പാലക്കാട്: ഒളിവില്‍ കഴിഞ്ഞിരുന്ന വിദ്യ കുടുങ്ങിയത് കൂട്ടുകാരിയോട് ഒപ്പം എടുത്ത സെല്‍ഫിയെ തുടര്‍ന്ന്. ഈ സെല്‍ഫിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഒളിയിടം കണ്ടെത്തിയത്. ഫോണ്‍ രേഖകള്‍ പിന്തുടര്ന്ന് എത്തിയ പോലീസ് ഫോണ്‍ പരിശോധിച്ചപ്പോള്‍ വിദ്യയുമൊന്നിച്ചുള്ള സെല്‍ഫി കണ്ടെത്തി. ഇത് നാലുദിവസം മുമ്പ് എടുത്തതാണെന്ന് മനസിലായതോടെ വിദ്യ വലയിലാകുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞ സമയത്ത് സുഹൃത്തിന്റെ ഫോണിലൂടെയാണ് വിദ്യ വിവരങ്ങള്‍ അറിഞ്ഞിരുന്നത്. ഈ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തിയാണ് വിദ്യയെ അറസ്റ്റ് ചെയതത്. വിദ്യയ്ക്ക് ഒളിയിടം ഒരുക്കിയവര്ക്കെതിരേ കേസെടുക്കേണ്ടതില്ലെന്നാണ് പോലീസ് തീരുമാനം.
Read MoreCategory: Palakkad
അമ്മയ്ക്കായി ആനക്കുട്ടി കാത്തിരിക്കുന്നു; അട്ടപ്പാടിയിലെത്തിയ ആനക്കുട്ടിയെ അമ്മയാന കൊണ്ടുപോയില്ല
സ്വന്തം ലേഖകന്അട്ടപ്പാടി: പാലൂരില്‍ ജനവാസമേഖലയിലെത്തിയ കുട്ടിയാനയെ കൂട്ടിക്കൊണ്ടുപോകാന്‍ അമ്മയാന എത്തുമെന്ന പ്രതീക്ഷയില്‍ വനപാലകര്‍ കാത്തിരിക്കുന്നു. ബൊമ്മിയാംപടിയിലെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് ക്യാമ്പിലാണ് കുട്ടിയാന ഇപ്പോള്‍ ഉള്ളത്. അമ്മയാനക്ക് കൊണ്ടുപോകാന്‍ സൗകര്യമൊരുക്കിയാണ് കുട്ടിയാനയെ നിര്‍ത്തിയിരിക്കുന്നത്. കുട്ടിയാനയെ ഇനിയും കാട്ടാനക്കൂട്ടം ഒപ്പം കൂട്ടിയില്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാലൂരിലെ ജനവാസമേഖലയില്‍ കൂട്ടം തെറ്റി കുട്ടിയാന എത്തിചേര്‍ന്നത്. പിന്നാലെ മണിക്കൂറുകള്‍ കഴിഞ്ഞ് തള്ളയാന കുഞ്ഞിനെ കാടുകയറ്റി കൊണ്ടുപോയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച കുട്ടിയാന വീണ്ടും ജനവാസമേഖലയിലെത്തി. രാവിലെ പാലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസുള്ള കാട്ടാനക്കുട്ടിയെ കണ്ടത്. കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയില്‍ സ്വകാര്യതോട്ടത്തിലെ തോടിനരികില്‍ നില്‍ക്കുകയായിരുന്നു.നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന വെളളവും കരിക്കും ഭക്ഷണങ്ങളുമെല്ലാം മടികൂടാതെ കഴിക്കുന്നുണ്ട് കൃഷ്ണയെന്നാണ് കുട്ടിയാനക്ക് വനപാലകരിട്ടിരിക്കുന്ന പേര്. കഴിഞ്ഞ ദിവസം രാത്രി കൃഷ്ണക്കരികില്‍ വരെ അമ്മയാന എത്തിയിരുന്നെങ്കിലും കൃഷ്ണയെ കൂട്ടാതെ വനത്തിലേക്ക്…
Read Moreസ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കുശേഷം പഞ്ഞിമറന്നുവച്ചെന്ന പരാതി; ആരോപണം തെറ്റെന്ന് അധികൃതർ
പാലക്കാട്: പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്ക് ശേഷം ശരീരത്തിനകത്ത് പഞ്ഞിക്കെട്ട് മറന്നുവച്ചെന്ന ആരോപണം തെറ്റാണെന്ന് ആശുപത്രി അധികൃതർ. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയാണ് പരാതിക്കാരി. ഈ മാസം ഒമ്പതാം തിയതിയാണ് ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ തന്നെ വയറുവേദന അനുഭവപ്പെട്ടുവെന്നാണ് ഷബാന പറയുന്നത്. എന്നാല്‍ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞാല്‍ വയറുവേദന സ്വഭാവികമാണെന്നാണ് ഡോക്ടര്‍ അറിയിച്ചത്. പഞ്ഞിയുടെ രൂപത്തിലാണ് ജെല്‍ ഫോം സാധാരണ പുറത്തേക്ക് വരാറുള്ളതെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. സാധാരണ ഗതിയിൽ ചികിത്സയുടെ ഭാഗമായി ചെയ്ത കാര്യത്തെ വിവാദമാക്കിയത് നിർഭാഗ്യകരമാണെന്നും ഇത് ചികിത്സാ പിഴവെന്ന് പറയുന്നത് അപലപനീയമാണെന്നും ഡോക്ടർ അറിയിച്ചു.
