കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ ഒരാളെ പോലീസ് ചോദ്യം ചെയ്യുന്നു. പെൺകുട്ടിക്ക് മയക്കുമരുന്നുനൽകിയ ബോണി എന്നയാളെയാണ് പോലീസ് ഇന്ന് രാവിലെ മുതല്‍ ചോദ്യം ചെയ്യുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. ഇയാള്‍ നേരിട്ടു കുട്ടിക്കു മയക്കുമരുന്നു നല്‍കിയെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട്, കുട്ടിയുടെ വെളിപ്പെടുത്തലിൽ പറയുന്ന പത്തുപേരുടെയും സാക്ഷികളുടെയുമടക്കം 20 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കുട്ടിക്കൊപ്പം സ്കൂളിൽ പഠിച്ച വിദ്യാർഥികളിൽനിന്ന് മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. പലരും പഠിത്തം പൂർത്തിയാക്കി സ്കൂൾ വിട്ടുപോയി. കൂടാതെ ഒരേപേരിൽത്തന്നെ കുറെ കുട്ടികളുള്ളതിനാൽ പോലീസിന് ഇവരെ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. കൂടെ പഠിച്ച ആൺകുട്ടിയാണ് മയക്കുമരുന്നു നൽകിയതെന്ന് കുട്ടി പറഞ്ഞിരുന്നെങ്കിലും അന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെളിവൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, സിഗരറ്റ് വലിക്കുന്ന സ്വഭാവക്കാരനാണെന്ന് പോലീസ് വ്യക്തമാക്കി.
Read MoreCategory: Kozhikode
“സിഐ യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകിയേനെ’: കൊലവിളിയുമായി ബിജെപി നേതാക്കൾ
കോഴിക്കോട്: പോലീസിനെതിരെ കൊലവിളി പ്രസംഗവുമായി ബിജെപി നേതാക്കൾ. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി. റിനീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന് എന്നിവരാണ് നടക്കാവ് സിഐക്കെതിരെ വധഭീഷണി മുഴക്കിയത്. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു ഇരുവരുടെയും പരാമര്‍ശങ്ങൾ. നടക്കാവ് സിഐ യൂണിഫോമില്‍ അല്ലായിരുന്നെങ്കില്‍ ശവം ഒഴുകി നടന്നേനെയെന്നാണ് കോര്പ്പറേഷന് കൗണ്‍സിലര്‍ കൂടിയായ റിനീഷ് പ്രസംഗിച്ചത്. സിഐ ജിജീഷിന്റെ കൈ വെട്ടിമാറ്റും എന്നാണ് മോഹനന് പ്രസംഗിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകനെ സിഐ മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു കൊലവിളി പ്രസംഗം. വധഭീഷണി മുഴക്കിയ ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.
Read Moreസ്കൂൾ കുട്ടികളെ ലഹരിസംഘം കണ്ണിയാക്കിയ സംഭവം; പെണ്‍കുട്ടിക്ക് സ്കൂളിൽ തുടര്‍പഠനം നിഷേധിക്കുന്നെന്ന് രക്ഷിതാക്കൾ
