കോഴിക്കോട്: പാര്‍ട്ടിയെ പിടിച്ചിടത്തുകെട്ടി കോണ്‍ഗ്രസ് എംപിമാരുടെ ‘ശക്തിപ്രകടനം’. വിശദീകരണം ചോദിച്ച കെപിസിസി നേതൃത്വത്തെ സമവായ ചര്‍ച്ചയിലേക്ക് എത്തിച്ച എം.കെ. രാഘവനും കെ. മുരളീധരനും പാര്‍ട്ടിയില്‍ തങ്ങള്‍ക്കുള്ള പിന്തുണ ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കില്‍ എംപി കോക്കസ് തുടര്‍ന്നും ഉണ്ടാകുമെന്നുറപ്പായി. കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷമിറപ്പിക്കുന്ന രീതിയാണ് വിശദീകരണ നോട്ടീസ് ലഭിച്ചതുമുതല്‍ എംപിമാര്‍ സ്വീകരിച്ചത്. ഇതിന് എംപിമാരുടെയടക്കം പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ക്കതീതമായ പിന്തുണ ലഭിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനോടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടുമുള്ള എതിര്‍പ്പ് ഇതിനു കാരണമായി. എഐസിസി നേതൃത്വം ഇടപെട്ടതോടെയാണു സംസ്ഥാന നേതൃത്വത്തിന് വിശദീകരണം ചോദിച്ചത് തെറ്റായിപ്പോയെന്ന രീതിയിലേക്ക് എത്തേണ്ടിവന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുവരെയെങ്കിലും എംപിമാരുടെ അഭിപ്രായങ്ങള്‍ക്ക് സംസ്ഥാന നേതൃത്വത്തിന് ഇനി ചെവി കൊടുക്കേണ്ടിവരും. സ്ഥിതിഗതികള്‍ മാറിമറിഞ്ഞതോടെ കോൺഗ്രസ് പുനഃസംഘടനയിലും ഇതിന്റെ മാറ്റൊലികളുണ്ടാകും. പുനഃസംഘടനയിൽ കെ. സുധാകരന് പൂർണാധികാരം നൽകില്ലെന്നും അന്തിമ…
Read MoreCategory: Kozhikode
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഭാര്യ ഗര്‍ഭിണിയായി! ഭര്‍ത്താവ് അറസ്റ്റില്‍; സംഭവം മലപ്പുറത്ത്
മലപ്പുറം: പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് പെണ്‍കുട്ടി 29 കാരനായ യുവാവുമായി പ്രണയത്തിലായത്. 2022 ഒക്ടോബറില്‍ 17 കാരിയായ പെണ്‍കുട്ടിയെ യുവാവ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയതോടെ 2023 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ വിവാഹ സമയത്ത് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയായിരുന്നുവെന്ന് പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫീസര്‍ കെ റംലത്ത് പോലീസില്‍ പരാതി നല്കി. ഇതോടെ യുവാവ് പോലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായി. യുവാവിനെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തു.
