പാലക്കാട്: ആർഎസ്എസ് നേതൃത്വം ഇടപെട്ടതോടെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറിയുടെ മഞ്ഞുരുകി. പാലക്കാട് നഗരസഭ കൗണ്‍സിലർ സ്ഥാനം രാജിവയ്ക്കാനൊരുങ്ങിയവർ തീരുമാനം മാറ്റിയതോടെ ബിജെപിക്ക് താൽകാലിക ആശ്വാസം. പാലക്കാട്ടെ ബിജെപിയിലെ പൊട്ടിത്തെറി പരിഹരിക്കാൻ ആർഎസ്എസ് ഇടപെട്ടതിന് പിന്നാലെ ബിജെപിക്കൊപ്പം നിൽക്കുമെന്ന് നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ വ്യക്തമാക്കി. രാജിക്കില്ലെന്നും അവർ പറഞ്ഞു. കൗണ്‍സിലർമാർ അടിയന്തര യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് പ്രതികരിച്ചു. പ്രശാന്ത് ശിവനോട് വ്യക്തിപരമായ എതിർപ്പില്ലെന്ന് ബിജെപി ദേശീയ കൗണ്‍സിൽ അംഗം എൻ.ശിവരാജനും പ്രതികരിച്ചു.
Read MoreCategory: Palakkad
അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു
പാലക്കാട്: അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ വിദ്യാർഥിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോണ്‍ പിടിച്ചു വച്ചതിനാണ് വിദ്യാർഥി അധ്യാപകർക്കുനേരേ കൊലവിളി നടത്തിയത്. പാലക്കാട് ആനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. തുടർ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാകർതൃ മീറ്റിംഗിൽ തീരുമാനിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർഥിയെ ഫോണ്‍സഹിതം അധ്യാപകൻ പ്രധാന അധ്യാപകന്റെ കൈവശം ഏൽപ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാർഥി പ്രധാന അധ്യാപകന്റെ മുറിയിൽ എത്തിയത്. തനിക്ക് മൊബൈൽ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാർഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാർഥി അധ്യാപകരോട് കയർത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാർഥിയുടെ ഭീഷണി.…
Read Moreബൈക്കിന്റെ താക്കോൽ നൽകിയില്ല; അമ്മയെ മകൻ കുത്തി; നാല് കുത്തേറ്റ അമ്മ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ
നെന്മാറ(പാലക്കാട്): ബൈക്കിന്റെ താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. ചേരാമംഗലം പള്ളിപ്പാടം വീട്ടിൽ രമയ്ക്കാണ് (45) മകൻ അശ്വിന്റെ (25) കുത്തേറ്റത്. പരിക്കേറ്റ രമയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനായി അശ്വിൻ അമ്മയോട് ബൈക്കിന്റെ താക്കോൽ ചോദിച്ചെങ്കിലും കൊടുക്കാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ അശ്വിൻ സഹോദരൻ അബിനെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. ഇത് അമ്മ തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു രമയ്ക്ക് കുത്തേറ്റത്. രമയുടെ വലത് കൈയിൽ നാല് തവണയാണ് കുത്തിയത്. കാലിന് പരിക്കേറ്റ് കിടപ്പിലായ അച്ഛൻ പരമേശ്വരനും വീട്ടിലുണ്ടായിരുന്നു. സംഭവത്തിൽ ആലത്തൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
Read Moreപാലക്കാട്ടെ ബ്രൂവറി; സർക്കാരിൽനിന്നു യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