കോഴിക്കോട്: ലഹരിസംഘം കണ്ണിയാക്കിയ സംഭവത്തില്‍പ്പെട്ട പെണ്‍കുട്ടിക്ക് തുടര്‍ പഠനം നിഷേധിക്കുന്നതായി പരാതി. സ്കൂളില്‍ വരേണ്ടെന്നും മാസത്തില്‍ പരീക്ഷ നടത്താമെന്നുമാണ് സ്കൂള്‍ അധികൃതരുടെ നിലപാടെന്നു കുട്ടിയുടെ രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്കിയ സംഘം നാട്ടില്‍ വിലസുകയാണെന്നും രക്ഷിതാക്കള്‍ പറയുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മയക്കുമരുന്ന് സംഘത്തിന്റെ വലയില്‍പെട്ടത്. എന്നാല്‍ പരീക്ഷ അടുത്ത സമയമായതിനാലാണ് കുട്ടിയോട് സ്കൂളില്‍ വരേണ്ടെന്ന് പറഞ്ഞതെന്നാണ് അധികൃതരുടെ വിശദീകരണം. പരീക്ഷ എഴുതാനുള്ള അവസരം കുട്ടിക്ക് ഒരുക്കുമെന്നും അധികൃതര്‍ പറയുന്നു.ലഹരിക്കടിമയായ പെണ്‍കുട്ടിയുടെ മൊഴി ഇന്നലെ പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍തന്നെയാണ് പെണ്‍കുട്ടി കോടതി മുമ്പാകെയും നല്‍കിയത്. മെഡിക്കല്‍ കോളജ് പോലീസിലും ഇതേ മൊഴിതന്നെയായിരുന്നു പെണ്‍കുട്ടി നല്‍കിയത്. പഠിക്കുന്ന സ്കൂളിലെ മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍, നാട്ടുകാര്‍ എന്നിവരാണ് കണ്ണിയിലെ അംഗങ്ങളെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ആ വഴിക്കുള്ള അന്വേഷണം…
Read More‘വരാഹരൂപം’ ഗാന വിവാദം ഉടന്‍ തീരില്ല; നടന് പൃഥ്വിരാജ് ഉള്‍പ്പെടെ ഏഴുപേരെക്കൂടി ചോദ്യം ചെയ്യും
കോഴിക്കോട്: കാന്താരസിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളിലേക്ക് പോലീസ്. കേസില്‍ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെയും നിര്‍മാതാവ് വിജയ് കിരഗന്ദൂരിന്റെയും ചോദ്യം ചെയ്യല്‍ ഇന്നലെ കോഴിക്കോട്ട് പൂര്‍ത്തിയായി. സംഗീതസംവിധായകന് അജനീഷ് ലോക്നാഥിനെ ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്.സംഗീതവിദഗ്ധരുടെ ഉപദേശം തേടിയശേഷം പോലീസ് കൂടുതല്‍ നടപടികളിലേക്ക് നീങ്ങും. പാട്ടിന്റെ ട്രാക്കില്‍ സാമ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, പാട്ടിന്റെ രാഗങ്ങളും ഉപയോഗിച്ച ഉപകരണങ്ങളും വ്യത്യസ്തമാണെന്നാണ് കാന്താരയുടെ അണിയറക്കാരുടെ വാദം. നടന് പൃഥ്വിരാജ് ഉള്‍പ്പെടെ കാന്താരയുടെ കേരളത്തിലെ വിതരണക്കാരും കേസിലെ പ്രതികളാണ്. പൃഥ്വിരാജ് ഉൾപ്പെടെ ഏഴു പേരിൽനിന്നുകൂടി മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കന്നഡ സിനിമയായ ‘കാന്താര’യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരായത്. പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ ‘വരാഹരൂപം’ എന്ന പാട്ട് ഉപയോഗിച്ചതെന്ന കേസിൽ പ്രതികളായ കാന്താര സിനിമയുടെ നിർമാതാവ് വിജയ്…
Read Moreഗാനത്തിന്റെ പകര്‍പ്പാവകാശം; കാന്താര സിനിമയുടെ സംവിധായകനും നിര്‍മാതാവും പോലീസ് സ്റ്റേഷനില്‍
കോഴിക്കോട്: കാന്താര സിനിമയുടെ ഗാനത്തിന്റെ പകര്‍പ്പാവകാശ കേസില്‍ എതിര്‍കക്ഷികളായ സിനിമയുടെ സംവിധായന് ഋഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ എന്നിവരുടെ ചോദ്യം ചെയ്യല്‍ കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ തുടരുന്നു. ഇന്നലെ ഇരുവരും സ്റ്റേഷനില്‍ ഹാജരായിരുന്നു. കേസില്‍ ഉപാധികളോടെ ഋഷഭ് ഷെട്ടിക്കും വിജയ് കിരഗന്ദൂരിനും