Read Moreവിസ തട്ടിപ്പ് ! പാലക്കാട് സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: വിസ നൽകാമെന്ന് കബളിപ്പിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത പാലക്കാട് സ്വദേശി അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ ശ്രീക്കുട്ടനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ സ്വദേശികളായ യുവാക്കൾക്ക് വ്യാജ വിസയും എയർടിക്കറ്റും നൽകി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവിധ സ്ഥലങ്ങളിലെ 29 ൽപരം ആൾക്കാർക്ക് മലേഷ്യയിലേക്ക് പോകാനുള്ള വിസ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. വർക്കല ഡിവൈഎസ്പി. മാർട്ടിന്റെ നിർദേശാനുസരണം കടയ്ക്കാവൂർ എസ്എച്ച്ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലക്കാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreമഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖ; കേസ് അഗളി പോലീസിനു കൈമാറി; വിദ്യയെ കണ്ടെത്താനാവാതെ പോലീസ്
കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ച സംഭവത്തില്‍ കേസ് അഗളി പോലീസിനു കൈമാറി. വിദ്യയ്ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആറും രേഖകളും അഗളി പോലീസ് സ്റ്റേഷനിലേക്ക് ഇന്നലെ കൊണ്ടുപോയതായി ഡിസിപി എസ്. ശശിധരന് പറഞ്ഞു. സംഭവത്തില്‍ വ്യാജരേഖ സമര്‍പ്പിച്ച കോളജ് അഗളി പോലീസ് സ്റ്റേഷന് പരിധിയിലായതിനാലാണ് കേസ് അവിടേയ്ക്ക് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഹാരാജാസ് പ്രിന്‍സിപ്പല്‍ വ്യാജ രേഖ സംബന്ധിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് അഗളി പോലീസിന് കൈമാറിയത്.ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി…
Read More26കാരിയുടെ മരണം; ലോഡ്ജിൽ കൂടെ താമസിച്ചിരുന്ന യുവാവിനെ തേടി പോലീസ്; പരാതിയുമായി യുവതിയുടെ മാതാപിതാക്കളും
കൊച്ചി: ബാത്ത് റൂമില്‍ വീണു പരിക്കേറ്റുവെന്നു പറഞ്ഞ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 26കാരി മരിച്ച സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന യുവാവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് സ്വദേശി ലിന്‍സിയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചത്. എളമക്കരയിലെ ലോഡ്ജില്‍ കഴിഞ്ഞ 16നാണ് ഇവര്‍ ആണ്‍സുഹൃത്തിനൊപ്പം താമസം തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ബാത്ത് റൂമില്‍ വീണു പരിക്കേറ്റെന്നു പറഞ്ഞ് ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാതാപിതാക്കളെത്തിയാണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന യുവതി ഇന്നലെ മരിച്ചു. അതേസമയം, സംഭവത്തിനുശേഷം കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ലെന്നും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ സനീഷ് പറഞ്ഞു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreമുതിര്‍ന്ന പൗരന് സീറ്റ് നല്‍കാതെ ഇറക്കിവിട്ട കണ്ടക്ടര്‍ക്ക് പിഴശിക്ഷ; യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്ന് പഠിക്കാൻ ഐഡിടിആറിൽ ട്രെയിനിംഗ്
പാലക്കാട്: മുതിര്‍ന്ന പൗരന് സീറ്റ് നല്‍കാതെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടര്‍ക്ക് പിഴഗുരുവായൂര്-മണ്ണാര്‍ക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പുണ്യാളന് ബസിലെ കണ്ടക്ടര്‍ മുഹമ്മദ് ഷിബിലിയ്ക്ക് പിഴശിക്ഷ. ചാലിശേരി സ്വദേശിയായ മൊയ്തുണ്ണി എന്ന മുതിര്‍ന്ന പൗരന് നിയമപ്രകാരം റിസര്‍വ് ചെയ്തിട്ടുള്ള സീറ്റ് നല്‍കാതെ ബുദ്ധിമുട്ടിക്കുകയും ബസില്‍ നിന്നും ഇറക്കി വിടുകയുമായിരുന്നു. മൊയ്തുണ്ണി പാലക്കാട് ആര്‍ടിഒ ടി.