പാലക്കാട്: പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിർമാണ യൂണിറ്റിന് അനുമതി നൽകിയതിനെതിരേ പ്രതിഷേധവുമായി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെപോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സർക്കാരിൽനിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും രേവതി ബാബു പറഞ്ഞു. കോൺഗ്രസിനാണു പഞ്ചായത്തിന്റെ ഭരണം. 26 ഏക്കർ സ്ഥലത്താണ് ബ്രൂവറി തുടങ്ങുന്നത്. രണ്ടു വർഷം മുന്‍പാണ് കന്പനി ഈ സ്ഥലം വാങ്ങിയത്. ഇന്നു രാവിലെയാണ് പദ്ധതി വരുന്നതിനെക്കുറിച്ചുള്ള വിവരം കൃത്യമായി അറിഞ്ഞതെന്ന് രേവതി ബാബു പറഞ്ഞു. പഞ്ചായത്തിലെ ആറാം വാർഡിലെ മണ്ണക്കാട് പ്രദേശത്താണ് ബ്രൂവറി വരുന്നതെന്ന് അറിയുന്നത്. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറിയോട് ചോദിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട് അനുമതിക്കായി ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്. എന്നാൽ ആറു മാസം മുന്‍പ് വ്യവസായ വകുപ്പിൽനിന്ന് ഓണ്‍ലൈനായി ഇക്കാര്യം ചോദിച്ചിരുന്നുവെന്നും നാട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടോ എന്ന് ഓണ്‍ലൈൻ യോഗത്തിൽ ചോദിച്ചിരുന്നുവെന്നും സെക്രട്ടറി പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ…
Read Moreനേതാക്കളുടെ അഭിപ്രായവ്യത്യാസം നിയന്ത്രിക്കണമായിരുന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവി; സിപിഎമ്മിനെ കുറ്റപ്പെടുത്തി സിപിഐ
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ സിപിഐ. സിപിഎമ്മിലെ അനൈക്യവും നേതാക്കളുടെ അഭിപ്രായവ്യത്യാസങ്ങളും പാലക്കാട് തോൽവിക്ക് കാരണമായി എന്നാണ് സിപിഐ വിമർശനം. ജില്ലാ കൗണ്‍സിൽ യോഗത്തിൽ സെക്രട്ടറി കെ.പി.സുരേഷ് രാജ് അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം. തെരഞ്ഞെടുപ്പുസമയത്തെങ്കിലും നേതാക്കളുടെ വാക്കുകൾ നിയന്ത്രിക്കണമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. പാലക്കാട് മണ്ഡലം കമ്മിറ്റി-തെരഞ്ഞെടുപ്പ് കമ്മറ്റി അവലോകനങ്ങൾ ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിലാണ് രൂക്ഷവിമർശനം. ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതിൽ മുന്നണിക്ക് പിഴവ് പറ്റി. സിപിഎമ്മിന്റെ സംഘടനാ ദൗർബല്യം തോൽവിയിൽ ഒരു പ്രധാന പങ്ക് വഹിച്ചു. എൽഡിഎഫിന്റെ പത്രപരസ്യവും ട്രോളി ബാഗും പാതിരാറെയ്ഡുമെല്ലാം തിരിച്ചടിച്ചു. പാണക്കാട് സാദിഖലി തങ്ങൾക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ പരാമർശവും ദോഷമാണുണ്ടാക്കിയത്. ഘടകകക്ഷികൾ പലപ്പോഴും കാര്യങ്ങൾ അറിഞ്ഞില്ല. തെരഞ്ഞെടുപ്പ് കണ്‍വൻഷനുശേഷം മുന്നണി യോഗം കൂടിയത് ഒരു തവണ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനംമുതലുള്ള ആശയക്കുഴപ്പങ്ങൾ റിപ്പോർട്ടിൽ വിവരിക്കുന്നു.…
Read Moreപാലക്കാട് പി.കെ.ശശിക്കെതിരേ വീണ്ടും നടപടി; രണ്ടു പ്രധാന പദവികളിൽനിന്ന് ശശിയെ ഒഴിവാക്കി