ഹൈക്കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്പത് എതിര് കക്ഷികളാണ് കേസിലുള്ളത്. കാന്താര സിനിമയിലെ ‘വരാഹരൂപം’ എന്ന ഗാനത്തിന്റെ സംഗീതം തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്റ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകര്‍പ്പവകാശം ലംഘിച്ചുവെന്നായിരുന്നു ആരോപണം. വിവാദമായതിന് പിന്നാലെ തൈക്കുടം ബ്രിഡ്ജും ‘നവരസം’ ഗാനത്തിന്റെ ഉടമസ്ഥാവകാശം ഉള്ള മാതൃഭൂമിയും കോഴിക്കോട് ടൗണ്‍ പോലീസില്‍ കാന്താര സിനിമയുടെ നിര്‍മാതാവിനും സംവിധായകനുമെതിരേ പരാതി നല്‍കുകയായിരുന്നു.’ വരാഹരൂപം’ ഉള്‍പ്പെട്ട ‘കാന്താര’ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രിംകോടതി നേരത്തേ…
Read Moreകാറുകള്‍ക്ക് തീപ്പേടി…കാറുകത്തല് സംഭവങ്ങള്‍ വര്‍ധിക്കുന്നു; കാരണം തേടി വാഹനപ്രേമികള്‍
കോഴിക്കോട്:വാഹനയാത്രക്കാരെ പേടിപ്പെടുത്തി കാറുകള്‍ കത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ശാസ്ത്രീയ പരിശോധനകള്‍ വരെ നടന്നിട്ടും ഇതിനുള്ള കാരണം ഉറപ്പിച്ച് പറയാന്‍ കഴിയാത്തത് അധികൃതരെ കുഴക്കുകയും ചെയ്യുന്നു. കണ്ണൂരില്‍ ദമ്പതികള്‍ കാറിന് തീപിടിച്ച് ദാരുണമായി മരണപ്പെട്ടതിന്റെ ഞെട്ടല്‍മാറും മുന്‍പ് ഭാഗ്യം കൊണ്ട് മാത്രം യാത്രക്കാര്‍ രക്ഷപ്പെടുന്ന സംഭവങ്ങളും വര്‍ധിക്കുകയാണ്. വയനാട് ജില്ലയില്‍ ഒരാഴ്ചക്കിടെ അഗ്നിക്കിരയായത് മൂന്ന് കാറുകളാണ്. കോഴിക്കോടും കാര്‍ കത്തിയ സംഭവം ഉണ്ടായി. പകല്‍ നേരങ്ങളിലെ കനത്ത ചൂട് തീപിടിത്തത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും അഗ്നിബാധയുടെ മൂലകാരണം കണ്ടെത്താന്‍ വാഹനങ്ങളില്‍ കൃത്യമായ പരിശോധന നടക്കുന്നുണ്ടോ എന്നത് സംശയമാണെന്ന് ചൂണ്ടികാണിക്കുന്നു. അഗ്നിബാധയില്‍പെടുന്ന വാഹനത്തില്‍ നിന്ന് പലപ്പോഴും തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെടാറുള്ളത്. തലപ്പുഴ ടൗണിനടുത്ത നാല്പ്പത്തിനാലില് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതാണ് വയനാട്ടിലെ അവസാനത്തെ സംഭവം. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയെങ്കിലും നമിഷങ്ങള്‍ക്കുള്ളിലാണ് വാഹനത്തെ അഗ്നി വിഴുങ്ങിയത്. ശനിയാഴ്ച ഉച്ചക്ക്…
Read Moreപ്രണയചേഷ്ടകൾ കാമ്പസിൽ വേണ്ട; വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്നു
കോഴിക്കോട്: പരസ്യമായ പ്രണയചേഷ്ടകൾ കാന്പസിൽ പാടില്ലെന്നു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) ഡീനിന്റെ സർക്കുലർ. കാന്പസിലെ മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്നതുമായ അത്തരം സ്വകാര്യ പ്രവൃത്തികൾ പാടില്ലെന്നും അവ സ്ഥാപനത്തിന്റെ നയങ്ങൾക്കു വിരുദ്ധമാണെന്നും കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറക്കിയ സർക്കുലറിൽ സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി.കെ. രജനീകാന്ത് പറയുന്നു.