എം. ജേഴ്സന് നല്കിയ പരാതിയിലാണ് നടപടിയുണ്ടായത്. പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ നടപടി എടുത്തു. കണ്ടക്ടര്‍ക്ക് 1000 രൂപ പിഴ ചുമത്തുകയും യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്ന് പഠിക്കാനായി എടപ്പാളിലെ ഐഡിടിആറിലേക്ക് ഒരാഴ്ചത്തെ ട്രെയിനിംഗിന് വിടാനായി തീരുമാനിക്കുകയും ചെയ്തു. ഭാവിയില്‍ ഈ കണ്ടക്ടര്‍ ഇത്തരത്തിലുള്ള പെരുമാറ്റം തുടരുകയാണെങ്കില്‍ ലൈസന്‍സ് റദ്ദു ചെയ്യുമെന്നും ആര്‍ടിഒ അറിയിച്ചു. പാലക്കാട് ആര്‍ടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ പി.വി. ബിജു ആണ് പരാതി ലഭിച്ച്…
Read Moreഒരുകോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ്; പാലക്കയം കൈക്കൂലിക്കേസിലെ സുരേഷ്കുമാർ വീണ്ടും ജയിലഴിക്കുള്ളിൽ
പാലക്കാട്: മൂന്നുദിവസത്തെ വിജിലന്‍സ് കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ പാലക്കയം കൈക്കൂലിക്കേസ് പ്രതി വി. സുരേഷ് കുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. തൃശൂര്‍ വിജിലന്‍സ് കോടതി കേസ് ജൂണ്‍ ഏഴിന് പരിഗണിക്കും. സംഭവത്തിൽ റവന്യൂ ജോയിന്റ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരേഷ്കുമാറിനെ മൂന്ന് ദിവസത്തേക്കായിരുന്നു വിജിലന്‍സ് കസ്റ്റഡി അനുവദിച്ചത്. വിജിലന്‍സ് ഡിവൈഎസ്പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. പണം വാങ്ങിയെന്ന മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച രേഖകളാണു വില്ലേജ് ഓഫീസില്‍നിന്നു ശേഖരിച്ചത്. കൈക്കൂലിയിനത്തില് പ്രതിദിനം 40,000 രൂപ വരെ ഇയാള്‍ക്ക് കിട്ടിയിരുന്നതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായാണ് സൂചന. രേഖകളുടെ പരിശോധന അടുത്ത ദിവസം പൂര്‍ത്തിയാക്കും.കഴിഞ്ഞ ചൊവ്വാഴ്ചയാണ് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സുരേഷ് കുമാറിനെ വിജിലന്‍സ് പിടികൂടിയത്. തുടര്‍ അന്വേഷണത്തില്‍ ഒരു കോടിയിലേറെ രൂപയുടെ…
Read Moreസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ മേയ് 31ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ് ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ് കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്‍പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്‍, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം,…
Read Moreതേനെടുക്കുന്നതിനിടയില് ആദിവാസിക്കുനേരേ കരടിയുടെ ആക്രമണം; രക്ഷപ്പെട്ടത് മരത്തിൽക്കയറി
നിലമ്പൂര്‍: തേനെടുക്കുന്നതിനിടയില്ആദിവാസിക്ക് നേരെ കരടിയുടെ ആക്രമണം. നിലമ്പൂർപോത്തുകൽ മുണ്ടേരി തരിപ്പപൊട്ടി കോളനിയിലെ വെളുത്തക്കാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വലതുകാലിന്റെ തുടയ്ക്ക് സാരമായി മുറിവേറ്റു. ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്കി.ശേഷം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് സംഭവം. വെളുത്ത മരത്തിൽ നിന്നും തേൻ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്. കാട്ടുവള്ളിയിൽ പിടിച്ചു മരത്തിനു മുകളിലേക്ക് കയറിയാണ് കരടിയിൽനിന്നും രക്ഷപ്പെട്ടത്. ചാലക്കുടിയിൽ ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങിചാലക്കുടി (മേലൂർ): ജനവാസമേഖലയിൽ വെട്ടുകടവ് പാലത്തിനു സമീപം കാട്ടുപോത്തിറങ്ങി. വെട്ടുകടവ് ശാന്തിപുരം പ്രദേശത്ത് പടുതോൾമനയിലാണ് ഇന്നുപുലർച്ചെ കാട്ടുപോത്തിനെ ആദ്യം കണ്ടത്. ആളുകൾ ബഹളം വച്ചതോടെ കാട്ടുപോത്ത് ഓടി. ആരെയും ആക്രമിക്കുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തിട്ടില്ല. സംഭവമറിഞ്ഞ് അയ്യമ്പുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കഴിഞ്ഞ വർഷം കൊരട്ടിയിൽ കണ്ട അതേ കാട്ടുപോത്ത് തന്നെയാണ് ഇതെന്ന് ഫോറസ്റ്റ് അധികൃതർ…
Read More