പാലക്കാട്: സിപിഎം നേതാവ് പി.കെ. ശശിക്ക് വീണ്ടും പാർട്ടിക്കുള്ളിൽ നിന്ന് തിരിച്ചടി. രണ്ടു പ്രധാന പദവികളിൽനിന്നു കൂടി ശശിയെ നീക്കം ചെയ്തുകൊണ്ടാണ് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ശശിക്ക് ഷോക്ക് നൽകിയിരിക്കുന്നത്.പാർട്ടി നടപടി നേരിട്ട പി.കെ. ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. പകരം സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എൻ. മോഹനൻ സിഐടിയു ജില്ലാ പ്രസിഡന്റാകും. കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നും പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. അഴിമതി നടത്തിയെന്ന അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്നാണ് പി.കെ.ശശിയെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയിൽ നിന്നും ഒഴിവാക്കിയത്. ശശി കെടിഡിസി ചെയർമാൻപദവും സിഐടിയു ജില്ലാ അധ്യക്ഷ പദവും ഒഴിയണമെന്ന ആവശ്യം പാലക്കാട് നേതൃത്വം ശക്തമാക്കിയിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായിരുന്ന പി.കെ.ശശിക്കെതിരെ ഡിവൈഎഫ്ഐ…
Read Moreപാലക്കാട് ധോണിയിൽ പുലി: കോഴിക്കൂട് തകർത്തു കോഴിയെ പിടിച്ചു
പാലക്കാട്: പാലക്കാട് ധോണിയിൽ മായാപുരത്തിനു സമീപം പുലിയിറങ്ങി. കൂടുതകർത്ത് കോഴിയെ കടിച്ചുപിടിച്ചു നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു. വനംവകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാത്രി മായാപുരത്തെ ജയശ്രീ എന്ന സ്ത്രീയുടെ വീട്ടിലാണു പുലി എത്തിയത്. മായാപുരം മേഖല പുലിഭീഷണി നേരിടുന്ന സ്ഥലമാണ്. നിരന്തരം വന്യമൃഗങ്ങളെത്തുന്ന സ്ഥലമാണിത്. നാട്ടുകാർ പലതവണ വനംവകുപ്പധികൃതർക്ക് പരാതി നൽകിയിരുന്നു. ജയശ്രീയുടെ വീടിനു സമീപത്തെ വീടുകളിലും കഴിഞ്ഞ ദിവസം പുലിയെത്തിയതായി സൂചനകളുണ്ട്. പുലിയുടെ കാൽപാടുകൾ പലയിടത്തും കണ്ടതായി നാട്ടുകാർ പറഞ്ഞു. വനംവകുപ്പുദ്യോഗസ്ഥർ പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്. നേരത്തെയും ഈ പ്രദേശത്ത് കൂടുവച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായിരുന്നില്ല.
Read Moreപാലക്കാട് ചിറ്റൂരിൽ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; ഉറങ്ങിക്കിടന്ന യുവതിക്കു ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ
പാലക്കാട്: ചിറ്റൂർ ആലാംകടവിൽ ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഉറങ്ങികിടക്കുകയായിരുന്ന നാടോടി യുവതിക്കു ദാരുണാന്ത്യം. മൈസൂർ ഹൻസൂർ ബി.ആർ വില്ലേജ് സ്വദേശി പാർവതിയാണ് (40) ആണ് മരിച്ചത്. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയശേഷം ലോറി മറിയുകയായിരുന്നു. ഇന്നു പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. പാർവതിയോടൊപ്പം ഉണ്ടായിരുന്ന കൃഷ്ണൻ (70), ഭാര്യ സാവിത്രി (45), മകൻ വിനോദ് (25) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവിത്രയുടെ ചേച്ചിയുടെ മകളാണ് പാർവതി. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ ചിറ്റൂർ പോലീസ് കസ്റ്റഡിയിലെടുത്തു.മരിച്ച പാർവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നാല് ദിവസം മുന്‍പ് തൃശൂർ നാട്ടികയിലുണ്ടായ സമാന അപകടത്തിൽ അഞ്ചു പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