Read Moreമദ്യത്തില്‍ വെള്ളത്തിന് പകരം ഒഴിച്ചത് വിനാഗിരി ? രക്തം ഛര്‍ദ്ദിച്ച് 42കാരന് മരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിലെ 42കാരന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. കൊയിലാണ്ടി കുറുവങ്ങാട് വരകുന്ന് കോളനിയിലെ കരീം മരിച്ചത് മദ്യത്തില്‍ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ചുകൊടുത്തതിനാലാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഇയാള്‍ മദ്യപിച്ചത് കൊയിലാണ്ടിയിലെ ഒരു ബാറിന് അടുത്തുള്ള അനധികൃത മദ്യവില്പന കേന്ദ്രത്തില്‍ നിന്നാണെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ഇതേ ബാറിന് സമീപത്താണ് രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ കരീമിനെ കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശരീരമാസകലം പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. തുടര്‍ന്നാണ് ബാറിന് സമീപത്തെ അനധികൃത മദ്യവില്‍പ്പന സംബന്ധിച്ച് നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നത്. ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ ബാറിലേതിന് സമാനമായി പെഗ്ഗ് വിലയ്ക്ക് മദ്യം വില്‍ക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. കടയില്‍ സ്ഥിരമായി വലിയ അളവില്‍ വിനാഗിരി സൂക്ഷിക്കാറുണ്ടെന്നും കരീമിന് വെള്ളത്തിന് പകരം വിനാഗിരി മദ്യത്തില്‍ ചേര്‍ത്ത് നല്‍കിയെന്നും…
Read More‘മകന്റെ മനസ് നിറയെ പ്രതികാരമായിരുന്നു; യഥാർഥ പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല എന്ന വേദനഇപ്പോഴുമുണ്ടെന്ന് കെ.കെ. രമ
കോഴിക്കോട്: കൊലപാതകം ആസൂത്രണം ചെയ്തവർ ശിക്ഷിക്കപ്പെട്ടാലേ ടി.പി. ചന്ദ്രശേഖരന് നീതി ലഭിക്കൂ എന്ന് ടി.പിയുടെ വിധവ കെ.കെ. രമ എംഎൽഎ. പി. ജയരാജൻ, പിണറായി വിജയൻ, എളമരം കരീം എന്നിവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്. കൊല്ലപ്പെട്ടതിനുശേഷവും ടി.പിയെ കുലംകുത്തിയെന്ന് പിണറായി വിളിച്ചത് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയം ശരിവയ്ക്കുന്നതാണെന്നും ആർഎംപി നേതാവു കൂടിയായ കെ.കെ. രമ പറഞ്ഞു. ഭർത്താവിന്റെ കൊലപാതകം, പിന്നീടുള്ള പോരാട്ടങ്ങൾ, പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ എന്നിവയെക്കുറിച്ച് സ്വകാര്യ മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കെ.കെ രമ. ടി.പിയുടെ കൊലപാതകം കേരള സമൂഹത്തിന്റെ പൊതുബോധത്തെ ഞെട്ടിച്ചു. അന്വേഷണത്തിൽ പല തലങ്ങളിലും വീഴ്ചയുണ്ടായിട്ടുണ്ട്. പക്ഷേ, ചിലരെങ്കിലും ശിക്ഷിക്കപ്പെട്ടത് യുഡിഎഫ് അധികാരത്തിലിരുന്നതുകൊണ്ടാണ്. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് തെളിഞ്ഞിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലിരുന്നതുകൊണ്ട് മാത്രമാണ് അത് സംഭവിച്ചത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ സിപിഎമ്മിന് തക്ക മറുപടി നൽകിയപ്പോൾ ഒരു പരിധി വരെ നീതി ലഭിച്ചു.…
Read Moreമലപ്പുറത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയി; കേരള പോലീസ് വിട്ടില്ല ! തമിഴ്നാട്ടിൽ നിന്നും പിടികൂടി