Read Moreകടുവ ചത്ത കേസില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചയാള്‍ ജീവനൊടുക്കി; വനം വകുപ്പുക്കാർക്കെ തിരെ ഗുരുതര ആരോപണവുമായി കുടുംബം
കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ പൊന്‍മുടിക്കോട്ടയ്ക്കു സമീപം സ്വകാര്യ തോട്ടത്തില്‍ കടുവ കഴുത്തില്‍ കുരുക്കുമുറുകി ചത്ത നിലയില്‍ കണ്ട കേസില്‍ മൊഴിയെടുക്കുന്നതിന് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അമ്പുകുത്തി നാല് സെന്റ് കോളനിയിലെ ഹരികുമാറിനെയാണ്(56) ജീവനൊടുക്കിയ നിലയില്‍ ഇന്നു രാവിലെ കണ്ടത്. ഒന്നര വയസുള്ള കടുവ സ്വകാര്യതോട്ടത്തില്‍ ചത്തുകിടക്കുന്നതു ആദ്യം കണ്ടത് ഹരികുമാറാണ്. ഇതേത്തുടര്‍ന്നു മൊഴിയെടുപ്പിനു ഹാജരാകാന്‍ വനം ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു ഹരികുമാറെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം, ഹരികുമാറിനെ മൊഴിയെടുക്കന്നതിനു റേഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും ഒരുതവണ വീടിനു സമീപത്തുവച്ച് കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read Moreഎനി ടൈം മണി തട്ടിപ്പ് കേസ്: മൂന്നു പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച്
കോഴിക്കോട്: പാലാഴിയിലെ എനി ടൈം മണി (എടി.എം) തട്ടിപ്പുകേസിൽ കണ്ണൂർ അർബൻ നിധി ലിമിറ്റഡ് (കെയുഎൻഎൽ) തട്ടിപ്പുകേസിൽ റിമാൻഡിലായ മൂന്നു പ്രതികളെ അറസ്റ്റു ചെയ്യാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള പ്രൊഡക്ഷൻ വാറൻഡ് പുറപ്പെടുവിക്കാൻ കോഴിക്കോട് സിജെഎം കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷയിൽ ഇന്ന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പിന്നീട് പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനും അപേക്ഷ നൽകും. തട്ടിപ്പിൽ പന്തീരാങ്കാവ് പോലീസ് മാത്രം 18 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൊയിലാണ്ടി, പന്നിയങ്കര എന്നീ സ്റ്റേഷനുകളിലും കേസുകളുണ്ട്. 2021 ജൂണിൽ പാലാഴിയിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം അരലക്ഷവും അതിലധികവും ശമ്പളം നൽകി നിയമിച്ച യുവതീയുവാക്കളോട് ഒമ്പതു ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ലക്ഷക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ചതും തട്ടിപ്പ് നടത്തിയതും. പാലാഴിയിലെ എനി ടൈം മണിയുടെ ഓഫിസ് പന്തീരാങ്കാവ് പോലീസ് പൂട്ടി…
Read Moreആത്മഹത്യ ചെയ്യാനൊരുങ്ങി യുവാവ്; കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ രക്ഷകരായി യാത്രക്കാരും നാട്ടുകാരും
കൊയിലാണ്ടി: ആത്മഹത്യക്കെത്തിയ യുവാവിനെ പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് അഗ്നിരക്ഷാസേനയും നാട്ടുകാരും. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇയാളെ ആത്മഹത്യ ചെയ്യുന്നതിൽനിന്നു സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാര്‍ തടഞ്ഞു. ഉടൻതന്നെ അഗ്നിരക്ഷാസേനയെ വിവരം വിവരം അറിയിച്ചു. കൊയിലാണ്ടി അഗ്നിരക്ഷാ സേനാംഗങ്ങൾ റെയിൽവേ ട്രാക്കിൽ എത്തുകയും ഇദ്ദേഹത്തെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. തലശേരി ടെംപിൾ ഗേറ്റ് സ്വദേശി ആണ് ആത്മഹത്യ ശ്രമം നടത്തിയത്. പിന്നീട് ഇദ്ദേഹത്തെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. അഗ്നിരക്ഷാ ജീവനക്കാരുടെയും സാഹയാത്രക്കാരുടെയും സമയോചിതമായി ഇടപെടൽ കൊണ്ട് ഒരു ജീവനാണ് തിരിച്ചു കിട്ടിയത്. കൊയിലാണ്ടി മേഖലയിലാണ് ഏറ്റവും കൂടുതൽ പേർ ട്രെയിനിന് മുന്നിൽ ആത്മഹത്യ ചെയ്യാൻ എത്തുന്നത്. കൊയിലാണ്ടി മുതൽ തിക്കോടി വരെയുള്ള പാതിയിൽ കഴിഞ്ഞ വർഷങ്ങളിൽ 25 ലധികം പേരാണ്…
Read More