Read Moreഇരട്ട വോട്ട് ആരോപണം; കേസുകൊടുക്കുമെന്ന് പറഞ്ഞ് സരിൻ പേടിപ്പിക്കരുതെന്ന് വി.ടി.ബൽറാം
പാലക്കാട്: ഇരട്ട വോട്ട് ആരോപണത്തിനെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കരുതെന്ന് സരിനോട് കോണ്‍ഗ്രസ് നേതാവ് വി.ടി.ബൽറാം. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി. സരിൻ പാലക്കാട്ടെ സ്ഥിരതാമസക്കാരൻ അല്ലെുന്നും പരിധിവിട്ടുള്ള കാപട്യം ഡോ.പി. സരിൻ ഒഴിവാക്കണമെന്നും വി.ടി. ബൽറാം പറഞ്ഞു. കേസ് കൊടുക്കുമെന്ന് പറഞ്ഞു പേടിപ്പിക്കരുത്. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ പേടിപ്പിക്കാമെന്ന് കരുതണ്ട. ആർജവത്തോടെ സത്യം ഇനിയും വിളിച്ചുപറയും. അത് പ്രതിപക്ഷ നേതാവിന്റെ ജോലിയാണ്. രാഷ്ട്രീയ അപചയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. തെറ്റായ രീതിയിൽ തന്റെ ഐഡൻറിറ്റിയിലൂടെ ഡോ. പി. സരിൻ പാലക്കാട്ടുകാരെ പറ്റിക്കുന്നുവെന്ന് ബൽറാം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ ആരോപണങ്ങൾക്ക് മറുപടിയുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിനും ഭാര്യ ഡോ. സൗമ്യയും ഇന്നലെ രംഗത്തുവന്നിരുന്നു. തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ മനസിലാകുമെന്നും സരിൻ പറഞ്ഞിരുന്നു. ഇരട്ട…
Read Moreഅവസാന ലാപ്പിൽ ചേലക്കരയിൽ മുഖ്യമന്ത്രി; കുടുംബയോഗങ്ങളിളും,കോർണർ യോഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് യുഡിഎഫും ബിജെപിയും…
തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിന് ഇനി നാലു ദിവസം അവശേഷിക്കെ പ്രചാരണ ക്ലൈമാക്സിൽ മുഖ്യമന്ത്രിയെ കളത്തിലിറക്കി ഇടതുമുന്നണി.ഇന്നും നാളെയുമായി നടക്കുന്ന പ്രചാരണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. ഇന്നു രാവിലെ വരവൂരിലാണ് ആദ്യ പരിപാടി. പിന്നീട് ദേശമംഗലത്തും ചെറുതുരുത്തിയിലും മുഖ്യമന്ത്രി പ്രസംഗിക്കും. നാളെ രാവിലെ കൊണ്ടാഴിയിലും, പിന്നീട് പഴയന്നൂരും തിരുവില്ലാമലയിലും മുഖ്യമന്ത്രി പൊതുസമ്മേളനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യും.മുഖ്യമന്ത്രിയെ എത്തിച്ചുള്ള അവസാനഘട്ട പ്രചാരണത്തിലൂടെ മേൽക്കൈ നേടാനാണ് എൽഡിഎഫ് നീക്കം. അതേസമയം യുഡിഎഫ് ക്യാന്പ് ആകട്ടെ കുടുംബയോഗങ്ങളിൽ വേരുറപ്പിക്കുകയാണ്. കെ.സി. വേണുഗോപാലിന്റെ വിജയത്തിനായി ആലപ്പുഴയിൽ നടപ്പാക്കിയ കുടുംബയോഗത്തിന്റെ മാതൃകയാണ് ചേലക്കരയിൽ പരീക്ഷിക്കുന്നത്. ബിജെപിയും കോർണർ യോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ, പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറുപ്പിക്കുകയാണ് സ്ഥാനാർഥികൾ. ചേലക്കരയിൽ പ്രധാന മുന്നണികൾ തങ്ങളുടെ വിഐപി നേതാക്കളെ പ്രചരണരംഗത്ത് സജീവമാക്കി നിർത്തിയാണ് ഇത്തവണ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത്.
Read More