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിതവണ ലൈംഗികമായി അതിക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പോലീസിന്റെ പിടിയിൽ. മലപ്പുറം കോട്ടക്കലിലെ പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആണ് പോലീസ് പിടികൂടിയത്. കോട്ടക്കൽ പണിക്കർക്കുണ്ട് സ്വദേശി വളപ്പിൽ അബ്ദുൽ മജീദിനെ മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീർ പി യുടെ നിർദേശപ്രകാരം കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ അശ്വത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. തമിഴ്നാട്ടിലെ ഏർവാടിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിതവണ ലൈംഗികമായി അതിക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതിനെ തുടർന്ന് ആറ് മാസമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം സെപ്തംബറിലാണ് പെൺകുട്ടിയുടെ പരാതിയിൽ കോട്ടക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവിൽ പോകുകയും…
Read Moreപാർട്ടിക്കു വേണ്ടെങ്കിൽ രാഷ്ട്രീയം നിർത്താം; കോൺഗ്രസിൽ പ്രവർത്തിക്കുന്നിടത്തോളം കാലം അഭിപ്രായം പറയുമെന്ന് കെ. മുരളീധരൻ
കോഴിക്കോട്: കോൺഗ്രസിൽ പ്രവർത്തിക്കുന്നിടത്തോളം കാലം അഭിപ്രായം തുറന്നു പറയുമെന്നും ഇനി അങ്ങനെ പ്രവർത്തിക്കേണ്ടെന്നാണ് കെപിസിസി തീരുമാനമെങ്കിൽ രാഷ്ട്രീയ പ്രവർത്തനം നിർത്താൻ തയാറാണെന്നും മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ എംപി. പരസ്യ പ്രതികരണങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി കെ. മുരളീധരന് കെപിസിസി പ്രസിഡന്റ് കത്തയച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു കെ. മുരളീധരൻ. കെപിസിസി അയച്ചെന്ന് പറയുന്ന കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും കത്ത് ലഭിച്ചശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും മുരളീധരൻ പറഞ്ഞു. സ്വപ്ന സുരേഷിന്റെ ആരോപണം കോൺഗ്രസ് തൊണ്ട തൊടാതെ വിഴുങ്ങിയിട്ടില്ല. ആരോപണങ്ങളിൽ കഴന്പില്ലെങ്കിൽ സിപിഎം മാനനഷ്ടക്കേസുമായി മുന്നോട്ട് നീങ്ങട്ടെയെന്നും മുരളീധരൻ പറഞ്ഞു.
Read Moreസിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിയണം; സിനിമയില്‍ അവസരം വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു
കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോടാണ് സംഭവം. നഗരത്തിലെ ഫ്ലാറ്റിൽ ശനിയാഴ്ചയാണ് പീഡനം നടന്നതെന്നാണ് പരാതി. സംഭവത്തിൽ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങി. പ്രതികളെക്കുറിച്ച ചില സൂചനകൾ ലഭിച്ചതായാണ് വിവരം. ഇവർ ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്ത് നഗരത്തിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ഇവിടേക്കു വിളിച്ചത്.ഇവിടെയെത്തിയ ശേഷം രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ ഒരു വനിതാ സുഹൃത്താണ് ഈ രണ്ടു പേരെയും പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.
Read Moreകോഴിക്കോട് മെഡിക്കൽ കോളജിൽ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; സമരത്തിന്റെ ആറാം ദിവസം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്നു മെഡിക്കല്‍ കോളജില്‍
