പരിഗണിക്കും. വയനാട്ടിലെ മുതിർന്ന നേതാവ് എ.വി. ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെയാണ് സിപിഎമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറിയുണ്ടായത്. കർഷക സംഘം ജില്ലാ പ്രസിഡന്റും പുൽപ്പള്ളി സിപിഎം. ഏരിയാ കമ്മിറ്റി അംഗവുമായ എ.വി. ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് തരംതാഴ്ത്തിയത്. പുൽപ്പള്ളി ഏരിയ കമ്മിറ്റിയിൽ നിന്ന് ഇരുളം ലോക്കൽ കമ്മിറ്റിയിലേക്കാണ് ജയനെ തരംതാഴ്ത്തിയത്. വിഷയത്തിൽ അന്വേഷണ…
Read More