കോഴിക്കോട്: വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം ആറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇന്ന് മെഡിക്കല്‍ കോളജില്‍ എത്തും. മുഖ്യമന്ത്രി പിണറായി വിജയന് മെഡിക്കല്‍ കോളജില്‍ വച്ച് നിവേദനം നല്‍കാനാണ് ഹര്‍ഷിനയുടെ തീരുമാനം. സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കിന്റെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തുന്നത്. മന്ത്രി വീണാ ജോര്‍ജും പരിപാടിക്കുണ്ട്. മന്ത്രി ഹര്‍ഷിനയെ സമരപ്പന്തലില്‍ കാണുമോ എന്നു വ്യക്തമല്ല. മെഡിക്കല്‍ കോളജിനെ വെള്ള പൂശുന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇതുവരെ ആരോഗ്യ മന്ത്രി സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. ആരോഗ്യ വകുപ്പും മന്ത്രിയും ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഹര്‍ഷിനയുടെ ആരോപണം. നീതി കിട്ടും വരെ സമരം തുടരാനാണ് തീരുമാനം. ഹര്‍ഷിനയുടെ വയറില്‍ കുടുങ്ങിയ കത്രിക മെഡിക്കല്‍ കോളജിലേതല്ലെന്നാണ് വിദഗ്ധ സമിതി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്രിക എവിടെ നിന്നാണ്…
Read Moreകാലുമാറി ശസ്ത്രക്രിയ; സ്കാനിംഗ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഫോറന്‍സിക് പരിശോധനയ്ക്ക്’; അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ്
കോഴിക്കോട്: നാഷണൽ ആശുപത്രിയിലെ കാലുമാറി ശസ്ത്രക്രിയയിൽ വിശദമായ അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ്. ഇതു സംബന്ധിച്ച ശിപാർശ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അസി. കമ്മീഷണർ നൽകി. വീഴ്ച മറയ്ക്കാൻ ചികിത്സാരേഖകളിൽ മാനേജ്മെന്റ് തിരിമറി നടത്തിയെന്ന കുടുംബത്തിന്റെ പരാതി അന്വേഷിക്കാൻ ഫോറൻസിക് പരിശോധനയും നടത്തും. പ്രാഥമിക അന്വേഷണത്തിൽ തന്നെ ചികിത്സാ പിഴവ് വ്യക്തമായതോടെ പോലീസ്. ഡോ. പി. ബെഹിർഷാനെ പ്രതി ചേർത്ത് കേസെടുത്തിരുന്നു. പിന്നീടുള്ള അന്വേഷണത്തിനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനമായത്. ഒരു വർഷക്കാലം ബെഹിർഷാനാണ് സജ്നയുടെ പരിക്കേറ്റ ഇടത് കാല് ചികിത്സിച്ചത്. പിന്നെ എന്തടിസ്ഥാനത്തിൽ ഓപ്പറേഷൻ തിയറ്ററിൽവച്ച് വലത് കാലിന് ശസ്ത്രക്രിയ നടത്താൻ തീരുമാനമെടുത്തുവെന്നതാണ് പ്രധാനമായും മെഡിക്കൽ ബോർഡ് പരിശോധിക്കുക. പ്രാഥമിക അന്വേഷണത്തിൽ ആരോഗ്യ വകുപ്പും ഡോക്ടർക്ക് പിഴവ് പറ്റിയെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർ അന്വേഷണത്തിനായി രൂപീകരിച്ച മെഡിക്കൽ സംഘം അടുത്ത ദിവസം അശുപത്രി മാനേജ്മെന്റ്, ഡോ.…
Read Moreകാലുമാറി ശസ്ത്രക്രിയ ഡോക്ടര്‍ക്ക് “പണി’ കിട്ടും; തെറ്റു പറ്റിയെന്നു സമ്മതിക്കുന്ന ദൃശ്യങ്ങള്‍ കൈമാറി
കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയ പരാതിയില്‍ ഡോക്ടര്‍ക്കെതിരേ നടപടി വരും. സസ്പെന്ഷന് ഉള്‍പ്പെടെയുള്ള നടപടി വരുമെന്നാണ് അറിയുന്നത്. ആരോഗ്യവകുപ്പിന് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ഡോക്ടര്‍ക്കും ആശുപത്രി അധികൃതര്‍ക്കും വീഴ്ച സംഭവിച്ചുവെന്നാണ് വിവരം. മാത്രമല്ല വീഴ്ച സംഭവിച്ചശേഷം അത് മറയ്ക്കുന്നതിന് ശ്രമിച്ചതായും വ്യക്തമായിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കിനല്കിയിരുന്നു. കോഴിക്കോട് നാഷണൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ കക്കോടി മക്കട ‘നക്ഷത്ര’യിൽ സജിന സുകുമാരന്റെ (60) പരാതിയിലാണ് നടപടി. അഡീഷനൽ ഡിഎംഒ ഡോ. ദിനേശൻ ഇന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. നടക്കാവ് പോലീസ് ആശുപത്രിയിലെത്തി രേഖകൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണൽ ആശുപത്രിയിലെ ഡോക്ടർ സമ്മതിക്കുന്ന ദൃശ്യങ്ങൾ സജ്നയുടെ കുടുംബം പുറത്തുവിട്ടു. ചികിത്സാ…
Read More